യുവജനക്കമ്മിഷൻ അദ്ധ്യക്ഷയെ അലക്കി വെളുപ്പിക്കാനുള്ള സർക്കാരിന്റെ ഒത്താശ. ഈ കൊടും അഴിമതി പുറത്തുവരുക തന്നെ ചെയ്യണം . അതെന്തുകൊണ്ട് എന്നും വിശദമായി പറയാം. ചിന്താ ജെറോം സമർപ്പിച്ചത് ഫീച്ചർ ആർട്ടിക്കിൾ മാത്രമാണ്.

പ്രിയ സുഹൃത്തുകളായ മാന്യ മലയാളികളേ, യുവജനക്കമ്മിഷൻ അദ്ധ്യക്ഷ ചിന്താ ജെറോമിനെ ഒരു വാഴക്കുലയുടെ പേരിൽ പ്രതി ചേർക്കുന്നത് ശരിയല്ല എന്നാണ് മലയാളി വാർത്തയുടെ അഭിപ്രായം. എന്തുകൊണ്ട് ഇപ്പൊ ഇങ്ങനെയൊരു വീണ്ടുവിചാരം എന്ന് ചിന്തിക്കാൻ വരട്ടെ, വിശദമായി പറയാം. ഒരു PHD പ്രബന്ധത്തിനല്ല ചിന്തക്ക് ഡോക്ടറേറ്റ് ലഭിച്ചിരിക്കുന്നത്.
ചങ്ങമ്പുഴയോ വൈലോപ്പിള്ളിയോ വാഴക്കുലയോ ഒന്നുമല്ല പ്രബന്ധത്തിലെ പ്രശ്നം. അത് ചിന്ത പറഞ്ഞതുപൊലെ ഹ്യൂമൻ എറർ!! വിദേശത്ത് വളർന്ന ഒരു മാന്യ വനിത ചിന്തക്കായി തയ്യാറിക്കൊടുത്ത പ്രബന്ധം ആയതുകൊണ്ട് അവർക്ക് വാഴക്കുലയും ചങ്ങമ്പുഴയും ഒന്നും അറിയില്ല,അവരുമായൊന്നും ആത്മബന്ധമില്ല. അതുകൊണ്ട് അതിൽ ഇനി വിശദീകരണം വേണ്ട.
കോപ്പിയടിയും, തെറ്റുകളും വിവാദമായപ്പോൾ സേവ് യൂണിവേഴ്സിറ്റി ഫോറം രംഗത്തെത്തിയതും, നിരവധി പരാതികൾ ഉയർന്നതും, പ്രബന്ധം പുനപ്പരിശോധിക്കാനായി ഒരു കമ്മിറ്റിക്ക് നൽകിയതുമൊക്കെ നമ്മളെല്ലാവരും അറിഞ്ഞതാണ്. ഒരു പിഎച്ച് ഡി പ്രബന്ധം സമർപ്പിക്കപ്പെട്ടാൽ പൺിതൻമാരുടെ ഒരു സംഘം അതിനെ വിശദമായി പഠിച്ച് ഡോക്ടറൽ ഡിഗ്രി നൽകാമെങ്കിൽ അങ്ങനെ നിർദ്ദശിക്കുന്നു, അല്ലെങ്കിൽറീസബ്മിഷൻ അഥവാ പുനർ സമർപ്പണത്തിന് നിർദ്ദേശിക്കുന്നു..
.സ്കോളർ വീണ്ടും പടനം മെച്ചപ്പെടുത്തി പുനസമർപ്പണം നടത്തുന്നു. എന്നിട്ട് ഡോക്ടറൽ ഡിഗ്രി നൽകുന്നു.പക്ഷേ,ചിന്താ ജെറോമിന്റെ കാര്യത്തിൽ സംഗതി ഇത്തിരി ഹൈലെവൽ ആണ്. അമേരിക്കയിൽ നിന്ന് പ്രത്യേക വിമാനത്തിൽ കൊണ്ടുവന്ന ഒരാളടക്കം ഉള്ള കുറച്ച് മഹാൻമാരും മഹതികളും ചേർന്ന് അണിയറയിൽ പ്രബന്ധം യുദ്ധകാല അടിസ്ഥാനത്തിൽ പൊളിച്ചു പണിയുകയാണ്. യുവജനക്കമ്മിഷൻ അദ്ധ്യക്ഷയെ അലക്കി വെളുപ്പിക്കാനുള്ള സർക്കാരിന്റെ ഒത്താശ. ഈ കൊടും അഴിമതി പുറത്തുവരുക തന്നെ ചെയ്യണം .
അതെന്തുകൊണ്ട് എന്നും വിശദമായി പറയാം. ചിന്താ ജെറോം സമർപ്പിച്ചത് ഫീച്ചർ ആർട്ടിക്കിൾ മാത്രമാണ്. ഡോക്ടറേറ്റ് ലഭിച്ചത് ഒരു പിഎച്ച്ഡി പ്രബന്ധത്തിനല്ല എന്നുസാരം. ഡോക്ടറൽ ഡിഗ്രിക്കായി നടത്തുന്ന ഒരു പഠനം സമർപ്പിക്കപ്പെടേണ്ടതിന് വ്യക്തമായ മാനദണ്ഡങ്ങളുണ്ട്. അതിൽ ഒന്നുപോലും പാലിക്കാതെയാണ് ചിന്ത ജെറോമിന്റെ ഫാച്ചർ ആർട്ടിക്കിൽ രൂപത്തിലുള്ള കടലാസ് കൂട്ടം സമർപ്പിച്ചിട്ടുള്ളത്.
പ്രബന്ധത്തിൽ മാത്രമല്ല, പിഎച്ച്ഡി രജിസട്രേഷനിൽ വരെ തട്ടിപ്പുനടത്തിയാണ് ചിന്തയെന്ന യുവജനകമ്മിഷൻ അദ്ധ്യക്ഷ ഡോക്ടറായി വിലസുന്നത്. ചിന്ത, PHD 2011-ൽ രെജിസ്റ്റർ ചെയ്തതാണ്. സർവ്വകലാശാല നടത്തുന്ന പിഎച്ച്ഡി എൻട്രന്സ് പരീക്ഷ പാസ്സായി ലിസ്റ്റിൽ കടന്നു എന്നാണ് അവകാശപ്പെടുന്നത്. പ്രബന്ധത്തിൽ മുഖ്യമന്ത്രി അടക്കം എല്ലാ രാഷ്ട്രീയ നേതാക്കൾക്കും ന്നദി അറിയിച്ചതിൽ നിന്നും ലിസ്റ്റിൽ കടന്നതെങ്ങനെ എന്ന് വ്യക്തമാണ്.
2014 ൽ ആണ് ചിന്തക്ക് ജെആർഎഫ് ലഭിച്ചു എന്നുപറയുന്നത്. നിലവിലെ സർവ്വകലാശാല നിയമം അനുസരിച്ച് എൻട്രന്സ് എഴുതി റിസർച്ച് ആരംഭിച്ച ഒരാൾക്ക് പിന്നീട് ജെആർ എഫ് ഫെലോഷിപ്പ് ലഭിക്കുമ്പോൾ കൺവേർട്ട് ചെയ്യാനുള്ള മാർഗ്ഗമില്ല. പകരം സർവകലാശാല ഫെലോഷിപ്പ് ആദ്യത്തെ പഠനം അവസാനിപ്പിച്ച് പുനർ രജിസ്ട്രേഷൻ ചെയ്യണം. എന്നാൽ ചിന്ത ചെയ്തിരിക്കുന്നത് മൂന്നുവർഷം ഫലോഷിപ്പ് തുക സർവകാലാശാലയിൽ നിന്ന് കൈപ്പറ്റുകയും തുടർന്നുള്ള ഫെലോഷിപ്പ് കേന്ദ്ര സർക്കാരിൽ നിന്ന് കൈപ്പറ്റുകയും ആയിരുന്നു.
ഒരാൾക്ക് ഒരു പഠനത്തിന് രണ്ടു ഫെലോഷിപ്പ്. ഇനി ചിന്തയുടെ പഠനം സിനിമയെക്കുറിച്ചാണ്, അപ്പോൾ സിനിമയെക്കുറിച്ച് പഠനം നടത്തിയ ഗൈഡിനു കീഴിൽ തന്നെ റിസർച്ച് നടത്തണം.എന്നാൽ ചിന്ത ജെറോമിന്റെ പഠനം ഇംഗ്ലീഷ് സാഹിത്യ വകുപ്പിൽ അധ്യാപകനായ ഡോ.PP അജയകുമാറിനു കീഴിലാണ്. സിനിമയെക്കുറിച്ച് ഇംഗ്ലീഷ് അധ്യാപകനു കീഴിൽ എങ്ങനെ നിയമപ്രകാരം പഠനം നടത്തും. അല്ലെങ്കിൽ, ഇന്റർ ഡിസിപ്ലിനറി സ്റ്റഡി ആയി പഠനെ നടത്തണം. അതായത് ഇംഗ്ലീഷ് അധ്യാപകന് കീളിൽ രജിസ്റ്റർ ചെയ്തുകൊണ്ട്, മറ്റൊരു സിനമാ വിദഗ്ധനുകീളിൽ കൂടി നിർദ്ദേശങ്ങൾ നേടി, ഇന്റർ ഡിസിപ്ലിനറി സ്റ്റഡി ആയി PHD നൽകണം. പക്ഷേ ഇക്കാര്യത്തിൽ അങ്ങനെ അല്ല നടന്നിട്ടുള്ളത്.
ഇനി, പി എച്ച്ഡി എന്നല്ല ഏത് പഠനത്തിൽ ആണെങ്കിലും, മറ്റുള്ള വിദഗ്ധരുടെ പഠനങ്ങളിൽ നിന്ന് ആതെങ്കിലും ആശയം കടമെടുത്താലോ, കടമെടുത്ത ശേഷം, അവരുടെ ആശയങ്ങൾ നമ്മുടേതായ രീതിയിൽ അവതരിപ്പിച്ചാലോ അത് അവരുടേതെന്നു തന്നെ പറഞ്ഞിരിക്കണം. ഇങ്ങനെ പാരാഫ്രെയ്സിംഗ് ചെയ്താലും ആ ആശയത്തിന് അവർ തന്നെയാണ് അവകാശി. നമ്മളല്ല. ചിന്തയുടെ പഠനത്തിൽ ലോകമെമ്പാടുനിന്നുള്ള 11 പേരിൽ നിന്ന് കടമെടുത്ത ആശയങ്ങളുണ്ട്. ഇതൊക്കെ ചിന്തയുടേതായ രീതിയിൽ, ആണ് അവതരിപ്പിച്ചിട്ടുള്ളത്.
ഉദാഹരണത്തിന് വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതി പാത്തുമ്മയുടെ ആടിനെക്കുറിച്ച് പറയുമ്പോൾ അത് എങ്നെ ഒക്കെ സ്വന്തം രീതിയില‍്‍ പറയാൻ ശ്രമിച്ചാലും ബഷീറിന്റേതു തന്നെ ആണ് എന്നർത്ഥം. മോഷ്ടിക്കപ്പെട്ട പഠനങ്ങളുടെ സൃഷ്ടാക്കളായ 11 പേർ ആരൊക്കെ എന്നും കത്യമായി പറയാം,
.Dr Dilip M Menon ,. Dr Ratheesh Radhakrishnan, Dr.Sreehari & Prof. Muraleedharan ,. Dr Navaneetha Mokil, Dr. Sony Jalarajan, Dr Swapna, Dr. Bipin Das എന്നിവരാണ് അവർ. ബോധപൂർവ്വം നടത്തിയ ഈ മോഷണം വെളുപ്പിച്ച് ന്യായമാക്കാൻ പണിപ്പെടുന്നവർക്ക് ഭാവിയിൽ ഉന്നതസ്ഥാനങ്ങളാണ് വാഗ്ദാനം ചെയ്തിട്ടുള്ളതെന്നും വ്യക്തമായ വിവരങ്ങളുണ്ട്. പിന്നെ , സോഷ്ൽ മീഡിയയിൽ ചിന്ത് ജെരോമിന്റെ പിഎച്ച്ഡി പ്രബന്ധം പോഴത്തരമാണെന്ന് വ്യക്തമായി തെളിയിക്കുന്ന മൂന്ന് ഭാഗങ്ങളുള്ള ഒരു പഠനം വന്നിട്ടുണ്ട്. നിങ്ഹൾക്കത് പരിശോധിക്കാവുന്നതാണ്.
പഠനം അവതരിപ്പിച്ചിരിക്കുന്നത് വിജു ചെറുകുന്നാണ്. ചിന്തക്കും, ഫീച്ചർ ആർട്ടിക്കിളിന്റെ പോലും നിലവാരമില്ലാത്ത പ്രബന്ധം ഡോക്ടറൽ ഡിഗ്രിക്കായി നിർദ്ദേശിച്ചവർക്കും അത് പരിശോധിക്കാം. പിന്നെ പഠനത്തിന്റെ ഭാവി, പരിമിതികൾ, സിദ്ധാന്തത്തിന്റെ വിശദീകരണം, ഇതൊന്നുമില്ലാത്ത വാലും തലയുമില്ലാത്ത കടലാസ് കൂമ്പാരത്തിന് എങ്ങനെ ഡോക്ടറേറ്റ് ലഭിച്ചു എന്ന് വിശദമാക്കണം. അതോ യുവജനക്കമ്മിഷൻ അദ്ധ്യക്ഷക്ക് ഇതൊന്നും ബാധകമല്ലേ? കേരളത്തിലെ അധ്യസ്ത വിദ്യരായ യുവജനങ്ങൾക്കും, പൊതുജനത്തിനും, ഇതറിയണം. ചിന്തജെറോമിന്റെ വിശദീകരണത്തിനായി ,ന്യായീകരണത്തിനായി കാത്തിരിക്കാം.
https://www.facebook.com/Malayalivartha























