കൊല്ലാൻ തീരുമാനിച്ചാൽ പിന്നെ ഉമ്മവച്ച് വിടണമായിരുന്നോ? സോഷ്യൽ മീഡിയയിലൂടെ വീണ്ടും കൊലവിളി പരാമർശങ്ങൾ തുടർന്ന്, ആകാശ് തില്ലങ്കേരിയുടെ സുഹൃത്തുക്കൾ.. ഫേസ്ബുക്ക് വെളിപ്പെടുത്തലിന് പിന്നാലെയാണ് കൊലവിളി പരാമർശങ്ങൾ തുടരുന്നത്..

സോഷ്യൽ മീഡിയയിലൂടെ വീണ്ടും കൊലവിളി പരാമർശങ്ങൾ തുടർന്ന് ആകാശ് തില്ലങ്കേരിയുടെ സുഹൃത്തുക്കൾ. ഷുഹൈബിനെ കൊല്ലാൻ തീരുമാനിച്ചാൽ പിന്നെ ഉമ്മവച്ച് വിടണമായിരുന്നോ എന്നാണ് ആകാശിന്റെ ഉറ്റസുഹൃത്ത് ജിജോ തില്ലങ്കേരിയുടെ ഫേസ്ബുക്ക് കമന്റ്. സി പി. എമ്മിന് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരിയുടെ ഫേസ്ബുക്ക് വെളിപ്പെടുത്തലിന് പിന്നാലെയാണ് കൊലവിളി പരാമർശങ്ങൾ തുടരുന്നത്. അതിനിടെ സ്ത്രീത്വത്തെ അപമാനിച്ചു എന്നുള്ള ഡി വൈ എഫ് ഐ പ്രവർത്തകയുടെ പരാതിയിൽ ആകാശ് തില്ലങ്കേരി, ജിജോ, ജയപ്രകാശ് എന്നിവരെ ഇന്ന് പൊലീസ് ചോദ്യംചെയ്യും.ഇന്നലെ ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറിയുടെ ഫേസ് ബുക്ക് പോസ്റ്റിന് കമന്റായുള്ള ആകാശ് തില്ലങ്കേരിയുടെ പ്രതികരണമാണ് വൻ വിവാദമായത്. സി.പി. എമ്മിന് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്നും എടയന്നൂരിലെ പാർട്ടി നേതാക്കളാണ് തങ്ങളെക്കൊണ്ട് ഇത് ചെയ്യിച്ചതെന്നുമായിരുന്നു ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരിയുടെ ഫേസ്ബുക്ക് വെളിപ്പെടുത്തൽ.'ഞങ്ങൾ വാ തുറന്നാൽ പലർക്കും പുറത്തിറങ്ങി നടക്കാനാകില്ല. ആഹ്വാനം ചെയ്തവർക്ക് പാർട്ടി സഹകരണ സ്ഥാപനങ്ങളിൽ ജോലി കിട്ടി.
നടപ്പിലാക്കിയ ഞങ്ങൾക്ക് പട്ടിണിയും പടിയടച്ച് പിണ്ഡം വയ്ക്കലും.. പാർട്ടി തള്ളിയതോടെയാണ് തങ്ങൾ സ്വർണ്ണക്കടത്ത് ക്വട്ടേഷനിലേക്ക് തിരിഞ്ഞത്.തെറ്റിലേക്ക് പോകാതിരിക്കാനോ, തിരുത്തിക്കാനോ പാർട്ടി ശ്രമിച്ചില്ല. ക്ഷമ നശിച്ചതു കൊണ്ടാണ് ഇപ്പോൾ തുറന്നു പറയുന്നത്', ആകാശ് തുറന്നടിച്ചു.കഴിഞ്ഞ ദിവസങ്ങളിൽ ആകാശ് തില്ലങ്കേരിയും അയാളെ അനുകൂലിക്കുന്ന സംഘവും, സി.പി.എം പ്രാദേശിക നേതാക്കളും തമ്മിൽ ഫേസ് ബുക്കിലൂടെ വാക്ക് തർക്കങ്ങളുണ്ടായിരുന്നു. ഡി.വൈ.എഫ്.ഐ നേതാവ് ഷാജർ, ആകാശിന് ട്രോഫി നൽകിയതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിലും തുടർന്നത്. ഷാജറിനെ കുടുക്കുന്നതിന് ആകാശ് മന:പൂർവ്വമുണ്ടാക്കിയതാണ് പ്രശ്‌നങ്ങളെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആരോപണം. ഇതിന്റെ തെളിവുകളും പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ സരീഷെന്ന ഡി.വൈ.എഫ്. ഐ നേതാവിട്ട പോസ്റ്റിന് കമന്റായാണ് ആകാശിന്റെ വെളിപ്പെടുത്തലുകൾ.അതെ സമയം ഈ വിഷയത്തിൽ മലക്കം മറിഞ്ഞ സഖാക്കൾ മട്ടന്നൂർ ഷുഹൈബ് വധവുമായി സിപിഎമ്മിനു ബന്ധമില്ലെന്നും ആകാശ് തില്ലങ്കേരി ക്വട്ടേഷൻ രാജാവാണെന്നും കണ്ണൂർ ജില്ല സെക്രട്ടറി എം.വി.ജയരാജൻ. ഷുഹൈബ് വധത്തിൽ മാപ്പുസാക്ഷി ആകാനുള്ള ശ്രമമാണ് ആകാശിന്റേത്. കേസിൽനിന്നു രക്ഷപ്പെടാൻ വേണ്ടി ഓരോ കാര്യങ്ങൾ പറയുകയാണ്. അതു ക്രിമിനൽ ഗൂഡാലോചനയുടെ ഭാഗമാണ് എന്നും എം.വി.ജയരാജൻ പറഞ്ഞു.ഈ കേസിൽ ഒരു അന്വേഷണത്തെയും പാർട്ടി ഭയക്കുന്നില്ല.
യഥാർഥ പ്രതികളാണ് പൊലീസിന്റെ പിടിയിലായത്. മാലിന്യ നിക്ഷേപ കേന്ദ്രമായി ആകാശ് തില്ലങ്കേരി മാറിയെന്നും ജയരാജൻ പരിഹസിച്ചു.‘‘ക്വട്ടേഷൻ രാജാവാണ് ആകാശ്. താൻ ക്വട്ടേഷൻ നടത്തിയെന്നും കൊല നടത്തിയെന്നും അയാൾ തന്നെ പറയുന്നു. ഏതുനേതാവാണ് കൊലനടത്താൻ ആവശ്യപ്പെട്ടതെന്ന് ആകാശ് പറയട്ടെ.ആകാശിനെതിരെ പൊലീസ് അന്വേഷണം നടത്തണം. ആകാശ് തില്ലങ്കേരിയടക്കം ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ ഉചിതമായ നിയമ നടപടി സ്വീകരിക്കണം. കാപ്പ ചുമത്തണമെങ്കിൽ അതും വേണം. ഒരു ക്വട്ടേഷൻ സംഘത്തിനും പാർട്ടിയുടെ സഹായം കിട്ടില്ല’’ – ജയരാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു, സിപിഎമ്മിനെ കുഴപ്പത്തിലാക്കി നിർണായ വെളിപ്പെടുത്തലാണ് ആകാശ് തില്ലങ്കേരി ഫെയ്സ്ബുക്കിലൂടെ നടത്തിയത്. പാർട്ടിക്കു വേണ്ടി കൊലപാതകം നടത്തിയെന്നായിരുന്നു ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതിയായ ആകാശ് ഫെയ്സ്ബുക് കമന്റിലൂടെ വെളിപ്പെടുത്തിയത്. എടയന്നൂരിലെ പാർട്ടി നേതാക്കളാണ് അതു ചെയ്യിച്ചതെന്നും ആകാശ് തുറന്നടിച്ചു.
https://www.facebook.com/Malayalivartha


























