കേന്ദ്രമന്ത്രി വി.മുരളീധരന്‍റെ വീടിനുനേരെ കല്ലേറ്, സമീപത്ത് അക്രമിയുടെ ചോരപ്പാടുകള്‍..പാഞ്ഞെത്തി ബിജെപി നേതാക്കൾ..സമാനമായ സംഭവം മുൻപും ഉണ്ടായി..പോലീസിന്റെ സുരക്ഷാ വീഴ്ച്ചയെന്ന് നേതാക്കൾ..മുരളീധരൻ ഡൽഹിയിൽ..

തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി വി.മുരളീധരന്‍റെ വീടിനുനേരെ കല്ലേറ്. ഉള്ളൂരിലെ വീടിന്‍റെ ചില്ലുകള്‍ തകര്‍ന്നു. അക്രമികള്‍ ആരെന്ന് വ്യക്തമല്ല. പൊലീസ് പരിശോധന നടത്തുന്നു. ഫൊറന്‍സിക് സംഘമെത്തും. അക്രമിയുടേതെന്ന് സംശയിക്കുന്ന ചോരപ്പാടുകള്‍ കണ്ടെത്തി..സംഭവ സ്ഥലത്തേക്ക് ബിജെപിയുടെ നേതാക്കൾ എത്തികൊണ്ട് ഇരിക്കുകയാണ്..ആക്രമ സംഭവം മാത്രമാണ് നടന്നതെന്ന് പ്രാഥമിക വിവരമാണ് പോലീസും നൽകുന്നത്,,,പോലീസും സംഘവും അന്വേഷണം നടത്തികൊണ്ട് ഇരിക്കുകയാണ്..മുരളീധരന്റെ വീടിന്റെ കാർപോർച്ചിൽ ആക്രമിയുടേതെന്ന് സംശയിക്കുന്ന ചോരപടുകൾ കണ്ടെത്തിയിട്ടുണ്ട്, കാർപോർച്ചിൽ അക്രമിയുടെ കാല്പാടുകളാണ് കണ്ടെത്തിയിരിക്കുന്നത്,
അതുകൊണ്ട് തന്നെ ഫോറൻസിക് സംഘം എത്തി അന്വേഷണം നടത്തികൊണ്ട് ഇരിക്കുകയാണ്..അന്വേഷണം പൂർത്തീകരിച്ചാൽ മാത്രമേ കൂടുതൽ തെളിവുകളാൽ ലഭ്യമാവുകയുള്ളു,,കേന്ദ്ര മന്ത്രി വി മുരളീധരന്റെ ഉളൂർ ഉള്ള വീട്ടിലാണ് ആക്രമ സംഭവം ഉണ്ടയായിരിക്കുന്നത്, മുൻപും സമാനമായ രീതിയിൽ ആക്രമം സംഭവം ഉണ്ടായിട്ടുണ്ട്, അന്നും പരാതി നൽകിയിട്ടും, പോലീസ് ഒരു നടപ്പായിയും എടുത്തില്ല മാത്രമല്ല അദ്ദേഹത്തിന് ഒരു സുരക്ഷയും നൽകിയിട്ടില്ല എന്നുള്ള രീതിയിലും വിമർശനം, ഉയർന്നിരുന്നു ..അതുപോലെ ഡിസിപി വി അജിത് അവിടെ എത്തിയിട്ടുണ്ട് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പരിശോധന നടക്കുകയാണ്.വീടിനും ചുറ്റും പരിശോധന തുടരുകയാണ് ,ആക്രമി വീടിന് പിൻവശത്തോടെ വീടിനു മുകളിൽ കയറിയിട്ടുണ്ടെന്ന് സൂചനയാണ് ഒടുവിലായി പോലീസ് തരുന്നത്,,തിരുവന്തപുരത് കേന്ദ്ര മന്ത്രി വി മുരളീധരന്റെ വീടിനു നേരെയാണ് കല്ലേറുണ്ടായിരിക്കുന്നത് കാര്‍പോര്‍ച്ചില്‍ രക്തപ്പാടുകളും കണ്ടെത്തി.
പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വീട് വൃത്തിയാക്കാന്‍ എത്തിയ സത്രീയാണ് കാര്‍പ്പോര്‍ച്ചില്‍ ചോരപ്പാടുകളും ജനല്‍ചില്ലുകളും പൊട്ടിയ നിലയില്‍ കണ്ടത്. വീടിന്റെ ടെറസിലേക്ക് കയറുന്ന പടികളിലും രക്തപ്പാടുകള്‍ ഉണ്ട്. പോര്‍ച്ചില്‍ ഒരു വലിയ കരിങ്കല്ലും കണ്ടെത്തി. ആക്രമണം നടക്കുന്ന സമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. ഇതിന് തൊട്ടുപുറകിലാണ് വി മുരളീധരന്റെ ഓഫീസ്. രാവിലെ ശ്രദ്ധയില്‍പ്പെട്ട സ്ത്രീ വി മുരളീധരന്റെ സഹായിയെ അറിയിക്കുകയായിരുന്നു.ഇന്നലെ രാത്രിയിലാകാം സംഭവമെന്നാണ് കരുതുന്നത്. ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തും. അയല്‍വീടുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. എപ്പോഴാണ് ആക്രമണം ഉണ്ടായതെന്ന കാര്യം വ്യക്തമല്ല. വ്യാഴാഴ്ച രാവിലെ പത്തുമണിയോടെ ഇവിടം വൃത്തിയാക്കാന്‍ എത്തിയ സ്ത്രീയാണ് ചോരപ്പാടുകളും ജനല്‍ച്ചില്ലുകള്‍ തകര്‍ന്ന നിലയിലും കണ്ടെത്തിയത്.
വീടിന്റെ ടെറസിലേക്കുള്ള പടികളിലും ചോരപ്പാടുകളുണ്ട്.മോഷണശ്രമമായി തങ്ങള്‍ക്കോ പോലീസിനോ തോന്നുന്നില്ലെന്നും ആക്രമണശ്രമമായാണ് തോന്നുന്നതെന്നും കേന്ദ്രമന്ത്രിയുടെ സഹായികളിലൊരാളായ ബാലു പ്രതികരിച്ചു. ചോരപ്പാടുകള്‍ വീടിന്റെ പല ഭാഗത്തുമുണ്ടെങ്കിലും വാതില്‍ തള്ളിത്തുറക്കാനോ ജനല്‍ കുത്തിത്തുറക്കാനോ ശ്രമിച്ചിട്ടില്ല. അതിനാല്‍ മോഷണശ്രമമായി കരുതാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വീട്ടില്‍ സി.സി.ടി.വിയില്ല. തൊട്ടപ്പുറത്തെ വീട്ടിലെ സി.സി.ടി.വിയില്‍നിന്നുള്ള ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.വി. മുരളീധരന്‍ തിരുവനന്തപുരത്ത് എത്തുമ്പോള്‍ താമസിക്കുന്ന വീടാണ് ഇത്. ഇതിന് പിന്നിലാണ് മന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. സംഭവം നടന്ന സമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനാല്‍ അദ്ദേഹംഇപ്പോള്‍ ഡല്‍ഹിയിലാണുള്ളത്.
https://www.facebook.com/Malayalivartha























