റയാനാ ബർനവി ആണ് ബഹിരാകശത്തെക്ക് പോകാനൊരുങ്ങുന്ന സൗദി പെൺകുട്ടി. പുരുഷ ബഹിരാകാശ സഞ്ചാരി അലി അൽ-ഖർനിക്കൊപ്പമാണ് റയ്യാന ബർനവിയെയും ദൗത്യത്തിന് അയക്കുകയെന്ന് സൗദി

സ്ത്രീകൾ പൊതു വേദിയിൽ കയറരുതെന്നും. പ്രഭാഷണങ്ങൾ നടത്താൻ പാടില്ലെന്നുമൊക്കെ മത പണ്ടിതൻമാർ അലമുരയിടുന്ന നാടായി കേരളം മാറിയിരിക്കുയാണ്. അതിനിടെയാണ് കടുത്ത ശരിയത്ത് നിയമങ്ങൾ പാലിക്കുന്ന സൗദി സ്ത്രീകൾക്ക് കൂടുതൽ പരിഗണനയുമായി വാർത്തകളിൽ നിറയുന്നത്.പുരോഗമനത്തിന്റെ പുതിയ വഴികളിൽ സ്ത്രീകൾക്ക് നിർണ്ണായക സ്ഥാനം നൽകി സൗദി ഈയിടെയായി ലോക രാജ്യങ്ങൾക്കിടയിൽ അനുമോദനങ്ങൾ നേടുകയാണ്.
അതിനിടെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരിയെ അയയ്ക്കാനൊരുങ്ങുകയാണ് സൗദി അറേബ്യ. തങ്ങളുടെ ആദ്യത്തെ വനിതാ ബഹിരാകാശ സഞ്ചാരിയെ ഈ വർഷം അവസാനം ബഹിരാകാശ ദൗത്യത്തിന് അയയ്‌ക്കുമെന്ന് സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. ഇതോടെ ചരിത്രത്തിൽ ഇടം നേടുന്ന രാജ്യമാകും സൗദി അറേബ്യ.
റയാനാ ബർനവി ആണ് ബഹിരാകശത്തെക്ക് പോകാനൊരുങ്ങുന്ന സൗദി പെൺകുട്ടി. പുരുഷ ബഹിരാകാശ സഞ്ചാരി അലി അൽ-ഖർനിക്കൊപ്പമാണ് റയ്യാന ബർനവിയെയും ദൗത്യത്തിന് അയക്കുകയെന്ന് സൗദി ഔദ്യോഗിക പ്രസ് ഏജൻസി അറിയിച്ചു. ഈ വർഷം രണ്ടാം പകുതിയോടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് റയ്യാന ബർനവിയെയും ദൗത്യത്തിന് അയക്കുകയാണെന്നാണ് സൗദി പറഞ്ഞിരിക്കുന്നത്.
സൗദിയിൽ നിന്നുള്ള ബഹിരാകാശയാത്രികർ AX-2 ബഹിരാകാശ ദൗത്യ സംഘത്തിനൊപ്പം ചേരുമെന്നും ബഹിരാകാശ വിമാനം യുഎസ്എയിൽ നിന്ന് വിക്ഷേപിക്കുമെന്നും ഏജൻസി അറിയിച്ചു. മനുഷ്യനെ വഹിച്ചുകൊണ്ടുള്ള ബഹിരാകാശ യാത്രാ പദ്ധതികളെ ശക്തിപ്പെടുത്തുക, ആരോഗ്യം, സ്സ്ഥിര വികസനം, ബഹിരാകാശ സാങ്കേതിക വിദ്യ തുടങ്ങിയ മേകലകളിൽ ശാസ്ത്രീയ ഗവേഷണം മെച്ചപ്പെടുത്തുക, തുടങ്ഹിയ ലക്ഷ്യങ്ങളാണ് സൗദി മുന്നിൽ കാണുന്നത്.
ഈ ദൗത്യത്തോടെ ഒരേസമയം രണ്ട് യാത്രികരെ ബഹിരാകാശ നിലയത്തിലെത്തിച്ച അപൂർവ്വം രാജ്യങ്ങളിലൊന്നായി സൗദി മാറുകയും ചെയ്യും. സൗദി അറേബ്യയുടെ മനുഷ്യനെ വഹിച്ചുകൊണ്ടുള്ള ബഹിരാകാശ യാത്രാ പദ്ധതി ( സൗദി ഹ്യൂമന്‍ സ്‌പേസ് ഫ്ലൈറ്റ് പ്രോഗ്രാം) നേരത്തേ തന്നെ പ്രഖ്യാപിക്കപ്പെട്ടതാണ്.
സൗദി സ്‌പേസ് കമ്മീഷന്റെ നേതൃത്വത്തിലാണ് പദ്ധതി. ഭാവിയില്‍ മനുഷ്യനെ വഹിച്ചുകൊണ്ടുള്ള സ്‌പേസ് ഫ്‌ലൈറ്റ് പദ്ധതികള്‍ യാഥാര്‍ത്ഥ്യമാകുമ്പോഴേക്കും സ്വദേശികളില്‍ നിന്ന് തന്നെ ഇതിന് യോഗ്യതയുള്ളവരെ കണ്ടെത്തി പരിശീലനം നല്‍കി അതിന്റെ ഭാഗമാക്കുക എന്നതാണ് രാജ്യം ലക്ഷ്യം വെയ്ക്കുന്നത്. വിഷന്‍ 2030 ന്റെ ഭാഗമാണ് ഈ ബഹിരാകാശ പദ്ധതികൾ .
സൗദി കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ 2016 ഏപ്രില്‍ 25 ന് ആണ് വിഷന്‍ 2030 പ്രഖ്യാപിച്ചത്. 2019-ൽ യുഎഇയും ബഹിരാകാശത്തേക്ക് ആളെ അയച്ച് ചരിത്രം സൃഷ്ടിച്ചിരുന്നു.ഇതിനു പിന്നാലെയാണ് സൗദിയുടെയും തീരുമാനം. സൗദിയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് ബഹിരാകാശ യാത്ര.
2017-ൽ അദ്ദേഹം അധികാരത്തിൽ വന്ന ശേഷം, പുരുഷ രക്ഷിതാവില്ലാതെ സ്ത്രീകൾക്ക് വാഹനമോടിക്കാനും വിദേശയാത്ര ചെയ്യാനും അനുവാദം നൽകിയിരുന്നു. കൂടാതെ തൊഴിൽ ശക്തിയിലെ സ്ത്രീകളുടെ അനുപാതം 17 ശതമാനത്തിൽ നിന്ന് 37 ശതമാനമായി വർദ്ധിപ്പിച്ചു. 1985 ൽ, സൗദി രാജകുമാരൻ സുൽത്താൻ ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ്, യുഎസ് സംഘടിപ്പിച്ച ബഹിരാകാശ ദൗത്യത്തിൽ പങ്കെടുത്ത് ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്ന ആദ്യത്തെ അറബ് മുസ്ലീമായി മാറിയിരുന്നു.
https://www.facebook.com/Malayalivartha


























