ശങ്കരന്റെ ഉറ്റ ചങ്ക് മണി മണി പോലെ സത്യങ്ങൾ പറഞ്ഞു! അടുത്തത് പിണറായി... ഇഡിക്ക് പിറകെ ഇനി സിബിഐയും

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ സുഹൃത്തും ചാർട്ടേഡ് അക്കൗണ്ടന്റുമായ വേണുഗോപാൽ അയ്യർ ഇഡിക്ക് മുന്നിൽ ഹാജരായി. ഇദ്ദേഹത്തെ ശിവശങ്കറിനൊപ്പം ഇരുത്തി ചോദ്യം ചെയ്യാനാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ തീരുമാനം. ഹാജരാകാൻ നേരത്തേ നോട്ടീസ് നൽകിയിരുന്നു. ലോക്കറിനെക്കുറിച്ച് അറിയില്ലെന്ന ശിവശങ്കറിന്റെ വാദം പൊളിക്കാനായാണ് ഇഡിയുടെ ഈ നീക്കം.
നേരത്തെ കേസിൽ സ്വപ്ന സുരേഷിന്റേയും സരിത്തിന്റേയും യുണിടാക് ഉടമ സന്തോഷ് ഈപ്പന്റേയും മൊഴി ഇ.ഡി. രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ശിവശങ്കറിന് നോട്ടീസ് നൽകിയത്. തെളിവുകൾ ശേഖരിച്ച ശേഷമായിരുന്നു അറസ്റ്റ്. യുണിടാക്കിന് ലൈഫ് മിഷൻ കരാർ ലഭിക്കാൻ ശിവശങ്കർ ഇടപെട്ടുവെന്നാണ് സ്വപ്നയുൾപ്പടെയുള്ളവർ നൽകിയ മൊഴി.
ഇക്കാര്യത്തിലടക്കം ശിവശങ്കറിൽ നിന്ന് മൊഴിയെടുത്തു. ലോക്കറിൽ നിന്ന് പിടിച്ചെടുത്ത പണവുമായി ബന്ധപ്പെട്ട കാര്യങ്ങളും ശിവശങ്കറിൽ നിന്ന് ചോദിച്ചറിഞ്ഞു .. ലൈഫ് മിഷനിലും സർക്കാർ, സി പി എം തലങ്ങളിൽ വൻ അഴിമതി നടന്നിട്ടുണ്ട്. എന്നാൽ ഇതിലും പ്രത്യക്ഷത്തിൽ ഇടപെട്ടത് ശിവശങ്കർ തന്നെയാണ്. മുഖ്യമന്ത്രിയെ കുറ്റകൃത്യത്തിൽ ഉൾപ്പെടുത്താനുള്ള സംഗതി കേന്ദ്ര ഏജൻസികളുടെ കൈയിൽ തെളിവുണ്ടോ എന്ന് വ്യക്തമല്ല.
പന്ത് ശിവശങ്കറിൻ്റെ കൈയിൽ തന്നെയാണുള്ളത്. മുഖ്യനെതിരെ തെളിവുകൾ ആരുടെ കൈയിൽ ഇല്ലെങ്കിലും ശിവശങ്കറിൻ്റെ കൈയിലുണ്ട്. ശിവശങ്കർ വിചാരിച്ചാൽ പിണറായി അകത്താകും. തൻ്റെ കൈയിൽ തെളിവുണ്ടെന്ന് മുൻ സെക്രട്ടറി പലരോടും പറഞ്ഞിട്ടുണ്ട്. ഇക്കാര്യം മുഖ്യമന്ത്രിക്ക് അറിയാം. അതുകൊണ്ടാണ് മുഖ്യമന്ത്രി ഇതുവരെ ശിവശങ്കറെ പ്രകോപിപ്പിക്കാത്തത്. തനിക്കെതിരെ തെളിവുകൾ ഇല്ലെന്ന് മുഖ്യമന്ത്രി കരുതിയാൽ തന്നെ ശിവശങ്കർ പറയുന്നതേ കേരളം വിശ്വസിക്കുകയുള്ളു.
ശിവശങ്കർ ലൈഫ് മിഷനിൽ അനധികൃത സമ്പത്തുണ്ടാക്കിയെന്ന കണക്കുകൂട്ടലിലാണ് ഇ.ഡി. ശിവശങ്കറെ കുറിച്ച് വിശദമായ അന്വേഷണം കേന്ദ്ര ഏജൻസികൾ നടത്തിയിട്ടുണ്ട്. നാലാം തവണയാണ് കേന്ദ്ര ഏജൻസികൾ എം ശിവശങ്കറെ അറസ്റ്റു ചെയ്യുന്നത്. തന്‍റെ ബാങ്ക് ലോക്കറിലെ പണം ശിവശങ്കറിനുളള കോഴ പണമാണെന്ന് സ്വപ്ന സുരേഷ് പറഞ്ഞതോടെയാണ് ശിവശങ്കറിന് വീണ്ടും ഏജൻസികൾ വളഞ്ഞത്. ലൈഫ് മിഷൻ കോഴക്കേസിൽ സിബിഐയും അന്വേഷണവും തുടരുന്നതിനിടെയാണ് എൻഫോഴ്സ്മെന്‍റിന്‍റെ അറസ്റ്റ്.
ലൈഫ് മിഷൻ ഭവനപദ്ധതിക്ക് വേണ്ടി വടക്കാഞ്ചേരിയിൽ ഫ്ളാറ്റ് നിർമ്മാണക്കരാർ അനുവദിക്കാൻ യൂണിടാക് ബിൽഡേഴ്‌സ് ഉടമ സന്തോഷ് ഈപ്പനിൽ നിന്ന് 4.5 കോടി രൂപ കോഴവാങ്ങിയതാണ് കേസിനാധാരം. പദ്ധതിക്കായി യുഎഇയിലെ റെഡ്‌ക്രെസന്റ് സംഭാവന ചെയ്ത തുകയിലാണ് തിരിമറി നടത്തിയത്.
കരാർ യൂണിടാക്കിന് നൽകാൻ മറ്റുപ്രതികളുമായി ചേർന്ന് ഗൂഢോലോചന നടത്തിയതിലും കോഴ ഇടപാടിലും ശിവശങ്കറിന് പങ്കുള്ളതായി തെളിവുണ്ട്. ഇതു സംബന്ധിച്ച് സ്വപ്ന സുരേഷിന്റെയും സന്തോഷ് ഈപ്പന്റെയും മൊഴികളുണ്ട്. യൂണിടാക് സ്വപ്‌നയ്ക്ക് നൽകിയ ഐ ഫോണുകളിലൊന്ന് ശിവശങ്കറിന് കിട്ടി. കോഴപ്പണം സൂക്ഷിക്കാൻ സ്വപ്‌നയ്ക്ക് ബാങ്ക് ലോക്കർ എടുക്കാനും ശിവശങ്കർ സഹായിച്ചു.
അതിനിടയിലാണ് ഇവർ തമ്മിലുള്ള വാട്ട്സ് ആപ്പ് ചാറ്റുകൾ തെളിവായി ലഭിച്ചത്. സ്വപ്ന സുരേഷിന്‍റെ ലോക്കറിൽ നിന്ന് കിട്ടിയ പണം തന്‍റേതാണെന്നും ശിവശങ്കർ കേന്ദ്ര ഏജൻസികളോട് ഇതേവരെ സമ്മതിച്ചിട്ടില്ല. മറ്റു മൊഴികളുടെയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് നാലാം തവണയും വിലങ്ങ് വീണത്. 2020 ഒക്ടോബർ 29നായിരുന്നു ശിവശങ്കറിന്‍റെ ആദ്യ അറസ്റ്റ്. കോടതി മുൻകൂർ ജാമ്യം തളളിയതോടെ സ്വർണക്കളളക്കടത്തിലെ കളളപ്പണ ഇടപാടിൽ എൻഫോഴ്സ്മെന്റാണ് അറസ്റ്റ് ചെയ്തത്.
അതിനും മുന്നേ തന്നെ ലോക്കറിലെ പണലും സ്വർണവും എൻ ഐ എ കണ്ടെടുത്തിരുന്നു. ഇതെല്ലാം തന്‍റേതെന്ന നിലപാടിലായിരുന്നു അന്ന് സ്വപ്ന സുരേഷ്. എന്നാൽ പിടികൊടുക്കാതെ പുറത്തുനിന്നിട്ടും ശിവശങ്കർ തന്നെ സഹായിച്ചില്ലെന്ന് തിരിച്ചറിഞ്ഞാണ് സ്വപ്ന സുരേഷ്, അദ്ദേഹത്തെ ഉപേക്ഷിച്ചത്. ലൈഫ്മിഷൻ അഴിമതി കേസിൽ മുഖ്യമന്ത്രിക്ക് കുരുക്ക് മുറുക്കിയാണ് ശിവശങ്കറിനെതിരെ സ്വപ്ന ഇ ഡി ക്ക് മൊഴി കൊടുത്തത്.
ലൈഫ് മിഷൻ പദ്ധതിയിൽ ശിവശങ്കർ കൈപ്പറ്റിയ കോഴ മുഖ്യമന്ത്രിക്ക് വേണ്ടിയുള്ളതാണെന്ന് സ്വപ്ന മൊഴി കൊടുത്തെന്നാണ് മനസിലാക്കുന്നത്. സ്വപ്ന നൽകിയ തെളിവുകളുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിക്കും അദ്ദേഹത്തിൻ്റെ ഓഫീസിനുമെതിരെ പ്രാഥമികമായ പരിശോധനകൾ നടത്താനുള്ള സാധ്യത തള്ളാനാവില്ല..
സംസ്ഥാന സർക്കാരിന്‍റെ ലൈഫ് മിഷൻ പദ്ധതിയിൽപ്പെടുത്തി വടക്കാഞ്ചേരിയിൽ ഫ്ലാറ്റ് സമുച്ചയം പണിതതിൽ അഞ്ചുകോടിയോളം രൂപയുടെ കോഴ ഇടപാട് നടന്നെന്നാണ് ആരോപണം. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ, യുഎഇ കോൺസുലേറ്റിലെ പ്രമുഖർ എന്നിവർക്കെല്ലാം അഴിമതിയിൽ പങ്കുണ്ടെന്നാണ് ഇ ഡി കണക്കുകൂട്ടുന്നത്. ഇടപാടിന് ഇടനില നിന്നത് സ്വപ്ന സുരേഷാണെന്നാണ് എഫ് ഐ ആറിൽ ഉളളത്.
ഇത്രയും കാലം ലൈഫ് മിഷൻ പദ്ധതിയിൽ ശിവശങ്കറിൻ്റെ പേര് മാത്രമാണ് പറഞ്ഞു കേട്ടിരുന്നത്. ശിവശങ്കറിൻ്റെ സ്വത്തുവിവരങ്ങൾ രഹസ്യമായി പരിശോധിച്ച സിബിഐക്ക് അസ്വാഭാവികമായ വരുമാനത്തിൻ്റെ വിവരങ്ങൾ ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹം സമ്പാദിച്ചതായി പറയപ്പെടുന്ന കോടികൾ എവിടെയാണെന്ന് മുക്കിയതെന്ന് സി ബി ഐ അന്വേഷിച്ച് തുടങ്ങിയത്.
https://www.facebook.com/Malayalivartha

























