അഞ്ചാമനിൽ നിന്നും ഒൻപതാമനിലേക്ക്; ലൈഫ് മിഷൻ കോഴക്കേസിൽ ശിവശങ്കർ ഒമ്പതാം പ്രതി; സ്വാപൻ സുരേഷും സരിത്തും അറസ്റ്റിലേക്ക്? ഇ ഡിയുടെ നിർണായക നീക്കം

ലൈഫ് മിഷൻ കോഴക്കേസിൽ കഴിഞ്ഞ ദിവസം ശിവശങ്കർ അറസ്റ്റിലായി കഴിഞ്ഞദിവസം ഉച്ചയോടെ പ്രചരിച്ചത് ഈ കേസിൽ അഞ്ചാംപതി എന്നാണ് പക്ഷേ ഇപ്പോൾ പുറത്തു വരുന്ന വിവരം ശിവശങ്കർ ഈ കേസിൽ ഒമ്പതാം പ്രതിയാണ്. എറണാകുളം പി.എം.എൽ.എ. (കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം)ശിവശങ്കറിനെ കോടതിയിൽ ഹാജരാക്കിയിരുന്നു.
അഞ്ചുദിവസത്തേക്ക് എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന്റെകസ്റ്റഡിയിൽ വിട്ടിരിക്കുകയാണ് ശിവശങ്കർ മ്പതാം പ്രതിയാകുമ്പോൾ തീർച്ചയായിട്ടും അതിന് പിന്നിലോ മുന്നിലോ കുറച്ചു പ്രതികൾ ഉണ്ടാകുമല്ലോ. കേസിൽ യൂണീടാക് ബിൽഡേഴ്‌സ് ഉടമ സന്തോഷ് ഈപ്പനും നയതന്ത്ര സ്വർണക്കടത്തുകേസ് പ്രതി സ്വപ്നാ സുരേഷുമുൾപ്പെടെ ഒമ്പതോളം പ്രതികളുണ്ടെന്നാണ് ഇപ്പോൾ കിട്ടുന്ന സൂചന. ശിവശങ്കർ കള്ളപ്പണം വെളുപ്പിച്ചതായി സംശയിക്കുന്നതായി ഇ.ഡി. കോടതിയിൽ വ്യക്തമാക്കുകയും ചെയ്തു.
കേസിൽ ചോദ്യംചെയ്യാൻ വിളിപ്പിച്ച ശിവശങ്കറിന്റെ അറസ്റ്റ് ചൊവ്വാഴ്ച രാത്രി 11.35-നാണ് രേഖപ്പെടുത്തിയത്. ബുധനാഴ്ച 10.30-ന് എറണാകുളം ജനറൽ ആശുപത്രിയിൽ ആരോഗ്യപരിശോധനയ്ക്കായി ഹാജരാക്കി. കാലിന്റെ ലിഗ്‌മെന്റിന് പ്രശ്നം കണ്ടതോടെ എക്സറേ എടുത്തിരുന്നു. മൂന്നുമണിയോടെ കലൂരിലെ പി.എം.എൽ.എ. കോടതിയുടെ ചുമലയുള്ള സി.ബി.ഐ. കോടതിയിൽ ഹാജരാക്കിയപ്പോൾ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് ശിവശങ്കർ പറഞ്ഞിരുന്നു.
തീർച്ചയായിട്ടും ഈ കേസിൽ സ്വപ്നയും പ്രതിയാകാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. അത് തള്ളിക്കളയാൻ ആകില്ല. ഈ കേസുമായി ബന്ധപ്പെട്ട് സ്വർണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷ്, കൂട്ടുപ്രതി പി.എസ്.സരിത്ത്, ലൈഫ് മിഷന്റെ കരാർ ഏറ്റെടുത്ത യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍ എന്നിവരെ സിബിഐ നേരത്തേ ചോദ്യം ചെയ്തിരുന്നു. സ്വർണക്കടത്തു കേസിലെ അന്വേഷണത്തിനിടയിലാണ് ലൈഫ് മിഷന്‍ കോഴയിടപാടും ഡോളര്‍ കടത്തും പുറത്തു വന്നത്. ലൈഫ് മിഷന്റെ വടക്കാഞ്ചേരി പദ്ധതിക്കു വേണ്ടി 18.50 കോടി രൂപയാണു യുഎഇ കോൺസുലേറ്റ് വഴി സ്വരൂപിച്ചത്. ഇതിൽ 14.50 കോടി രൂപ കെട്ടിടനിർമാണത്തിനു വിനിയോഗിച്ചപ്പോൾ ബാക്കി തുക സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്‍പ്പെടെ കോഴയായി വിതരണം ചെയ്തുവെന്നാണ് കേസ്.
തുടർന്ന് ശിവശങ്കറിനെതിരെ കസ്റ്റംസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. ഡോളര്‍ കടത്ത് കേസില്‍ എം.ശിവശങ്കര്‍ മുഖ്യ ആസൂത്രകനെന്ന് കസ്റ്റംസിന്റെ കുറ്റപത്രത്തിൽ പറയുന്നത് . യുഎഇ കോണ്‍സുല്‍ ജനറല്‍ അടക്കം ഉള്‍പ്പെട്ട ഡോളര്‍ കടത്തിനെക്കുറിച്ച് അറിയാമായിരുന്നിട്ടും ശിവശങ്കര്‍ അക്കാര്യം മറച്ചുവെച്ചെന്നും ഇവരുടെ കള്ളക്കടത്തിനെക്കുറിച്ചുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ പലതവണ സ്വപ്‌നയെയും സരിത്തിനെയും അറിയിച്ചെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്.
https://www.facebook.com/Malayalivartha






















