കേരളത്തെ വിറ്റു തുലയ്ക്കാനിറങ്ങിയ മുഖ്യമന്ത്രി! വീണ്ടും വെടി പൊട്ടിച്ച് സ്വപ്ന... മുഖ്യമന്ത്രിയും ഭാര്യയും മകളും ഇനി അകത്ത്!

ലൈഫ് മിഷൻ കേസിൽ ഉൾപ്പെട്ട എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. ലൈഫ് മിഷൻ കേസിൽ വമ്പൻ സ്രാവുകൾ ഇപ്പോഴും പുറത്ത് തന്നെയാണെന്ന് സ്വപ്ന സുരേഷ്. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും ഇടപാടിൽ പ്രധാന പങ്കുണ്ടെന്ന് പറഞ്ഞ സ്വപ്ന, കേസിൽ താൻ കൂടി പ്രതിയായാലേ പൂർണത വരൂ എന്നും വ്യക്തമാക്കി.
ശിവശങ്കറിന്റെ അറസ്റ്റു കൊണ്ട് മാത്രം കേസ് അവസാനിക്കില്ല. കേരളം മുഴുവൻ വിറ്റ് തുലയ്‌ക്കാൻ ഇറങ്ങി തിരിച്ച വ്യക്തയാണ് മുഖ്യമന്ത്രി. അദ്ദേഹത്തിന്റെ ഭാര്യയും മകളും മകനും ഇതിന് പിന്നിലുണ്ട്. കേസിന്റെ അടിത്തട്ടിൽ കിടക്കുന്ന എല്ലാ വലിയ സ്രാവുകളെയും പുറത്തു കൊണ്ടുവരും.
തനിക്ക് ജയിലിൽ കിടക്കേണ്ടി വന്നാലും കേസിന്റെ പിന്നിലുള്ള എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് സ്വപ്‌ന സുരേഷ് തുറന്നടിച്ചു. ശിവശങ്കറിനെ അറസ്റ്റ് ചെയ്തതിൽ ദുഃഖമുണ്ട്. എന്നാൽ ഇതുകൊണ്ട് അവസാനിക്കുന്നില്ല. ഇതിൽ ഉൾപ്പെട്ട ഓരോരുത്തരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരിക എന്നതാണ് എന്റെ ലക്ഷ്യം.
‘എനിക്ക് ജയിലിൽ പോകേണ്ടി വന്നാൽ എന്റെയൊപ്പം ശിവശങ്കറും മുഖ്യമന്ത്രിയുമടക്കം എല്ലാവരും കാണും. ഈ ആളുകള്‍ക്ക് വേണ്ടിയാണ് ഞാനടക്കമുള്ളവര്‍ ഉപകരണമായത്. എല്ലാ തെളിവുകളും അന്വേഷണ ഏജന്‍സിക്ക് കൈമാറിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് ശിവശങ്കറിന്റെ അറസ്റ്റ്' - സ്വപ്‌ന പറഞ്ഞു. വാട്ട്‌സ്ആപ്പ് സന്ദേശമടക്കം എല്ലാ തെളിവുകളും അന്വേഷണ ഏജൻസിയുടെ കൈവശം നൽകിയിട്ടുണ്ട്. ഇതിൽ മാത്രം അന്വേഷണം ഒതുങ്ങുന്നില്ല. സി.എം രവീന്ദ്രനെയും അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യണം.
മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായ പ്രവർത്തിക്കുന്ന സി.എം രവീന്ദ്രനെ ചോദ്യം ചെയ്യാൻ പലതവണ വിളിപ്പിച്ചെങ്കിലും അതിൽ നിന്നെല്ലാം അദ്ദേഹം ഒഴിഞ്ഞുമാറി’. ‘രവീന്ദ്രനെ ചോദ്യം ചെയ്താൽ ഒരുപാട് കാര്യങ്ങൾ പുറത്തു വരും. മുഖ്യമന്ത്രിയുടെ ഭാര്യ കമലയ്‌ക്കും മകൾ വീണയ്‌ക്കും മകനും കേസിൽ പങ്കുണ്ട്. യുഎഇ കേന്ദ്രീകരിച്ച് ഇടപാട് നടത്തുന്നത് മകൾ വീണയാണെന്നും അവർ ആരോപിച്ചു.
ഇവരുടെയല്ലാം പങ്ക് പുറത്തു വരണമെങ്കിൽ രവീന്ദ്രനെ ചോദ്യം ചെയ്യണം. മുഖ്യമന്ത്രിക്ക് വേണ്ടി ശിവശങ്കർ ബാഗ് കൊണ്ടുപോയിട്ടുണ്ടെന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ശിവശങ്കർ ഒളിച്ചു കളിക്കാതെ വായ തുറന്ന് എല്ലാം പറയണം. ബിരിയാണി ചെമ്പുകളും കടത്തിയിട്ടുണ്ട്. ഇതിന്റെയെല്ലാം ഉത്തരം എല്ലാവരും പറയണം. ബിരിയാണി ചെമ്പ്, മുഖ്യമന്ത്രിയുടെ ബാഗേജ്, ഷാർജ ഭരണാധികാരിയുടെ സന്ദർശനം എല്ലാം പുറത്ത് വരിക തന്നെ ചെയ്യും.
എന്നെ ജയിലിൽ അടച്ചാലോ തൂക്കി കൊന്നാലോ എനിക്ക് ദുഃഖമില്ല. സത്യം പുറത്തു കൊണ്ടുവരാൻ ഞാൻ ഇനിയും പോരാടും. ഇഡിയുടെ അന്വേഷണം ശരിയായ പാതയിലാണ്. ഒരു ചെറിയ പ്രതീക്ഷ വരുന്നുണ്ട്. എല്ലാവരുടെയും പങ്ക് പുറത്തു വരും’ എന്നും സ്വപ്‌ന സുരേഷ് വ്യക്തമാക്കി.
നിങ്ങൾ കാത്തിരുന്ന് കാണൂ. വാങ്ങിക്കുന്ന ശമ്പളത്തിനുള്ള ജോലി ചെയ്യുക എന്നല്ലാതെ മറ്റൊന്നും ഞാൻ ചെയ്തില്ല. ശിവശങ്കറുമായി ഒരു പ്രത്യേക ബന്ധമുള്ളതുകൊണ്ട് എതിർക്കാൻ പറ്റിയില്ല. അടുത്ത മണിക്കൂറിൽ ഞാനും പ്രതിയായേക്കാം. ഇതുവരെ സമന്‍സ് വന്നിട്ടില്ല. അന്വേഷണം ഇപ്പോള്‍ ശരിയായ രീതിയില്‍ തന്നെയാണ് പോകുന്നത്.
https://www.facebook.com/Malayalivartha


























