പീഡന കേസില്‍ ഉണ്ണിമുകുന്ദന് ഇന്ന് നിർണായകം..കെട്ടിച്ചമച്ച കേസാണിതെന്ന് ചൂണ്ടിക്കാട്ടി യുവതിക്കെതിരെ നടന്‍ പരാതി നല്‍കിയിരുന്നു... 25 ലക്ഷം രൂപ യുവതി ആവശ്യപ്പെട്ടുവെന്നാണ് ഉണ്ണി മുകുന്ദന്‍ പരാതിയില്‍ പറയുന്നത്...ഉണ്ണി മുകുന്ദന്റെ പ്രവൃത്തി മകള്‍ക്ക് ഷോക്കായി എന്ന് യുവതിയുടെ പിതാവ്...

തുടക്കം മുതൽ തന്നെ വിവാദങ്ങളോട് വിവധങ്ങൾ ആയിരുന്നു മാളികപ്പുറം എന്ന ഉണ്ണിമുകുന്ദന് ചിത്രം നേരിടേണ്ടി വന്നത്, സംഘപരിവാർ അജണ്ടയാണ് സിനിമ മുഴുവനും എന്ന് വാദിച്ച സമൂഹത്തില ചിലവന്മാരെ തൂത്തെറിഞ്ഞു കൊണ്ട്, എല്ലാവരെയും അതിശയിപ്പിച്ച് , ബോക്സ് ഓഫീസിൽ ഹിറ്റ് ലെവലിലേക്ക് മാളികപ്പുറം എന്ന സിനിമ എത്തിയിരുന്നു, ആത്രേയയെറെ കുടുംബ പ്രേക്ഷകർ ഈ സിനിമയെ ഏറ്റെടുത്തിരുന്നു, എന്നാൽ അതിന് ശേഷവും , ചിലർ നടനെ കുത്തുന്നതിൽ നിന്നും ഒഴിവായില്ലാ, ഉണ്ണിമുകുന്ദനെയും , ചിത്രത്തിലെ ഒരു കഥാപാത്രമായ കൊച്ചുകുട്ടിയെയും മോശമായ ഭാഷയിൽ സമൂഹ മാധ്യമങ്ങളിൽ ഒരാൾ ചിത്രീകരിച്ചിരുന്നു, അതിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച നടനെ ..എല്ലാവരും ചേർന്ന് എയറിൽ ആക്കി, അതിനു ശേഷം , അടുത്തൊരു വിവാദത്തിൽ കൂടി താരം പെട്ടിരിക്കുകയാണ് , ആ കേസിൽ ഇന്ന് നിർണായകമായ ദിനം കൂടിയാണ്..നടന്‍ ഉണ്ണി മുകുന്ദന് ഇന്ന് നിര്‍ണായക ദിനമാണ്. കൊച്ചിയിലെ ഫ്‌ളാറ്റില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് യുവതി നല്‍കിയ കേസ് ഇന്ന് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരും. രണ്ടു വര്‍ഷത്തോളമായി കേസില്‍ തുടര്‍നടപടികള്‍ കോടതി സ്‌റ്റേ ചെയ്തിരിക്കുകയാണ്. കേസ് റദ്ദാക്കണമെന്ന് ഉണ്ണി മുകുന്ദന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.നടന്റെ വാദം കോടതി അംഗീകരിച്ചില്ലെങ്കില്‍ താരത്തിന് വലിയ തിരിച്ചടിയാകും. അതേസമയം, സിനിമയുടെ കഥ പറയാനെത്തിയ തന്നെ ഉണ്ണി മുകുന്ദന്‍ ഫ്‌ളാറ്റില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് യുവതി പറയുന്നത്.
യുവതിയുടെ കുടുംബവും നിര്‍ണമായകമായ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ...2017 ആഗസ്റ്റ് 23നാണ് കേസിന് ആസ്പദമായ സംഭവം. കോട്ടയം സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി. വിദേശത്താണ് ഇവരുടെ കുടുംബം താമസിച്ചിരുന്നത്. ഒരു കമ്പനിയില്‍ എച്ച്ആര്‍ വകുപ്പില്‍ ജോലി ചെയ്യുകയായിരുന്നു. രണ്ട് കഥകള്‍ അവര്‍ എഴുതിയിരുന്നു. ഇത് ഒരു സിനിമാ നിര്‍മാണ കമ്പനിക്ക് ഇഷ്ടമാകുകയും ചെയ്തു. ഉണ്ണി മുകുനന്ദന്റെ ഡേറ്റ് കിട്ടിയാല്‍ സിനിമയാക്കാം എന്ന് തീരുമാനിച്ചു.തുടര്‍ന്നാണ് യുവതി കൊച്ചിയില്‍ വന്നതത്രെ. താരത്തെ വിളിച്ചു കാണാന്‍ അവസരം ചോദിച്ചിരുന്നു. കൊച്ചിയിലെ ഫ്‌ളാറ്റില്‍ വച്ച് കഥ കേട്ട ശേഷം ഉണ്ണി മുകുന്ദന്‍ തിരക്കഥ ആവശ്യപ്പെട്ടുവെന്നും മറ്റൊരിക്കല്‍ വരുമ്പോള്‍ കൊണ്ടുവരാമെന്ന് പറഞ്ഞ് ഇറങ്ങാന്‍ ഒരുങ്ങവെയാണ് തന്നെ അപമാനിച്ചതെന്നും യുവതി പരാതിയില്‍ പറയുന്നു. ദിവസങ്ങള്‍ക്ക് ശേഷം യുവതി പരാതി നല്‍കുകയായിരുന്നു.എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉണ്ണി മുകുന്ദന് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ കേസ് റദ്ദാക്കണം എന്നാണ് ഉണ്ണി മുകുന്ദന്റെ ആവശ്യം. കെട്ടിച്ചമച്ച കേസാണിതെന്ന് ചൂണ്ടിക്കാട്ടി യുവതിക്കെതിരെ നടന്‍ പരാതി നല്‍കിയിരുന്നു. 25 ലക്ഷം രൂപ യുവതി ആവശ്യപ്പെട്ടുവെന്നാണ് ഉണ്ണി മുകുന്ദന്‍ പരാതിയില്‍ പറയുന്നത്. എന്നാല്‍ തന്റെ സ്വകാര്യ വിവരങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിയുണ്ടെന്ന് കാണിച്ച് യുവതി മറ്റൊരു പരാതിയും നല്‍കി.
കേസില്‍ യുവതി നല്‍കിയ രണ്ടു പരാതികളും ഉണ്ണി മുകുന്ദന്റെ പരാതിയുമാണുള്ളത്. ഉണ്ണി മുകുന്ദന്റെ പ്രവൃത്തി മകള്‍ക്ക് ഷോക്കായി എന്ന് യുവതിയുടെ പിതാവ് പറഞ്ഞിരുന്നു. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ യുവതിയുടെ പിതാവ് അടക്കമുള്ള കുടുംബാംഗങ്ങള്‍ നാട്ടിലെത്തിയിരുന്നു.പരാതിക്കാരിയുടെ മൊഴി കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. യുവതിക്കൊപ്പം രണ്ട് സാക്ഷികളെയും കോടതി വിസ്തരിച്ചിരുന്നു. കോട്ടയം സ്വദേശിനിയായ യുവതി വീട്ടില്‍ വന്നിരുന്നുവെന്ന് ഉണ്ണി മുകുന്ദന്‍ സമ്മതിക്കുന്നു. തിരക്കഥ അപൂര്‍ണമായതിനാല്‍ താന്‍ നിരസിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. കേസില്‍ കുടുക്കാതിരിക്കാന്‍ 25 ലക്ഷം രൂപ വേണമെന്നാണ് യുവതി ആവശ്യപ്പെടുന്നത് എന്നും ഉണ്ണി മുകുന്ദന്‍ പരാതിയില്‍ വിശദീകരിക്കുന്നു.അഡ്വ. സൈബി ജോസ് കിടങ്ങൂരാണ് പ്രതിഭാഗത്തിന് വേണ്ടി കോടതിയില്‍ ഹാജരാകുന്നത്. കേസില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ഉണ്ണി മുകുന്ദന്‍ ആവശ്യപ്പെട്ടിരുന്നു എങ്കിലും മജിസ്‌ട്രേറ്റ് കോടതിയും സെഷന്‍സ് കോടതിയും തള്ളി. തുടര്‍ന്നാണ് കേസ് ഹൈക്കോടതിയിലെത്തിയിരിക്കുന്നത്. കേസില്‍ നേരത്തെ ഉണ്ണി മുകുന്ദന്‍ ജാമ്യം എടുത്തിരുന്നു.ഉണ്ണി മുകുന്ദന്റെ മാളികപ്പുറം എന്ന സിനിമ വന്‍ വിജയമായിരിക്കുകയാണ്. ഇതിനിടെ ഉണ്ണി മുകുന്ദന്‍ നിരവധി വിവാദങ്ങള്‍ ഉള്‍പ്പെട്ടിരുന്നു. നടന്‍ ബാലയുമായുള്ള തര്‍ക്കം, ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നില്ലെന്ന പരാതി, വ്‌ളോഗറെ ഫോണ്‍ ചെയ്ത് തെറി പറഞ്ഞത്... ഒന്നിന് പിറകെ ഒന്നായി വിവാദങ്ങളില്‍പ്പെട്ടിരിക്കെയാണ് നടനെതിരായ കേസ് ഹൈക്കോടതിയുടെ പരിഗണനയില്‍ വരുന്നത്.
https://www.facebook.com/Malayalivartha























