ജോൺ ബ്രിട്ടാസിന് കിട്ടിയതൊന്നും പോരെ..വീണ്ടും നിർമ്മലജിയുടെന്ന് ചോദിച്ചു വാങ്ങുന്നു..കാള പെറ്റുവെന്ന് കേൾക്കുന്നവർ കയറെടുക്കാൻ പോയാൽ സ്വന്തം കഴുത്തിൽ തന്നെ അത് ബാധിക്കും..

കേന്ദ്ര ധനമന്ത്രിയുടെ വായേല് ഇരിക്കുന്നത് മുഴുവൻ കേട്ടിട്ട് വയർ നിറഞ്ഞിരിക്കുകയാണ് നമ്മുടെ കേരളം, അതിനിടയിൽ കിട്ടിയതൊന്നും പോരാ എന്നാണ് നമ്മുടെ കേരളത്തിലെ കുറെ അന്തം കമ്മികളായിട്ടുള്ള കുറേയെണ്ണത്തിന്റെ മട്ടും ഭാവവും കാണുമ്പൊൾ തോന്നുന്നത്,,ജിഎസ്ടി നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട വിവാദത്തിൽ കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമല സീതാരാമന് മറുപടിയുമായി ഇടത് രാജ്യസഭാ എംപി ജോൺ ബ്രിട്ടാസ്. കേരളം 2017 മുതലുളള എജിയുടെ സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ലെന്ന് നിർമല സീതാരാമൻ ലോക്സഭയിൽ പറഞ്ഞിരുന്നു. എൻകെ പ്രേമചന്ദ്രന്റെ ചോദ്യത്തിനാണ് ധനമന്ത്രി മറുപടി നൽകിയത്. പ്രേമചന്ദ്രൻ ചോദിച്ചത് ഒന്നും മന്ത്രി മറുപടി നൽകിയത് മറ്റൊന്നുമാണെന്ന് ജോൺ ബ്രിട്ടാസ് ചൂണ്ടിക്കാട്ടുന്നു.ജോൺ ബ്രിട്ടാസിന്റെ പ്രതികരണം: ' എൻ കെ പ്രേമചന്ദ്രന്റെ ചോദ്യവും നിർമല സീതാരാമന്റെ ഉത്തരവും മാധ്യമങ്ങളുടെ പ്രചാരണവും ....! കാള പെറ്റുവെന്ന് കേൾക്കുന്നവർ കയറെടുക്കാൻ പോയാൽ സ്വന്തം കഴുത്തിൽ തന്നെ അത് പ്രയോഗിക്കേണ്ടി വരുമെന്നു ഓർത്തോണം.
എൻ കെ പ്രേമചന്ദ്രൻ ചോദിക്കുന്നത് IGST Revenue Deficit Grant എന്നിവയെ കുറീച്ചായിരുന്നു. നിർമലാ സീതാരമൻ പക്ഷേ മറുപടി പറയുന്നത് എ ജി യുടെ സർട്ടിഫിക്കറ്റിനെ കുറിച്ച്. എ ജി സർട്ടിഫിക്കേറ്റ് നൽകാത്തത് സർക്കാറിന്റെ അനാസ്ഥ എന്നാ രീതിയിൽ വലത് മാധ്യമങ്ങൾ വൻ വിവാദമുണ്ടാക്കുകയും ചെയ്തു. ഇതിന്റെ എ ബി സി ഡി അറിയാത്ത അവതാരകരും വിദഗ്ധരും ചേർന്ന് ഇന്നു രാത്രി ആടി തിമിർക്കുമെന്നുറപ്പാണ്.
IGST Revenue Deficit Grant എന്നിവ സംസ്ഥാന സർക്കാറീന് അനുവദിക്കുന്നതും എ ജി യുടെ സർട്ടിഫിക്കറ്റുമായി പുലബന്ധം പോലുമില്ല. എ ജി യുടെ സർട്ടിഫിക്കറ്റ് വേണ്ടത് ജി എസ് ടി കോമ്പൻസേഷൻ ലഭിക്കുന്നതിനു വേണ്ടിയാണ്. 2017-18 ജൂൺ മുതൽ 2022-23 ജൂൺ വരെ ജി എസ് ടി കോമ്പൻസേഷനായി ലഭിക്കേണ്ടത് 42639 കോടി രൂപ .ഇതു വരെ ലഭിച്ചത് 41779 കോടി രൂപ ഇനി ലഭിക്കേണ്ടത് 776 കോടി മാത്രം.
നിർമല സീതാരാമൻ പറയുന്നത് ഇതു വരെ എ ജി യുടെ സർട്ടിഫിക്കറ്റ് ലഭിച്ചില്ല ലഭിച്ചാലുടൻ തുക നൽകുമെന്നുമാണ്.അപ്പോൾ എ ജിയുടെ സർട്ടിഫിക്കറ്റ് ഇല്ലാതെയല്ലേ 41779 കോടി രൂപയും നൽകിയത്?ഇനി എ ജി സർട്ടിഫികേറ്റ് നൽകാത്തതിന് സംസ്ഥാന സർക്കാർ എന്തു പിഴച്ചു?എ ജി ആർ ബി ഐ,GSTN, കേന്ദ്ര റവന്യൂ വകുപ്പ് എന്നിവയുമായി ബന്ധപ്പെട്ടാണ് സർട്ടിഫികേറ്റ് നൽകുന്നത്.ഇതിൽ സംസ്ഥാന സർക്കാറിന് എന്തു കാര്യം? സംസ്ഥാന സർക്കാർ ആവശ്യപ്പെടുന്നത് ജി എസ് ടി കോമ്പൻസേഷൻ അഞ്ചു വർഷത്തേക്ക് ദീർഘിപ്പിക്കാനും എ ജി യുടെ സർട്ടിഫിക്കറ്റ് പരിശോധിച്ച് ബാക്കി കോമ്പെൻസേഷൻ നൽകാനുമാണ്.
എ ജി ക്ക് നിർദേശം നൽകാൻ സംസ്ഥാന സർക്കാറീനാണോ കേന്ദ്ര സർക്കാറിനാണോ കഴിയുക? കേന്ദ്രസർക്കാർ സ്ഥാപനത്തിൽ നിന്ന് സർട്ടിഫിക്കറ്റ് വാങ്ങി കേന്ദ്രസർക്കാരിന് തന്നെ കൊടുക്കുന്ന പണിയെ കുറിച്ചാണ് കേന്ദ ധനമന്ത്രി വലിഞ്ഞു മുറുകിയ മുഖഭാവത്തോടെ വാചാലമായത് . ജി എസ് ടി നഷ്ട പരിഹാര വിഷയത്തില്‍ കേരളം ഉന്നയിക്കുന്നആരോപണങ്ങള്‍ ഖണ്ഡിച്ച് വിമര്‍ശനവുമായി കേന്ദ്ര ധനമന്ത്രി നിര്‍മലാ സിതാരാമന്‍. 2017 മുതല്‍ എ ജിയുടെ സര്‍ട്ടിഫിക്കറ്റ് കേരളം ഹാജരാക്കിയിട്ടില്ല എന്ന് നിര്‍മല സീതാരാമന്‍ കുറ്റപ്പെടുത്തി.ഇത് കാരണമാണ് കേരളത്തിന് നഷ്ടപരിഹാര കുടിശ്ശിക നല്‍കാത്തത്. കണക്കുകള്‍ ഹാജരാക്കിയാല്‍ നഷ്ടപരിഹാര കുടിശ്ശിക കേരളത്തിന് ഉടന്‍ നല്‍കും എന്നും നിര്‍മല സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തരുത് എന്നും നിര്‍മല സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു.അതാണിപ്പോൾ കേരളത്തിലെ കുറെ അന്തം കമ്മികൾക്ക് ചൊറിയാൻ ഉണ്ടായിട്ടുള്ള കാരണവും..
https://www.facebook.com/Malayalivartha


























