Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പി.സി.ജോർജിന്റെ മകൻ മത്സരിക്കുന്ന പാലായിൽ പ്രചരണം നടത്താനുള്ള തീരുമാനം.. പ്രധാനമന്ത്രി അവസാന നിമിഷം പിൻവലിച്ചതെന്തു കൊണ്ട്..? വായിൽ നിന്നും വീണ മലിനമായ ആ വാക്കുകൾ തന്നെയാണ് കാരണം...


രണ്ട് അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ തകര്‍ന്നു.. പശ്ചിമേഷ്യയില്‍ യുദ്ധം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക്..വീണ എഫ്-15ഇ വിമാനത്തിലെ പൈലറ്റിനെക്കുറിച്ച് ഇതുവരെ വിവരമൊന്നുമില്ല.. പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ഇറാന്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്..


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


സങ്കടക്കാഴ്ചയായി... ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം... പരുക്കേറ്റ പിതാവ് ആശുപത്രിയിൽ ചികിത്സയിൽ....

മുഖ്യന്റെ വലതു വശം ചേര്‍ന്നിരുന്ന എം.ശിവശങ്കരന്‍ എന്ന ഐ എ എസ് ഓഫീസര്‍ക്ക് ഇപ്പോള്‍ ജയിലില്‍ നിന്നിറങ്ങാന്‍ സമയമില്ല. അതുപോലെ പലരും പല കേസുകളിലും പെട്ട് ഉഴലുകയാണ്. സമരമാണ് മുഖ്യം ഭരിക്കാനറിയില്ല എന്നതാണ് പിണറായി സര്‍ക്കാരിന്റെ ലൈന്‍ എന്ന നിലയ്ക്കാണ് കാര്യങ്ങള്‍ എത്തി നില്ക്കുന്നത്. എന്തൊക്കെയാണ് സെക്രട്ടറിയേറ്റില്‍ നടക്കുന്നതെന്ന് സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി അറിയുന്നില്ല. പകരം എല്ലാം യൂണിയന്‍ നേതാക്കള്‍ പറയും തീരുമാനിക്കും .

16 FEBRUARY 2023 11:11 AM IST
മലയാളി വാര്‍ത്ത

More Stories...

സംവിധായകൻ രഞ്ജിത്തിനെ തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു... ജാമ്യാപേക്ഷ കോടതി ഏഴാം തീയതി പരിഗണിക്കും

പി.സി.ജോർജിന്റെ മകൻ മത്സരിക്കുന്ന പാലായിൽ പ്രചരണം നടത്താനുള്ള തീരുമാനം.. പ്രധാനമന്ത്രി അവസാന നിമിഷം പിൻവലിച്ചതെന്തു കൊണ്ട്..? വായിൽ നിന്നും വീണ മലിനമായ ആ വാക്കുകൾ തന്നെയാണ് കാരണം...

  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ സന്ദർശനത്തിന്റെ ഭാഗമായി വ്യോമസുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ച് കളക്ടർ

വണ്ടൂരിൽ ശശി തരൂർ എം.പിയുടെ കാർ തടഞ്ഞ് കൈയേറ്റ ശ്രമം....​ഗൺമാന് പരുക്ക്, അ​ഞ്ചുപേർക്കെതിരെ കേസ്

സംസ്ഥാനത്ത് ഏറ്റവും ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് ഇടുക്കി ജില്ലയിലെ മൂന്നാറിൽ...

കേരളം ഭരണ സ്തംഭനത്തിലേയ്ക്ക് നടന്നടുക്കുന്നു എന്ന വകുപ്പ് സെക്രട്ടറിമാര്‍ മുഖ്യമന്ത്രിയോട് പറഞ്ഞിട്ടും കുലുക്കമില്ലാത്ത ഇടുമുന്നണിയും സര്‍ക്കാരും ഏത് ദിശയിലേയ്ക്കാണ് സഞ്ചരിക്കുന്നതെന്ന കാര്യത്തില്‍ സംശയം ബാക്കി നില്ക്കുന്നു.കേരളത്തിലിപ്പോള്‍ ഉദ്യോഗസ്ഥ ഭരണമാണോയെന്ന് ചോദിച്ചാല്‍ അതുമല്ല. പിണറായി വിജയന്‍ ഇപ്പോഴും മുഖ്യമന്ത്രിയാണോയെന്ന് ചോദിച്ചാല്‍ ജനം പറയുന്നത്, വഴി നടക്കാന്‍ കഴിയാതെ പൊതുജനത്തെ തടയുന്ന ഒരാള്‍ കറുത്ത കാറില്‍ വാഹന ഘോഷയാത്രയ്ക്കിടയിലൂടെ ഒളിച്ച് പോകുന്നത് കാണാമെന്നാണ്. അകമ്പടി വാഹനങ്ങളും പോലീസ് രാജും പ്രഖ്യപിച്ച് ജനത്തിന് മരുന്ന് വാങ്ങി കഴിക്കാന്‍ പോലും അവസരം നല്കാത്ത ഒരാളാണ് നമ്മുടെ മുഖ്യമന്ത്രിയെന്ന പറയാന്‍ ജനം മടിക്കുകയാണ്. അതു തന്നെയാണ് ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയേറ്റിലും സംഭവിക്കുന്നത്.

മുഖ്യന്റെ വലതു വശം ചേര്‍ന്നിരുന്ന എം.ശിവശങ്കരന്‍ എന്ന ഐ എ എസ് ഓഫീസര്‍ക്ക് ഇപ്പോള്‍ ജയിലില്‍ നിന്നിറങ്ങാന്‍ സമയമില്ല. അതുപോലെ പലരും പല കേസുകളിലും പെട്ട് ഉഴലുകയാണ്. സമരമാണ് മുഖ്യം ഭരിക്കാനറിയില്ല എന്നതാണ് പിണറായി സര്‍ക്കാരിന്റെ ലൈന്‍ എന്ന നിലയ്ക്കാണ് കാര്യങ്ങള്‍ എത്തി നില്ക്കുന്നത്. എന്തൊക്കെയാണ് സെക്രട്ടറിയേറ്റില്‍ നടക്കുന്നതെന്ന് സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി അറിയുന്നില്ല. പകരം എല്ലാം യൂണിയന്‍ നേതാക്കള്‍ പറയും തീരുമാനിക്കും . അതേ അവിടെ നടക്കുകയുള്ളൂ.

ഭരണം മെച്ചപ്പെടുത്തുന്നതു സംബന്ധിച്ച് വകുപ്പു സെക്രട്ടറിമാരുടെ അഭിപ്രായം അറിയാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് വകുപ്പ് സെക്രട്ടറിമാര്‍ തങ്ങളുടെ പരാതികളുടെ കെട്ടഴിച്ചത്. ധന, തദ്ദേശ വകുപ്പുകള്‍ക്ക് എതിരെയാണ് സെക്രട്ടറിമാര്‍ ഏറ്റവുമധികം പരാതി പറഞ്ഞത്.

ഇപ്പോഴത്തെ രീതിയില്‍ മുന്നോട്ടു പോയാല്‍ സെക്രട്ടേറിയറ്റിന്റെ പ്രവര്‍ത്തനം ഏതാണ്ട് നിര്‍ജീവ അവസ്ഥയില്‍ ആകുമെന്ന് സെക്രട്ടറിമാര്‍ ചൂണ്ടിക്കാട്ടി. തങ്ങളുടെ വകുപ്പില്‍ സ്വന്തം നിലയില്‍ തീരുമാനങ്ങള്‍ എടുക്കാനോ പരിഷ്‌കാരങ്ങള്‍ നടപ്പാക്കാനോ സാധിക്കുന്നില്ല. എന്തെങ്കിലും പദ്ധതി നടപ്പാക്കാമെന്നു വിചാരിച്ചാല്‍ തദ്ദേശ ഭരണ വകുപ്പ് തടസ്സം സൃഷ്ടിക്കുകയാണ്. കേന്ദ്ര പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കാത്തതിനാല്‍ കേന്ദ്രത്തില്‍ നിന്ന് അര്‍ഹമായ പണം വാങ്ങിയെടുക്കാന്‍ സാധിക്കുന്നില്ല. കേന്ദ്ര വിഹിതം ലഭിക്കണമെങ്കില്‍ സംസ്ഥാന വിഹിതം അനുവദിക്കണം. അതിനുള്ള ഫയല്‍ ധനവകുപ്പ് തടഞ്ഞിടുകയാണ്. പണം നേടിയെടുക്കുന്നതിനു കേന്ദ്ര മന്ത്രാലയങ്ങളുമായി യഥാസമയം ബന്ധപ്പെടുന്നില്ല.

ജീവനക്കാരെ തുടരെ മാറ്റുന്നതു ജോലിയെ ബാധിക്കുന്നു. ഏതെങ്കിലും ഒരു കസേരയില്‍ ഇരിക്കുന്നയാള്‍ ആ ജോലിയില്‍ മികവ് നേടുമ്പോഴേക്കും മാറ്റുകയാണ്. യൂണിയനുകളുടെ അതിപ്രസരം മൂലം ജോലി ചെയ്യാന്‍ സാധിക്കാത്ത സാഹചര്യമുണ്ട്. സെക്രട്ടറിമാര്‍ക്ക് എന്നും യോഗങ്ങളുടെ ബഹളമാണ്. ഇതിനിടെ താഴെയുള്ളവര്‍ കൃത്യമായി ഫയലുകള്‍ കൈമാറുന്നില്ല. വകുപ്പില്‍ എന്തു പ്രശ്‌നം ഉണ്ടായാലും സെക്രട്ടറി സമാധാനം പറയണം. മറ്റ് ഉദ്യോഗസ്ഥര്‍ വൈകുന്നേരം 5 മണിക്കു സ്ഥലം വിടുമ്പോള്‍ സെക്രട്ടറിമാര്‍ പണി തീര്‍ക്കാന്‍ ഓവര്‍ടൈം ജോലി ചെയ്യേണ്ടി വരികയാണ്. താഴെയുള്ള ജീവനക്കാരുടെ വീഴ്ച മൂലം കോടതിയലക്ഷ്യ നടപടിയും മറ്റും വന്നാല്‍ സെക്രട്ടറി സമാധാനം പറയേണ്ട സാഹചര്യം. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി എടുക്കുന്നില്ലെന്നും സെക്രട്ടറിമാര്‍ ചൂണ്ടിക്കാട്ടി.

പരാതികള്‍ മുഴുവന്‍ ശ്രദ്ധിച്ചു കേട്ട മുഖ്യമന്ത്രി വളരെ ചുരുങ്ങിയ വാക്കുകളില്‍ മറുപടി പറഞ്ഞ് യോഗം അവസാനിപ്പിക്കുകയായിരുന്നു. അനാവശ്യമായി ധന വകുപ്പിലേക്ക് വിശദീകരണം തേടി ഫയല്‍ അയയ്ക്കുന്നത് കാലതാമസത്തിന് ഇടയാക്കുന്നുണ്ടെന്നും അതത് വകുപ്പുകള്‍ക്കു തന്നെ പല കാര്യങ്ങളിലും തീരുമാനം എടുക്കാവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇനി മുതല്‍ രണ്ടു മാസം ചേരുമ്പോള്‍ സെക്രട്ടറിമാരുടെ യോഗം ചേരാനാണു തീരുമാനം. മാസ്‌കറ്റ് ഹോട്ടലില്‍ നടന്ന യോഗത്തില്‍ ചീഫ് സെക്രട്ടറി വി. പി. ജോയ്, മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം.ഏബ്രഹാം, പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി, പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷ് എന്നിവരും പങ്കെടുത്തിരുന്നു.
സാധാരണക്കാരന്റെ നീറുന്ന ജീവിത പ്രശ്‌നങ്ങളെ ബാധിക്കുന്ന ഫയലുകള്‍ പോലും സെക്രട്ടറിയേറ്റില്‍ കെട്ടികിടക്കുകയാണ്. വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കവും യൂണിയന്‍ നേതാക്കള്‍ സാമ്പത്തിക ലാഭത്തിനുവേണ്ടി നടത്തുന്ന ഇടപെടലുകളും വകുപ്പുകളില്‍ പാട്ടാണ്. എന്നിട്ടും മുഖ്യനും പാര്‍ട്ടി സെക്രട്ടറിയും യൂണിയന്‍ നേതാക്കളുടെ കാര്യത്തില്‍ ഇടപെടാറില്ല. യൂണിയന്‍ എതിര്‍ക്കുന്ന ഏതെങ്കിലും ഫയലുകളില്‍ ഉദ്യോഗസ്ഥര്‍ തീരുമാനമെടുത്താല്‍ അതിന്റെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്കുന്നതും പതിവാണ്. അതുകൊണ്ട് സെക്രട്ടറിയേറ്റിലെത്തുന്ന ഉദ്യോഗസ്ഥര്‍ സ്വന്തം കാര്യം നോക്കി സമയം കഴിച്ചു കൂട്ടുന്നു.

ഭരണ സ്തംഭനം എന്നത് വാക്കില്‍ മാത്രമല്ല.യഥാര്‍ത്ഥത്തില്‍ സെക്രട്ടറിയേറ്റില്‍ വര്‍ഷങ്ങളായി ഒന്നും നടക്കുന്നില്ല. അത്യാവശ്യ കാര്യത്തിന് സാധാരണക്കാരന് എത്തിച്ചേരാന്‍ കഴിയാത്തത്ര ദന്തഗോപുരമായി മാറിയിരിക്കുകയാണ് ഭരണസിരാകേന്ദ്രം. എന്നാല്‍ ശിവശങ്കറിനെ പോലുള്ളവര്‍ പൂണ്ട് വിളയാടുകയും ചെയ്യുന്നുണ്ട്. പൊതുജനത്തിന് പലവിധ സുരക്ഷയുടെ പേര് പറഞ്ഞാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പൊതുജനത്തെ അകറ്റി നിറുത്തുന്നതിലുടെ യൂണിയന്‍ നേതാക്കള്‍ സാധാരണക്കാരെ പിഴിയുന്നതായും ആരോപണം ഉയരുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല..  (29 minutes ago)

ഡൽഹിയിൽ അയൽവാസിയായ പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചതിന് പിന്നാലെ യുവാവ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മരിച്ച നിലയിൽ  (47 minutes ago)

സംവിധായകൻ രഞ്ജിത്തിനെ തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു...  (1 hour ago)

പി.സി. ജോർജ് ബി ജെ പിയിൽ നിന്നും പുറത്താകുമോ?  (1 hour ago)

AMERICA വൈമാനികനെ കണ്ടെത്താന്‍ അമേരിക്കയും  (1 hour ago)

കാലനെ മുന്നിൽ കണ്ട് ഇജക്‌ട് ചെയ്ത് ചാടിയ US പൈലറ്റ് ..! ഇറാന്റെ HIT LIST-ൽ അറബി കൂട്ടങ്ങൾ കത്തും..!IRGC -യെ ഒന്നിച്ചടിക്കും  (1 hour ago)

  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ സന്ദർശനത്തിന്റെ ഭാഗമായി വ്യോമസുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ച് കളക്ടർ  (1 hour ago)

തെലങ്കാനയിൽ യുവദമ്പതികൾ ആത്മഹത്യ ചെയ്ത നിലയിൽ...  (2 hours ago)

.​ഗൺമാന് പരുക്ക്, അ​ഞ്ചുപേർക്കെതിരെ കേസ്  (2 hours ago)

നേമത്തെ വികസനം പ്രധാനമന്ത്രിക്ക് നേരിൽ കാണാനാകും; നരേന്ദ്രമോദിജിയെ നേമം മണ്ഡലത്തിലേക്ക് സ്വാഗതം ചെയ്ത് വി ശിവൻകുട്ടി  (2 hours ago)

5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം; ഭൂമിക്കടിയിൽ ഏകദേശം 177 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനമുണ്ടായത്  (2 hours ago)

സംസ്ഥാനത്ത് ഏറ്റവും ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് ഇടുക്കി ജില്ലയിലെ മൂന്നാറിൽ...  (2 hours ago)

പ്രവാസി യുവാവ് ഒമാനിൽ നിര്യാതനായി....  (2 hours ago)

​ഗർഭിണിയായ യുവതിയെയും രണ്ട് പെൺമക്കളെയും നീന്തൽക്കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം... കൊലപാതകമെന്ന് പരാതി...  (3 hours ago)

മിമിക്രി താരം ശരത് ഉണ്ണിത്താൻ അന്തരിച്ചു..  (3 hours ago)

Malayali Vartha Recommends