വര്‍ക്കലയില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച ക്ലിഫി പാണ്ടേ റിസോർട്ട് നഗരസഭ പൊളിച്ചു നീക്കി

തിരുവനന്തപുരം വര്‍ക്കലയില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച ക്ലിഫി പാണ്ടേ റിസോര്‍ട് നഗരസഭ പൊളിച്ചു നീക്കി. സൗത്ത് ക്ലിഫിൽ അപകടകരമായ അവസ്ഥയിൽ തീരത്ത് നിന്നു 40 മീറ്റർ ഉയരത്തിലുള്ള മലനിരപ്പിനോടു ചേർന്നാണു കെട്ടിടം നിർമിച്ചത് എന്ന് അധികൃതർ പറഞ്ഞു. ക്ലിഫി പാണ്ഡേ എന്ന പേരിൽ പ്രവർത്തിച്ച സ്ഥാപനം തീരദേശ നിയമലംഘനത്തിനു പുറമെ കുന്നിന്റെ അരിക് ചേർന്നു നിർമിച്ചതിനാൽ അപകട ഭീഷണി കൂടി ഉയർത്തിയിരുന്നതായി നഗരസഭ ഉദ്യോഗസ്ഥർ പറയുന്നു.
പല തവണ ഉടമകൾക്ക് കെട്ടിടം പൊളിച്ചു മാറ്റാൻ ഉത്തരവ് നൽകിയിരുന്നുയെങ്കിലും ഇത് പാലിക്കാതെ വന്നതോടെയാണ് കഴിഞ്ഞ ദിവസം നഗരസഭാ ഉദ്യോഗസ്ഥർ എത്തി നടപടികൾ ആരംഭിച്ചത്. ഇതിനു പുറമെ സമീപത്തെ മറ്റൊരു സ്ഥാപനത്തിൽ നിന്നു കെട്ടിടത്തിലേക്ക് അനധികൃതമായി വൈദ്യുതി കണക്ഷൻ എടുത്താണ് പ്രവർത്തനം നടത്തിയത് എന്ന് കണ്ടെത്തി ഇതിനും പിഴ ചുമത്തിയതായി നഗരസഭാ അധികൃതർ വ്യക്തമാക്കി.
പാപനാശം കേന്ദ്രമാക്കി നിരവധി അനധികൃത റിസോർട്ടുകൾക്ക് പൊളിച്ചുനീക്കാൻ നഗരസഭ നോട്ടിസ് നൽകിയിട്ടുണ്ടെന്നും എന്നാൽ പലരും ഹൈക്കോടതി വഴി സ്റ്റേ വാങ്ങിയെന്നും അധികൃതർ പറയുന്നു. മണ്ണുവാരി യന്ത്രമടക്കം സ്ഥലത്തെത്തിയപ്പോള്‍ ഉടമയുടെ മകന്‍ ആത്മഹത്യാ ഭീക്ഷണി മുഴക്കി.
തുടര്‍ന്നു പൊലീസും സ്ഥലത്തെത്തിയശേഷമാണ് പൂര്‍ണമായും പൊളിച്ചുമാറ്റിയത്.വര്‍ക്കല പാപനാശത്ത് നിരവധി കെട്ടിടങ്ങള്‍ യാതൊരു അനുമതിയില്ലാതെ ഇത്തരത്തില്‍ നിര്‍മിച്ചിട്ടുണ്ട്. ഇവയ്ക്കെതിരെയും നടപടി ഉണ്ടായേക്കുമെന്നു നഗരസഭാ അധികൃതര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























