ഇനി 'അയ്യപ്പൻ ശരണം' അടുത്ത തവണ ശബരിമലയിൽ മിന്നിക്കാൻ ഒരുങ്ങി കെ രാധാകൃഷ്ണന്‍, ശബരിമലയിലെയും ഇടത്താവളങ്ങളിലെയും അടിസ്ഥാന സൗകര്യങ്ങള്‍, കൂടുതല്‍ വികസിപ്പിക്കും....വാഹനപാര്‍ക്കിംഗ്, തീര്‍ഥാടകര്‍ക്കുള്ള വിവിധ സേവനങ്ങള്‍ എന്നിവ കൂടുതല്‍ മികവുറ്റതാക്കും....മാസ്റ്റര്‍പ്ലാന്‍ അനുസരിച്ചുള്ള വികസനപ്രവര്‍ത്തനങ്ങള്‍ നടത്തും...

ശബരിമലയിൽ നിന്നും ഇത്തവണ ksrtc ഓട്ടത്തിലൂടെ റെക്കോർഡ് ലാഭമാണ് ഉണ്ടായത്, 2 വർഷത്തെ ഇടവേളയ്ക്ക് ശേഷം വലിയ തിരക്ക് അനുഭവപ്പെട്ട സീസണായിരുന്നു ഇത്തവണത്തേത്, എന്നാൽ ഇത്തവണത്തെ പരിമിതികൾ എല്ലാം മാറ്റി , അടുത്ത തവണ മിന്നിക്കാൻ തന്നെയാണ് ദേവസ്വം മന്ത്രിയുടെ തീരുമാനം, ശബരിമലയുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച വകുപ്പുകളെ ആദരിക്കുന്നതിന് പമ്പ ശ്രീരാമസാകേതം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയിലെയും ഇടത്താവളങ്ങളിലെയും അടിസ്ഥാന സൗകര്യങ്ങള്‍ കൂടുതല്‍ വികസിപ്പിക്കും. വാഹനപാര്‍ക്കിംഗ്, തീര്‍ഥാടകര്‍ക്കുള്ള വിവിധ സേവനങ്ങള്‍ എന്നിവ കൂടുതല്‍ മികവുറ്റതാക്കും. മാസ്റ്റര്‍പ്ലാന്‍ അനുസരിച്ചുള്ള വികസനപ്രവര്‍ത്തനങ്ങള്‍ നടത്തും.
വൃത്തിയും ശുദ്ധിയുമുള്ള തീര്‍ഥാടന കേന്ദ്രമായി ശബരിമലയെ മാറ്റുന്നതിന് എല്ലാവരും പരിശ്രമിക്കണം. ശബരിമലയെ മാലിന്യമുക്തമാക്കി സംരക്ഷിക്കുന്നതിന് വിശുദ്ധിസേനാംഗങ്ങള്‍ ഉള്‍പ്പെടെ നടത്തുന്ന പ്രവര്‍ത്തനം ഏറ്റവും നല്ല സേവനമാണ്. ശബരിമലയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ അനുവദിക്കുന്ന ഫണ്ട് സമയബന്ധിതമായി ശരിയായി വിനിയോഗിക്കണം.ഇത്തവണത്തെ ശബരിമല തീര്‍ഥാടനം മഹത്തരമായി മാറ്റാന്‍ കഴിഞ്ഞു.ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ചാല്‍ ഏതൊരു കാര്യവും മഹത്തരമാക്കി മാറ്റാന്‍ സാധിക്കുമെന്നാണ് ഇതു വ്യക്തമാക്കുന്നത്. അന്‍പതു ലക്ഷത്തോളം തീര്‍ഥാടകരാണ് ഇത്തവണ ദര്‍ശനം നടത്തിയത്. തീര്‍ഥാടന കാലത്ത് ഓരോ സന്ദര്‍ഭത്തിലും ഉണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞു. ഓരോരുത്തരും ചെയ്യേണ്ട ചെറിയ കാര്യങ്ങള്‍ പോലും കൃത്യമായി ചെയ്താല്‍ വിജയം കൈവരിക്കാം. കഴിഞ്ഞ തീര്‍ഥാടന കാലത്തെ കുറവുകള്‍ മനസിലാക്കുന്നതിനും മികച്ച മാതൃകള്‍ കണ്ടെത്തി പഠിക്കുന്നതിനുമാണ് ശ്രമിക്കുന്നത്.വരുന്ന തീര്‍ഥാടന കാലത്തേക്കുള്ള മുന്നൊരുക്കങ്ങള്‍ നേരത്തെ നടത്തണം. ഇത്തവണ കേരളത്തിലെ എല്ലാ ദേവസ്വം ബോര്‍ഡുകളും തീര്‍ഥാടകരെ സഹായിച്ചു. അതേപോലെ നിരവധി പള്ളികളും മോസ്‌കുകളും തീര്‍ഥാടകര്‍ക്ക് സേവനം ലഭ്യമാക്കി മികച്ച മാതൃകയായി. കക്ഷി രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും പ്രവര്‍ത്തിച്ചു.
തദ്ദേശഭരണസ്ഥാപനങ്ങളും മികച്ച പ്രവര്‍ത്തനമാണ് നടത്തിയത്. കഴിഞ്ഞ തീര്‍ഥാടന കാലത്തെ അനുഭവങ്ങള്‍ പാഠമാക്കി മെച്ചപ്പെട്ട സേവനം നല്‍കണം. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലാ കളക്ടര്‍ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചത് മികച്ച മാതൃകയാണെന്നും മന്ത്രി പറഞ്ഞു.ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനെ അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പൊന്നാട അണിയിച്ച് ആദരിച്ചു. ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച വകുപ്പുകളെ മന്ത്രി ഫലകം നല്‍കി ആദരിച്ചു.ജില്ലാ ഭരണകൂടത്തിനുവേണ്ടി പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ആദ്യ ആദരവ് ഏറ്റുവാങ്ങി. കോവിഡ് മഹാമാരിക്കു ശേഷം നടന്ന ഇത്തവണത്തെ തീര്‍ഥാടനകാലം മികച്ചതാക്കുന്നതിന് വകുപ്പുകളുടെ ഏകോപിതമായ പ്രവര്‍ത്തനത്തിലൂടെ കഴിഞ്ഞതായി യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിച്ച അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. തീര്‍ഥാടനം കഴിഞ്ഞ ഉടന്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് യോഗം വിളിക്കുന്നത് ഇത് ആദ്യമായാണ്. വരുംകാല തീര്‍ഥാടനങ്ങള്‍ മികച്ചതാക്കാന്‍ ഇതു സഹായകമാകുമെന്നും എംഎല്‍എ പറഞ്ഞു.തീര്‍ഥാടനത്തിന്റെ ദിശമാറ്റാന്‍ തെറ്റായ പ്രചാരണങ്ങളിലൂടെ പലരും ശ്രമിച്ചെങ്കിലും പതറാതെ മുന്നോട്ടു പോയി ലക്ഷ്യത്തില്‍ എത്താന്‍ സാധിച്ചതായി അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു.
തീര്‍ഥാടകരുടെ ബുദ്ധിമുട്ടുകള്‍ മനസിലാക്കി ദേവസ്വം മന്ത്രി ഇടപെടലുകള്‍ നടത്തി. പ്രതിസന്ധികളെ മറികടക്കാന്‍ സാധിച്ചതാണ് തീര്‍ഥാടന വിജയത്തിനു വഴിയൊരുക്കിയത്. തീര്‍ഥാടനം വിജയിപ്പിക്കുന്നതിന് വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തിയതെന്നും എംഎല്‍എ പറഞ്ഞു.സംതൃപ്തികരമായ തീര്‍ഥാടനകാലമാണ് കടന്നുപോയതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.കെ. അനന്തഗോപന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























