വന്നു..കാണൂ..കീഴടക്കൂ... മുഖ്യനും മന്ത്രിമാരും രാജ്ഭവന്‍ ദൈവത്തെ തൊഴണം പോലും...

.നിയമസഭ പാസാക്കിയ ബില്ലുകള്‍ പലതും നിയമാനുസൃതമല്ലെന്നും അവയില്‍ മാരകമായ നിയകുരുക്കുകള്‍ ഒളിഞ്ഞിരിക്കുന്നെന്നുമാണ് ഗവര്‍ണര്‍ കണ്ടെത്തിയിരിക്കുന്നത്. ബില്ലുകള്‍ പാസാക്കണമെങ്കില്‍ മന്ത്രിമാര്‍ നേരിട്ട് രാജ് ഭവനിലെത്തി വിശദീകരണം നല്കണം. മന്ത്രിമാര്‍ നേരിട്ട് വകുപ്പ് സെക്രട്ടറി മാരുമായിട്ട് വന്ന് ചര്‍ച്ച നടത്തേണ്ടതാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. സെക്രട്ടറിയേറ്റിലിരുന്നിട്ട് ഏതെങ്കിലും പ്രൈവറ്റ് സെക്രട്ടറിയില്‍ കൊടുത്തു വിടുന്ന ബില്ലുകള്‍ ഒപ്പിടുന്ന മരപ്പാവയാണ് രാജ് ഭവനിലിരിക്കുന്നതെന്ന് ധരിച്ചെങ്കില്‍ അവര്‍ക്ക് തെറ്റിയെന്നാണ് ഗവര്‍ണര്‍ പറയുന്നത്.
ബില്ലുകള്‍ പലതും അധികാര പരിധിയ്ക്ക് പുറത്താണ് പാസാക്കിയിരിക്കുന്നത്. നിയമാനുസൃതമായ നടപടിക്രമങ്ങളും പാലിച്ചിട്ടില്ല. ബില്ലുകളില്‍ തീരുമാനമെടുക്കുന്നതിന് മുന്‍പ് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തണം. എന്തിനാണ് മുഖ്യമന്ത്രി ഒളിച്ചു കളിക്കുന്നത്. രാജ് ഭവനിലെത്തി ഭരണപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. കാര്യങ്ങള്‍ നിയന്ത്രണ വിധേയമായിട്ടല്ല പോകുന്നതെന്നാണ് ഗവര്‍ണറുടെ പരാതി. വകുപ്പ് മന്ത്രിമാര്‍ ഗവര്‍ണറെ കാണാന്‍ സെക്രട്ടറിയേറ്റിന് തൊട്ടടുത്തുള്ള രാജ് ഭവനില്‍ വരില്ല. പകരം ഗവര്‍ണര്‍ പോകുന്ന സ്ഥലങ്ങള്‍ അന്വേഷിച്ച് നടക്കുകയാണ്. ഇത് നല്ല കീഴ് വഴക്കമല്ല. എന്തായാലും ഗവര്‍ണര്‍ സംസ്ഥാന മന്ത്രിസഭയിലെ മന്ത്രിമാര്‍ക്കെതിരെയുള്ള അതൃപ്തി പരസ്യമാക്കിയിരിക്കുകയാണ്. നേരത്തെ ധനമന്ത്രി ബാലഗോപാലിനോടുള്ള അതൃപ്തി അദ്ദേഹം രേഖപ്പെടുത്തിയത് ഏറെ വിവാദമായിരുന്നു. എന്നാലിപ്പോള്‍ എല്ലാ മന്ത്രിമാരോടും മുഖ്യമന്ത്രിയോടുമുള്ള അതൃപ്തിയാണ് ഗവര്‍ണര്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
നിയമസഭ പാസാക്കിയ ബില്ലുകള്‍ നിയമാനുസൃതം ആണെന്ന് ഉറപ്പില്ലാത്തതിനാലും സംശയങ്ങള്‍ ഉള്ളതുകൊണ്ടുമാണ് അവയ്ക്ക് അംഗീകാരം നല്‍കാത്തതെന്നു വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കത്തയയ്ക്കുകയും ചെയ്തു. സംസ്ഥാനത്തിന്റെയും നിയമസഭയുടെയും അധികാര പരിധി കടന്നുള്ള ഇത്തരം ബില്ലുകളില്‍ ഒപ്പു വയ്ക്കാനുള്ള ബുദ്ധിമുട്ടും അദ്ദേഹം വ്യക്തമാക്കി.
നിയമസഭ പാസാക്കിയ 8 ബില്ലുകള്‍ രാജ്ഭവനില്‍ ഗവര്‍ണറുടെ അനുമതി കാത്തു കിടപ്പുണ്ടെന്നു ചൂണ്ടിക്കാട്ടി രണ്ടാഴ്ച മുന്‍പ് ഗവര്‍ണര്‍ക്കു മുഖ്യമന്ത്രി കത്തയച്ചിരുന്നു. കേരളശ്രീ പുരസ്‌കാര സമര്‍പ്പണത്തിനു ഗവര്‍ണറെ ക്ഷണിക്കാന്‍ ബുധനാഴ്ച രാജ്ഭവനിലെത്തിയ ചീഫ് സെക്രട്ടറി വി.പി.ജോയിയും ഇക്കാര്യം ചര്‍ച്ച ചെയ്തു. ബില്ലുകളുടെ കാര്യത്തില്‍ എന്താണ് വേണ്ടതെന്നു നേരത്തേ മുഖ്യമന്ത്രിയെ അറിയിച്ചതാണെന്നും ഇനി സര്‍ക്കാര്‍ ഭാഗത്തുനിന്നാണ് നടപടി വേണ്ടതെന്നും ഗവര്‍ണറുടെ കത്തില്‍ പറയുന്നു. ബില്ലുകള്‍ അയയ്ക്കുമ്പോള്‍ ബന്ധപ്പെട്ട മന്ത്രിമാര്‍ വിശദീകരിക്കണമെന്ന് നേരത്തേ രാജ്ഭവന്‍ വ്യക്തമാക്കിയിരുന്നു.
ചില മന്ത്രിമാര്‍ കൊച്ചിയിലും ഡല്‍ഹിയിലും വച്ചു തന്നെ കാണാന്‍ ശ്രമിച്ചതില്‍ ഗവര്‍ണര്‍ക്ക് അതൃപ്തിയുണ്ട്. ഗവര്‍ണറും മന്ത്രിമാരും തിരുവനന്തപുരത്ത് ആയതിനാല്‍ രാജ്ഭവനില്‍ വച്ച് കണ്ടു സംസാരിക്കുന്നതാണ് മര്യാദ എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. മാസത്തില്‍ ഒരിക്കലെങ്കിലും ഭരണ കാര്യങ്ങള്‍ സംബന്ധിച്ചു ഗവര്‍ണറെ കണ്ടു മുഖ്യമന്ത്രി സംസാരിക്കുന്നതാണ് നല്ല കീഴ്വഴക്കം എന്നും അത്തരം ആശയ വിനിമയം നടക്കുന്നില്ലെന്നും ഗവര്‍ണര്‍ക്ക് പരാതിയുണ്ട്. പകരം ചീഫ് സെക്രട്ടറിയെ മുഖ്യമന്ത്രി അയയ്ക്കുകയാണ്. ഭരണപരമായ കാര്യങ്ങള്‍ അറിയിക്കാന്‍ മന്ത്രിമാര്‍ തന്നെ കാണുന്നില്ല. തുടര്‍ച്ചയായി ആശയവിനിമയം ഉണ്ടാകാത്തതാണ് തെറ്റിദ്ധാരണകള്‍ക്കു കാരണം. മന്ത്രിമാര്‍ കാണാന്‍ എത്തിയാല്‍ത്തന്നെ വകുപ്പു സെക്രട്ടറിമാര്‍ക്കു പകരം പ്രൈവറ്റ് സെക്രട്ടറിമാരെ കൊണ്ടു വരുന്നതിലും ഗവര്‍ണര്‍ക്ക് അതൃപ്തിയുണ്ട്.
ഗവര്‍ണറുമായി നടത്തിയ ചര്‍ച്ചയില്‍ സര്‍ക്കാരിന്റെ പരാതികള്‍ ചീഫ് സെക്രട്ടറി വിശദീകരിച്ചു. രാജ്ഭവനില്‍ ഡപ്യുട്ടേഷനില്‍ എത്തിയവരുടെ നിയമന രേഖകളില്‍ സര്‍ക്കാര്‍ തീരുമാനം എടുക്കാത്തതിനാല്‍ അവര്‍ക്കു മാസങ്ങളായി ശമ്പളം ലഭിക്കുന്നില്ലെന്ന പ്രശ്‌നമാണ് ഗവര്‍ണര്‍ തിരികെ ശ്രദ്ധയില്‍പെടുത്തിയത്. ബുധനാഴ്ച ചെന്നൈയിലേക്കു പോയ ഗവര്‍ണര്‍ ഇനി 23നു രാത്രിയേ മടങ്ങി എത്തുകയുള്ളൂ. സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തു നിന്നു ഗവര്‍ണറെ പുറത്താക്കുന്നതിനുള്ള 2 ബില്ലുകള്‍, ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ബില്‍, സര്‍വകലാശാലാ വിസിമാരെ നിയമിക്കുന്ന സേര്‍ച് കമ്മിറ്റിയില്‍ സര്‍ക്കാരിനു മുന്‍തൂക്കം ലഭിക്കുന്നതിനുള്ള ബില്‍, സര്‍വകലാശാലാ അപ്ലറ്റ് ട്രൈബ്യൂണല്‍ നിയമഭേദഗതി ബില്‍, മില്‍മയുടെ ഭരണം പിടിക്കുന്നതിനുള്ള സഹകരണ നിയമ ഭേദഗതി ബില്‍ തുടങ്ങിയവ ആണ് ഗവര്‍ണര്‍ ഒപ്പു വയ്ക്കാത്തിനാല്‍ രാജ്ഭവനില്‍ കെട്ടിക്കിടക്കുന്നത്.
ബില്ലുകള്‍ ഒപ്പിടാത്തതിന് പി്ന്നില്‍ വകുപ്പ് മന്ത്രിമാരുടെ അനാസ്ഥയുണ്ടെന്നാണ് ഗവര്‍ണര്‍ പക്ഷം . അതായത് ബില്ലുകള്‍ പാസാക്കിയാല്‍ അവയ്ക്ക് മന്ത്രിമാര്‍ നേരിട്ട് വന്ന വിശദീകരണം നല്കിയാല്‍ പരിഗണിക്കാമെന്ന നിലപാടിലാണ് ഗവര്‍ണര്‍. മന്ത്രിമാരും മുഖ്യമന്ത്രിയും ഗവര്‍ണറെ കാണാതെ മാറി നടക്കുന്നതാണ് ഇപ്പോള്‍ ഗവര്‍ണറുടെ വിരോധത്തിനിടയാക്കുന്നത്. മന്ത്രിസഭ ഗവര്‍ണറെ ബഹിഷ്‌കരിക്കുകയാണെയെന്നതാണ് സംശയം.
27 ന് സഭാ സമ്മേളനത്തിന്റെ അടുത്ത ഘട്ടം ആരംഭിക്കുന്നതിന് മുന്‍പ് ബില്ലുകള്‍ പാസാക്കി കിട്ടുകയോ തീരുമാനം എന്തെന്ന് അറിയുകയോ ചെയ്യാമെന്ന ധാരണയും സര്‍ക്കാരിന് പിഴച്ചു. ഗവര്‍ണറെ മാറ്റി നിറുത്തി നടത്താന്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഓരോ ദിവസവും പരാജയപ്പെട്ടു കൊണ്ടിരിക്കുന്നത്. അതായത് സര്‍ക്കാര്‍ ഗവര്‍ണറെ എത്രത്തോളം അകറ്റി നിറുത്തുന്നുവോ അത്രത്തോളം അദ്ദേഹം സര്‍ക്കാരിനേയും വട്ടം ചുറ്റിച്ചു കൊണ്ടിരിക്കുകയാ
https://www.facebook.com/Malayalivartha

























