സ്വപ്ന സുരേഷിന് ലോക്കർ തുറന്നു കൊടുത്ത ചാർട്ടേർഡ് അക്കൗണ്ടന്റ് വേണുഗോപാൽ ഹാജരായി; കൊച്ചിയിലെ ഇഡി ഓഫീസിലാണ് അദ്ദേഹമെത്തിയത്; ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനൊരുങ്ങി എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ്

ലൈഫ് മിഷൻ കോഴ കേസിൽ ഏറ്റവും ഒടുവിലായി പുറത്തുവരുന്ന സ്വപ്നക്ക് ലോക്കർ തുറന്നു കൊടുത്ത വേണുഗോപാൽ ഹാജരായിരിക്കുകയാണ്. കൊച്ചിയിലെ ഇഡി ഓഫീസിലാണ് വേണുഗോപാൽ ഹാജരായത്. ശിവശങ്കറിനെയും വേണുഗോപാലിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനാണ് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഇപ്പോഴത്തെ നീക്കം. തീർച്ചയായും ഇരുവരും നേർക്കുനേർ ഇരുന്ന് ചോദ്യ ശരങ്ങളെ നേരിടേണ്ടുന്ന ഒരു ഘട്ടത്തിലേക്ക് കാര്യങ്ങൾ നീങ്ങിയിരിക്കുകയാണ്.
നമുക്കറിയാം നേരത്തെ പുറത്തുവന്ന വിവരം അനുസരിച്ച് ശിവശങ്കർ ഇ ഡിയുടെ ചോദ്യങ്ങളോട് സഹകരിക്കുന്നില്ല എന്നാണ്. വേണുഗോപാലിനും ഒപ്പം ഇരുന്ന് ചോദ്യം ചെയ്യുമ്പോൾ തീർച്ചയായിട്ടും അത് വേറൊരു തലത്തിലേക്ക് നീങ്ങും എന്ന കാര്യത്തിൽ സംശയമില്ല. വേണുഗോപാലും മുന്നിലിരിക്കുമ്പോൾ ശിവശങ്കറിന് സഹകരിക്കാതിരിക്കാനാകില്ല എന്നാണ് ഇഡിയുടെ പ്രതീക്ഷ. അതുകൊണ്ടാണ് ഇത്തരത്തിൽ വേണുഗോപാലിനെയും ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയിരിക്കുന്നത്.
ഇനി ചോദ്യശരങ്ങളുടെ മണിക്കൂറുകളിലൂടെ കടന്നു പോകുകയാണ് ശിവശങ്കർ. തീർച്ചയായും നിർണായകമായ വിവരങ്ങൾ കിട്ടും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.ലോക്കർ തുടങ്ങിയ ചാർട്ടേർഡ് അക്കൗണ്ടിനായിരുന്നു ഇ ഡി നോട്ടീസ് രാവിലെ നൽകിയത്. ശിവശങ്കരന്റെ സുഹൃത്ത് കൂടെയാണ് വേണുഗോപാൽ അയ്യറെന്നാണ് വിവരം. ശിവശങ്കരന്റെ നിർദ്ദേശപ്രകാരമാണ് വേണുഗോപാൽ, സ്വപ്ന സുരേഷിനായി ലോക്കർ തുടങ്ങിയത്.
സംയുക്ത അക്കൗണ്ട് തുടങ്ങിയ ശേഷം ഈ വിവരം ശിവശങ്കറിനെ അറിയിച്ചിരുന്നതായും സ്വപ്ന മൊഴി കൊടുത്തിരുന്നു. . അതുകൊണ്ടാണ് അദ്ദേഹത്തിന് ഇ ഡി നോട്ടീസ് അയച്ച് ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്. എന്നാൽ ലോക്കറിനെ തനിക്കൊന്നുമറിയില്ലെന്നാണ് ശിവശങ്കർ ആവർത്തിക്കുന്നത്. ഈ സത്യം എന്താണെന്ന് അറിയാൻ വേണ്ടിയാണ് രണ്ട് പേരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാൻ ഇഡി ശ്രമിക്കുന്നത്.
ടെണ്ടറില്ലാതെ ലൈഫ് മിഷൻ കരാർ യൂണിടാക്കിന് നൽകാൻ ശിവശങ്കറിന് ഒരു കോടി രൂപ കോഴ കിട്ടിയെന്ന മൊഴിയായിരുന്നു സ്വപ്ന നൽകിയത് . ആരോപണം ശിവശങ്കർ നിഷേച്ചു . പക്ഷേ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതയുണ്ടാക്കാനാണ് ശ്രമിക്കുന്നത് . മാത്രമല്ല ശിവശങ്കറിന് പുറമെ മറ്റ് ആരൊക്കെ അഴിമതിയിൽ പങ്കാളികളായെന്നും ഇഡി അന്വേസഹിക്കും . മൂന്ന് കോടി മുപ്പത്തി എട്ട് ലക്ഷം രൂപയുടെ കോഴ ഇടപാടാണ് ഇഡി കണ്ടെത്തിയത്. വിദേശത്തും ഇടപാട് നടന്നെന്ന് സ്വപ്ന സുരേഷ് ആരോപിച്ചിട്ടുണ്ട്. ഇക്കാര്യത്തിലും ഇഡി അന്വേഷണം നടകും . കേസിൽ കൂടുതൽ പ്രതികളെ വരും ദിവസം അറസ്റ്റ് ചെയ്യും.
https://www.facebook.com/Malayalivartha


























