കോൺഗ്രസിന് എട്ടിന്റെ പണി കൊടുത്ത പെൺപുലി... നേതാക്കൾ രാത്രി നെട്ടോട്ടമോടി... എന്ത് വന്നാലും ഇനി വരത്തില്ലെന്ന്...

പൊതുമുതൽ നശിപ്പിച്ചുള്ള അക്രമങ്ങൾ പലയിടത്തും നടക്കുന്നുണ്ട്. പക്ഷേ രാഷ്ട്രീയ പാർട്ടികൾ ആയതുകൊണ്ട് പോലീസിനും തട്ടിക്കയറാൻ മുട്ടിടിക്കുമായിരുന്നു. എന്നാൽ ആലപ്പുഴയിലെ കോൺഗ്രസ് പ്രവർത്തകർ വലിയ വില നൽകേണ്ടിവന്നിരിക്കുകയാണ്. കഴിഞ്ഞദിവസം കളക്‌ടറേറ്റ് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ആവേശം ആലപ്പുഴയിലെ കോൺഗ്രസിനാകെത്തന്നെ തലവേദനയായി മാറി.
പെൺകുട്ടികളടക്കം പങ്കെടുത്ത യൂത്ത് കോൺഗ്രസിന്റെ ശക്തമായ സമരമായിരുന്നു കഴിഞ്ഞ ദിവസത്തെ കളക്‌ടറേറ്റ് മാർച്ച്. പൊലീസ് ബാരിക്കേഡ് നിരത്തി വടം കെട്ടി എപ്പോഴത്തേയും പോലെ പ്രവർത്തകരെ തടഞ്ഞു. എന്നാൽ സമരാവേശം മൂത്തപ്പോൾ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇവിടെ നിരത്തിയ അഞ്ച് ബാരിക്കേഡുകളും ഒരു വടവും തകർത്തു.
അക്രമാസക്തരായ കോൺഗ്രസ് പ്രവർത്തകരെ അറസ്‌റ്റ് ചെയ്‌ത സൗത്ത് സ്‌റ്റേഷൻ പൊലീസ്, പിന്നീട് ഇവരെ ഗതാഗതം തടസപ്പെടുത്തി എന്ന കുറ്റം മാത്രം ചുമത്തിയ ശേഷം ജാമ്യത്തിൽ വിട്ടയച്ചു. ഇതിന് പിന്നാലെയാണ് രസകരമായ സംഭവം അരങ്ങേറിയത്. ഈ വിഷയം അറിഞ്ഞ് ജില്ലയിലെ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ സ്‌റ്റേഷൻ ഇൻസ്‌പെക്‌ടറെ വിളിച്ച് അറസ്‌റ്റിലായവരെ വെറുതെ വിടരുതെന്ന് ആവശ്യപ്പെട്ടു, കൂടാതെ ബാരിക്കേഡ് തകർത്തവരിൽ നിന്നും നന്നാക്കാൻ 65,000 രൂപയും വടത്തിന് 5000 രൂപയും ഈടാക്കണമെന്നും ഉത്തരവിട്ടു. അപ്പോഴാണ് കളി കാര്യമായത്.
ഇതോടെ പൊലീസ് പ്രവർത്തകർ തകർത്ത ബാരിക്കേഡുമായി ഡിസിസി ഓഫീസിന് മുന്നിലെത്തി. ബാരിക്കേഡ് നന്നാക്കിത്തന്നില്ലെങ്കിൽ പൊതുമുതൽ നശിപ്പിച്ചതിന് കേസെടുക്കുമെന്ന് മുന്നറിയിപ്പ് കൊടുത്തു. പൊലീസിന്റെ അറിയിപ്പ് കേട്ടതോടെ സ്ഥലത്തെ പ്രമുഖരടക്കം ഓടിയെത്തുകയായിരുന്നു.
എ. എ. ഷുക്കൂറടക്കം കെപിസിസി നേതാക്കൾ വരെ നിമിഷങ്ങൾക്കുള്ളിൽ ഓഫീസിലെത്തി ബാരിക്കേഡ് നന്നാക്കി തരാമെന്ന് പൊലീസിന് വാക്ക് നൽകി തല്‍ക്കാലം തടിയൂരിയിരിക്കുകയാണ് നേതാക്കളും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും. പുതിയ വടം രാത്രിക്ക് രാത്രി തന്നെ നല്ല കുട്ടികളെ പോലെ വാങ്ങിക്കൊടുത്തു എന്നാണ് അറിയാൻ കഴിയുന്നത്. ബാരിക്കേഡ് നന്നാക്കാനുള്ള പണിക്കാർ ഇന്ന് ഡിസിസി ഓഫീസിലെത്തും എന്നും ഉറപ്പ് നൽകിയാണ് പോലീസ് പിരിഞ്ഞ് പോയത്. ഇവർ ഇന്നുതന്നെ പണിതുടങ്ങിയിട്ടുണ്ട് എന്നാണ് ലഭിക്കുന്ന സൂചന.
ഇന്ധന വിലവര്‍ധനക്കെതിരെയായിരുന്നു യൂത്ത് കോണ്‍ഗ്രസിന്‍റെ സമരം. ജലപീരങ്കിയെ പോലും അവഗണിച്ച് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ ശക്തമായ ചെറുത്ത് നില്‍പ്പാണ് കഴിഞ്ഞ ദിവസം നടന്ന സമരത്തില്‍ നടത്തിയത്. സാധാരണ ബാരിക്കേഡുകള്‍ ചാടിക്കടക്കുന്നതാണ് സമരക്കാകരുടെ പതിവ് സമര രീതി.
പക്ഷെ ആലപ്പുഴയിലെ യൂത്ത് കോണ്‍ഗ്രസുകാര് ഇന്നലെ ചെയ്തത് ബാരിക്കേഡുകള്‍ തന്നെ തകര്‍ത്ത് അപ്പുറത്തേക്കെത്താനായിരുന്നു. ആക്രമണത്തില്‍ പൊലീസിന്‍റെ അഞ്ച് ബാരിക്കേഡുകളാണ് തകര്‍ന്നത്. ഒപ്പം ഒരു വടവും നശിച്ചു. പിന്നാലെ എസ്പിയുടെ വിളി എത്തിയതോടെയാണ് ട്വിസ്റ്റ് നടന്നത്. എന്നാൽ ഇതിന് ശേഷം നേതാക്കൾ ചില അടക്കം പറച്ചിലും തുടങ്ങിയിട്ടുണ്ട്.
ബാരിക്കേഡിന് എസ് പി പറഞ്ഞത് പോലെ 65, 000 രൂപയൊന്നും വേണ്ടെന്നാണ് ഡിസിസി പറയുന്നത്. വെറും പതിനായിരം രൂപക്ക് ബാരിക്കേഡുകള്‍ നന്നാക്കാമെന്നാണ് ജോലിക്കാരുടെ ഉറപ്പ്. എന്തായാലും എത്ര രൂപ ചെലവായാലും ബാരിക്കേഡുകള്‍ നന്നാക്കി പൊലീസിനെ തിരികെ ഏല്‍പ്പിച്ച് കേസില്‍ നിന്ന് തടിയൂരാനാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ തീരുമാനം.
എന്നാൽ ഈ സംഭവത്തിന് ശേഷമാണ് വിഷയത്തിൽ ഇടപെട്ട് എസ്പി ചൈത്ര തെരേസ ജോണ്‍ ആരാണ് എന്നതിനെ പറ്റി അന്വേഷിക്കുന്നത്. അട്ടപ്പാടിയിൽ മാവോയിസ്റ്റുകൾക്കെതിരായ ഓപ്പറേഷന് നേതൃത്വം നൽകിയത് പെൺപുലിയാണ് ഇവർ. ഏത് ഘോര വനത്തിലും കയറി ഏതുകൊലകൊമ്പനേയും പിടികൂടുന്ന തന്റേടിയായി പൊലീസ് ഓഫീസർ.
കസ്റ്റംസിലും ഡി.ആര്‍.ഐയിലും ദീര്‍ഘകാലം പ്രവര്‍ത്തിച്ച ജോണ്‍ ജോസഫ് എന്നൊരു ഉദ്യോഗസ്ഥനുണ്ടായിരുന്നു. ഡി.ആര്‍.ഐയുടെ രാജ്യത്തെ ഉയര്‍ന്ന ഉദ്യോഗസ്ഥനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒരു കാലത്ത് സ്വര്‍ണക്കടത്തുകാരുടെ പേടി സ്വപ്നമായിരുന്നു അദ്ദേഹം. 1983 ഐ.ആര്‍.എസ് ബാച്ചുകാരനായ ഡോ.ജോണ്‍ ജോസഫിന്‍റെ മകളാണ് തിരുവനന്തപുരം സി.പി.എം ഓഫിസില്‍ പോലും റെയ്ഡിന് കയറി മുഖ്യമന്ത്രിയെ വരെ വിറപ്പിച്ച ഐ.പി.എസ് ഉദ്യോഗസ്ഥ ചൈത്ര തെരേസ ജോണ്‍. കോഴിക്കോട് ഈസ്റ്റ്ഹില്‍ സ്വദേശി കൂടിയാണ്.
https://www.facebook.com/Malayalivartha


























