ലോക മലയാളികളുടെ രക്ഷകനായി വീണ്ടും സുരേഷ് ഗോപി.....കണ്ണ് നിറഞ്ഞ് ഒരച്ഛൻ.. ഒരു മാസത്തിന് ശേഷം അഞ്ജുവിനെ നാട്ടിലെത്തിച്ചത്തിലും സുരേഷ് ഗോപിയുടെ ഇടപെടൽ

പല ദുഃഖ സമയത്തും ദൈവത്തിന്റെ പ്രതിരൂപമായി നിരാലംബരായ പലർക്ക് മുന്നിലും അവതരിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ സുരേഷ് ഗോപിയെ എല്ലാവര്ക്കും അറിയാവുന്നതാണ്. ലോകത്താകമാനമുള്ള മലയാളികളെ ഞെട്ടിച്ച ഒരു സംഭവമായിരുന്നു യുകെയിൽ വെച്ചു അമ്മയെയും കുഞ്ഞുങ്ങളേയും അരുംകൊല ചെയ്ത സംഭവം. അവിടെയും അദ്ദേഹത്തിനെ കര സ്പർശം ഉണ്ടായിരിക്കുന്നു എന്ന് വേണം മനസ്സിലാക്കാൻ.
ലണ്ടിൽ കൊല്ലപ്പെട്ട മലയാളി നഴ്‌സ് അഞ്ജുവിന്റെയും മക്കളുടെയും മൃതദേഹം ഇന്ന് രാവിലെ നാട്ടിലെത്തിച്ചിരുന്നു. മരണം നടന്ന് ഒരുമാസമായി മകളുടെയും കൊച്ചു മക്കളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ അഞ്ജുവിൻറെ മാതാപിതാക്കൾ ശ്രമിച്ച് വരികയായിരുന്നു. രാവിലെ 8.05 ഓടെ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹങ്ങൾ നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾ വിട്ടുനൽകി. മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ അഞ്ജുവിന്റെ പിതാവ് അശോകനും ബന്ധുക്കളും എത്തിയിരുന്നു.
നെടുമ്പാശേരി വിമാനത്താവളത്തിൽ ഒട്ടും കാലതാമസം ഉണ്ടാകാതിരിക്കാൻ സുരേഷ് ഗോപി ഉൾപ്പെടെയുള്ള നേതാക്കൾ എയർപോർട്ട് അധികൃതർക്ക് നിർദേശങ്ങൾ നൽകിയിട്ടുണ്ടായിരുന്നു. അതുകൊണ്ട് മാത്രം വളരെ വേഗത്തിൽ നടപടി ക്രമങ്ങൾ പൂർത്തീകരിക്കാൻ ആയി. 11 മണിയോടെ വൈക്കം ഇത്തിപ്പുഴയിലെ വീട്ടിൽ മൃതദേഹങ്ങൾ പൊതുദർശനത്തിന് വച്ച ശേഷം ഉച്ചയ്ക്ക് 1 മണിയ്ക്ക് വീട്ടുവളപ്പിൽ സംസ്‌കരിച്ചു.
കേസിന്റെ തുടരന്വേഷണത്തിനായി രണ്ടംഗ ബ്രിട്ടിഷ് പൊലീസ് സംഘം കേരളത്തിലെത്തും എന്ന സൂചന നേരത്തേ നൽകി കഴിഞ്ഞു. കേസന്വേഷണത്തിനു നേതൃത്വം നൽകുന്ന പൊലീസ് ഉദ്യോഗസ്ഥരിൽ ഒരാളും നോർത്താംപ്റ്റൺ ഷെയർ പൊലീസിലെ ചീഫ് ഇൻവവെസ്റ്റിഗേഷൻ ഓഫിസറുമാണ് കേരളത്തിലേക്ക് യാത്ര തിരിച്ചിരിക്കുന്നത്.
അഞ്ജുവിന്റെയും കുട്ടികളുടെയും മൃതദേഹങ്ങൾ നാട്ടിലേക്ക് എത്തിക്കുന്നതിനൊപ്പം എത്താനിരുന്ന ബ്രിട്ടീഷ് പോലീസുദ്യോഗസ്ഥർ അവസാന നിമിഷം ഹോം ഓഫിസിന്റെ ചില ക്ലിയറൻസുകൾ ലഭിക്കാത്തത് കൊണ്ട് യാത്ര മാറ്റിവയ്ക്കുകയായിരുന്നു.
അഞ്ജുവിന്റെയും കുട്ടികളുടെയും മൃതദേഹങ്ങൾ നാട്ടിലേക്ക് അയച്ച ഇന്നലെ രാവിലത്തെ മാഞ്ചസ്റ്ററിൽനിന്നുള്ള എമിറേറ്റ്സ് വിമാനത്തിൽ ഈ പൊലീസ് ഉദ്യോഗസ്ഥർക്കും ടിക്കറ്റ് എടുത്തിരുന്നു. എന്നാൽ ഹോം ഓഫിസിന്റെ അന്തിമ അനുമതി ലഭിച്ചാലുടൻ ഇരുവരും കേരളത്തിൽ എത്തുമെന്നാണു ലഭിക്കുന്ന വിവരം.
കഴിഞ്ഞ മാസം 15നാണ് വൈക്കം കുലശേഖരമംഗലം സ്വദേശി അഞ്ജു (40)വിനേയും മക്കളായ ജീവ (ആറ്), ജാൻവി (നാല്) എന്നിവരെയും കെറ്ററിങിലെ താമസസ്ഥലത്ത് ഭർത്താവ് സാജു കൊലപ്പെടുത്തിയത്. സുഹൃത്തുക്കളും ബന്ധുക്കളും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ സാധിക്കാതെവന്നതോടെ സംശയം തോന്നിയ സുഹൃത്തുക്കൾ വീട്ടിലെത്തി പരിശോധിക്കുകയായിരുന്നു. വീട് ഉള്ളിൽ നിന്ന് പൂട്ടിയ നിലയിലായിരുന്നു.
ഇവർ പോലീസിനെ വിവരം അറിയിക്കുകയും പോലീസ് എത്തി വീട് തുറന്നപ്പോൾ അഞ്ജുവും മക്കളും ചോരയിൽ കുളിച്ചു കിടക്കുന്നതായി കാണപ്പെടുകയുമായിരുന്നു. അഞ്ജു മരിച്ച നിലയിലായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടികളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തുടർന്ന് നടത്തിയ പരിശോധനകളിൽ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹത്തിൽ വരഞ്ഞ് മുറിവുകളുണ്ടാക്കുകയായിരുന്നുവെന്ന് കണ്ടെത്തി. സംഭവത്തിൽ അഞ്ജുവിന്റെ ഭർത്താവ് കണ്ണൂർ പടിയൂർ കൊമ്പൻപാറ സ്വദേശി ചെലേവാലൻ സാജു(52) വിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കണ്ണൂർ പടിയൂർ സ്വദേശി സാജു (52)ബ്രിട്ടണിൽ വിചാരണ നടപടികൾ നേരിട്ടുകൊണ്ടിരിക്കുകയാണ്.
മൃതദേഹങ്ങൾ നാട്ടിലെത്തിക്കണമെന്ന മാതപിതാക്കളുടെ ആവശ്യത്തെ തുടർന്ന് ഇന്ത്യൻ ഹൈക്കമ്മീഷണും അഞ്ജുവിന്റെ സഹപ്രവർത്തകരും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു.കെ ഉപദേശക സമിതിയംഗം മനോജ് മാത്യൂുവും ചേർന്നാണ് നടപടികൾ പൂർത്തിയാക്കിയത്. അഞ്ജുവിന്റെ കുടുംബം ബ്രിട്ടനിലെ നെസ്റ്റ് ഓഫ് കിൻ (അടുത്ത ബന്ധു) ആയി ചുമതലപ്പെടുത്തിയ അഞ്ജുവിന്റെ സഹപ്രവർത്തകനായ മനോജ് മാത്യു മൃതദേഹ പേടകങ്ങളെ അനുഗമിച്ചിരുന്നു.
ഒരു മാസത്തോളം സമയമെടുത്താണു മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തിയായത്. ക്രിസ്മസ് - ന്യൂ ഇയർ അവധി ദിവസങ്ങൾ ഇടയ്ക്കു വന്നതോടെയാണു നടപടികൾ ഇത്രയേറെ വൈകിയത്. അസ്വാഭാവിക മരണങ്ങളിൽ ബ്രിട്ടനിലെ നടപടി ക്രമങ്ങൾ ഏറെയാണ്. തുടരന്വേഷണത്തിനുള്ള സാധ്യത പൂർണമായും ഇല്ലാതാകുന്നതുവരെ ഇത്തരം സന്ദർഭങ്ങളിൽ മൃതദേഹങ്ങൾ പൊലീസ് വിട്ടുനൽകില്ല.
പത്തു വർഷം മുമ്പാണ് 2012 ലാണ് അഞ്ജുവും കണ്ണൂർ സ്വദേശിയായ സാജുവും വിവാഹിതരാവുന്നത്. ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന കാലത്ത് പ്രണയിച്ചാണ് ഇരുവരും ഒന്നായത്. പിന്നീട് ഇരുവരും സൗദി അറേബ്യയിലേക്ക് പോയി. അവിടുത്തെ ജോലി ഉപേക്ഷിച്ച ശേഷമാണ് ഒരു വർഷം മുമ്പ് യുകെയിലേക്ക് പോയത്. നാട്ടിലുണ്ടായിരുന്ന കുട്ടികളെ ഏതാനും മാസങ്ങൾ മുമ്പാണ് ബ്രിട്ടനിലേക്ക് കൂട്ടിക്കൊണ്ടു പോയത്.
യുകെയിൽ സർക്കാർ നഴ്സ് ആയി ജോലി ചെയ്യുകയായിരുന്നു അഞ്ജു. ബ്രിട്ടനിലെ കെറ്ററിംഗിലെ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുകയായിരുന്നു അഞ്ജു. സാജുവിന് ഹോട്ടലിൽ ഭക്ഷണം ഡെലിവറി ചെയ്യുന്ന ജോലിയാണ്. ഒരു വർഷം മുമ്പാണ് ഇവർ യുകെയിൽ എത്തിയത്. പ്രദേശത്തെ മലയാളികൾ ചേർന്നാണ് മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് വേണ്ടി വന്ന 28 ലക്ഷത്തോളം രൂപ പിരിച്ചെടുത്തത്.
https://www.facebook.com/Malayalivartha


























