2025 ൽ അഞ്ചു ലക്ഷം കോടി ഡോളറിന്റെ പ്രതിരോധ വ്യാപാരം ലക്ഷ്യമിട്ട് ഇന്ത്യ...ഈ മേഖലയിലെ ഏറ്റവും വലിയ നിർമ്മാതാക്കളായി വളരുകയാണ് ലക്ഷ്യം..പ്രധാന സൈനിക ശക്തികളായ രാജ്യങ്ങളുടെ വ്യാപാര പങ്കാളിയായി മാറിയിരിക്കുകയാണ് ഇന്ത്യ..

വരുന്ന രണ്ടു വർഷം കൊണ്ട് പ്രതിരോധ കയറ്റുമതിയിൽ നിന്ന് ഇന്ത്യ അഞ്ചു ലക്ഷം കോടി ഡോളർ വരുമാനം ലക്ഷ്യമിടുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ ഇനി മറ്റു രാജ്യങ്ങളുടെ പ്രതിരോധ ഉത്പന്ന വിപണി അല്ല, ലോകത്തിലെ സൈനിക ശക്തികളുടെ വ്യാപാര പങ്കാളിയും അവർക്കു വിശ്വസിക്കാവുന്ന വിപണിയുമായി മാറിയെന്നും പ്രധാനമന്ത്രി പറഞ്ഞു. എയ്റോ ഇന്ത്യ എയർ ഷോയുടെ പതിനാലാമത് എഡിഷൻ ബെംഗളൂരുവിൽ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .ഇന്ത്യൻ പ്രതിരോധ ഉത്പന്നങ്ങളുടെ കയറ്റുമതി 12,500 കോടി രൂപ കവിഞ്ഞെന്നും 2024-25ൽ ഇത് 40,000 കോടിയിലെത്തിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. യെലഹങ്ക എയർഫോഴ്‌സ് സ്‌റ്റേഷനിൽ എയ്‌റോ ഇന്ത്യ 2023 പ്രദർശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മോദി. വിവിധ രാജ്യങ്ങളിലെ പ്രതിരോധ സ്ഥാപനങ്ങളുമായി 75,000 കോടിയുടെ നിക്ഷേപ കരാർ മേക്ക് ഇൻ ഇന്ത്യയിലും പ്രതീക്ഷിക്കുന്നു.
പ്രതിരോധമേഖലയിലെ ഏറ്റവും വലിയ ഇറക്കുമതി രാജ്യമായിരുന്നു ഒമ്പതു വർഷം മുമ്പ് ഇന്ത്യ. എന്നാലിന്ന് 75 രാജ്യങ്ങളിലേക്ക് അവ കയറ്റുമതി ചെയ്യുന്ന സ്ഥിതിയിലേക്ക് വളർന്നു. ഈ മേഖലയിലെ ഏറ്റവും വലിയ നിർമ്മാതാക്കളായി വളരുകയാണ് ലക്ഷ്യം. പൊതുമേഖലയ്‌ക്കൊപ്പം സ്വകാര്യ നിക്ഷേപകരും പങ്കാളികളാകണം.പുതിയ സാദ്ധ്യതകളും അവസരങ്ങളും വിനിയോഗിക്കുന്നതിൽ രാജ്യം ആരെയും ഭയപ്പെടുന്നില്ല. വിമാനവാഹിനി കപ്പൽ ഐ.എൻ.എസ് വിക്രാന്ത്, തേജസ് ഫൈറ്റർ, ഹെലികോപ്ടർഎന്നിവ ലോകോത്തര നിലവാരത്തിൽ നിർമ്മിച്ച് ഇന്ത്യ കരുത്ത് തെളിയിച്ചുകഴിഞ്ഞു.കർണാടകത്തിലെ തുംകൂറിലും ഗുജറാത്തിലെ സൂറത്തിലും ഒരുങ്ങുന്നത് ലോകത്തെ ഏറ്റവും വലിയ ഹെലികോപ്ടർ നിർമ്മാണകേന്ദ്രങ്ങളാണ്.
വ്യവസായങ്ങൾ ആരംഭിക്കാനുള്ള നടപടിക്രമങ്ങൾ ലളിതമാക്കിയതോടെ പ്രതിരോധം ഉൾപ്പെടെ മേഖലകളിൽ വിദേശ നിക്ഷേപം വർദ്ധിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, ഗവർണർ തവർചന്ദ് ഗെലോട്ട്, മുഖ്യമന്ത്രി ബസവരാജ് ബൊമ്മ, സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, പ്രതിരോധ സഹമന്ത്രി അജിത് ഭട്ട് എന്നിവരും പങ്കെടുത്തു. വ്യോമസേനയുടെ അഭ്യാസപ്രകടനങ്ങളും ചടങ്ങിന്റെ ഭാഗമായി നടന്നു.ഏഷ്യയിലെ വലിയ പ്രദർശനം ഏഷ്യയിലെ ഏറ്റവും വലിയ വ്യോമ പ്രദർശനമായ എയ്‌റോ ഇന്ത്യ , 2023ൽ ബഹുരാഷ്ട്ര കമ്പനികൾ ഉൾപ്പെടെ 809 സ്ഥാപനങ്ങൾ പങ്കെടുക്കുന്നു 32 രാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാർ, 73 കമ്പനികളുടെ സി.ഇ.ഒമാർ എന്നിവർ വിവിധ സെഷനുകളിൽ പങ്കെടുക്കും. 17ന് സമാപിക്കും, തേജസ് മാർക്ക് -2 വൻ പ്രതീക്ഷ ഒന്നിന് 350 കോടിയോളം വിലയുള്ള 18 തേജസ് മാർക്ക് -2 ഫൈറ്റർ ജറ്റുകൾ വാങ്ങാൻ മലേഷ്യ താത്പര്യം പ്രകടിപ്പിച്ചു അർജന്റീന, ഇൻഡോനേഷ്യ, ഫിലിപ്പൈൻസ്, ഈജിപ്റ്റ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലും ഇന്ത്യയ്ക്ക് പ്രതീക്ഷ മാർക്കറ്റിൽ പ്രധാന എതിരാളികൾ ചൈനയുടെ ജെ.എഫ്-17, ദക്ഷിണ കൊറിയയുടെ എഫ്.എ-50 ഈഗിൾ എന്നിവഇന്ത്യ പ്രതിരോധ രംഗത്തു അതിവേഗം വളരുകയാണ്.
എയ്റോ ഇന്ത്യ എയർ ഷോ വെറും വ്യോമാഭ്യാസ പ്രകടനം മാത്രമല്ല ,ഇന്ത്യയുടെ സൈനിക- പ്രതിരോധ ശക്തി വിളിച്ചോതുന്നതാണ് അത് . മറ്റു രാജ്യങ്ങൾക്കു ആയുധങ്ങൾ ഇറക്കുമതി ചെയ്യാനുള്ള കേന്ദ്രമാണ് ഇന്ത്യ എന്ന നില മാറുകയാണ്. പ്രതിരോധ ആവശ്യങ്ങൾക്ക് ലോകരാജ്യങ്ങൾക്ക് വിശ്വസിച്ചു സമീപിക്കാവുന്ന രാജ്യമായി മാറി. പ്രധാന സൈനിക ശക്തികളായ രാജ്യങ്ങളുടെ വ്യാപാര പങ്കാളിയായി മാറിയിരിക്കുകയാണ് ഇന്ത്യ . ലോകത്തെ 55 രാജ്യങ്ങളിലേക്ക് ഇന്ത്യ പ്രതിരോധ ഉത്പന്നങ്ങൾ കയറ്റി അയക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു .
https://www.facebook.com/Malayalivartha


























