കേരളം കുട്ടിച്ചോറായാലും മകൾ നന്നായാൽ മതി എന്നതാണ് സ്ഥിതി. ന്യൂനപക്ഷത്തെ പ്രീണിപ്പിച്ച് മരുമകന്, അടുത്ത ഇലക്ഷനിൽ വോട്ട് വാരിക്കൊടുക്കാനുള്ള ഒരുവശം ചേർന്നുള്ള പോക്കാണ് പിണറായി നടത്തിക്കൊണ്ടിരിക്കുന്നത് എന്നത് വ്യക്തമാണ്. ശബരിമലയിൽ തുടങ്ങിയതാണ് ആ കളി. അത് അങ്ങോട്ട് ടെക്നികക്ലി ഏറ്റില്ലെങ്കിലും, പിന്നീടങ്ങോട്ട് നിരന്തര ശ്രമം തന്നെയാണ്.

ഒരു നിറവും ഒരു വ്യക്തിയുടെയോ ഒരു വിഭാഗത്തിന്റെയും സ്വത്തല്ല. ആർക്കും ഒരു നിറവും തീറെഴുതിക്കൊടുത്തിട്ടുമില്ല. എന്നാൽ നിറങ്ങൽ ഓരോരുത്തരുടെയും കുത്തകയാണ് എന്നതുപോലെയാണ് കാര്യങ്ങളുടെ പോക്ക്. മരുമകൻമന്ത്രി റിയാസിനു വേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്യുന്ന കോലാഹലങ്ങൾ കണ്ടുകൊണ്ടിരിക്കാൻ തുടങ്ങിയിട്ട് നാളേറെയായി. കേരളം കുട്ടിച്ചോറായാലും മകൾ നന്നായാൽ മതി എന്നതാണ് സ്ഥിതി.
ന്യൂനപക്ഷത്തെ പ്രീണിപ്പിച്ച് മരുമകന്, അടുത്ത ഇലക്ഷനിൽ വോട്ട് വാരിക്കൊടുക്കാനുള്ള ഒരുവശം ചേർന്നുള്ള പോക്കാണ് പിണറായി നടത്തിക്കൊണ്ടിരിക്കുന്നത് എന്നത് വ്യക്തമാണ്. ശബരിമലയിൽ തുടങ്ങിയതാണ് ആ കളി. അത് അങ്ങോട്ട് ടെക്നികക്ലി ഏറ്റില്ലെങ്കിലും, പിന്നീടങ്ങോട്ട് നിരന്തര ശ്രമം തന്നെയാണ്. ന്യൂനപക്ഷ വോട്ടുകൾ വാരാനായി മരുമകനെ ഒപ്പം നിർത്തി, നൈസായി അമ്മായിയച്ഛൻ നീങ്ങുകയാണ്. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ഏഴയലത്തില്ലാത്ത വർഗ്ഗീയ നിലപാടുകളാണ് മുഖ്യമന്ത്രി ചെയ്തുവരുന്നത്.
പ്രത്യക്ഷമായ ഇത്തരം പ്രവർത്തികൾ കടുത്ത പ്രതിഷേധത്തിന് വകവയ്ക്കുന്നുണ്ടെങ്കിലും അതേ രീതിയിൽ മുഖ്യൻ മുന്നോട്ടു തന്നെ! കരിങ്കൊടികണ്ടാൽ ഹാലിളകുന്നതുപോലെ തന്നെ കാവി കണ്ടാലും മുഖ്യന് ഹാലിളകും. ഹിന്ദുമത വിശ്വാസികൾക്കു മേലെ കുതിരകയറി ഇസ്ലാം ന്യൂനപക്ഷത്തെ സന്തോഷിപ്പിക്കുന്ന ഒരുതരം വിചിത്രമായ നവലിബറൽ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചുവരുന്നത്.
അമ്പലത്തിലെ പ്രാർത്ഥന സമയത്ത് പ്രസംഗിക്കാനാവാത്തതിൽ ക്ഷുഭിതനാവുകയും, എന്നാൽ ബാങ്ക് വിളി സമയത്ത് ക്ഷമയോടെ കാത്തിരിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിയെ അല്ല കേരള സമൂഹത്തിന് വേണ്ടത് എന്ന് വിശ്വാസികൾ പറഞ്ഞുതുടങ്ങിയിട്ട് തന്നെ കാലങ്ങളായി. മതേതര നിലപാടെടുത്ത്, വിശ്വാസികളെ ഒന്നടങ്കം ബഹുമാനിച്ച്, വിശ്വാസ സംരക്ഷണത്തിന് അവരവരുടേതായ ഇടം കൊടുക്കുന്ന സോഷ്യലിസ്റ്റിനെയാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്.
തിരുവനന്തപുരം വെള്ളായണിയിൽ നടന്ന സംഭവത്തോടെ പിണറായിയുടെ ന്യൂനപക്ഷ സ്നേഹവും ഹിന്ദുത്വ വിരോധവും കൂടുതൽ വ്യക്തമായിരിക്കുകയാണ്. വെള്ളായണി ദേവീക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച്, പോലീസ് എയിഡ് പോസ്റ്റിനായി ഉത്സവകമ്മറ്റി കെട്ടിയ എയിഡ് പോസ്റ്റില്‍ കാവി നിറമായതിനാല്‍ അതിനുള്ളിലിരിക്കാന്‍ പോലീസുകാര്‍ തയ്യാറായില്ല എന്ന വിചിത്രമായ നടപടിയാണ് ഏററവും പുതിയത്.
നേമം എസ്എച്ച്ഒയുടെ നേതൃത്വത്തില്‍ പോലീസുകാര്‍ രഹസ്യമായി ക്ഷേത്രത്തിനു മുന്‍വശം മറ്റൊരു കൂറ്റന്‍ എയ്ഡ് പോസ്റ്റ് നിര്‍മിച്ചു. ആചാരപരമായി വളരെയേറെ പ്രാധാന്യമുള്ള നാഗപ്പാന സ്ഥാപിക്കുന്ന സ്ഥലത്താണ് എയ്ഡ് പോസ്റ്റിനായി ഷെഡ് പണിതത്. ിത് മാറ്റണമെന്ന ക്ഷേത്ര ഭാരവാഹകളുടെയും വിശ്വാസികളുടെയും അഭ്യര്ത്ഥന മാനിക്കാതെ പോലീസ് സംരക്ഷണം നൽകില്ലെന്ന നിലപാടാണ് പോലീസ് എടുത്തത്.
ഉത്സവ അലങ്കാരത്തിന് കാവി നിറം മാത്രം ഉപയോഗിക്കാന്‍ പാടില്ലെന്നും രാഷ്ട്രീയ നിക്ഷപക്ഷത പുലര്‍ത്തുന്ന രീതിയില്‍ അലങ്കാരങ്ങള്‍ ചെയ്യണമെന്നുമാണ് ക്ഷേത്രം ഭരണ സമിതി സെക്രട്ടറിക്ക് നല്‍കിയ ഉത്തരവില്‍ നേമം പോലീസ് പറയുന്നത്. സർക്കാരാവശ്യപ്പെടുന്ന രാക്ഷ്ട്രീയ നിഷ്പക്ഷതയോടൊപ്പം മതനിരപേക്ഷത ഇവിടെ വേണ്ടേ? എല്ലാ ജാതിമതസ്ഥരും ഒരുപോലെ സ്നേഹത്തോടെ ജീവിക്കുന്ന നാടാണിത്.
ഒരു പ്രത്യേക വിഭാഗത്തെ മാത്രം നിരന്തരം ദ്രോഹിക്കുന്നത് സങ്കടകരമാണെന്നാണ് വിശ്വാസികൾ പറയുന്നത്. എഴുന്നള്ളത്ത് കടന്നു പോകുന്ന പ്രദേശങ്ങളിലെല്ലാം കൊടി തോരണണങ്ങള്‍ കൊണ്ട് അലങ്കരിക്കുക പതിവാണ്. കാവി നിറത്തിലുള്ള കൊടികളാണ് ഉപയേഗിക്കാറ്. അവിടെ മാത്രമല്ല സാധാരണ ക്ഷേത്രങ്ങളിലെല്ലാം ഉത്സവ സമയത്ത് അലങ്കാരത്തിന് കാവി വര്‍ണ്ണമാണ് ഉപയോഗിക്കുക.
അലങ്കാരങ്ങൾക്ക് ഈ നിറം പാടില്ലെന്നല്ലാതെ, പോലീസ് ഏതു നിറമെന്ന് ഉത്തരവില്‍ പ്രത്യേകം എടുത്തു പറയുന്നില്ല. പക്ഷേ ഉദ്ദേശം വ്യക്തം. കാവി കൊണ്ടുള്ള അലങ്കാരങ്ങൾ നിർത്തണമെന്നും പണിതുടർന്നാൽ അറസ്റ്റ് ചെയുമെന്നുമായി സ്ഥലത്തെത്തിയ പോലീസ്. മുകളിൽ നിന്നുള്ള നിർദ്ദേശമില്ലാതെ, പാർട്ടി നിർദ്ദേശമില്ലാതെ പോലീസ് ഇങ്ങനെയോരു വർഗ്ഗീയ നിലപാടെടുക്കില്ലെന്നു തന്നെ ഭക്തർ പറയുന്നു.
കാവി തോരണങ്ങൾ കൊണ്ട് അലങ്കരിക്കുന്നതിൽ സിപിമ്മിനും കോൺഗ്രസിനും പരാതിയുണ്ട് എന്നാണ് എസ്എച്ച്ഒ പൊതുജനങ്ങളോട് പറഞ്ഞത്. പ്രശ്നത്തെ തുടർന്ന് എഡിഎം സർവകക്ഷിയോഗം വിളിച്ചു ചേർത്തപ്പോൾ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നാണ് ഭാരവാഹികളെ അറിയിച്ചതെന്നും പറഞ്ഞു. പിന്നെന്തിന് ഈ പ്രഹസനം? അപ്പോൾ സംഗതി വ്യക്തമാണ്.
രാഷ്ട്രീയമന്യേ മതപരമായി കളിച്ചാലേ മരുമകനെ മുഖ്യമന്ത്രി കസേരയിലിരുത്താനാവൂ എന്ന് മുഖ്യമന്ത്രിക്ക് ഉറപ്പാണ്. അല്ലാതെ പ്രതിച്ഛായ കൊണ്ടൊന്നും അക്കളി ഇനി നടക്കില്ല. ലൈഫ്മിഷൻ കേസ് പടിവാതിലിൽ നിൽപ്പുണ്ട്. മുഖ്യമന്ത്രി സ്ഥാനം കയ്യാലപ്പുറത്തെ തേങ്ങയാണ്. അപ്പോൾ കുടുംബസ്നേഹിയായ മുഖ്യന് മരുമകനെ കാത്തു സൂക്ഷിക്കാനുള്ള ഉത്തരവാദിത്വം സ്വാഭാവികം.
https://www.facebook.com/Malayalivartha























