മുഖ്യമന്ത്രിയുടെ സന്ദർശനത്തിൽ ജില്ലകൾക്ക് അവധി കൊടുക്കും? സുരക്ഷ വേണ്ടത് ഇക്കാരണത്താൽ

ചങ്കുകൾ കൂടുതലുള്ള മുഖ്യമന്ത്രിയുടെ കനത്ത സുരക്ഷയാണ് രണ്ടുദിവസമായി കേരളത്തിലെ ചർച്ച. ചർച്ച ചെയ്യപ്പെടാനുംമാത്രം ഓളത്തിലാണ് സുരക്ഷയുടെ ഒരു ലെവൽ! എന്തിനാണ് ഈ കനത്ത കാവൽ? ഉത്തരം കിട്ടിപ്പോയി! പക്ഷേ എനിക്ക് നിങ്ങളോടൊരു അപേക്ഷയുണ്ട് .,ആരും ചിരിക്കരുത്. അത്രക്ക് മാരകമായ കാരണമാണ് ഇപ്പോൾ സുരക്ഷ സംബന്ധിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിക്ക് പറയാനുള്ളത്.
ഇടതു സർക്കാരിലെ പല മന്ത്രിമാരും, നേതാക്കളും ജനങ്ങളെ ചിരിപ്പിക്കാൻ വിരുതരാണെന്ന് ഇതിനോടകം നമുക്ക് മനസ്സിലായിട്ടുണ്ട്. ഇത്തവണ ചിരിപ്പിക്കാനുള്ള ലക്ഷ്യവുമായി ഇറങ്ങിയിരിക്കുന്നത് മന്ത്രി ശിവൻകുട്ടി. മുഖ്യമന്ത്രിയെ വളഞ്ഞിട്ട് ആക്രമിക്കാൻ ശ്രമിക്കുന്നവർ അദ്ദേഹത്തിന്റെ ജനപ്രീതിയെ ഭയക്കുന്നവരാണെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറയുന്നത്.
ഈ ബജറ്റു കൂടിയായപ്പോൾ പ്രതിച്ഛായ വാനോളം ഉയർന്നത് നമ്മളൊക്കെ മനസ്സിലാക്കിയതാണല്ലോ? കെഎസ്ആർടിസി പൂട്ടാറായി, കിഫ്ബി പൊളിഞ്ഞു, കരാറുകാർ ആത്മഹത്യുടെ വക്കിൽ, ജോലി ചെയ്തിട്ട് ശമ്പളം കിട്ടാത്ത സാക്ഷരതാ പ്രവർത്തകർ സമരത്തിൽ, ...പിന്നെങ്ങനെ പ്രതിച്ഛായ ഉയരാതിരിക്കും!!!!
മുഖ്യമന്ത്രിയുടെ പ്രതിഛായ ഇൻഡക്സ് ഉത്തരത്തിൽ മുട്ടി നിൽക്കുന്നു എന്നാണ് കേട്ടത്. കടുപ്പമെന്നല്ലാതെ എന്തുപറയാൻ. പ്കഷേ മുഖ്യന്റെ സന്ദർശന വേളകളിൽ ജനങ്ങൾക്ക് ബുദ്ധിമുണ്ടാവുന്നതിന് ഒരു പൗരന്റെ വളരെഫലപ്രദമായ നിർദ്ദേശം ഇന്ന് ഒരു പത്രത്തിൽ വായിച്ചു. അതിങ്ങനെയാണ്..വിദ്യാർത്ഥികളടക്കം പൊതുജനം വെയ്ലത്ത് മണിക്കൂറുകളോളം കാത്തുനിൽക്കുന്ന ഗതികേട് ഒഴിവാക്കാൻ മുഖ്യമന്ത്രി എത്തുന്ന ജില്ലയിൽ തലേദിവസം തന്നെ അവധി പ്രഖ്യാപിക്കുന്നതല്ലേ നല്ലത് എന്ന.....വളരെ മികച്ചൊരു കാര്യമായാണ് ഈ നിർദ്ദേശത്തെപ്പറ്റി തോന്നുന്നത്.
ഇതിനോടകം സോഷ്യൽ മീഡിയയും ഈ നിർദ്ദേശത്തെ ഏറ്റെടുത്തുകഴിഞ്ഞു. മന്ത്രി ശിവൻകുട്ടിയുടെ അടുത്ത ബോംബ് ഇതാണ്.. മുഖ്യമന്ത്രിയുടെ സുരക്ഷാ കാര്യങ്ങളിൽ സ്റ്റേറ്റിനോ ഭരണ സംവിധാനത്തിനോ വലിയ റോളില്ലെന്ന്!!! അപ്പൊ ആഭ്യന്തരം നിയന്ത്രിക്കുന്നത് സംസ്ഥാനത്തിന് പുറത്താണോ? അതോ രാജ്യത്തിന് പുറത്തോ? മുഖ്യമന്ത്രി പോലുള്ള പദവികളിലെ സുരക്ഷ തീരുമാനിക്കുന്നത് അതിനുത്തരവാദിത്തപ്പെട്ട ഏജൻസികളാണെന്നും ഈ ഏജൻസികൾ പ്രവർത്തിക്കുന്നത് ഇന്റലിജൻസ് സംവിധാനങ്ങളുടെ അടിസ്ഥാനത്തിലാണെന്നുമാണ് വിശദീകരണം.
അപ്പൊ ഇതൊന്നും ആഭ്യന്തര വകുപ്പിൽ പെടില്ലേ? മേൽപ്പറഞ്ഞ ഇന്റലിജൻസ് സംവിധാനം ഒരു മികച്ച കാര്യം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ പരാതക്രമങ്ങൾ ഒക്കെ എന്നാണ് മന്ത്രി പറയുന്നത്. അതായത്,മുഖ്യമന്ത്രി പിണറായി വിജയന് കടുത്ത സുരക്ഷാ ഭീഷണി ഉണ്ടത്രേ. മുഖ്യമന്ത്രിയെ തെരുവിൽ തടയാനും, കല്ലെറിയാനും കരിങ്കൊടി കാണിക്കാനുമാണെന്ന രൂപത്തിൽ വാഹനത്തിന് മുൻപിൽ ചാടി വീണ് ആക്രമിക്കാനും വഴി നീളെ യുഡിഎഫ് – ബിജെപി അക്രമ സംഘങ്ങൾ ഉണ്ടെന്ന് വ്യക്തമായ റിപ്പോർട്ട് കിട്ടിയെന്ന്.
അതിനെ തുടർന്നാണ് സുരക്ഷ കനപ്പിച്ചത്...എങ്ങനിരിക്കുന്നു!! അത്തരമൊരു ഘട്ടത്തിൽ മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിക്കുക എന്നത് പൊലീസിന്റെ സ്വാഭാവിക നടപടിയാണ്. അതുമാത്രമാണ് ഇപ്പോൾ സംഭവിച്ചിട്ടുള്ളത്. എന്നും ആണ് മന്ത്രി ശിവൻകുട്ടി വെളിപ്പെടുത്തുന്നത്. സുരക്ഷാ ഭീഷണി റിപ്പോർട്ട് ചെയ്യപ്പെട്ട സന്ദർഭങ്ങളിൽ പൊതുജനത്തിന്റെയും മീഡിയയുടെയും “കയ്യടി”കൾക്കായി സുരക്ഷ പിൻവലിക്കാൻ ഭരണകൂടം തീരുമാനിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കും എന്നും മന്ത്രിപറയുന്നു!
അപ്പൊ Z കാറ്റഗറിയുടെ ഇരട്ടിയോളം വരുന്ന സുരക്ഷ പിൻവലിച്ചാൽ കയ്യടി കിട്ടും എന്ന് വ്യാമോഹിക്കുന്നതുപോലെ. സംസ്ഥാനത്തെ പോലീസി്‍റെ കയ്യിൽ ഉള്ള നീലപ്പുസ്തകത്തിലാണത്രേ സുരക്ഷ എങ്ങനെ വേണമെന്ന് എഴുതി വച്ചിട്ടുള്ളത്. ബ്ലൂ ബുക്ക്! മഞ്ഞ പുസ്തകവും ഉണ്ടെന്ന് അവരുടെ കയ്യിൽ. യെല്ലോ ബുക്ക്!. ഇപ്പറയുന്ന പുസ്തകത്തിലൊ, അതിലെഴുതിവച്ചിട്ടുള്ള കാര്യങ്ങലിലോ സ്ര‍്ക്കാരിന് പങ്കേ ഇല്ല എന്നാണ് ഇപ്പോൾ മന്ത്രി ശിവൻകുട്ടി പറയുന്നത്.
വിവിഐപികളുടെയും സുരക്ഷാ ഭീഷണിയുള്ള വിഐപികളുടെയും സുരക്ഷയ്ക്ക് എന്തൊക്കെ വേണമെന്നു കൃത്യവും വ്യക്തവുമായ മാർഗനിർദേശങ്ങളഅ ഈ നീലപ്പുസ്തകത്തിലാണ് ഉള്ളത്. ഭരണഘടനാ പദവിയിൽ ഇരിക്കുന്ന മുഖ്യമന്ത്രി അടക്കമുള്ളവരുടെ സുരക്ഷാ മാനദണ്ഡങ്ങൾ പോലീസിന്റെ ഈ പുസ്തകപ്രകാരമാണ്. ഈ പുസ്തകം ഒന്നു കാണാൻ കിട്ടുമോ എന്നാണ് പൊതുജനം ചോദിക്കുന്നത്. എങ്കിൽ വല്ല കരുതൽ തടങ്കലോ,വീട്ടു തടങ്കലോ, വഴിതടയലോ, ചികിൽസാ തടയലോ ഒക്കെ മനസ്സിലാക്കി വയ്ക്കാമായിരുന്നു. മുഖ്യമന്ത്രിയുടെ വാഹനത്തിനുമുന്നിൽ ചാടി വീഴുക, കല്ലെറിയുക, വിമാന യാത്രയിൽ പോലും ആക്രമിക്കാൻ ശ്രമിക്കുക ഇതൊക്കെയാണ് പ്രതിപക്ഷ യുവജന സംഘടനകൾ കുറേ ആയി ചെയ്യുന്നത്. ശരിയല്ലേ?
പക്ഷേ എന്തുകൊണ്ട് എന്ന ചോദിക്കരുത്..ഭരിച്ച് പൊറുതിമുട്ടിയതുകൊണ്ടല്ല, പ്രതിച്ഛായ വർദ്ധിച്ചതുകൊണ്ടാണ്!. മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിൽ ചാടി വീണാൽ, വേഗതയിൽ വരുന്ന വാഹനം ഇടിച്ചു തെറിപ്പിക്കാൻ അപകട സാധ്യത കൂടുതലാണ്. അങ്ങനെ വാഹനത്തിന് മുന്നിൽ ചാടി വീഴുന്നത് മനഃപൂർവ്വം അപകടം സൃഷ്ടിച്ച് രക്തസാക്ഷി പരിവേഷത്തിനുള്ള ശ്രമമാണ് നടത്തുന്നത് എന്ന്.
എത്ര വ്യക്തവും വടിവൊത്തതുമായ നിരീക്ഷണം. അതുകൊണ്ടാണ് വാഹനത്തിന് നേരെ ചാടി വീഴാൻ ശ്രമിക്കുന്നവരെ പോലീസ് തടയുന്നതെന്ന് മന്ത്രി ശിവന്‍കുട്ടി വ്യക്തമാക്കി. വഴിനീളെ ചാടിവീഴുന്നവർ ശ്രദ്ധിക്കുക, കരുതലാണ് ഇവരുടെ മെയിൻ ഐറ്റം. അത് തിരിച്ചറിയണം. കറുത്ത വസ്ത്രങ്ങളും കരിങ്കൊടിയും വിവിഐപി പരിപാടികളിൽ പോലീസ് നിരോധിക്കുന്നതും “ബ്ലൂ ബുക്കി”ലെ നിർദേശങ്ങളാണ് .
പ്രധാനമന്ത്രിയുടെ പരിപാടികളിൽ കറുത്ത തുണികൾക്കും മറ്റുമുള്ള വിലക്കിന്റെ അതേ കാരണമാണ് മുഖ്യമന്ത്രിയുടെ സുരക്ഷയുടെ കാര്യത്തിലും ഉള്ളത്. സാഹചര്യം കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചുവെന്ന് പറഞ്ഞാൽ അർഥമാക്കുന്നത് “ബ്ലൂ ബുക്കി”ൽ പറഞ്ഞിട്ടുള്ള ചില നിർദേശങ്ങൾ കൂടി നടപ്പാക്കി സുരക്ഷ ഉയർത്തുന്നു.. അത്രേ ഉള്ളൂ.. സംഗതി വളരെ സിംപിളാണ്.
https://www.facebook.com/Malayalivartha


























