തിരൂർ എക്സൈസ് സർക്കിളിനു കീഴിലെ സർക്കിൾ ഇൻസ്പെക്ടർ ജിജു ജോസിന്റെ തൊപ്പി തെറിച്ചു. അനധികൃത മദ്യ വിൽപ്പന നടക്കുന്ന വിവരം പറയാനായി ഇൻസ്പെക്ടറുടെ ഫോണിലേക്ക് വിളിച്ചതിന് തെറിയഭിഷേഖം നടത്തിയ സംഭവത്തിലാണ് നടപടി...

അങ്ങനെ തിരൂർ എക്സൈസ് സർക്കിളിനു കീഴിലെ സർക്കിൾ ഇൻസ്പെക്ടർ ജിജു ജോസിന്റെ തൊപ്പി തെറിച്ചു. അനധികൃത മദ്യ വിൽപ്പന നടക്കുന്ന വിവരം പറയാനായി ഇൻസ്പെക്ടറുടെ ഫോണിലേക്ക് വിളിച്ചതിന് തെറിയഭിഷേഖം നടത്തിയ സംഭവത്തിലാണ് നടപടി. സംഭവത്തിൽ എക്സൈസ് ജിലൻസ് ഓഫീസർ അന്വേ,മം നടത്തി നൽകിയ റിപ്പോർട്ട് അനുസരിച്ചാണ് നടപടി.
രാത്രി എട്ടര മണിയോടെ പൊതുപ്രവർത്തകനായ തിരുനാവായ ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡന്റ് ഫസലുദ്ദീൻ വാരണാക്കരയെയാണ് ഇൻസ്പെക്ടർ കേട്ടാലറക്കുന്ന ഭാഷയിൽ തെറിവിളിച്ചത്. ഔദ്യോഗിഗ മൊബാൽ പോണിലാണ് വിളിച്ചിരുന്നത്.
വാരണാക്കര വലിയ പറമ്പിലെ വീട് കെന്ദ്രീകരിച്ച് അനധികൃത മദ്യ വിൽപന നടക്കുന്നതായി അറിഞ്ഞതിനെ തുടർന്നാണ് ഫസലുദ്ദീൻ സർക്കിൾ ഇൻസ്പെട്കറുടെ ഔദ്യോദിഗ ഫോൺ നമ്പറിലേക്ക് വിളിച്ചത്. വിൽപ്പന നടത്തുന്ന ആളിന്റെ പേര് ചോദിച്ചപ്പോൾ ഫസലുദ്ദീന് നാക്കുപിഴ സംഭവിച്ചതിൽ കുപിതനായാണ് ഇൻസ്പെക്ടർ തെറി വിളിച്ചത്.
രാത്രി 9 മണിക്ക് വിളിക്കാതെ ഉച്ചക്ക് വിളിച്ചാലെന്താണെന്നാണ് ഇൻസ്പെക്ടർ ചേദിച്ചത്. ഇതു കൂടാതെ സർവ്വീസിലിരിക്കെ വേരറെയും പല സംഭവങ്ങലിലും ആരോപണ വിധേയനാണ് ഇൻസ്പെക്ടർ ജിജോ ജോസ്. പാവറട്ടി കസ്റ്റഡി മരണം സംബന്ധിച്ച് ഏറെ ജനസ്രദ്ധ നേടിയ വാർത്തകൾ ിയാൾക്കെതിരെ ഉയർന്നുവന്നിട്ടുണ്ട്. 2019 ഒക്ടോബര്‍ 19 നായിരുന്നു പാവറട്ടി കസ്റ്റഡി മരണ കേസിന് ആസ്പദമായ സംഭവം നടന്നത്. ഇതില്‍ എട്ട് എക്‌സൈസ് ഉദ്യോഗസ്ഥരെ എക്‌സൈസ് കമ്മീഷണര്‍ സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായിരുന്നില്ല.
അതില്‍ ഒരാള്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായ ജിജു ജോസായിരുന്നു. രഞ്ജിത്തിനെ പിടികൂടാനുള്ള നിര്‍ദേശം സംഘത്തിന് നല്‍കിയ ഉദ്യോഗസ്ഥനാണ് ജിജു ജോസഫ്. എന്നാല്‍ കേസിന്‍റെ ഒരു ഘട്ടത്തിലും ആരോപണവിധേയനായോ പ്രതിപ്പട്ടികയിലോ ജിജു ജോസഫിന്‍റെ പേര് പരാമർശിക്കുന്നില്ല. സിപിഐഎം ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസിന്റെ മരുമകന്‍ കൂടിയാണ് ജിജു ജോസ്. 2019 ഒക്ടോബര്‍ ഒന്നാം തിയ്യതിയാണ് കഞ്ചാവ് കൈവശം വെച്ചെന്നാരോപിച്ച് തൃശൂര്‍ ജില്ലയിലെ പാവറട്ടിയില്‍ രഞ്ജിത്ത് എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്.
ഗുരുവായൂരില്‍വെച്ചാണ് രണ്ട് കിലോ കഞ്ചാവുമായി രജ്ഞിത്തിനെ സംഘം പിടികൂടിയത്. പിന്നീട് എക്‌സൈസ് കസ്റ്റഡിയില്‍ വെച്ച് യുവാവ് മരണപ്പെട്ടുവെന്ന വാര്‍ത്തയാണ് പുറത്ത് വന്നത്.കസ്റ്റഡിയിലെടുത്ത വാഹനത്തില്‍വെച്ച് രജ്ഞിത്ത് അപസ്മാര ലക്ഷണം കാണിച്ചപ്പോള്‍ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചുവെന്നായിരുന്നു ഉദ്യോഗസ്ഥരുടെ മൊഴി. ഇതിനെതിരെ അന്ന് രജ്ഞിതിന്റെ മുന്‍ ഭാര്യ രംഗത്തെത്തി.
മൊഴിയില്‍ ദുരൂഹതയുണ്ടെന്നും മുമ്പൊരിക്കലും അപസ്മാരം ഉണ്ടായിട്ടില്ലെന്ന് ഭാര്യ പറഞ്ഞിരുന്നു. പോസ്റ്റ് മോര്‍ട്ടത്തില്‍ യുവാവിന്റെ ശരീരത്തില്‍ പന്ത്രണ്ടോളം ക്ഷതങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തി. മര്‍ദ്ദനമേറ്റാണ് മരണമെന്നും ആന്തരിക രക്തസ്രവം മരണത്തില്‍ കലാശിച്ചെന്നുമായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
രഞ്ജിത്തിന്റെ തലയില്‍ കണ്ടെത്തിയ ക്ഷതം മരണകാരണമായേക്കാമെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തി. ഇതേ തുടർന്ന് ജിജോ അടക്കം രഞ്ജിത്തിനെ കസ്റ്റഡിയിൽ എടുത്ത ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തിരുന്നു. 2021 ജൂണിൽ സസ്പെൻഷനിലായവർ തിരികെ സർവ്വീസിൽ പ്രവേശിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha























