'വേണമെങ്കിൽ വാങ്ങി പോടേയ്..' യൂണിയനുകളെ വെല്ലുവിളിച്ച് ആന്റണി രാജു...ഉത്തരവുകൊണ്ട് ആർക്കും പ്രത്യേകിച്ച് ഒരു ദോഷവും ഉണ്ടാകുന്നില്ല....കാരണം ആവശ്യമുള്ളവർക്ക് അഞ്ചാംതീയതിക്കുമുമ്പ് ശമ്പളം പകുതിയെങ്കിലും വാങ്ങിക്കാം....ഒരുമിച്ച് വേണ്ടവർക്ക് ഗവൺമെന്റിന്റെ പണംകൂടി കിട്ടിയശേഷം ഒരുമിച്ച് കിട്ടും...

കെ എസ് ആർ ടി സിയിൽ ഗഡുക്കളായി ശമ്പളം നൽകാനുള്ള ഉത്തരവിനെതിരെ ഭരണാനുകൂല യൂണിയനുകളിൽ നിന്നുൾപ്പടെ പ്രതിഷേധം കനക്കുന്നതിനിടെ തീരുമാനത്തെ ന്യായീകരിച്ച് ഗതാഗതമന്ത്രി ആന്റണി രാജു രംഗത്തെത്തി. ഗഡുക്കളായി ശമ്പളം വേണോ വേണ്ടയോ എന്ന് ജീവനക്കാർക്ക് തീരുമാനിക്കാമെന്നും ആരെയും നിർബന്ധിക്കില്ലെന്നും പറഞ്ഞ മന്ത്രി ജീവനക്കാരെ സഹായിക്കാനാണ് അല്ലാതെ ഉപദ്രവിക്കാനല്ല ഉത്തരവെന്നും പറഞ്ഞു.'ഉത്തരവുകൊണ്ട് ആർക്കും പ്രത്യേകിച്ച് ഒരു ദോഷവും ഉണ്ടാകുന്നില്ല. കാരണം ആവശ്യമുള്ളവർക്ക് അഞ്ചാംതീയതിക്കുമുമ്പ് ശമ്പളം പകുതിയെങ്കിലും വാങ്ങിക്കാം. ഒരുമിച്ച് വേണ്ടവർക്ക് ഗവൺമെന്റിന്റെ പണംകൂടി കിട്ടിയശേഷം ഒരുമിച്ച് കിട്ടും. ഇതിൽ ഒരു ആശങ്കയ്ക്കും അടിസ്ഥാനമില്ല. ഉത്തരവിനെ എതിർക്കുന്നതിന്റെ അടിസ്ഥാനം എന്താണെന്ന് മനസിലാകുന്നില്ല. ഇതുകൊണ്ട് കുറച്ചുപേർക്ക് പ്രയോജനമല്ലേ ഉണ്ടാകുന്നത്. അതിനെ എതിർക്കേണ്ട കാര്യമുണ്ടോ?- ഗതാഗത മന്ത്രി ചോദിച്ചു.
അതേസമയം, ശമ്പളവിതരണം ഗഡുക്കളാക്കാനുളള ഉത്തരവിനെതിരെ ജീവനക്കാരുടെ ഭാഗത്തുനിന്ന് കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. സി ഐ ടി യു പ്രവർത്തകർ എം ഡി ബിജുപ്രഭാകറിന്റെ കോലം കത്തിച്ചു. കെ എസ് ആർ ടിസിയുടെ കള്ളക്കണക്ക് ധനമന്ത്രി പരിശോധിക്കണമെന്നും ഗതാഗത മന്ത്രിയും സി എം ഡിയും നിലപാട് തിരുത്തണമെന്നും കെ എസ് ആർ ടി ഇ എ (സി ഐ ടി യു) ആവശ്യപ്പെട്ടു.ഉത്തരവ് റദ്ദാക്കണമെന്നും അവർ ആവശ്യപ്പെടുന്നുണ്ട്. എല്ലാ ഡിപ്പോകളിലും സി ഐ ടി യു പ്രതിഷേധമുണ്ട്.ശമ്പള വിതരണം ഗഡുക്കളാക്കിക്കൊണ്ടുള്ള ഉത്തരവ് കഴിഞ്ഞദിവസമാണ് പുറത്തുവന്നത്.അത്യാവശ്യക്കാർക്ക് ആദ്യ ഗഡു അഞ്ചാം തീയതിയ്ക്ക് മുൻപ് നൽകും. ബാക്കി ശമ്പളം സർക്കാർ ധനസഹായത്തിന് ശേഷം നൽകും. ശമ്പള വിതരണത്തിനുള്ള മൊത്തം തുകയിൽ പകുതി കെ എസ് ആർ ടി സി സമാഹരിക്കുന്നുണ്ട്. ഇത് വച്ചാണ് ആദ്യ ഗഡു കൊടുക്കാൻ ഉദ്ദേശിക്കുന്നതെന്നാണ് എം ഡിയുടെ ഉത്തരവിൽ പറയുന്നു. ഗഡുക്കളായി ശമ്പളം വാങ്ങാൻ താൽപര്യമില്ലാത്തവർ ഈ മാസം 25ന് മുൻപ് സമ്മത പത്രം നൽകണമെന്നും ഉത്തരവിൽ പറയുന്നു..
കെ.എസ്.ആർ.ടി.സിയിൽ നിന്ന് കഴിഞ്ഞ ഡിസംബർ 31വരെ വിരമിച്ചവരിൽ ആനുകൂല്യം ലഭിക്കാനുള്ള 978 പേർക്കും ഒരുലക്ഷം രൂപാവീതം 45 ദിവസത്തിനകം നൽകാൻ ഹൈക്കോടതി ഉത്തരവ്. വിരമിക്കൽ ആനുകൂല്യങ്ങൾ നൽകാനുള്ള പ്രത്യേക കോർപ്പസ് ഫണ്ട് ഏപ്രിലിൽ പുന:സ്ഥാപിക്കണം. തുടർന്ന് മുൻഗണനാക്രമത്തിൽ ബാക്കിത്തുക കാലതാമസമില്ലാതെ വിതരണം ചെയ്യണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദ്ദേശിച്ചു.മക്കളുടെ വിവാഹം, കുടുംബാംഗങ്ങളുടെ ചികിത്സ, വീട് ജപ്തി തുടങ്ങിയ അടിയന്തര സാഹചര്യങ്ങൾ നേരിടുന്നവർ എം.ഡിക്ക് നൽകുന്ന അപേക്ഷ പരിശോധിച്ച് രണ്ടാഴ്‌ചയ്ക്കുള്ളിൽ പണം നൽകണം. പെൻഷൻ ആനുകൂല്യങ്ങൾ നാലുമാസത്തിനകം നൽകണമെന്ന ഉത്തരവ്പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി നൽകിയ ഹർജികൾ തീർപ്പാക്കിയാണ് നിർദ്ദേശം.
നടപടി റിപ്പോർട്ടിനായി മാർച്ച് 31ന് വീണ്ടും പരിഗണിക്കും, കൂടാതെ സർക്കാരിന്റെ സാമ്പത്തിക സഹായം തുടർച്ചയായി വൈകുന്ന സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സിയിൽ ശമ്പളം രണ്ടു ഗഡുക്കളായി നൽകാൻ തീരുമാനം. അഞ്ചാം തീയതി കൈവശമുള്ള തുകയും ബാങ്കിൽ നിന്ന് ഓവർഡ്രാഫ്ടുമെടുത്ത് ആദ്യഗഡു നൽകും. സർക്കാർ സഹായം കിട്ടുന്നതിന്റെ അടുത്ത ദിവസം രണ്ടാം ഗഡുവും. സർക്കാർ സഹായം ലഭിച്ചശേഷം മുഴുവൻ ശമ്പളവും ഒരുമിച്ച് മതി എന്നുള്ളവർ സമ്മതപത്രം നൽകണം.ബുധനാഴ്ച നടത്തിയ ചർച്ചയിൽ തൊഴിലാളി സംഘടനകൾ എതിർത്തെങ്കിലും സി.എം.ഡി ബിജു പ്രഭാകർ ഉത്തരവിറക്കി. വേറെ നിവൃത്തിയില്ലാത്തതുകൊണ്ടാണ് തീരുമാനമെന്ന് ഉത്തരവിൽ പറയുന്നു. 27ന് നിയമസഭ വീണ്ടും ചേരുമ്പോൾ ധനാഭ്യർത്ഥന പാസാക്കിയാൽ മാത്രമേ ജനുവരിയിലെ സർക്കാർ ധനസഹായം പൂർണ്ണമായും ലഭിക്കൂ. 14 ദിവസം മിച്ചംപിടിച്ചതും ഓവർ ഡ്രാഫ്ടും മറ്റ് സ്രോതസുകളിൽ നിന്ന് സംഘടിപ്പിച്ച തുകയും ചേർത്താണ് ജനുവരിയിലെ ശമ്പളം നൽകിയതെന്നും ഉത്തരവിലുണ്ട്. അതേസമയം സർക്കാർ സഹായം യഥാസമയം ലഭിച്ചില്ലെങ്കിൽ ഫെബ്രുവരിയിലെ ശമ്പള വിതരണവും പ്രതിസന്ധിയിലാകും.
https://www.facebook.com/Malayalivartha

























