തങ്കശ്ശേരിയിൽ പ്രവർത്തിക്കുന്ന ഡി ഫോർട്ട് റിസോർട്ടിന്റെ നിയമവിരുദ്ധമായ പ്രവർത്തനങ്ങളെക്കുറിച്ചും ആ റിസോർട്ടിൽ യുവജന കമ്മീഷൻ ചെയ്‌പേഴ്സൻ ചിന്താ ജെറോം മിന്റെ അനധികൃത താമസത്തെക്കുറിച്ചും തെളിവുസഹീതമുള്ള വിവരങ്ങലാണ് മലയാളിവാർത്ത നൽകിയത്. ഇതിനോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ്സ് നടത്തിയ പ്രതിഷേധങ്ങൾക്കും, നൽകിയ പരാതിക്കും ശേഷം നിരവധി സൈബർ ആക്രമണങ്ങളും ഉണ്ടായി.

യുവജനക്കമ്മിഷൻ അദ്ധ്യക്ഷ ചിന്താ ജെറോമിന്റെ വർഷങ്ങളായുള്ള താമസം കൊല്ലം തങ്കശ്ശേരിയിലെ ഡി ഫോർട്ട് ഓൾ സീസൺസ് ആയുർവേദ്ക് ഫോർ സ്റ്റാർ സോർട്ടിലാണ് എന്നതുസംബന്ധിച്ച് മലയാളിവാർത്തയാണ് ആദ്യമായി വിവരങ്ങൾ പുറത്തുവിട്ടത്. ഈ റിസോർട്ട് കോസ്റ്റൽ റെഗുലേഷൻ സോൺ ലംഘിച്ച് നിർമ്മിച്ചതാണെന്നും നാലു നൂറ്റാണ്ടിനുമേല പഴക്കമുള്ള ചരിത്രത്തിന്റെ ഭാഗമായ ഡച്ച്-പോർച്ചുഗീസ് സെമിത്തേരി കയ്യേറിയിട്ടുണ്ടെന്നും മലയാലിവാർത്ത വെളിപ്പെടുത്തിയിരുന്നു.
ഇതേ തുടർന്ന് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം നടപടി ആവശ്യപ്പെട്ട് അധികൃതർക്ക് പരാതി നൽകുകയുണ്ടായി. ഇപ്പോഴിതാ, റ്സോർട്ടുടമയായ ഡാർവിൻ ക്രൂസ് എന്ന വ്യക്തി നേരിട്ട്, വിഷ്ണുവിനെ ഭീഷണിപ്പെടുത്തിയിരിക്കുകയാണ്. വിഷ്ണുവിന്റെ വാട്സ് ആപ്പ് നമ്പറിലേക്ക് ഡാർവിൻ ,ഡിഫോർട്ട് റിസോർട്ടിന്റെ പ്രമോഷൻ എന്നോണം, ഡി ഫോർട്ട് ചാകര സദ്യ എന്ന പേരിൽ 11.43 ന് ഒരു ബ്രോഷർ അയച്ചു. അതിന് ശേഷം 11.47 ന് ഇതേ നമ്പറിൽ നിന്നും വാട്‌സ്ആപ്പ് കാൾ വന്നു.
അപരിചിത നമ്പർ ആയതിനാൽ വിഷ്ണു കാൾ അറ്റൻഡ് ചെയ്തില്ല. തൊട്ടുപിന്നാലെ ഡി ഫോർട്ടിൽ നിന്ന് ഹെഡ് മസാജ് ഓഫർ ചെയ്ത് വീണ്ടും സന്ദേശം അയച്ചു. ഇതിനോടും പ്രതികരിക്കാതിരുന്നതിനെ തുടർന്ന് 12.03 ന് വിഷ്ണുവിനെ ഭീഷണിപ്പെടുത്തുന്ന തരത്തിൽ മറ്റൊരു സന്ദേശം എത്തി. അതിലിങ്ങനെയാണ് സൂചന" മറ്റുളവർക്കതിരെ കുപ്രചരണം നടത്തി സ്വന്തം ജീവൻ അപകടത്തിലാക്കുന്നു ..എന്ന് .
സംഭവത്തിൽ വിഷ്ണു സുനിൽ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകി. പരാതി മോണിറ്ററിംഗ് സംല്ലിന് അയച്ചതായി ഡിജിപി ഓഫീസിൽ നിന്ന് അറിയിപ്പും ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ വിഷ്ണു മലയാളിവാർത്തയോട് പ്രതികരിച്ചു
തങ്കശ്ശേരിയിൽ പ്രവർത്തിക്കുന്ന ഡി ഫോർട്ട് റിസോർട്ടിന്റെ നിയമവിരുദ്ധമായ പ്രവർത്തനങ്ങളെക്കുറിച്ചും ആ റിസോർട്ടിൽ യുവജന കമ്മീഷൻ ചെയ്‌പേഴ്സൻ ചിന്താ ജെറോം മിന്റെ അനധികൃത താമസത്തെക്കുറിച്ചും തെളിവുസഹീതമുള്ള വിവരങ്ങലാണ് മലയാളിവാർത്ത നൽകിയത്. ഇതിനോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ്സ് നടത്തിയ പ്രതിഷേധങ്ങൾക്കും, നൽകിയ പരാതിക്കും ശേഷം നിരവധി സൈബർ ആക്രമണങ്ങളും ഉണ്ടായി.
യാതൊരു ദയയും കാണിക്കാതെ പ്രവർത്തിക്കുമെന്നാണ് സിപിഎം സൈബർ കമ്മ്യൂൺ എന്ന പേജിൽ പറഞ്ഞിരുന്നത്. അതിനൊക്കെ ശേഷമാണ് ഈ ഭീഷണി. പാർട്ടി ഒത്താശ ഇല്ലെങ്കിൽ പിന്നെങ്ങനെ ഈ ധൈര്യം. സംഭവത്തിൽ നാളിതുവരെ കൊല്ലത്തെ പാർട്ടി നേതൃത്വം ഒരക്ഷരം മിണ്ടിയിട്ടുമില്ല. എല്ലാം ചേർത്തുവായിക്കുമ്പോൾ കാര്യങ്ങൾ വ്യക്തമായി മനസിലാവുന്നു.
കേന്ദ്ര സർക്കാരിന്റെ നാഷണൽ ഇന്റഗ്രേറ്റഡ് ഡേറ്റാ ബെയ്സ് ഓഫ് ഹോസ്പിറ്റാലിറ്റി ഇൻഡസ്ട്രി പോർട്ടലിൽ ഡിഫോർട്ട് റിസോർട്ടിന്റെ വിവരങ്ങൾ നൽകിയിട്ടുണ്ട്. ഫോർ സ്റ്റാർ ഹോട്ടൽ വിത്ത് നൊ ആൾക്കഹോൾ എന്ന വിഭാഗത്തിലാണ് ഡാർവിന്റെ കോട്ട പെട്ടിട്ടുള്ളത്. എന്നാൽ ആയുര്വേദിക് പോസ്പിറ്റൽ ആയിട്ടാണ് പ്രവർത്തിക്കുന്നതും, രജിസ്ട്രേഷനും. പോർട്ടലിൽ ഇപ്പോഴും അങ്ങനെയാണ്.
കേരള കോസ്റ്റൽ സോൺ മാനേജ്മെന്റ് അഥോറിറ്റി നൽകിയ ചട്ടലംഘന വിജ്ഞാപനത്തിലും ഡി ഫോർട്ട് റിസോർട്ടിന്റെ പേരുണ്ട്. ഖ്വാസി ജുഡിഷ്യൽ പദവിയിൽ ഇരുന്നുകൊണ്ട് ഫോർസ്റ്റാർ നിലവാരത്തിലുള്ള റിസോർട്ടിൽ താമസിച്ചത് തികച്ചും സ്വാഭാവികമെന്ന മട്ടിലായിരുന്നു സഖാവിന്റെ പ്രതികരണം.
https://www.facebook.com/Malayalivartha























