റിസര്‍വ്വ് ബാങ്കിന് ബോണ്ടിറക്കാനുള്ള അനുമതി നല്കാന്‍ മാത്രമേ അവകാശമുള്ളൂ. ധനം സമാഹരിച്ച കാലത്ത് എന്തെങ്കിലും ക്രമക്കേടോ ഫെമ ലംഘനമോ നടന്നാല്‍ അത് ഇഡിയാണ് അന്വേഷിക്കേണ്ടതെന്ന സത്യവാങ്മൂലം റിസര്‍വ്വ് ബാങ്ക് കോടതിയില്‍ നല്കിയതോടെ സംസ്ഥാനം ഇനിയൊരു ഇഡി അന്വേഷണത്തിനു കൂടി കളം ഒരുങ്ങുകയാണ്. മസാല ബോണ്ടില്‍ ഫെമ ലംഘനം നടന്നിട്ടുണ്ടെങ്കില്‍ ഇഡിയ്ക്ക് സ്വമേധയാ അന്വേഷണം നടത്താമെന്നാണ് റിസര്‍വ്വ് ബാങ്ക് പറയുന്നത്.

സ്വപ്‌ന സുരേഷ്, ശിവശങ്കര്‍, ആകാശ് തില്ലങ്കേരി തുടങ്ങി സിപിഎമ്മിനെ പിടിച്ചു കുലുക്കി കൊണ്ടിരിക്കുന്ന രാഷ്ട്രീയ വിഷയങ്ങളില്‍ ഒന്നു കൂടി എത്തുന്നു. എല്ലാം ഒരുമിച്ച് സിപിഎമ്മിന്റെ അടിത്തറ മാന്തി പൊളിക്കുന്നു. തോമസ് ഐസ്‌ക ് ധനകാര്യ മന്ത്രിയായിരുന്ന കാലത്ത് കിഫ്ബി വഴിയും മസാല ബോണ്ട് വഴിയും ശേഖരിച്ച് വികസന പ്രവര്‍ത്തനങ്ങളും ധൂര്‍ത്തും നടത്തിയ പണത്തെ കുറിച്ച് അന്വേഷിക്കാന്‍ ഇഡിയ്ക്ക് ഹൈക്കോടിതി അനുമതി നല്കി. മസാല ബോണ്ട്, കിഫ്ബി ധനസമാഹരണം റിസര്‍വ്വ് ബാങ്കിന്റെ അനുമതിയോടെയാണ് നടത്തിയതെന്നും അതിനാല്‍ എന്തെങ്കിലും കുഴപ്പം കണ്ടെത്തിയാല്‍ അത് അന്വേഷിക്കേണ്ടത് റിസര്‍വ്വ് ബാങ്കാണെന്നുമാണ് സര്‍ക്കാര്‍ ഇതുവരെ വാദിച്ചിരുന്നത്.
എന്നല്‍ റിസര്‍വ്വ് ബാങ്കിന് ബോണ്ടിറക്കാനുള്ള അനുമതി നല്കാന്‍ മാത്രമേ അവകാശമുള്ളൂ. ധനം സമാഹരിച്ച കാലത്ത് എന്തെങ്കിലും ക്രമക്കേടോ ഫെമ ലംഘനമോ നടന്നാല്‍ അത് ഇഡിയാണ് അന്വേഷിക്കേണ്ടതെന്ന സത്യവാങ്മൂലം റിസര്‍വ്വ് ബാങ്ക് കോടതിയില്‍ നല്കിയതോടെ സംസ്ഥാനം ഇനിയൊരു ഇഡി അന്വേഷണത്തിനു കൂടി കളം ഒരുങ്ങുകയാണ്. മസാല ബോണ്ടില്‍ ഫെമ ലംഘനം നടന്നിട്ടുണ്ടെങ്കില്‍ ഇഡിയ്ക്ക് സ്വമേധയാ അന്വേഷണം നടത്താമെന്നാണ് റിസര്‍വ്വ് ബാങ്ക് പറയുന്നത്. അവസാനം വരെയും റിസര്‍വ്വ് ബാങ്കിന്റെ പിന്‍തുണ പ്രതീക്ഷിച്ചിരുന്ന സംസ്ഥാന സര്‍ക്കാര്‍ ഇനി കിഫ് ബി മസാല ബോണ്ടിനും ഉത്തരം പറയേണ്ടി വന്നിരിക്കുകയാണ്. ഇതോടെ സംസ്ഥാന എല്ലാ വഴികളിലും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിന് സിപിഎം അവസരമൊരുക്കി കൊടുത്തിരുന്നു.
2018 ലാണ് മസാല ബോണ്ടിന് കേരള സര്‍ക്കാരിന് ആര്‍ബി ഐ എന്‍ ഒസി നല്കിയത്.സംസ്ഥാന സര്‍ക്കാരിന്റെ വികസന സംരംഭമായ കിഫ്ബിയിലേക്ക് മസാല ബോണ്ട് വഴി 2150 കോടി രൂപ ലഭിച്ചു. ആദ്യമായാണ് ഒരു സംസ്ഥാനം മസാല ബോണ്ട് വഴി വികസന പ്രവര്‍ത്തനങ്ങള്‍ക്ക ഫണ്ട് സമാഹരിച്ചത്.രാജ്യാന്തര കടപ്പത്ര വിപണിയില്‍ നിന്നാണ് 9.75 ശതമാനം പലിശ നിരക്കില്‍ 25 വര്‍ഷത്തെ തിരിച്ചടവ് കാലാവധിയോടെ തുക സമാഹരിച്ചത്.കോര്‍പ്പറേറ്റുകളും പൊതുമേഖലാ സ്ഥാപനങ്ങളും മാത്രമാണ് മസാല ബോണ്ടുകള്‍ വഴി പൊതുവേ ഫണ്ട് സമാഹരണം നടത്തുക.
റിസര്‍വ് ബാങ്കിന്റെ അനുമതി അടക്കമുള്ള ഏറെ നടപടിക്രമങ്ങള്‍ക്ക് ശേഷമാണ് കേരളം വിജയകരമായി മസാല ബോണ്ടിറക്കിയത്. തുടര്‍ന്ന് ആവശ്യമുള്ളപ്പോള്‍ അതിവേഗം ബോണ്ടുകള്‍ ഇനിയും ഇറക്കാന്‍ സാധിക്കും.രാജ്യാന്തര വിപണിയില്‍ ഇന്ത്യന്‍ രൂപയില്‍ തന്നെ ബോണ്ട് ഇറക്കി പണം സമാഹരിക്കുന്നതാണ് മസാല ബോണ്ടുകള്‍. രൂപയില്‍ ബോണ്ട് ഇറക്കുന്നതിനാല്‍ പണം സ്വീകരിക്കുന്നവരെ വിനിമയ നിരക്കിലെ വ്യത്യാസം ബാധിക്കില്ല. ഇന്ത്യയിലെ അടിസ്ഥാന സൗകര്യ വികസന മേഖലയിലെ നിക്ഷേപങ്ങള്‍ക്കാണ് മുഖ്യമായും മസാല ബോണ്ട് വഴി കടമെടുക്കുന്നത്. രൂപയുടെ മൂല്യമിടിഞ്ഞാലുള്ള നഷ്ടം കിഫ്ബി പോലെ ബോണ്ട് ഇറക്കുന്നവരെ ബാധിക്കില്ല. നിക്ഷേപകരാണ് നഷ്ടം സഹിക്കേണ്ടി വരിക.
കിഫ്ബി പദ്ധതികളൊന്നും ബജറ്റിലേക്കു ശുപാര്‍ശ ചെയ്യേതില്ലെന്ന് എംഎല്‍എമാര്‍ക്ക് അയച്ച കത്തില്‍ മന്ത്രി കെ.എന്‍.ബാലഗോപാല്‍ നിര്‍ദേശിച്ചത് വലിയ വിവാദത്തിനിടയാക്കിയിരുന്നു. കിഫ്ബി എടുത്ത വായ്പകള്‍ സംസ്ഥാന സര്‍ക്കാരിന്റെ വായ്പയായി കണക്കാക്കി സംസ്ഥാനത്തിന്റെ കടമെടുപ്പു പരിധി കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചിരുന്നു. ഇത് വികസന പദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള കിഫ്ബിയുടെ ഫണ്ട് ശേഖരണത്തിനു വലിയ തടസ്സമാണു സൃഷ്ടിച്ചിരിക്കുന്നത്. . ഇതുവരെ 73,851 കോടി രൂപയുടെ 986 പദ്ധതികള്‍ക്കാണ് കിഫ്ബി അനുമതി നല്‍കിയിട്ടുള്ളത്. ഇതില്‍ 53,851 കോടി രൂപ അടിസ്ഥാന സൗകര്യ വികസനത്തിനും 20,000 കോടി രൂപ ഭൂമി ഏറ്റെടുക്കുന്നതിനുമാണ്.
ഏറ്റവും കൂടുതല്‍ പദ്ധതികള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത് പൊതുമരാമത്ത് വകുപ്പിനു കീഴിലാണ്: 449 എണ്ണം. 142 പദ്ധതികള്‍ പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലും 93 പദ്ധതികള്‍ ജലവിഭവ വകുപ്പിനു കീഴിലുമു്. 2021-22ല്‍ കിഫ്ബി അടക്കമുള്ള സ്ഥാപനങ്ങള്‍ വഴി കടമെടുത്ത 12,562 കോടി രൂപയാണ് സര്‍ക്കാരിന്റെ കടമായി കണക്കാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. സര്‍ക്കാരിനു കടമെടുക്കാവുന്ന തുകയില്‍ നിന്ന് 12,562 കോടി കുറവു ചെയ്യും. ഈ വര്‍ഷം മുതല്‍ 3,140 കോടി രൂപ വീതം 4 വര്‍ഷം കൊണ്ടാണ് കടമെടുപ്പു പരിധി വെട്ടിക്കുറയ്ക്കുക.
5 വര്‍ഷം കെണ്ട് 50,000 കോടി രൂപയുടെ വികസന പദ്ധതികള്‍ നടപ്പാക്കുകയായിരുന്നു ഒന്നാം പിണറായി സര്‍ക്കാരിന്റെ ആദ്യ വര്‍ഷം രൂപംകൊ കിഫ്ബിയുടെ ലക്ഷ്യം. ഇതുവരെ കിഫ്ബി സമാഹരിച്ചത് 31,508 കോടി രൂപയാണ്. ഇതില്‍ 19,220 കോടി രൂപ പൊതു വിപണിയില്‍ നിന്നു വായ്പയെടുത്തും ലന്‍ സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ മസാല ബോണ്ടിറക്കിയുമാണ് നേടിയത്. ഇതിനു പുറമേ മോട്ടര്‍ വാഹന നികുതിയുടെ പകുതിയും ഒരു ലീറ്റര്‍ പെട്രോള്‍ / ഡീസലിന് ഒരു രൂപ വീതവും സര്‍ക്കാര്‍ പിരിച്ചെടുത്തു നല്‍കി. ഈയിനത്തില്‍ കിട്ടിയത് 14,919 കോടി രൂപ. കിഫ്ബി നടപ്പാക്കിയ ചില പദ്ധതികളില്‍ നിന്ന് 762 കോടി വരുമാനം ലഭിച്ചു. കിട്ടിയ പണത്തില്‍ 22,192 കോടി രൂപ വിവിധ പദ്ധതികള്‍ക്കായി ചെലവിട്ടു. 687 കോടി രൂപ വായ്പകള്‍ തിരിച്ചടയ്ക്കാന്‍ വിനിയോഗിച്ചു.
വികസന ആവശ്യങ്ങള്‍ക്കെന്ന പേരില്‍ കേരളം പൊതുവിപണിയില്‍ കടപ്പത്രം ഇറക്കി സമാഹരിക്കുന്ന പണം ശമ്പളത്തിനും പെന്‍ഷനും മറ്റുമായിട്ടാണു ചെലവാക്കിയിരുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.. 2023-24 ലെ ബജറ്റിലാണ് ധനവകുപ്പിന്റെ പ്രതീക്ഷ. എല്ലാ മേഖലയില്‍ നിന്നും വരവുകള്‍ കൂട്ടിയതിനെതിരെയുള്ള പ്രതിഷേധം ശക്തമായി കൊണ്ടിരിക്കുകയാണ്. രജിസ്‌ട്രേഷന്‍, മോട്ടോര്‍ വാഹനവകുപ്പ് , എക്‌സൈസ് എ്ന്നീ വകുപ്പുകളില്‍ നിന്നും കൂടുതല്‍ വരുമാനത്തിനു പുറമേ പെട്രോളിനും, ഡീസലിനും വരെ സെസ് ചുമത്തിയിരിക്കുകയാണ്. എല്ലാ മേഖലയിലും സാമ്പത്തിക തകര്‍ച്ചയില്‍ നില്ക്കുന്ന കേരളത്തെ പിടിച്ചു നിറുത്താന്‍ സെസ് ചുമത്തുകയല്ലാതെ മറ്റ് വഴിയില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
https://www.facebook.com/Malayalivartha
























