സിസ തോമസിനെ വിസിയായി നിയമിച്ചത് താത്കാലികം തന്നെയെന്ന് ഹൈക്കോടതി; സുപ്രീംകോടതിയിൽ അപ്പീൽ നൽകുവാനൊരുങ്ങി ഗവർണർ

കഴിഞ്ഞ ദിവസം സാങ്കേതിക സർവകലാശാലയുടെ താത്കാലിക വൈസ്ചാൻസലർ വിഷയത്തിൽ ഹൈക്കോടതി നിർണായകമായ ചില പരാമർശങ്ങൾ നടത്തിയിരുന്നു. സിസ തോമസിനെ വിസിയായി നിയമിച്ചത് താത്കാലികം തന്നെയെന്നാണ് കേരള ഹൈക്കോടതി വ്യക്തമാക്കിയത്. സാങ്കേതിക സർവകലാശാലയുടെ താത്കാലിക വൈസ്ചാൻസലറെ സർക്കാരിന് നിർദ്ദേശിക്കാമെന്നും പുതിയ പാനൽ സമർപ്പിക്കാമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ഇപ്പോൾ ഇതാ ഇതിനെതിരെ ഗവർണർ സുപ്രീംകോടതിയിൽ അപ്പീൽ നൽകുവാനൊരുങ്ങുകയാണ് . യു.ജി.സി മാനദണ്ഡപ്രകാരം ചാൻസലർക്കാണ് വി.സി നിയമനാധികാരം ഉള്ളത് . സർക്കാരിന് ഇതിൽ പങ്കില്ലെന്നും വിധിപ്പകർപ്പ് കിട്ടിയാലുടൻ അപ്പീൽ നൽകുമെന്നും രാജ്ഭവൻ വൃത്തങ്ങൾ തുറന്നടിച്ചു.
കെടിയു വിസി സിസ തോമസിന്റെ നിയമനത്തിൽ അതിനിർണായക ഇടപെടലായിരുന്നു കഴിഞ്ഞ ദിവസം ഹൈക്കോടതി നടത്തിയത് .സിസ തോമസിനെ വിസിയായി നിയമിച്ചത് താത്കാലികം തന്നെയെന്നാണ് എന്നായിരുന്നു കേരള ഹൈക്കോടതി തറപ്പിച്ച് പറഞ്ഞത് . സിസ തോമസിന്റേത് ചട്ടപ്രകാരമുളള നടപടികൾ പൂർത്തിയാക്കിയുളള നിയമനമല്ല എന്നും വ്യക്തമാക്കി.
പ്രത്യേക ഘട്ടത്തിൽ ചാൻസലർ നടത്തിയ നിയമനമാണിത് എന്ന കാര്യവും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. . അതൊരു താത്കാലിക വിസി നിയമനമാണ്. സ്ഥിര നിയമനമല്ല. പുതിയ വിസി ആരാകണമെന്ന് നിർദേശിക്കാനുളള അവകാശം സംസ്ഥാന സർക്കാരിനാണെന്നും ഹൈക്കോടതി പറഞ്ഞത്.
സംസ്ഥാന സർക്കാരിന് പുതിയ പാനൽ സമർപ്പിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. വിസി നിയമനത്തിൽ നടപടികൾ സ്വീകരിക്കേണ്ടത് സംസ്ഥാന സർക്കാർ തന്നെയെന്നും കോടതി വ്യക്തമാക്കിയിരുന്നു. കോവാറന്റോ പുറപ്പെടുവിക്കാത്തത് താത്കാലിക നിയമനമായതിനാലാണ് എന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഗവർണർ പ്രത്യേക സാഹചര്യത്തിൽ നടത്തിയ നിയമനമായതിനാലാണ് ഇതിൽ ഇടപെടാത്തതെന്നും കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനെതീരെയാണ് ഗവർണർ അപ്പീൽ പോകാൻ ഒരുങ്ങുന്നത്.
അതേസമയം സാങ്കേതിക സർവകലാശാല താൽകാലിക വിസി സിസ തോമസിനെതിരെ അതിശക്തമായ രീതിയിലുള്ള നടപടികൾ സിൻഡിക്കേറ്റ് സ്വീകരിച്ചിരുന്നു. . ഗുരുതര ആരോപണങ്ങളാണ് സിൻഡിക്കേറ്റ് ഉന്നയിച്ചത് സിസയ്ക്ക് പ്രവർത്തിക്കാൻ സാധിക്കുന്നില്ല എന്ന പരാതി നേരത്തെ തന്നെ ഉന്നയിച്ചിരുന്നു. അതിന് പിന്നാലെയാണ് സിൻഡിക്കേറ്റ് ഗുരുതര ആരോപണം ഉന്നയിച്ചത്. വി സി ഏകപക്ഷീയമായി പെരുമാറുന്നുവെന്നാണ് സിൻഡിക്കേറ്റ് ആരോപിച്ചത്.
https://www.facebook.com/Malayalivartha

























