കെട്ടിടങ്ങളുടെ നിർമ്മാണം കഴിഞ്ഞ് മൂന്നുവർഷമായിട്ടും നൽകാനുള്ള തുക നൽകിയിട്ടില്ല. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് സ്കൂൾ കെട്ടിടങ്ങൾ നവീകരിച്ച കരാറുകാരാണ് ആരോപണവുമായി ഇപ്പോൾ രംഗത്തെത്തിയിട്ടുള്ളത്. കരാറുകാർ നിരന്തരമായി ആവശ്യപ്പെട്ടിട്ടു പോലും തുക സർക്കാർ നൽകിയിട്ടില്ല

മുൻ ധനമന്ത്രി തോമസ് ഐസക്കിന്റെ ഐസക്കിന്റെ കിഫ്ബി കാമധേനുവിന് ചില പ്രത്യേകതകളുണ്ടായിരുന്നു. പാലെത്ര കിട്ടിയെന്ന് കണക്കില്ല, ഓഡിറ്റില്ല, സി.ഐ.ജി പരിശോധനയില്ല. അതുകൊണ്ട് അഴിമതിയില്‍ കിഫ്ബി മുങ്ങിക്കുളിക്കുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. അത് കുശുമ്പാണെന്ന് ട്രെഷറി ബെഞ്ചിലിരിക്കുന്ന ഭരണപക്ഷം നിയമസഭയ്ക്കകത്തും പുറത്തും തള്ളിമറിച്ചു.
പക്ഷെ, കേന്ദ്രം കിഫ്ബിയുടെ കഴുത്തിന് പിടിച്ചു. അത് വെറെ കഥ. കിഫ്ബി വായ്പ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയില്‍ വരുമെന്ന് കേന്ദ്രം വ്യക്തമാക്കി. അത് കിഫ്ബിയുടെ ചങ്കിടിപ്പ് തകർത്തു. ഇപ്പോഴിതാ കിഫ്ബിക്ക് വേണ്ടി നിർമ്മാണപ്രവർത്തനങ്ങൾ ചെയ്ത കരാറുകാർ പെരുവഴിയായി .
കിഫ്ബിയെന്ന തോമസ് ഐസക്ക് കുബുദ്ധി റോക്കറ്റിനേക്കാൾ വേഗത്തിൽ തിരിഞ്ഞടിക്കുകയാണ് ഇപ്പോൾ.അടുത്തിടെ, കിഫ്ബി പദ്ധതികളുടെ വിശദാംശങ്ങൾ തേടി ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കിഫ്ബി നടപ്പാക്കിയ പദ്ധതികളുടെ വിശദാംശങ്ങൾ സമർപ്പിക്കാനായിരുന്നു നിർദ്ദേശം.
അഞ്ച് വർഷത്തിനിടയിൽ കിഫ്ബി കരാറുകാർക്ക് പണം നൽകിയതിൻ്റെ വിശദാംശം നൽകാനാണ് നിർദ്ദേശം നല്‍കിയിരുന്നത്. ഓരോ പദ്ധതിയുടേയും നികുതി വിശദാംശങ്ങൾ നൽകാനും പറഞ്ഞിരുന്നു. പണി ചെയ്ത കാശ് കിട്ടാനുള്ള കോൺട്രാക്ടർമാർ ചേർന്ന് ഒരു സംഘടന കൂടി ഉണ്ടാക്കിയതോടെ സംഗതി എട്ടു നിലയിൽ പൊട്ടിയെന്ന് വ്യക്തമായി. 200 കോടി രൂപയാണ് കരാറുകാർക്ക് നൽകാനുള്ളത്.
കെട്ടിടങ്ങളുടെ നിർമ്മാണം കഴിഞ്ഞ് മൂന്നുവർഷമായിട്ടും നൽകാനുള്ള തുക നൽകിയിട്ടില്ല. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് സ്കൂൾ കെട്ടിടങ്ങൾ നവീകരിച്ച കരാറുകാരാണ് ആരോപണവുമായി ഇപ്പോൾ രംഗത്തെത്തിയിട്ടുള്ളത്. കരാറുകാർ നിരന്തരമായി ആവശ്യപ്പെട്ടിട്ടു പോലും തുക സർക്കാർ നൽകിയിട്ടില്ല.
പലരും ആത്മഹത്യയുടെ വക്കിലാണ്. ഇതിനാലാണ് വൻ തുകകൾ കിട്ടാനുള്ള കരാറുകാർ ചേർന്ന് കൈറ്റ്-കിഫ്ബി കോൺട്രാക്ടേഴ്സ് അസ്സേോസിയേഷൻ എന്ന സംഘടന രൂപീകരിച്ചത്. കിഫ്ബി പ്രതിസന്ധിയിലായത് കരാർ തുക ലഭിക്കാൻ കാലതാമസത്തിന് വഴിവയ്ക്കുമെന്ന കടുത്ത ആശങ്കയിലാണ് കരാറുകാർ.
പണം ലഭിക്കാത്തതിനാൽ പുതിയ കരാറുകൾ എടുക്കാനും നിവർത്തിയില്ല. ഇതു കൂടാതെ പല മുടക്കുന്യായങ്ങളും പറഞ്ഞ്, നൽകിയ തുട തിരികെ വാങ്ങാനുള്ള ശ്രമങ്ങളുമുണ്ടെന്ന് കരാറുകാർ ആരോപിക്കുന്നു. കേരള ഗവൺമെന്റ് കോൺട്രാക്ടേഴ്സ് അസ്സോസിയോഷൻ ഇതുസംബന്ധിച്ച് സർക്കാരുമായി അടിയന്തിര ചർച്ചക്ക് ഒരുങ്ങുകയാണ്.
ഈ സാമ്പത്തിക വര്‍ഷം 11,000 കോടി രൂപ കടമെടുക്കാനായി കിഫ്ബി ധനവകുപ്പിനെ സമീപിച്ചെങ്കിലും കടക്ക് പുറത്തെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. കാരണം കിഫ്ബിക്ക് വായ്പയ്ക്ക് പച്ചക്കൊടി കാണിച്ചാല്‍ സര്‍ക്കാരിന് കടമെടുക്കാനാകാത്ത സാഹചര്യമുണ്ടാകും. ഇപ്പോൾ തന്നെ കടം കോണ്ടു മുടിഞ്ഞു. അങ്ങനെ തോമസ് ഐസക്കിന്റെ കിഫ്ബി ശവമാകുമെന്നായി.
https://www.facebook.com/Malayalivartha


























