മജിസ്ട്രേട്ടിന്റെ വാക്കുകൾക്ക് പോലും പുല്ലു വില..റോഡില്‍ വലഞ്ഞ് ജനം, എടുത്തോണ്ട് പോ..ഞങ്ങൾക്ക് വേണ്ടാ,ഈ മുഖ്യനെ.. റൂട്ട് ക്ലീയറൻസ് എന്ന പേരിൽ പൊലീസ് കാട്ടിക്കൂട്ടുന്ന അമിതാവേശവും, ചേരുമ്പോൾ മുഖ്യമന്ത്രിയുടെ യാത്ര നാട്ടുകാർക്ക് തലവേദന..

എനിക്കിപ്പോൾ ഹൌ ഓൾഡ് ആർ യു എന്ന സിനിമയിലെ ഒരു രംഗമുണ്ട്, നമ്മുടെ മഞ്ജു വാര്യർ രാഷ്ട്രപതിയെ കാണാൻ പോകുന്ന സീൻ, എല്ലായിടത്തും നിശാംബ്ദത, ഒരു മുട്ട് സൂചി വീണാൽ പോലും അറിയാം, ആരും മിണ്ടുന്നില്ല , ഏല്ലാവരും ശ്വാസം അടക്കി പിടിച്ച്, ദേ വരുന്നു, നമ്മുടെ രാഷ്‌ട്രപതി..പക്ഷെ ഇങ്ങു കേരളത്തിലേക്ക് വരുമ്പോൾ രാഷ്ട്രപതിയല്ല, നമ്മുക്ക് ഇരട്ട ചെങ്കണ് ഒന്നിനെയും ഭയക്കാതെ മടിയിൽ കനമില്ലാത്ത മുഖ്യനാണ് താരം..മുഖ്യമന്ത്രി കടന്നു പോകുമ്പോഴും റോഡിൽ ഉള്ള വാഹനങ്ങൾ എല്ലാം നിർത്തിയിടണം , റോഡിൽ കൂടെ ഒരാളും നടക്കരുത്, കറുപ്പ് നിറത്തിലുള്ള ഒന്നും പുറത്തെടുക്കരുത്, ഒച്ചയുണ്ടാക്കാൻ പാടില്ല..അങ്ങനെ നിക്കുമ്പോൾ ദേ പോകുന്നു..ഒന്ന് രണ്ട മൂന്ന് , അങ്ങനെ 10 12 വാഹനങ്ങൾ...നേരത്തെ പറഞ്ഞത് പോലെ ഒന്നിനേം പേടിയില്ലാത്ത ഒരാൾക്ക് ചുറ്റും ആണേ..ഇങ്ങനെ ഇത്രേം വാഹനങ്ങളുടെ അകമ്പടി,,ഇതിപ്പോൾ മനസിലാകാത്തത് , മുഖ്യമന്ത്രിയെ ജനങ്ങളുടെ കാര്യങ്ങൾ നോക്കാൻ..നമ്മൾ തന്നെ തിരഞ്ഞെടുത്തലെ , എന്നിട്ട് പിന്നെ നമ്മളെ തന്നെ ആണോ ഈ മുഖ്യൻ പേടിക്കുന്നത് എന്നോർക്കുമ്പോഴാ...
മുഖ്യമന്ത്രിയുടെ യാത്രയിൽ സുരക്ഷക്കായി ഉപയോഗിക്കുന്നത് ചട്ടപ്രകാരമുള്ളതിന്‍റെ ഇരട്ടിയിലധികം വാഹനവും സുരക്ഷാ ഉദ്യോഗസ്ഥരും. ഇതിനൊപ്പം റൂട്ട് ക്ലീയറൻസ് എന്ന പേരിൽ പൊലീസ് കാട്ടിക്കൂട്ടുന്ന അമിതാവേശവും ചേരുമ്പോൾ മുഖ്യമന്ത്രിയുടെ യാത്ര നാട്ടുകാർക്ക് തലവേദനയാവുകയാണെന്നാണ് പരാതി.
സുരക്ഷാ ഭീഷണിയുടെ പേര് പറഞ്ഞ് പൊലീസ് ഇതിനെ ന്യായീകരിക്കുമ്പോൾ തിരുത്താൻ മുഖ്യമന്ത്രിയും ശ്രമിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.Z+ സുരക്ഷയാണ് മുഖ്യമന്ത്രിക്കുള്ളത്. അതു പ്രകാരം മുന്നിൽ രണ്ട് പൈലറ്റ് വാഹനം, അതു കഴിഞ്ഞാൽ മുഖ്യമന്ത്രിയുടെ കാർ, പിന്നാലെ രണ്ട് എസ്കോർട് വാഹനവും ഒരു വാനും ഒടുവിൽ ഒരു കാറും. അതായത് 7 വാഹനങ്ങൾ. അതിലെല്ലാം കൂടി 35 മുതൽ 40 പേർ വരെയുള്ള സുരക്ഷാ സംഘം. രേഖകൾ പ്രകാരം ഇതാണെങ്കിൽ യാഥാർത്ഥ്യത്തിലാകുമ്പോൾ ഇരട്ടിയാവും.
മുഖ്യമന്ത്രി എത്തുന്ന പ്രദേശത്തെ എസ്പിയും സ്പെഷൽ ബ്രാഞ്ചും ഇന്റലിജൻസും ഉൾപ്പെടെ കുറഞ്ഞത് 5 ഡിവൈഎസ്പിമാരും, സ്ഥലത്തെയും സമീപത്തെയും സ്റ്റേഷനിലെ ഉദ്യോഗസ്ഥരും അകമ്പടിക്കെത്തും. അതോടെ വാഹനങ്ങളുടെ നിര ഏഴിൽ നിന്ന് 16 ആയും പൊലീസുകാരുടെയെണ്ണം 70 മുതൽ 80 വരെയായും ഉയരും. അതായത് ചട്ടപ്രകാരം നൽകേണ്ടതിന്റെ ഇരട്ടി. മുഖ്യമന്ത്രി എത്തുന്നതിന് അര മണിക്കൂർ മുൻപ് തന്നെ കിലോമീറ്ററുകൾ അകലെ വരെ വഴിയുടെ ഇരുവശത്തും പൊലീസ് സ്ഥാനം പിടിക്കും. പിന്നെ ഒരു വാഹനം പോലും ഈ വഴിയോരത്തെങ്ങും പാർക്ക് ചെയ്യാൻ സമ്മതിക്കില്ലെന്ന് ആളുകൾ ആരോപിക്കുന്നു. മുഖ്യമന്ത്രി എത്തുന്നതിന് പത്ത് മിനിറ്റ് മുമ്പ് ഈ റോഡിലെക്കെത്തുന്ന എല്ലാ വഴികളിലെയും ഗതാഗതം മുന്നറിയിപ്പില്ലാതെ തടയുന്നതായും പരാതിയുണ്ട്.
അതെ സമയം കഴിഞ്ഞ ദിവസം കോടതി വരെ രംഗത്ത് വന്നിട്ടുണ്ട്..മുഖ്യമന്ത്രി പിണറായി വിജയന് വഴിയൊരുക്കാന്‍ റോഡ് തടഞ്ഞതില്‍ റിപ്പോര്‍ട്ട് തേടി കോടതി. കുറവിലങ്ങാട് എസ്എച്ച്ഒയെ വിളിച്ചുവരുത്തി പാലാ ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയാണ് റിപ്പോർട്ട് തേടിയത്.വെള്ളിയാഴ്ചയാണ് പാലായില്‍ വാഹനങ്ങള്‍ തടഞ്ഞത്. മജിസ്ട്രേട്ടിന്റെ വാഹനങ്ങള്‍ ഉള്‍പ്പെടെ അപകടത്തില്‍പ്പെടും വിധമായിരുന്നു അകമ്പടി വാഹനങ്ങള്‍ പോയത്. സാധാരണക്കാര്‍ക്ക് റോഡിലൂടെ യാത്ര ചെയ്യേണ്ടേയെന്നും കോടതി ചോദിച്ചു.മുഖ്യമന്ത്രിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് സുരക്ഷ കർശനമാക്കിയത്. പല സ്ഥലത്തും വഴിതടയുകയും പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. ഇതിപ്പോൾ തലവേദന ആയിരിക്കുന്നത് , നമുക്കാണ്, എന്തേലും അത്യാവശ്യത്തിനായി ഓടുന്ന ജനങ്ങൾക്ക് പോലും റോഡിൽ ഇങ്ങനെ കുടുങ്ങി കിടക്കേണ്ട അവസ്ഥയാണ്..അല്ലെങ്കിലേ പാർട്ടി പരിപാടികൾ അത് ഇത് എന്നൊക്കെ പറഞ്ഞു , റോഡ് തടസ്സപ്പെട്ട് മണിയോകൂറുകളോളം നമ്മൾ വഴിയിൽ കുടുങ്ങാറുണ്ട്, അത് പോലെയാണ് ഇപ്പോഴത്തെ അവസ്ഥ ..ഇതിൽ എന്തേലും തീരുമാനം ആയില്ലെങ്കിൽ ജനങ്ങൾ നാളെ റോഡിൽ ഇറങ്ങി പ്രതിരോധിച്ചു തുടങ്ങും..
https://www.facebook.com/Malayalivartha


























