സഖാവ് ചിന്ത ജറോമിന്റെ നക്ഷത്ര പൊറുതി സംബന്ധിച്ച് മലയാളിവാർത്ത പുറത്തുകൊണ്ടുവന്ന സത്യം പല മുഖ്യ ധാരാ മാധ്യമങ്ങളും ഇതിനോടകം ഏറ്റെടുത്തിരുന്നു. യുവജനകമ്മിഷൻ അദ്ധ്യക്ഷ പദവിയിലിരുന്ന് ലക്ഷങ്ങൾ മുടക്കി നക്ഷത്ര ഹോട്ടലിൽ താമസിച്ചു വരുന്ന ഇവർ മാധ്യമങ്ങളെ കണ്ടിരുന്നതും ഇതേ ഹോട്ടലിൽ വച്ചാണ്

സഖാവ് ചിന്ത ജറോമിന്റെ നക്ഷത്ര പൊറുതി സംബന്ധിച്ച് മലയാളിവാർത്ത പുറത്തുകൊണ്ടുവന്ന സത്യം പല മുഖ്യ ധാരാ മാധ്യമങ്ങളും ഇതിനോടകം ഏറ്റെടുത്തിരുന്നു. പക്ഷേ ഇത് ഇവിടം കൊണ്ടവസാനിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പായിരുന്നു. കൊടികെട്ടിയ സഖാവിനെക്കുറിച്ചൊക്കെ ഇത്തരം വിവാദമുണ്ടായാൽ അതിന് ഇത്രയൊക്കെയേ ആയുസ്സുണ്ടാവൂ എന്ന് അറിഞ്ഞു തന്നെയാണ് ഞങ്ങളിത് വാർത്തയാക്കിയും. പ്രതിപക്ഷവും കനത്ത നിശ്ശബ്ദതയിലാണ്.
ചില യുവനേതാക്കളുടെ പ്രതികരണത്തിനായി ഒരുപാടുതവണ ഫോണിൽ ബന്ധപ്പെട്ടെങ്കിലും പല പാർട്ടി പ്രവർത്തകരും മനപ്പൂർവ്വമായി തന്നെ ഇതിൽ നിന്നും വിട്ടു നിൽക്കുന്നതും ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. അവരൊക്കെ ഭയക്കുന്നതെന്തുകൊണ്ട്? ഇത്ര വല്യ അഴിമതിയും പദവി ദുരുപയോഗവും ഉണ്ടായിട്ടും രാഷ്ട്രീയ ആയുധമായി ഇതിനെ എടുത്തുപയോഗിക്കാമായിരുന്നിട്ടും എന്തുകൊണ്ട് ഈ തണുപ്പൻ മട്ട്? ഞങ്ങൾ ഇതിനോടകം നടത്തിയ അന്വേഷണത്തിലും ചിന്ത തന്നെ ഇന്നലെ പ്രതികരിച്ചതിൽ നിന്നും എല്ലാം വ്യക്തമാണ്.
യുവജനകമ്മിഷൻ അദ്ധ്യക്ഷ പദവിയിലിരുന്ന് ലക്ഷങ്ങൾ മുടക്കി നക്ഷത്ര ഹോട്ടലിൽ താമസിച്ചു വരുന്ന ഇവർ മാധ്യമങ്ങളെ കണ്ടിരുന്നതും ഇതേ ഹോട്ടലിൽ വച്ചാണ് എന്ന് ഇന്നലെ പ്രതികരണത്തിൽ പറഞ്ഞിരുന്നു. മാധ്യമ സുഹൃത്തുക്കളേ.. ഞാൻ ഡി ഫോർട്ടിൽ അല്ലേ നിങ്ങളെ കണ്ടിരുന്നതും, ചർച്ചകളിൽ ഏർപ്പെട്ടിരുന്നതും എന്നവർ എടുത്തു ചോദിക്കുകയുണ്ടായി. ഇതുവരെ നിങ്ങൾക്കില്ലാതിരുന്ന സംശയം ഇപ്പോഴെങ്ങനെ ഉണ്ടായി?
ചില മാധ്യമപ്രവർത്തകർ രണ്ടു ദിവസമായി ഞങ്ങളെ വിളിച്ച്, ചിന്ത അവരുടെ വീട്ടിലാണ് താമസിക്കുന്നതെന്ന് വീണ്ടും വീണ്ടും തർക്കിക്കുകയും ചെയ്തു. എന്നാൽ വീട് പുതുക്കിപ്പണിയുന്ന കാര്യം ചിന്ത തന്നെ ഇന്നലെ വ്യക്തമാക്കി. ചികിൽസയുടെ ഭാഗമായി അമ്മ മാത്രം റിസോർട്ടിൽ താമസിച്ചെങ്കിൽ പിന്നെ എന്തിനാണ് ചിന്ത മാധ്യമപ്രവർത്തകരെ കാണാനും ചർച്ചകളിൽ ഏർപ്പെടാനും ഡി ഫോർട്ട് റിസോർട്ട് ഉപയോഗിച്ചത്. കൊടുത്ത വാടകയുടെയും റിസോർട്ട് ഈടാക്കുന്ന വാടകയുടെയും കണക്കുകളും ഒത്തുപോകുന്നില്ല. ഇങ്ങനെ പൊരുത്തക്കേടുകൾ നിരവധിയാണ്. ഇനി കുറച്ച് കാര്യങ്ങൾ കൂടി...
ചില മുതിർന്ന മാധ്യമപ്രവർത്തകരുടെ, എല്ലാവരുമല്ല ചിലർ മാത്രം,അവരുടെ കുടുംബ പാർട്ടികൾ, വിവാഹ ചടങ്ങുകൾ, ഒത്തു കൂടലുകൾ, വെള്ളമടികൾ എന്നിവക്കും ഡാർവിന്റെ കോട്ട ഉപയോഗപ്പെടുത്തിയിട്ടുണ്ട്. സ്വന്തം കയ്യിന്ന് കാശ്മുടക്കി എവിടെ പാർട്ടി നടത്തിയാലും യാതൊരു തെറ്റുമില്ല. പക്ഷേ കാശു കൊടുക്കാതെയും ചിലതൊക്കെ അവിടെ നടക്കാറുണ്ട് . രാഷ്ട്രീയ പാർട്ടികൾ കക്ഷി ഭേദമന്യേ പലരും ഡാർവിന്റെ ഫോർട്ട് താവളമാക്കിയിട്ടുണ്ട്.
പാർട്ടി പരിപാടികൾക്ക് കൊല്ലത്തുവരുന്ന പ്രതിനിധികളെ താമസിപ്പിക്കാനും മറ്റുമായി ഈ അനധികൃത കോട്ടയാണ് രാഷ്ട്രീയ പ്രവർത്തകർ ഉപയോഗപ്പെടുത്തിയിരുന്നത്. അതിൽ പലരും ഡാർവിന്റെ പറ്റു പുസ്തകത്തിലെ പതിവുകാർ. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ മൃദുസമീപനം പോലും പലരും കൈക്കൊണ്ടിട്ടില്ല. പകൽ പോലെ വ്യക്തമായ ഈ അഴിമതിയിൽ പ്രതിപക്ഷ നേതാവും ഈ നിമിഷം വരെ ശബ്ദിച്ചിട്ടില്ല. കേന്ദ്ര സർക്കാരിന്റെ നാഷണൽ ഇന്റഗ്രേറ്റഡ് ഡേറ്റാ ബെയ്സ് ഓഫ് ഹോസ്പിറ്റാലിറ്റി ഇൻഡസ്ട്രി പോർട്ടലിൽ ഡിഫോർട്ട് റിസോർട്ടിന്റെ വിവരങ്ങൾ നൽകിയിട്ടുണ്ട്.
ഫോർ സ്റ്റാർ ഹോട്ടൽ വിത്ത് നൊ ആൾക്കഹോൾ എന്ന വിഭാഗത്തിലാണ് ഡാർവിന്റെ കോട്ട പെട്ടിട്ടുള്ളത്. എന്നാൽ അബ്കാരി ചട്ടങ്ങൾ നോക്കി പിന്നീട് ലൈസൻസ് നേടിരിക്കാം. അത് പോർട്ടലിൽ അപ്ഡേറ്റ് ചെയ്യപ്പെടാത്തത്തുമാകാം. പക്ഷേ പോർട്ടലിൽ ഇപ്പോഴും അങ്ങനെയാണ്.
കേരള കോസ്റ്റൽ സോൺ മാനേജ്മെന്റ് അഥോറിറ്റി നൽകിയ ചട്ടലംഘന വിജ്ഞാപനത്തിലും ഡി ഫോർട്ട് റിസോർട്ടിന്റെ പേരുണ്ട്. ഖ്വാസി ജുഡിഷ്യൽ പദവിയിൽ ഇരുന്നുകൊണ്ട് ഫോർസ്റ്റാർ നിലവാരത്തിലുള്ള റിസോർട്ടിൽ താമസിച്ചത് തികച്ചും സ്വാഭാവികമെന്ന മട്ടിലാണ് സഖാവിന്റെ പ്രതികരണം. അങ്ങനെ കുട്ടി സഖാവിന്റെ ഈ തോന്ന്യാസത്തിനും പാർട്ടി കണ്ണടച്ചു. ഒപ്പം പ്രതഷേധിക്കേണ്ടവരും നിശ്ശബ്ദർ. കഥയിവിടെ അവസാനിക്കുമായിരിക്കും അല്ലേ?
https://www.facebook.com/Malayalivartha























