തെണ്ടി കുത്തുപാള എടുത്തിരിക്കുമ്പോഴും ഇതിനൊന്നും കുറവില്ല . കെഎസ് ആർടിസി യിൽ ഒരു പൈസ ശമ്പളം കിട്ടാതെ പണിയെടുക്കുന്ന ജീവനക്കാരുടെ ശാപം വാങ്ങി വയ്ക്കാതിരിക്കട്ടെ എന്നാണ് സോഷ്യൽ മീഡിയ ട്രോളുകൾ. ഇനി ഈ വകുപ്പിലാണ് സർക്കാർ ,കമ്മിഷൻ അടിക്കാൻ പോകുന്നത് എന്നും സംസാരമുണ്ട്.

കെഎസ്ആർടിസി ജീവനക്കാർക്ക് ജനുവരി മാസത്തെ ശമ്പളം ഇനിയും കൊടുത്തുട്ടില്ല. തുടർന്നു പ്രവർത്തിക്കാൻ സർക്കാരിന് കാശില്ലെന്നും, കോർപറേഷൻ അതിനു മുമ്പേ ഗതാഗതവകുപ്പ് പുതിയ പരിഷ്കാരങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.സംസ്ഥാനത്ത് എല്ലാ ബസ്സുകൾക്ക് അകത്തും പുറത്തും കാമറ വയ്ക്കുമെന്നാണ് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ പ്രഖ്യാപനം.കെ എസ് ആർ ടി സി ബസുകളിലും ക്യാമറ ഘടിപ്പിക്കാൻ നിർദ്ദേശം നൽകി.
കെഎസ്ആർട്സി ഇതിൽപ്പെടുമല്ലോ. തെണ്ടി കുത്തുപാള എടുത്തിരിക്കുമ്പോഴും ഇതിനൊന്നും കുറവില്ല . കെഎസ് ആർടിസി യിൽ ഒരു പൈസ ശമ്പളം കിട്ടാതെ പണിയെടുക്കുന്ന ജീവനക്കാരുടെ ശാപം വാങ്ങി വയ്ക്കാതിരിക്കട്ടെ എന്നാണ് സോഷ്യൽ മീഡിയ ട്രോളുകൾ. ഇനി ഈ വകുപ്പിലാണ് സർക്കാർ ,കമ്മിഷൻ അടിക്കാൻ പോകുന്നത് എന്നും സംസാരമുണ്ട്. ബാങ്കുകളുമായി നിരന്തരം ചർച്ച നടത്തി പരാജയപ്പെട്ടതിൽ പിന്നെയാണ് കെഎസ്ആർടിസി സഹകരണ സംഘത്തിൽ നിന്ന് വായ്പ ആയി പണമെടുത്ത് ശമ്പളം നൽകാൻ തീരുമാനമായത്.
സർക്കാർ 50 കോടി വീതെ ശമ്പള വിതരണത്തിനായി നൽകിയുന്നെങ്കിലും സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ഇത്തവണ 30 കോടി മാത്രമാണ് അനുവദിച്ചത്. ഇത്രത്തോളമൊക്കെ ആയ സ്ഥിതിക്കാണ് ഇപ്പോൾ ബസ്സുകളിൽ കാമറ ഘടിപ്പിക്കാൻ ഒരുങ്ങുന്നത്. മാനുഷിക പരിഗണനയാണ് ആദ്യം വേണ്ടതെന്ന നിലപാടിലാണ് ജീവനക്കാർ.
ഈ മാസം 28 ന് മുൻപ് എല്ലാ ബസുകളിലും ക്യാമറ ഘടിപ്പിക്കാൻ ഇന്ന് കൊച്ചിയിൽ ഗതാഗത മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനമായത്. ബസിന്റെ മുൻഭാഗത്തെ റോഡും ബസിന്റെ അകവും കാണാനാവുന്ന തരത്തിലായിരിക്കണം ക്യാമറ ഘടിപ്പിക്കേണ്ടതെന്നാണ് നിർദ്ദേശം. ഇതിനാവശ്യമായ ചെലവിന്റെ 50 ശതമാനം റോഡ് സുരക്ഷാ അതോറിറ്റി വഹിക്കും.
ഓരോ ബസുകളും നിയമവിധേയമായാണോ പ്രവർത്തിക്കുന്നതെന്ന കാര്യം നിരന്തരം പരിശോധിക്കാൻ ചുമതല ഓരോ ഉദ്യോഗസ്ഥർക്ക് നൽകാൻ യോഗത്തിൽ തീരുമാനമായി. ആ ബസുമായി ബന്ധപ്പെട്ട് നിയമലംഘനമുണ്ടായാൽ ഉദ്യോഗസ്ഥൻ കൂടി ഇനി ഇതിന് ഉത്തരവാദിയായിരിക്കും.
ബസുകളുടെ മത്സരയോട്ടം സംബന്ധിച്ച് പ്രശ്നങ്ങൾ പരിശോധിക്കാനാണ് ഗതാഗത മന്ത്രി കൊച്ചിയിൽ യോഗം വിളിച്ചത്. ഹൈക്കോടതി, ബസുകളുടെ മരണപ്പാച്ചിലിനെ നിശിതമായി വിമർശിച്ച് കഴിഞ്ഞ ദിവസം നിലപാടെടുത്തതിന്റെ പശ്ചാത്തലത്തിൽ കൂടിയായിരുന്നു യോഗം.
https://www.facebook.com/Malayalivartha


























