പ്രവർത്തക സമിതിയിൽ ശശി തരൂരിനെ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് ആലോചന തുടങ്ങിയില്ലെന്നാണ് ഖർഗെ കേരളത്തിലെ എംപിമാരോട് പറഞ്ഞത്. തരൂർ മുതൽക്കൂട്ടാണെന്ന് അംഗീകരിക്കുന്നുവെന്ന് ഖർഗെ പറഞ്ഞു.

ശിശി തരൂരിന്റെ അടുത്ത അഗ്നി പരീക്ഷ വിജയിക്കുമോ എന്നാണ് പാർട്ടി പ്രവർത്തകരും അനുഭാവികളും ഉറ്റുനോക്കുന്നത്. കോൺഗ്രസ്സ് പ്രവർത്തക സമിതിയിലേക്ക് തരൂരെത്തുമോ എന്നാണ് എല്ലാവരും നോക്കുന്നത്. കേരള എംപിമാർ ഇതിനായി ചില ചരടുവലികളും നടത്തുന്നുണ്ട്. എന്നാൽ ഇതുസംബന്ധിച്ച് കോൺഗ്രസ്സ് അദ്ധ്യകഷൻ മല്ലികാർജ്ജുൻ ഖാർഗെ ഉറപ്പൊന്നും നൽകിയിട്ടുമില്ല.
തരൂരിനെ പിന്തുണച്ച് കെ മുരളീധരൻ, എംകെ രാഘവൻ, ബെന്നി ബഹന്നാൻ എന്നിവർ ഖർഗയെ കണ്ടു. ഹൈബി ഈഡൻ എംപി , അനിൽ ആന്‍റണി അടക്കമുള്ള യുവ നിരയും തരൂരിനു വേണ്ടി രംഗത്തുണ്ട്. തരൂരിനായി കാർത്തി ചിദംബരവും സൽമാൻ സോസും കത്ത് നൽകുമെന്നും അറിയിച്ചിട്ടുണ്ട്. കോൺഗ്രസ്സ് അദ്ധ്യക്ഷ തെരഞ്‍െടുപ്പിൽ കേരളത്തിൽ നിന്നുള്ളവർ തന്നെ തരൂരിനെ ശശിയാക്കി എന്ന് ആരോപണം നിലനിൽക്കുമ്പോഴാമ് പ്രവർത്തക സമിതി അംഗത്വം നിർണ്ണായകമാവുന്നത്.
പ്രവർത്തക സമിതിയിൽ ശശി തരൂരിനെ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് ആലോചന തുടങ്ങിയില്ലെന്നാണ് ഖർഗെ കേരളത്തിലെ എംപിമാരോട് പറഞ്ഞത്. തരൂർ മുതൽക്കൂട്ടാണെന്ന് അംഗീകരിക്കുന്നുവെന്ന് ഖർഗെ പറഞ്ഞു. മുരളീധരന്റെ പിന്തുണ സംസ്ഥാന രാഷ്ട്രീയത്തിലടക്കം ചില ചലനങ്ങൾക്ക് സാധ്യത ഉണ്ട്. അതേസമയം കേരള നേതൃത്വം ശശി തരൂരിനെ ശക്തമായി എതിർക്കാനാണ് സാധ്യത.
കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവർക്ക് തരൂരിനെ താൽപര്യമില്ല. അതുകൊണ്ട് തന്നെ തരൂരിനായി വാദിക്കാൻ അവരുണ്ടാകില്ല. എന്നാൽ പ്രവർത്തക സമിതിയിലേക്ക് മത്സരിക്കാനില്ലെന്ന നിലപാടിലാണ് തരൂർ. പരിഗണിക്കുകയാണെങ്കിൽ നോമിനേറ്റ് ചെയ്യണമെന്നതാണ് ആവശ്യം. അദ്ധ്യക്ഷ സ്ഥാനത്തേക്ക് മൽസരിച്ചു തോറ്റതിന്റെ ക്ഷിണം മാറിയിട്ടില്ലെന്നും, ഇനിയും തോൽവി ഏറ്റുവാങ്ങാൻ തരൂരിന്റെ ജീവിതം ബാക്കി എന്നുമൊക്കെയാണ് സോഷ്യൽ മീഡിയ സംസാരം.
പ്ലീനറി സമ്മേളനത്തിന് ഇനി 10 ദിവസം മാത്രമാണ് ഉള്ളത്. റായ്പൂരിലാണ് പ്ലീനറി സമ്മേളനം സംഘടിപ്പിച്ചിട്ടുള്ളത്. പ്രവർത്തക സമിതിയിലേക്ക് 12പേരെ ആണ് തെരഞ്ഞെടുക്കേണ്ടത്. അതേസമയം, തന്നെ സമിതിയിലേക്ക് പരിഗണിക്കേണ്ട എന്ന നിലപാട് എ കെ ആൻറണി അറിയിച്ചിട്ടുണ്ടെന്നാണ് സൂചന. എന്നാൽ മകൻ അനിൽ ആന്റണിയും പാർട്ടിയുമായുള്ള അകൽച്ച ആന്റമിയുമായും പാർട്ടിക്കുണ്ടായിട്ടുണ്ട് എന്നും സംസാരമുണ്ട്.
അതുകൊണ്ടാമ് മനപൂർവ്വം പ്രവർത്തക സമിതിയിൽ നിന്ന് നിട്ടു നിൽക്കുന്നതെന്നും കേൾക്കുന്നു. മുതിർന്ന പ്രവർത്തകൻ എന്ന നിലയിൽ പാർട്ടിക്ക് ഈ കാര്യത്തിൽ തീരുമാനമെടുക്കാനും ബുദ്ധിമുട്ടാവുന്ന സാഹചര്യമാണ്. ആരോഗ്യപരമായ പ്രശ്നങ്ങളുള്ളതിനാൽ ഉമ്മൻചാണ്ടിയും ഇതേ നിലപാട് അറിയിച്ചേക്കും.
രാജ്യാന്തര പ്രതിച്ഛായ ഉള്ള ശശി തരൂർ 2009 മുതൽ തിരുവനന്തപുരം എം പി ആണ്. രണ്ടാം യുപിഎ സർക്കാരിൽ വിദേശകാര്യ-മാനവശേഷി മന്ത്രാലയങ്ങളിൽ സഹമന്ത്രിയായിരുന്നു. ഐക്യരാഷ്ട്ര സംഘടനയിൽ 29 വർഷം പ്രവർത്തിച്ചിട്ടുണ്ട്. യുഎന് അണ്ടർ സെക്രട്ടറി ജനറൽ ആയിരുന്നു. 2007 ൽ സെക്രട്ടറി സ്ഥാനത്തേക്കും മൽസരിച്ചിരുന്നു.
https://www.facebook.com/Malayalivartha


























