ചാൻസലറുടെ പ്രതിനിധിയെ ആവശ്യപ്പെട്ട് ജനുവരി 18ന് സർക്കാർ ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്ത് കൊടുത്തു; രാജ്ഭവൻ ഇത് വരെ മറുപടി കൊടുത്തില്ല; സർക്കാരും ഗവർണ്ണരും സ്വന്തം സെർച്ച് കമ്മിറ്റികളുമായി മുന്നോട്ടു പോകുന്നതിൽ ദുരൂഹത

ചാൻസലറുടെ പ്രതിനിധിയെ ആവശ്യപ്പെട്ട് ജനുവരി 18ന് സർക്കാർ ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്ത് കൊടുത്തു. രാജ്ഭവൻ ഈ കത്തിനു ഇത് വരെ മറുപടി കൊടുത്തിട്ടില്ല. ഈ കാര്യം വളരെ ശ്രദ്ധേയമാകുകയാണ്. മാത്രമല്ല സർക്കാരിന്റെ ബില്ലിൽ ഇത് വരെ ഒപ്പിട്ടിട്ടുമില്ല. ഈ മാസം അവസാനം മലയാളം വിസിയുടെ കാലാവധി കഴിയുന്നുണ്ട്. സർക്കാരും ഗവർണ്ണരും സ്വന്തം സെർച് കമ്മിറ്റികളുമായി മുന്നോട്ടു പോകുന്ന കാര്യത്തിൽ സംശയങ്ങൾ നിലനിൽക്കുന്നുണ്ട് എന്ന കാര്യവും ശ്രദ്ധേയമായ കാര്യമാണ്.
സെർച് കമ്മിറ്റിയിലേക്ക് സർക്കാർ പ്രതിനിധിയെ തേടി രാജ്ഭവനിൽ നിന്ന് കത്ത് നൽകി. മന്ത്രി നിർദേശിച്ച തരത്തിലുള്ള സെർച്ച് കമ്മിറ്റിക്ക് വ്യവസ്ഥയുള്ള ബില്ലിന് ഗവർണർ അംഗീകാരം നൽകിയിട്ടില്ല . സെർച് കമ്മിറ്റി രൂപവത്കരിക്കേണ്ടത് ആരാണെന്ന് യു.ജി.സി റഗുലേഷനിൽ വ്യവസ്ഥ ചെയ്തിട്ടില്ല. പക്ഷേ വി.സി നിയമനാധികാരിയായ ചാൻസലർ സെർച് കമ്മിറ്റി രൂപവത്കരിക്കുന്നതാണ് നിലവിൽ തുടർന്നു വരുന്ന രീതി.
പക്ഷേ താൻ നേരത്തെ ഫയലിൽ രേഖപ്പെടുത്തിയത് പോലുള്ള അഞ്ചംഗ സെർച് കമ്മിറ്റി രൂപവത്കരിക്കാൻ മന്ത്രി ഫയലിൽ നിർദേശം കൊടുത്തിരുന്നതാണ്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഗവർണർ അത്തരത്തിലൊരു നിർദ്ദേശം നൽകിയത്. ഈ നിർദേശം നിലനിൽക്കെ സെർച് കമ്മിറ്റിയിലേക്ക് ചാൻസലറുടെ പ്രതിനിധിയെ ആവശ്യപ്പെട്ട് ജനുവരി 18ന് സർക്കാർ ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്ത് കൊടുക്കുകയായിരുന്നു,
അതേസമയം മലയാളം സർവകലാശാല വിസി നിയമനത്തിനുള്ള സെർച് കമ്മിറ്റി രൂപീകരണത്തിൽ ഗവർണ്ണറെ മറികടന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഇടപെട്ടതിന്റെ തെളിവുകൾ അടക്കം ഇപ്പോൾ വെളിയിൽ വന്നിരിക്കുകയാണ്. ഗവർണ്ണർ ഇത് വരെ അതിൽ ഒപ്പിട്ടിട്ടില്ല എന്നതും ശ്രദ്ധേയമായ കാര്യമാണ്. നിയമ പ്രകാരം അഞ്ചംഗ കമ്മിറ്റി ഉണ്ടാക്കാൻ മന്ത്രി ആർ ബിന്ദു ആവശ്യപ്പെട്ടതിന്റെ ഫയൽ വിവരം ആണ് ഇപ്പോൾ മറ നീക്കി പുറത്തേക്ക് വന്നത്. ഫയലുകളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത് കമ്മിറ്റിയിലേക്കുള്ള സർക്കാർ നോമിനിയെ നൽകണം എന്ന ഗവർണ്ണറുടെ നിർദേശം മറികടന്നാണ് മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതെന്നാണ് .
ഇപ്പോൾ പുറത്തുവന്ന ഫയലുകളിൽ നിന്നും ഒരു കാര്യം കൂടെ വ്യക്തമാണ്.
അതായത് മലയാളം സർവകലാശാല വി സി നിയമനത്തിന് സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ സർക്കാർ നടപടി തുടങ്ങിയത് ചാൻസലറായ ഗവർണറുടെ നിർദേശം തള്ളിയാണ്. ഈ കാര്യം വ്യക്തമാക്കുന്നതാണ് ഫയലുകൾ. മാത്രമല്ല ഫയലിൽ മറ്റൊരു കാര്യം കൂടിയുണ്ട് , അതായത് സെർച് കമ്മിറ്റിയിലേക്ക് സർക്കാർ പ്രതിനിധിയെ ചോദിച്ച് 2022 ഒക്ടോബർ 14ന് രാജ്ഭവൻ ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് നൽകിയ കത്ത് ഫയലിൽ ഉണ്ട്.
സർവകലാശാല നിയമത്തിന്റെ അടിസ്ഥാനത്തിൽ വിസി നിയമനത്തിനുള്ള സെർച് കമ്മിറ്റിയിലേക്ക് സർക്കാർ പ്രതിനിധിയും യു ജി സി പ്രതിനിധിയും ചാൻസലറുടെ പ്രതിനിധിയും ആവശ്യമാണ്. എത്രയും വേഗം സർക്കാർ പ്രതിനിധിയുടെ പേര് നൽകണമെന്നും കത്തിൽ ആവശ്യം ഉന്നയിച്ചിരിക്കുന്നു എന്നതും ശ്രദ്ധേയമായ കാര്യമാണ് .സെർച് കമ്മിറ്റി അംഗമാകുന്നവർ ഉന്നത വിദ്യാഭ്യാസ മേഖലയിൽ കഴിവ് തെളിയിച്ചവരായിരിക്കണം.സർവകലാശാലയുമായോ അതിന് കീഴിലുള്ള കോളജുകളുമായോ ഒരുതരത്തിലും ബന്ധമുള്ളയാൾ ആയിരിക്കരുത്.
https://www.facebook.com/Malayalivartha


























