കോഴ ഇടപാട് കേസിൽ ഒരാളെ കൂടി പുതിയതായി പ്രതി ചേർത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ്; തിരുവനന്തപുരം സ്വദേശി യദു കൃഷ്ണന് കോഴയായി കിട്ടിയത് മൂന്നു ലക്ഷം രൂപ; യൂണിറ്റാക്ക് കമ്പനിയെ സരിത്തിന് പരിചയപ്പെടുത്തിയതിനാണ് കോഴ കൊടുത്തത്; പണം കിട്ടിയ അക്കൗണ്ട് വിശദാശംങ്ങളും ഇ ഡി കസ്റ്റഡിയിലെടുത്തു

ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതോടെ നിർണായകമായ മറ്റൊരു വിവരം കൂടെ പുറത്ത് വന്നിരിക്കുകയാണ്. കോഴ ഇടപാട് കേസിൽ ഒരാളെ കൂടി പുതിയതായി പ്രതി ചേർത്തിരിക്കുകയാണ്. തിരുവനന്തപുരം സ്വദേശി യദു കൃഷ്ണനെയാണ് പ്രതി ചേർത്തിരിക്കുന്നത്. ഇ ഡി തന്നെയാണ് ഇയാളെ പ്രതി ചേർത്തത്. യദു കൃഷ്ണന് മൂന്നു ലക്ഷം രൂപയാണ് കോഴ കിട്ടിയത് എന്നതാണ് ശ്രദ്ധേയമായ കാര്യം.
യൂണിറ്റാക്ക് കമ്ബനിയെ സരിത്തിന് പരിചയപ്പെടുത്തിയതിനാണ് കോഴ കൊടുത്തത് . പണം കിട്ടിയ അക്കൗണ്ട് വിശദാശംങ്ങളും ഇ ഡി കസ്റ്റഡിയിലെടുത്തു. എന്തായാലും നിർണായകമായ ഒരു അറസ്റ്റ് കൂടി ഇ ഡി രേഖപ്പെടുത്തിയിരിക്കുകയാണ്. അതേസമയം ശിവശങ്കറിനെ അഞ്ചാം പ്രതിയാക്കിയിരിക്കുകയാണ്.അദ്ദേഹത്തെ വൈദ്യ പരിശോധനയ്ക്കു കൊണ്ട് വന്നിരിക്കുകയാണ് .
അതേസമയം ശിവശങ്കറിനെ ഇന്നലെ രാത്രിയോടെ അറസ്റ്റ് ചെയ്തിരുന്നു. യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ, സ്വർണ്ണക്കടത്ത് കേസിലെ കൂട്ട് പ്രതി സന്ദീപ് നായർ എന്നിവരയും ഇഡി നേരത്തെ ചോദ്യം ചെയ്തിരുന്നു. ലൈഫ് മിഷൻ കോഴ ഇടപാടിൽ സിബിഐയും കേസ് എടുത്തിരുന്നെങ്കിലും അന്വേഷണം നിലച്ചു. ലൈഫ് മിഷൻ കരാർ ലഭിക്കാൻ 4 കോടി 48 ലക്ഷം രൂപയുടെ കോഴ നൽകിയെന്ന യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പന്‍റെ വെളിപ്പെടുത്തലിനെ തുടർന്നാണ് ഇഡി കള്ളപ്പണം തടയൽ നിയമപ്രകാരം കേസെടുത്തത്.
കരാർ ലഭിക്കാൻ ഇടനില നിന്ന സ്വപ്ന സുരേഷിന് 1 കോടി ലഭിച്ചെന്നും സ്വപ്നയുടെ ലോക്കറിൽ നിന്ന് കണ്ടെത്തിയത് ഈ കള്ളപ്പണമാണെന്നുമായിരുന്നു ഇഡി കണ്ടെത്തൽ. യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ, സ്വർണ്ണക്കടത്ത് കേസിലെ കൂട്ട് പ്രതി സന്ദീപ് നായർ, സ്വപ്ന സുരേഷ് എന്നിവരെ ഇഡി നേരത്തെ ചോദ്യം ചെയ്തിരുന്നു.
https://www.facebook.com/Malayalivartha


























