സുരേഷ് ഗോപി പണ്ടേ പൊളിയല്ലേ...വിവാഹ വാര്‍ഷിക ദിനത്തില്‍ വനവാസി ഊരിലേക്ക് വഞ്ചി സമ്മാനിച്ച് സുരേഷ് ഗോപി..എടുത്ത് പൊക്കി ആദിവാസി കോളനിക്കാർ..വാഗ്ദാനം നിറവേറ്റിയത് എട്ട് ദിവസം കൊണ്ട്..

സുരേഷ് ഗോപി പണ്ടേ പൊളിയല്ലേ..അത് അദ്ദേഹം തന്റെ പ്രവർത്തനങ്ങളിലൂടെ തെളിച്ചു കൊണ്ടിരിക്കുകയാണ്,,കൊടുത്ത വാക്ക് പാലിക്കുന്നതിൽ സുരേഷ് ഗോപിയോളം മടുക്ക് ആർക്കുമില്ലെന്ന് തെളിയിക്കുകയാണ് അദ്ദേഹം. മുക്കുംപുഴയിൽ ആദിവാസി കോളനിക്കാർക്ക് വാക്ക് കൊടുത്തത് പോലെ കാര്യങ്ങൾ ശരിക്കായിരിക്കുകയാണ് സുരേഷ് ഗോപി.ഇവിടെയുള്ളവർ ആശുപത്രികളിൽ എത്തുന്നത് തന്നെ ഒരുപാട് ബുദ്ധിമുട്ടുകൾ സഹിച്ചാണ്. അത് മാറ്റാനാണ് പുതിയ ഫൈബർ ബോട്ടോ സുരേഷ് ഗോപി നൽകിയിരിക്കുന്നത്. ഇതുവരെ മുളച്ചങ്ങാടത്തിലായിരുന്നു. യാത്ര പോവേണ്ടിയിരുന്നത്. അടുത്തടെ ആദിവാസി കോളനിയിലേക്ക് സുരേഷ് ഗോപിയുടെ സഹായമെത്തിയിരുന്നു.കോളനി സന്ദർശന വേളയിലാണ് ഇവിടെയുള്ള യാത്രാ പ്രശ്‌നങ്ങൾ സുരേഷ് ഗോപി മനസ്സിലാക്കിയത്. തുടർന്ന് അദ്ദേഹം പുതിയൊരു ഫൈബർ ബോട്ട് എത്തിച്ച് നൽകുമെന്ന് അറിയിക്കുകയായിരുന്നു. ആ വാക്കാണ് ഇപ്പോൾ അദ്ദേഹം പാലിച്ചിരിക്കുന്നത്.
നേരിട്ട് എത്താൻ പറ്റാത്ത സങ്കടം മാത്രമാണ് അദ്ദേഹത്തിനുള്ളത്. സുരേഷ് ഗോപിക്ക് വേണ്ടി നടൻ ടിനി ടോം ബിജെപിയുടെ കൊരട്ടി മണ്ഡലം പ്രസിഡന്റ് സജീവ് പള്ളത്തിന് ബോട്ട് കൈമാറുകയായിരുന്നു.കോളനിക്കാർ ഇപ്പോൾ മനസ്സറിഞ്ഞ് അദ്ദേഹത്തെ അനുഗ്രഹിക്കുകയാണ്. ഇത്ര വേഗം തങ്ങളുടെ ദുരിതത്തിന് പരിഹാരം കാണുമെന്ന് കോളനിക്കാർ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.ബോട്ട് നിർമിക്കാനായി പത്ത് ദിവസമാണ് നിർമാതാക്കൾ ആവശ്യപ്പെട്ടിരുന്നത്. അതിനുള്ളിൽ തന്നെ ഈ ബോട്ട് കൈമാറുമെന്നും ഇവർ അറിയിച്ചിരുന്നു. എന്നാൽ അപ്രതീക്ഷിതമായ ഒരു കാര്യം ഇതിനിടയിൽ കയറി വരികയായിരുന്നു.സുരേഷ് ഗോപിയുടെ വിവാഹ വാർഷികം ഇന്നലെയായിരുന്നു. ഇത് മനസ്സിലാക്കിയ ബോട്ട് നിർമാതാക്കൾ രണ്ട് മുമ്പ് തന്നെ ബോട്ട് എത്തിച്ച് കൊടുക്കുകയായിരുന്നു. സാമാന്യം മികച്ചൊരു ബോട്ടാണ് നൽകിയിരിക്കുന്നത്. ഇതിൽ അഞ്ച് പേർക്ക് യാത്ര ചെയ്യാം. അഞ്ച് സുരക്ഷാ ജാക്കറ്റുകളും, രണ്ട് പങ്കായവും ഉണ്ട്. മലിനീകരണ സാധ്യത മുൻനിർത്തി തുഴഞ്ഞ് പോകാവുന്ന ബോട്ടാണ് നൽകിയത്. നേരത്തെ പറഞ്ഞിരുന്നത് എഞ്ചിനുള്ള ബോട്ട് നൽകുമെന്നായിരുന്നു. അതേസമയം ഈ ബോട്ടുകൾ നിലവിൽ ആദിവാസി ഊരിലേക്ക് കൈമാറിയില്ല. ബിജെപിയുടെ കൊരട്ടി ഓഫീസിലേക്കാണ് ഇവ എത്തിച്ചിരിക്കുന്നത്. ഈ മാസം പതിനൊന്നിന് ഇത് ഊരിലെത്തിക്കും.അത് മാത്രമല്ല, ആദിവാസി ഊരിലേക്ക് ഈ ബോട്ട് കൈമാറുന്ന ദിവസം സുരേഷ് ഗോപി നേരിട്ടെത്തും. കോളനിയിലെ താമസക്കാരും അദ്ദേഹത്തിന്റെ വരവിനായി കാത്തിരിക്കുകയാണ്.റോഡിൽ നിന്ന് ഏകദേശം അഞ്ച് കിലോമീറ്റർ ദൂരമുള്ള കോളനിയിലേക്ക് വാഹന സൗകര്യം ഇല്ലാത്തതിനെ തുടർന്ന് സുരേഷ് ഗോപി കുറച്ച് ദിവസം മുൻപ് ഇവിടെ മഞ്ചൽ നൽകിയിരുന്നു. കോളനിയോട് ചേർന്ന് കിടക്കുന്ന തുരുത്തിലേക്ക് ഒരു വഞ്ചി വേണമെന്ന് കോളനി നിവാസികൾ സുരേഷ് ഗോപിയോട് ആവശ്യപ്പെട്ടിരുന്നു.
തുരുത്തിൽ കഴിയുന്നവർ ഈ ആവശ്യം അറിയിച്ച ഉടനെ ഇതിന് പരിഹാരം കാണുമെന്ന് സുരേഷ് ഗോപി ഉറപ്പ് നൽകിയിരുന്നു. തുടർന്ന് ഒരാഴ്ചയക്കുള്ളിൽ തന്നെ സുരേഷ്‌ഗോപിക്ക് വേണ്ടി സിനിമ താരം ടിനിടോം, വഞ്ചി നിർമ്മിച്ച സ്ഥാപന ഉടമ നിഷിജിത്ത് എന്നിവർ ബിജെപി മണ്ഡലം ഓഫിസിലെത്തി ഫൈബർ വള്ളം കൈമാറി. ഇന്നലെ സുരേഷ് ഗോപിയുടെ വിവാഹ വാർഷികമായിരുന്നു.മണ്ഡലം പ്രസിഡന്റ് സജീവ് പള്ളത്ത് ഫൈബർ വഞ്ചി ഏറ്റവാങ്ങി. ശനിയാഴ്ച സുരേഷ് ഗോപി മുക്കുംപുഴ ആദിവാസി ഈരിൽ നേരിട്ടെത്തി വഞ്ചി അവർക്ക് കൈമാറും. ആദ്യമായി അതിരപ്പിള്ളി പഞ്ചായത്തിലെ ഊര് സന്ദർശിക്കുന്ന സുരേഷ് ഗോപിയുടെ സന്ദർശനം വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മണ്ഡലം പ്രസിഡന്റ് സജീവ് പള്ളത്ത് പറഞ്ഞു, ഏതായാലും അദ്ദേഹത്തിനായുള്ള കാത്തിരിപ്പിലാണ് ഊര് നിവാസികൾ..
https://www.facebook.com/Malayalivartha























