കെഎസ്ആർടിസി ജീവനക്കാരെ ഞെരുക്കത്തിലാക്കി സ്വമേധയാ പിരിഞ്ഞുപോക്കിന് പ്രേരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ ശമ്പളക്കളി. ശമ്പളം നൽകാതിരിക്കുന്നതിനു പുറമെ, ഓരോ ഡിപ്പോക്കും വരുമാനലക്ഷ്യം കൂടി അടിച്ചേൽപ്പിക്കുകയാണ് മാനേജ്മെന്റന്റ്. ഉന്നത ഉദ്യോഗസ്ഥർക്കായി സംഘടിപ്പിച്ച ശിൽപ്പശാലയിലാണ് അധികൃതർ ടാർഗറ്റ് നിർദ്ദേശം വച്ച്ത്

കെഎസ്ആർടിസി ജീവനക്കാർക്ക് ജനുവരിയിലെ ശമ്പളം കിട്ടി പക്ഷേ അതിനേക്കാൾ അപകടകരമായൊരു ചതിയിൽപെട്ടിരിക്കുകയാണ് അവർ. ഓരോ റൂട്ടിലും ഓഡുന്ന ബസ് നിറയെ ആളെ കയറ്റി, ഡിപ്പോ ടാർഗറ്റ് തുക സമാഹരിച്ചാൽ മാത്രമേ എല്ലാ മാസവും 5 നു ശമ്പളമുള്ളൂ. അല്ലെങ്കിലും കിട്ടും, പക്ഷേ എപ്പോൾ, എങ്ങനെ എന്നൊന്നും ഉറപ്പില്ല എന്നാണ് സർക്കാർ പറഞ്ഞിരിക്കുന്നത്. ഈ സംവിധാനം നേരത്തെ തന്നെ ഉണ്ടെങ്കിലും ഇത് കടുപ്പിക്കാനാണ് തീരുമാനം.
കെഎസ്ആർടിസി പൂട്ടി, പകരം നേട്ടമുള്ള കെസ്വിഫ്ററ് പൂർണ്ണയും നടപ്പിലാക്കുകയാണ് മാനേജ്മെന്റിന്റെയും സർക്കാരിന്റെയും ലക്ഷ്യമെന്ന് ജീവനക്കാർ ആരോപിക്കുന്നു. അതിന്റെ ഭാഗമായി ജീവനക്കാരെ ഞെരുക്കത്തിലാക്കി സ്വമേധയാ പിരിഞ്ഞുപോക്കിന് പ്രേരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ ശമ്പളക്കളി. ശമ്പളം നൽകാതിരിക്കുന്നതിനു പുറമെ, ഓരോ ഡിപ്പോക്കും വരുമാനലക്ഷ്യം കൂടി അടിച്ചേൽപ്പിക്കുകയാണ് മാനേജ്മെന്റന്റ്. ഉന്നത ഉദ്യോഗസ്ഥർക്കായി സംഘടിപ്പിച്ച ശിൽപ്പശാലയിലാണ് അധികൃതർ ടാർഗറ്റ് നിർദ്ദേശം വച്ച്ത്.
ഇതിപ്പോൾ കനത്ത പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. ഓരോ ഡിപ്പോക്കും നിശ്ചയിക്കുന്ന വരുമാന ലക്ഷ്യത്തിൽ എത്തിയില്ലെങ്കിൽ, അവർക്ക് നേടിയ വരുമാനത്തിന്റെ തോത് അനുസരിച്ചുള്ള ശമ്പളം മാത്രം എല്ലാ മാസവും ആഞ്ചാംതീയതിക്കകം നൽകും എന്നാണ് പറഞ്ഞിട്ടുള്ളത്. നേരത്തെയും ഈ സംവിധനം നടപ്പാക്കി എങ്കിലും പലപ്പോഴായി വരുമാന ലക്ഷ്യം ഉയർത്തുകയും ഇതി കൈവരിക്കാനാവാതെ പോവുകയും ചെയ്തു.
അതുകൊണ്ട് ഇതൊരു പരാജയപ്പെട്ട സംവിദാനം ആണെന്നാണ് ജീവനക്കരാ്‍ പരയുന്നത്. എന്നാൽ ടാർഗറ്റ് സംവിധാനം വീണ്ടും കൊണ്ടുവരുന്നത്, ജീവനക്കാരെ ശ്വാസംമുട്ടിക്കാനും അതുവഴി ജോലി ഉപേക്ഷിച്ച് സ്വമേധയാ പെൻഷൻ വാങ്ങി പോകാനുമാണ് എന്ന് കടുത്ത ആക്ഷേപം ഉയർത്തുകയാണ് ജീവനക്കാർ. സർക്കാർ വളം വച്ച് വളർത്തിയ യൂണിയനപകൾ ടാർഗറ്റ് നിർദ്ദേശത്തെ ശക്തമായി എതിർത്ത് രംഗത്തെത്തിയിട്ടുണ്ട്.
അധികൃതർ യൂണിയനുകളുമായി ഇക്കാര്യത്തിൽ നടത്തിയ ചർച്ചപരാജയപ്പെട്ടു. നിയമസഭയിൽ സമർപ്പിച്ച ബ്യൂറോ ഓഫ് പബ്ലിക് എന്റർപ്രൈസസിന്റെ റിപ്പോർട്ടിൽ നഷ്ടത്തിലായ സ്ഥാപനങ്ങലിൽ ഒന്നാം സ്ഥാനത്താണ് കെഎസ്ആർടിസി.ശമ്പളത്തിനായി തുടർന്ന് ധനസഹായം നൽകാൻ ആവില്ലെന്ന് സർക്കാർ കെഎസ്ഈർടിസി യെയും യൂണിയനുകളെയും അറിയിച്ചിട്ടുണ്ട്. പറ്റില്ലെങ്കിൽ പൂട്ടാൻ ഹൈക്കോടതിയും പറഞ്ഞു. തുടർച്ചയായി ശമ്പളം അനിശ്ചതത്വത്തിലായാൽ ദുരിതത്തിലാവാൻ പോകുന്നത് കാൽ ലക്ഷം ജീവനക്കാരുടെ കുടുംബമാണ്.
എന്നെങ്കിലും കരകയറുമെന്ന് പ്രതീക്ഷിക്കാൻ പോലും വകയില്ലാത്ത രൂക്ഷമായ അവസ്ഥയിലേക്കാണ് കാര്യങ്ഹൾ നീങ്ങുന്നത്. ജോലി ചെയ്യാൻ തയ്യാറായി ഒരു കൂട്ടം ജീവനക്കാരുള്ളപ്പോഴും യൂണിയനുകളുടെ അതിപ്രസരം തന്നെയാണ് കോർപ്പറേഷനെ തകർത്തതെന്ന ആക്ഷേപം വ്യാപകമാണ്.അത് വാസ്തവവുമാണ്. ശമ്പളം നൽകാനുള്ള പണത്തിനായി മാനേജ്മെന്റ് ബാങ്കുകളുടെ കാലുപിടിക്കേണ്ട അവസ്ഥയാണ് ഈ മാസം സംഭവിച്ചത്.
അടുത്ത മാസം മുതൽ എങ്ങനെ ശമ്പളം ലഭിക്കുമെന്ന യാതൊരുറപ്പും ജീവനക്കാർക്കില്ല. സിംഗിള്‍ ഡ്യൂട്ടി പാറ്റേണ്‍ നടപ്പാക്കിയാല്‍ പ്രതിമാസം 20-25 കോടി രൂപ അധികവരുമാനമുണ്ടാകും എന്നാണ് കണക്കുകൂട്ടല്‍. എന്നാല്‍ ഡ്യൂട്ടി പാറ്റേണ്‍ സംസ്ഥാനത്തെല്ലാം നടപ്പിലാക്കാന്‍ ചുരുങ്ങിയത് 6 മാസമെങ്കിലും വേണ്ടി വന്നേക്കാം .ഇതിന് ജീവനക്കാരും സമ്മതിക്കണം. എംഡിയായ ബിജു പ്രഭാകരൻ വിചാരിച്ചാൽമാത്രം അതൊന്നും നടക്കുകയുമില്ല.
എന്നാല്‍ കെ എസ് ആര്‍ ടി സിക്കുള്ള സര്‍ക്കാര്‍ സഹായം തുടരും എന്നാണ് ഗതാഗത മന്ത്രി ആന്റണി രാജു പറയുന്നത്. അതെങ്ങനെ എന്ന് ധനമന്ത്രിക്കോ, സർക്കാരിനോ അറിയില്ല. പൊള്ള?ായ വാഗ്ദാനങ്ങലി്‍ പെട്ടു നട്ടം തിരിയാനാണ് ജീവനക്കാരുടെ യോഗം.
https://www.facebook.com/Malayalivartha























