ബോളിവുഡിലെയും, ഹോളിവുഡിലെയും താരങ്ങൾക്കുപോലുമില്ലാത്ത, വിരിവുള്ളതും പാറ പോലെ ഉറച്ചതുമായ നെഞ്ചാണ് മമ്മൂട്ടിയുടേത്. എന്നെങ്കിലും കണ്ടാൽ അൽപ നേരമെങ്കിലും അദ്ദേഹത്തിന്റെ നെഞ്ചിൽ ചാഞ്ഞു കിടക്കണം അത് സ്വർഗ്ഗമായിരിക്കും

മമ്മൂട്ടി മലയാളിക്ക് ആരാണ്? ശരിയായൊരുത്തരം ലഭിക്കാത്ത ചോദ്യമാണത്. മകനായും, അയൽപ്പക്കക്കാരനായും, കാമുകനായും...അങ്ങനെ നിരവധി വേഷങ്ങളിലൂടെ മലയാളിമനസ്സിൽ സ്ഥിരതാമസമാക്കിയ മഹാപ്രതിഭയാണദ്ദേഹം. അനുഭവങ്ങൽ പാളിച്ചകൾ എന്ന ചിത്രത്തിൽ പേരുപോലുമില്ലാത്ത കഥാപാത്രത്തിനെ അവതരിപ്പിച്ചുകൊണ്ടാണ് മമ്മൂട്ടി അഭിനയ രംഗത്തെത്തിയത്. മമ്മൂട്ടിയെന്ന മഹാ നടന്റെ സൗന്ദര്യവും ആകാരവടിവും അഭിനയപാടവവുമെല്ലാം എക്കാലവും ഇൻഡ്യൻ സിനിമയിൽ ചർച്ചയാണ്. എന്നാൽ മമ്മൂട്ടിയുടെ നെഞ്ചാണ്, ഇപ്പോൾ ചർച്ചാവിഷയം.
ശരീര സംരക്ഷണത്തിൽ എക്കാലവും മറ്റ് താരങ്ങൾക്കും ആരാധകർക്കും ഇടയിൽ അസൂയ ഉണ്ടാക്കിയിട്ടുണ്ട് മമ്മൂട്ടി. സൗന്ദര്യവും സ്റ്രൈലും ഒരുപോലെ കാത്തുസൂക്ഷിക്കാൻ ഇക്കാലമത്രയും മമ്ൂട്ടിക്ക് കഴിഞ്ഞിട്ടുണ്ട്. യുവ നടൻമാരിൽ പോലും മമ്മൂട്ടി റോൾ മോഡലാകുന്നതും അതുകൊണ്ടാണ്. അദ്ദേഹത്തിന്റെ സൗന്ദര്യത്തിന് മാറ്റ്കൂട്ടുന്നതാണ് ഇപ്പോൾ പുറത്തിറങ്ങിയ ഈ പ്രസ്താവന എന്നാണ് ആരാധകരും അഭിപ്രായപ്പെടുന്നത്. ബോളിവുഡിലെയും, ഹോളിവുഡിലെയും താരങ്ങൾക്കുപോലുമില്ലാത്ത, വിരിവുള്ളതും പാറ പോലെ ഉറച്ചതുമായ നെഞ്ചാണ് മമ്മൂട്ടിയുടേത്.
എന്നെങ്കിലും കണ്ടാൽ അൽപ നേരമെങ്കിലും അദ്ദേഹത്തിന്റെ നെഞ്ചിൽ ചാഞ്ഞു കിടക്കണം അത് സ്വർഗ്ഗമായിരിക്കും എന്നാണ് ഇപ്പോൾ ശോഭാ ഡേ പറഞ്ഞിരിക്കുന്നത്.ഇൻഡ്യയിലെ ജെ കോളിൻസ് എന്നരിയപ്പെടുന്ന പ്രശസ്ത എഴുത്തുകാരിയും മാധ്യമപ്രവർത്തകയുമാണ് ശോഭാ ഡേ. തിരുവനന്തപുരത്ത് മാതൃഭൂമി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര അക്ഷര മേളയിൽ സംസാരിക്കുമ്പോഴാണ് ശോഭ രസകരമായ വിവരം പങ്കുവച്ചത്. ഇത്ര നല്ല മാറിടമുള്ള മനുഷ്യനെ ഞാൻ കണ്ടിട്ടില്ല എന്നും ശോഭാ ഡേ പറഞ്ഞു. മമ്മൂട്ടിയെ ആദ്യമായി കാണുന്നത് അദ്ദേഹത്തിന്റെ ഒരു പഴയ ചിത്രത്തിലാണ്.
അന്നുമുതൽ മമ്മൂട്ടിയുടെ ആരാധികയായിരുന്നു. തനിക്കെന്ന് മമ്മൂട്ടിയെ കാണാൻ കഴിയുമെന്ന് ഭർത്താവിനോട് ചോദിക്കാറുണ്ടായിരുന്നു എന്നും ശോഭാ ഡേ പറഞ്ഞു. ഇനി ഒരു ജന്മമുണ്ടെങ്കിൽ ആരാകണം എന്ന ചോദ്യത്തിന് മമ്മൂട്ടിയായി ജനിക്കണമെന്നാണ് അവർ പറഞ്ഞത്.
കണ്ണുകളിൽ കരുണയും മൃദുവായ പ്രകടനവുമാണ് അദ്ദേഹത്തിന്റേതെന്നും ശോഭ അഭിപ്രായപ്പെട്ടു.എന്നെങ്കിലും കാണുമ്പോൾ നെഞ്ചിൽ ചാഞ്ഞു കിടക്കണമെന്ന ആഗ്രഹം നടക്കില്ലെന്നും, മമ്മൂട്ടിയുടെ ഭാര്യ അതിനനുവദിക്കില്ലെന്നും ശോഭാ ഡേ പൊട്ടിച്ചിരിയോടെ വ്യക്തമാക്കി.
സ്ട്രെയ്ഞ്ച് ഒബ്സെഷൻ, സ്പൗസ്, ലോക്ക്ഡൗൺ ലെയ്സൺസ് തുടങ്ങി ഒട്ടേറെ പുസ്തകങ്ങൾ രചിച്ച എഴുത്തുകാരിയാണ് ശോഭാ ഡേ. കരിയറിന്റെ തുടക്ക കാലത്ത് പ്രമുഖ മോഡലായിരുന്നു.
https://www.facebook.com/Malayalivartha






















