Widgets Magazine
23
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വലിയവേളി തീരത്ത് കൈകൾ കെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം; കൊലപാതകമെന്ന് സംശയം, അന്വേഷണം ഊർജ്ജിതമാക്കി പോലീസ്....


16 മിനിറ്റ് നീണ്ട വീഡിയോ, ഉള്ളുലയ്ക്കുന്ന വാക്കുകൾ; മോഷണക്കുറ്റം ആരോപിക്കപ്പെട്ട ജസീല വിടവാങ്ങി...


രാഹുലിനെതിരെ രാഷ്ട്രീയ ഗൂഢാലോചനയെന്ന് അണികൾ; സോഷ്യൽ മീഡിയയിൽ ഷഹനാസിനെതിരെ പ്രതിഷേധം


വിവാഹ ദിവസം സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ അന്വേഷണം തുടങ്ങി... മൃതദേഹത്തിന് നീലനിറം ബാധിച്ചിരുന്നതായി ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തി..


അതിർത്തിയിൽ അപ്രതീക്ഷിത ആക്രമണം..തീവ്രവാദികളുടെ ഒളിത്താവളങ്ങൾ നശിപ്പിച്ചതായും പാകിസ്ഥാൻ..ഒന്നിനെയും വെച്ചുപൊറുപ്പിക്കില്ലെന്ന ശക്തമായ മുന്നറിയിപ്പാണ് ഇതിലൂടെ പാകിസ്ഥാൻ നൽകുന്നത്...

ഇന്ന് നിര്‍ണായകം... ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെ ഇതുവരെ 4 ലക്ഷം കോടിയിലേറെ രൂപയുടെ ഇടിവ് നേരിട്ട അദാനി ഉയര്‍ത്തെഴുന്നേല്‍പ്പിലേക്ക്; മറുപടിയുമായി അദാനി; ഇത് ഇന്ത്യയ്ക്കെതിരായ ആക്രമണം; പറയുന്നത് പച്ചക്കള്ളം

30 JANUARY 2023 11:40 AM IST
മലയാളി വാര്‍ത്ത

More Stories...

കഴിച്ച ഭക്ഷണത്തിനു പണം ചോദിച്ച ജീവനക്കാരെ ആക്രമിച്ച് ഹോട്ടല്‍ അടിച്ചു തകര്‍ത്ത് യുവാക്കള്‍

അമ്മൂമ്മയെ തലയ്ക്കടിച്ചു കൊന്ന കേസില്‍ ചെറുമകന് ഒന്‍പത് വര്‍ഷം തടവ് ശിക്ഷ

ഭാര്യയെ മോഷണക്കുറ്റത്തിനു റിമാന്‍ഡ് ചെയ്തതില്‍ മനംനൊന്ത് ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു

ഗൈനക്കോളജിസ്റ്റ് ഡോ.ബിന്ദു സുന്ദറിന്റെ ക്രൂരതകള്‍ വെളിപ്പെടുത്തി യുവതി

വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: ഡോ. ഷാഹിദയ്ക്ക് ക്ലീന്‍ ചിറ്റ്: ഒപ്പമുണ്ടായിരുന്ന നഴ്‌സിനോടു എല്ലാ ഉപകരണങ്ങളും പുറത്തെടുത്തോ എന്ന് ചോദിച്ച ശേഷമാണ് ഡോക്ടര്‍ ഷാഹിദ മുറിവ് തുന്നിക്കെട്ടിയതെന്ന് അന്വേഷണ റിപ്പോര്‍ട്ട്

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് കള്ളമോ സത്യമോ എന്നറിയില്ല. പക്ഷെ ഇന്ത്യയിലെ അതിസമ്പന്നന്‍ അദാനി വലിയ തകര്‍ച്ചയാണ് നേരിടുന്നത്. രണ്ട് ദിവസത്തിന് ശേഷം ഓഹരി വിപണികള്‍ വ്യാപാരം പുനരാരംഭിക്കാനിരിക്കെ അദാനി ഗ്രൂപ്പിന് ഇന്ന് നിര്‍ണായകമാണ്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെ ഇതുവരെ 4 ലക്ഷം കോടിയിലേറെ രൂപയുടെ ഇടിവാണ് കഴിഞ്ഞ ആഴ്ച അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ക്ക് ഉണ്ടായത്.

തിരിച്ചടി പ്രതിരോധിക്കാനെന്നോണം കഴിഞ്ഞ ദിവസം രാത്രിയോടെ ഹിന്‍ഡന്‍ബര്‍ഗിന്റെ ചോദ്യങ്ങള്‍ക്ക് 413 പേജുള്ള വിശദമായ മറുപടി അദാനി ഗ്രൂപ്പ് പുറത്ത് വിട്ടിരുന്നു. പൊതു മധ്യത്തില്‍ ലഭ്യമായ വിവരങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ച് തയ്യാറാക്കിയ നുണപ്രചാരണമാണ് റിപ്പോര്‍ട്ടെന്ന വാദം മറുപടിയിലും ആവര്‍ത്തിക്കുന്നു.

ഇന്ത്യന്‍ സ്ഥാപനങ്ങളിലേക്കും ജുഡീഷ്യറിയിലേക്കുമുള്ള കടന്ന് കയറ്റമാണ് ഹിന്‍ഡന്‍ബര്‍ഗ് നടത്തിയത്. ഭൂരിഭാഗം ചോദ്യങ്ങള്‍ക്കുമുള്ള മറുപടി അതാത് കമ്പനികളുടെ വാര്‍ഷിക റിപ്പോര്‍ട്ടിലുണ്ട്. ആകെയുള്ള 88ല്‍ 16 ചോദ്യങ്ങള്‍ ഓഹരി ഉടമകളുടെ വരുമാനത്തെക്കുറിച്ചാണ്. അത് നേരിട്ട് അദാനി ഗ്രൂപ്പിനെകുറിച്ചല്ല.

വിദേശത്ത് ഷെല്‍ കമ്പനികളുണ്ടെന്ന ആരോപണം നുണ. വിദേശ കമ്പനികള്‍ക്ക് നിക്ഷേപം നടത്താനുള്ള നിയമ കാര്യങ്ങളെക്കുറിച്ചും റിപ്പോര്‍ട്ട് തയ്യാറാക്കിയവര്‍ക്കറിയില്ലെന്നും അദാനി ഗ്രൂപ്പ് വിശദീകരിക്കുന്നു. ഓഹരി വിപണികള്‍ വ്യാപാരം തുടങ്ങും മുന്‍പ് അദാനി ഗ്രൂപ്പ് സിഎഫ്ഒ ഒരു ചാനലിന് അഭിമുഖവും നല്‍കും.

യുഎസ് ധനകാര്യ ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ ഇന്ത്യയ്ക്കും ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്കും എതിരായ ആക്രമണമാണെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കി. വിശദമായ മറുപടിയിലാണ് ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുന്നത്. കമ്പനിയുടെ വളര്‍ച്ചയെപ്പറ്റി ഹിന്‍ഡന്‍ബര്‍ഗ് അവതരിപ്പിച്ചിരിക്കുന്ന കഥ പച്ചക്കള്ളമാണ്.

ഇന്ത്യയില്‍ വ്യാജവിപണി സൃഷ്ടിച്ചുകൊണ്ട് ഓഹരിയിടപാട് നടത്തി ലാഭമുണ്ടാക്കുകയായിരുന്നു റിപ്പോര്‍ട്ടിനു പിന്നിലെ ഗൂഢലക്ഷ്യമെന്നും മറുപടിയില്‍ ആരോപിക്കുന്നു. ഹിന്‍ഡന്‍ബര്‍ഗിന്റേത് അദാനി ഗ്രൂപ്പിനെതിരെയുള്ള ആക്രമണമല്ല. മറിച്ച്, ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്കും ഇന്ത്യയ്ക്കുമെതിരായ ആസൂത്രിത ആക്രമണമാണ്. ഹിന്‍ഡന്‍ബര്‍ഗ് ഉന്നയിച്ച 88 ചോദ്യങ്ങളില്‍ 65 ചോദ്യങ്ങളും അദാനി ഗ്രൂപ്പ് വെളിപ്പെടുത്തിയിട്ടുള്ള കാര്യങ്ങുളുമായി ബന്ധപ്പെട്ടുള്ളതാണ്.

ബാക്കിയുള്ള 23 ചോദ്യങ്ങളില്‍ 18 എണ്ണം പൊതു ഓഹരി ഉടമകളുമായും അദാനി ഗ്രൂപ്പിന്റെ ഭാഗമല്ലാത്ത മൂന്നാം കക്ഷികളുമായും ബന്ധപ്പെട്ടതാണ്. 5 ചോദ്യങ്ങള്‍ സാങ്കല്‍പികമായ കാര്യങ്ങളെപ്പറ്റിയുള്ള അടിസ്ഥാനരഹിതമായ ചോദ്യങ്ങളാണെന്നും മറുപടിയില്‍ വ്യക്തമാക്കുന്നു. അദാനി എന്റര്‍പ്രൈസസ് എഫ്പിഒ (ഫോളോഓണ്‍ പബ്ലിക് ഓഫര്‍) നാളെ അവസാനിക്കാനിരിക്കെ കമ്പനി സമാഹരിക്കാന്‍ ഉദ്ദേശിക്കുന്ന 20,000 കോടി രൂപയ്ക്കുള്ള മുഴുവന്‍ ഓഹരികളിലും ഇടപാട് നടക്കുമെന്നു സിഎഫ്ഒ ജുഗീഷിന്ദര്‍ സിങ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

കോടതി തീര്‍പ്പാക്കിയ കേസുകള്‍ വരെയാണ് പുതിയ ആരോപണം പോലെ അവതരിപ്പിക്കുന്നത്. വിദേശത്ത് ഷെല്‍ കമ്പനികള്‍ ഉണ്ടെന്ന ആരോപണം തെറ്റാണ്. വിദേശ കമ്പനികള്‍ക്ക് നിക്ഷേപം നടത്താനുള്ള നിയമത്തെക്കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയവര്‍ക്ക് അറിയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതോടൊപ്പം ഇന്ത്യന്‍ സ്ഥാപനങ്ങളിലേക്കും ജുഡീഷ്യറിയിലേക്കുമുള്ള കടന്നുകയറ്റമാണ് ഹിന്‍ഡന്‍ബര്‍ഗ് നടത്തിയതെന്ന് അദാനി ഗ്രൂപ്പ് വിമര്‍ശിക്കുന്നു. നാളെ വിപണി പുനരാരംഭിക്കാനിരിക്കെയാണ് അദാനി ഗ്രൂപ്പിന്റെ നീക്കം. ഇന്ന് അദാനി ഗ്രൂപ്പ് സിഎഫ്ഓ ജുഗ്ഷീന്തര്‍ സിംഗ് വിശദമായ ചാനല്‍ അഭിമുഖവും നല്‍കും. നിയമപരമായ നീക്കങ്ങളും നടത്തും. ഓഹരി വിപണിയില്‍ തിരികെ കയറാനായാല്‍ അദാനി ഗ്രൂപ്പിന് പിടിച്ചു നില്‍ക്കാന്‍ സാധിക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടി വിഷ്ണുപ്രിയയുടെ അച്ഛനെ മരിച്ചനിലയില്‍ കണ്ടെത്തി; ശരീരം മുഴുവനായും ടേപ്പ് കൊണ്ട് വരിഞ്ഞുമുറുക്കിയിരുന്ന നിലയില്‍  (37 minutes ago)

സൂപ്പര്‍ എട്ട് റൗണ്ടില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 76 റണ്‍സ് വിജയം  (47 minutes ago)

കഴിച്ച ഭക്ഷണത്തിനു പണം ചോദിച്ച ജീവനക്കാരെ ആക്രമിച്ച് ഹോട്ടല്‍ അടിച്ചു തകര്‍ത്ത് യുവാക്കള്‍  (2 hours ago)

ട്രംപിന്റെ വസതിയില്‍ വെടിവയ്പ്; വെടിവയ്പുണ്ടായപ്പോള്‍ ട്രംപ് സ്ഥലത്തുണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്  (2 hours ago)

ഇന്ത്യപാക്ക് അതിര്‍ത്തിക്കു സമീപം പൊലീസ് ഉദ്യോഗസ്ഥരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി  (3 hours ago)

അമ്മൂമ്മയെ തലയ്ക്കടിച്ചു കൊന്ന കേസില്‍ ചെറുമകന് ഒന്‍പത് വര്‍ഷം തടവ് ശിക്ഷ  (3 hours ago)

വിജയ്‌യുടെ കന്നിയങ്കം പെരമ്പൂരില്‍ നിന്ന് വേണമെന്ന് ടിവികെ  (4 hours ago)

ഭാര്യയെ മോഷണക്കുറ്റത്തിനു റിമാന്‍ഡ് ചെയ്തതില്‍ മനംനൊന്ത് ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു  (4 hours ago)

'ഇനി ഒരിക്കലും നടക്കാനോ അമ്മയാകാനോ പാടില്ല' ലിവിന്‍ പങ്കാളിയില്‍ നിന്ന് 19കാരിയായ വിദ്യാര്‍ത്ഥിനിക്ക് നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത ക്രൂരത  (5 hours ago)

ഗൈനക്കോളജിസ്റ്റ് ഡോ.ബിന്ദു സുന്ദറിന്റെ ക്രൂരതകള്‍ വെളിപ്പെടുത്തി യുവതി  (5 hours ago)

വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: ഡോ. ഷാഹിദയ്ക്ക് ക്ലീന്‍ ചിറ്റ്: ഒപ്പമുണ്ടായിരുന്ന നഴ്‌സിനോടു എല്ലാ ഉപകരണങ്ങളും പുറത്തെടുത്തോ എന്ന് ചോദിച്ച ശേഷമാണ് ഡോക്ടര്‍ ഷാഹിദ മുറിവ് തുന്നിക്കെട്ടിയതെന്ന് അന്വേഷണ  (6 hours ago)

ഡോക്ടർമാർ ശസ്ത്രക്രിയ നടത്തി കഴിഞ്ഞാൽ അവരുടെ കത്രിക അടക്കമുള്ള ഉപകരണങ്ങൾ, കൂടെ അവരുടെ മൊബൈലും ഒക്കെ രോഗിയുടെ വയറിൽ അബദ്ധത്തിൽ കുടുങ്ങിപ്പോയോ എന്ന് നോക്കേണ്ടേ? ഇത്രയും ഉത്തരവാദിത്വം ഇല്ലേ? ഇത്തരം ഡോക്ട  (6 hours ago)

രാജസ്ഥാനില്‍ വിവാഹദിവസം രണ്ട് സഹോദരിമാര്‍ മരിച്ചനിലയില്‍ കണ്ടെത്തി  (6 hours ago)

കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ; മീഡിയയ്ക്ക് മുന്നിൽ നിന്ന് ഇളിച്ചോണ്ട് അങ്ങനെ ഒരു ഉപകരണം വയറ്റിൽ കിടക്കുന്നത് കൊണ്ട് നോ പ്രോബ്ലം, ഹെൽത്ത് ഇഷ്യൂസ് ഒന്നും ഉണ്ടാവ  (6 hours ago)

പ്രതിഷേധം രാഷ്ട്രീയ പ്രേരിതമാണ്; ആരോഗ്യമേഖലയിലെ ചില ഒറ്റപ്പെട്ട സംഭവങ്ങളെ പർവ്വതീകരിച്ച് കാട്ടി, കേരളത്തിന്റെ പൊതുജനാരോഗ്യ രംഗം തകർച്ചയിലാണെന്ന് വരുത്തിത്തീർക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് മന്ത  (6 hours ago)

Malayali Vartha Recommends