മലയാളം സർവകലാശാല വിസി നിയമനത്തിനുള്ള സെർച് കമ്മിറ്റി രൂപീകരണത്തിൽ ഗവർണ്ണറെ വെട്ടിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ഇടപെട്ടു; കമ്മിറ്റിയിലേക്കുള്ള സർക്കാർ നോമിനിയെ നൽകണം എന്ന ഗവർണ്ണറുടെ നിർദേശം മറികടന്നാണ് മന്ത്രി ആർ ബിന്ദു ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്

ഉന്നത വിദ്യാഭ്യാസ മന്ത്രി ബിന്ദുവിന്റെ അനധികൃതമായ ഒരു ഇടപെടലുമായി ബന്ധപ്പെട്ടുള്ള നടക്കുന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. മലയാളം സർവകലാശാല വിസി നിയമനത്തിനുള്ള സെർച് കമ്മിറ്റി രൂപീകരണത്തിൽ ഗവർണ്ണറെ വെട്ടിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ഇടപെട്ടതിന്റെ തെളിവുകൾ അടക്കം ഇപ്പോൾ വെളിയിൽ വന്നിരിക്കുകയാണ്. ഗവർണ്ണർ ഇത് വരെ അതിൽ ഒപ്പിട്ടിട്ടില്ല എന്നതും ശ്രദ്ധേയമായ കാര്യമാണ്.
നിയമ പ്രകാരം അഞ്ചംഗ കമ്മിറ്റി ഉണ്ടാക്കാൻ മന്ത്രി ആർ ബിന്ദു ആവശ്യപ്പെട്ടതിന്റെ ഫയൽ വിവരം ആണ് ഇപ്പോൾ മറ നീക്കി പുറത്തേക്ക് വന്നത്. ഫയലുകളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത് കമ്മിറ്റിയിലേക്കുള്ള സർക്കാർ നോമിനിയെ നൽകണം എന്ന ഗവർണ്ണറുടെ നിർദേശം മറികടന്നാണ് മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതെന്നാണ് . ഇപ്പോൾ പുറത്തുവന്ന ഫയലുകളിൽ നിന്നും ഒരു കാര്യം കൂടെ വ്യക്തമാണ്.
അതായത് മലയാളം സർവകലാശാല വി സി നിയമനത്തിന് സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ സർക്കാർ നടപടി തുടങ്ങിയത് ചാൻസലറായ ഗവർണറുടെ നിർദേശം തള്ളിയാണ്. ഈ കാര്യം വ്യക്തമാക്കുന്നതാണ് ഫയലുകൾ. മാത്രമല്ല ഫയലിൽ മറ്റൊരു കാര്യം കൂടിയുണ്ട് , അതായത് സെർച് കമ്മിറ്റിയിലേക്ക് സർക്കാർ പ്രതിനിധിയെ ചോദിച്ച് 2022 ഒക്ടോബർ 14ന് രാജ്ഭവൻ ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് നൽകിയ കത്ത് ഫയലിൽ ഉണ്ട്.
സർവകലാശാല നിയമത്തിന്റെ അടിസ്ഥാനത്തിൽ വിസി നിയമനത്തിനുള്ള സെർച് കമ്മിറ്റിയിലേക്ക് സർക്കാർ പ്രതിനിധിയും യു ജി സി പ്രതിനിധിയും ചാൻസലറുടെ പ്രതിനിധിയും ആവശ്യമാണ്. എത്രയും വേഗം സർക്കാർ പ്രതിനിധിയുടെ പേര് നൽകണമെന്നും കത്തിൽ ആവശ്യം ഉന്നയിച്ചിരിക്കുന്നു എന്നതും ശ്രദ്ധേയമായ കാര്യമാണ് .സെർച് കമ്മിറ്റി അംഗമാകുന്നവർ ഉന്നത വിദ്യാഭ്യാസ മേഖലയിൽ കഴിവ് തെളിയിച്ചവരായിരിക്കണം.സർവകലാശാലയുമായോ അതിന് കീഴിലുള്ള കോളജുകളുമായോ ഒരുതരത്തിലും ബന്ധമുള്ളയാൾ ആയിരിക്കരുത്.
യു.ജി.സി റഗുലേഷൻ വ്യവസ്ഥയും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട് . ഗവർണറുടെ കത്ത് കിട്ടിയിട്ടും സർക്കാർ പ്രതിനിധിയെ നൽകിയില്ല. പകരം സർക്കാർ തലത്തിൽ സെർച് കമ്മിറ്റി രൂപവത്കരിക്കാൻ ഒക്ടോബർ 29ന് ഫയൽ തുടങ്ങി . സർക്കാർ പ്രതിനിധിയെ ആവശ്യപ്പെട്ട് ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി കത്ത് നൽകിയ വിവരം കം സൂചിപ്പിച്ച ഫയൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവിന്‍റെ തീരുമാനത്തിനായി നൽകി .
എന്നാൽ ഗവർണറുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ മൂന്നംഗ സെർച് കമ്മിറ്റി രൂപവത്കരിക്കുന്നതിന് പകരമായി അഞ്ചംഗ സെർച് കമ്മിറ്റി രൂപവത്കരിക്കാനായിരുന്നു സർക്കാർ തീരുമാനം. ഇത് ഉന്നത വിദ്യാഭ്യാസ മന്ത്രി ഫയലിൽ എഴുതുകയയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിൽ പ്രതിനിധികളെ കിട്ടി ഫയൽ വീണ്ടും സമർപ്പിക്കാനുള്ള നിർദ്ദേശം കൊടുക്കുകയായിരുന്നു . കഴിഞ്ഞ ജനുവരി ഏഴിനാണ് മന്ത്രി ഫയലിൽ രേഖപ്പെടുത്തിയത് . ഗവർണർ ഒപ്പിടാത്ത ബില്ലിൽ നിർദേശിച്ച ഘടനയിലുള്ള സെർച് കമ്മിറ്റി രൂപവത്കരിക്കാനായിരുന്നു .
https://www.facebook.com/Malayalivartha


























