കെഎസ്ആർടിസിയുടെ പോക്കറ്റിൽ കാശില്ലാത്തതുകൊണ്ട് സാമ്പത്തിക സഹായത്തിന് എന്തായാലും ധനവകുപ്പിനെ ആശ്രയിച്ചേ മതിയാവൂ. എന്നാൽ അങ്ങനെയിപ്പോൾ ധനമന്ത്രിയുടെ കാലുപിടിക്കാൻ ഞാനില്ലെന്ന് ബിജുപ്രഭാകരനും, എങ്കിൽ തന്നതുതന്നെ എന്ന് സർക്കാരും.

പെട്ടുപോയത് പാവം കെഎസ്ആർടിസി ജീവനക്കാരാണ്. ഇവിടെ നടപ്പാവുന്നത് പിണറായി സാമ്പത്തിക ശാത്രമാണ്. അതിനു വളമാവുന്നത് ധനമന്ത്രി കെ എൻ ബാലഗോപാലനും, കെഎസ്ആർടിസി എംഡി ബിജുപ്രഭാകരനും തന്നിലുള്ള ഈഗോ ക്ളാഷും.കെഎസ്ആർടിസിയുടെ പോക്കറ്റിൽ കാശില്ലാത്തതുകൊണ്ട് സാമ്പത്തിക സഹായത്തിന് എന്തായാലും ധനവകുപ്പിനെ ആശ്രയിച്ചേ മതിയാവൂ.
എന്നാൽ അങ്ങനെയിപ്പോൾ ധനമന്ത്രിയുടെ കാലുപിടിക്കാൻ ഞാനില്ലെന്ന് ബിജുപ്രഭാകരനും, എങ്കിൽ തന്നതുതന്നെ എന്ന് സർക്കാരും. ഇതൊക്കെ നോക്കിയിരുന്നു ഊറിച്ചിരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനൊക്കെ ഇടയിൽ പെട്ടുപോകുന്നത് നിത്യ ചിലവിന് പാടുപെടുന്ന പാവം ജീവനക്കാർ. എന്തൊരവസ്ഥയാണ് കെഎസ് ആർടിസിയുടേത്.
ജീവനക്കാർ ചേദിക്കുന്ന നിരവധി ചോദ്യങ്ങളുണ്ട്.. കുറച്ചു കാലം മുൻപ് എന്തിനാണ് കാലപ്പഴക്കമില്ലാത്ത 1600 ഓളം ഒടിക്കൊണ്ടിരുന്ന ബസുകൾ എംഡി ബിജു പ്രഭാകരൻ ഷെഡിലാക്കിയത്? പല യൂണിറ്റുകളിലും ഡീസൽ ടാങ്കിളക്കി,എൻജിൻ മാറ്റി ഷെഡിലാക്കി. എന്തിന്? പ്രതിസന്ധി ഉണ്ടാക്കാൻ മനപ്പൂർവ്വം ചെയ്തതാണ് ഇതെന്നാണ് ആരോപണം. കാലപ്പഴക്കമില്ലാത്ത ബസ്സുകളാണ് ഇവയൊക്കെ. കെഎസ്ആർടിസിയുടെ 1500 ഓർഡിനറി ബസ്സുകൾ 10000 രൂപവച്ച് ഒന്നരക്കോടി രൂപ ദിവസം വരുമാനം ലഭിക്കും.
15 വർഷം കഴിഞ്ഞ ബസ്സുകൾ ഓടരുതെന്ന് കേന്ദ്ര പറഞ്ഞിട്ടുണ്ട്. അതിൽ എക്സ്റ്റൻഷൻ ചോദിക്കുന്ന വൈരുദ്ധ്യാത്മത പ്രവർത്തിയാണ് എഡി ചെയ്തിരിക്കുന്നത്. സർക്കാരിനോടുള്ള പകവീട്ടാനുള്ള മാർഗ്ഗമായി മാത്രമാണ് എംഡി കെഎസ്ഈർടിസിയെ കാണുന്നത്. 1500 ബസുകൾ നിർത്തി ഇടാതെ അത് ഓടിച്ച് വരുമാനം ഉണ്ടാക്കൂ, എന്തിന് സർക്കാരിനോട് ചോദിക്കുന്നു എന്ന നിലപാടാണ് ധനമന്ത്രിയുടേത്. ഇതി രണ്ടാൾക്കുമുള്ള കടുത്ത ഈഗോയാണ്.
3500 വണ്ടിയായി കുറഞ്ഞു. ദിവസം ഒന്നരക്കോടിയുടെ അധിക വരുമാനം ഉണ്ടാക്കി എളുപ്പത്തിൽ 50 കോടി സമ്പാദിക്കാമല്ലോ എന്നാണ് ധനമന്ത്രി ചോദിക്കുന്നത്. എം പാനൽ ജീവനക്കാരാണ് കെ സ്വിഫ്റ്റിൽ ഉള്ളത്. അവർത്ത് 750 ഉം സ്ഥഇര ജീവനക്കാരന് 1900 രൂപയുമാണ് ശമ്പളം. പിണറായി വിജയൻ തൊഴിലാളികളെ സംരക്ഷിക്കുന്നില്ല എന്നു പറയുന്നതിന് വളരെ ശക്തമായ ഉദാഹരണമാണ് കെസ്വിഫ്റ്റ്.
ട്രെയ്ഡ് യൂണിയൻ ഇല്ലാതെ നടത്തുന്ന ഒരു അടിമ വ്യവസായമാണ് കെസ്വിഫ്റ്റ് എന്നു പറയുന്ന. 10 വർഷം മിൻപ്, കെഎസ്ആർടിസി പൂട്ടുന്നതാണ് നല്ലതെന്ന നിലയിൽ ബിജു പ്രഭാകരൻ ഇട്ട ഫെയ്സ് പോസ്റ്റ് ,എംഡിയുടെ മനോഭാവം വെളിവാക്കുന്നതാണ്. കെഎസ്ആർടിസി അടച്ചുപൂട്ടാനായി തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ നിയമിച്ച ആളാണ് ബിജു പ്രഭാകരൻ എന്ന കെഎസ് ആർടിസി എംഡി.
പിണറായി എക്കണോമിക്സിന്റെ ടെസ്റ്റ് ഡോസാണ് കെഎസ്ആർടിസി. എന്നുവേണം മനസിലാക്കാൻ. ഇനി, പിണറായി ഇക്കണോമിക്സ് വ്യക്തമാക്കാം. സർക്കാർ ജീവനക്കാർക്കൊന്നും ശമ്പളം കൊടുക്കാൻ താൽപ്പര്യമില്ലാത്ത ഉട്ടോപ്യൻ പാതയാണ് ഈ പ്രത്യേക ഇക്കണോമിക്സ്. പകുതിപ്പേരെ പിരിച്ചുവിട്ട് ശമ്പളം ലാഭിക്കുക. അവിടൊക്കെ എംപാനൽ പോലെ തുച്ഛമായ ദിവസ വേതനത്തിന് ജീവനക്കാരെ നിയമിക്കും.
പണ്ടത്തെപ്പോലെ യൂണിയൻ പ്രവർത്തനങ്ങൽ ഉച്ചസ്ഥായിയിലല്ല കെഎസ്ആർടിസിയിൽ എന്ന് ജീവനക്കാരുടെ നേർസാക്ഷ്യം. ടോമിൻ തച്ചങ്കരി എംഡി ആയ കാലത്ത് യൂണിയനുകളുടെ തന്ത്രങ്ങൾതകർത്തു പോളിച്ചടുക്കി എന്നാണ് പറയുന്നത്. അവരൊക്കെ ജോലിക്ക് കയറി. പരിദിയിൽ കൂടുതൽ ആളിനെ കുത്തിക്കയറ്റി ആണ് ഇപ്പോൾ കെഎസ്ആർടിസി ഓടുന്നത്.
തകർത്തിരിക്കുന്നത് ഇങ്ങനെ അധികപ്പണി എടുക്കുന്ന ജീവനക്കാരെയാണ്. ശമ്പളം പോലുമില്ലാതെ അനിശ്ചിതത്വത്തിലായ ജോലിയെ ഓർത്ത് നിരാശപ്പെടുന്ന ഡ്രൈവർമാർ എന്തു മനസാന്നിദ്ധ്യത്തിലാണ് വണ്ടി ഓടിക്കേണ്ടത്. അവരുടെ കുടുംബവും പുലരണം. ഇങ്ങനെയുളവരെ വെല്ലുവിളിക്കുകയാണ് സർക്കാരും മാനേജ്മെന്റും ചെയ്യുന്നത്. പിഎസ്സി പരീക്ഷ എഴുതി ജോലിക്കു കയറിയ ജീവനക്കാരാണ് എല്ലാ വകുപ്പിലെയും പോലെ കെഎസ്ആർടിസിയിലും ഉള്ളത്.
മുഴുവൻ കുട്ടികളും ജയിച്ചാൽ മാത്രമേ അദ്ധ്യാപകർക്ക് ശമ്പളം കൊടുക്കൂ എന്ന് ശഠിച്ചാലോ? ഓപ്പറേഷൻ ചെയ്ത മുഴുവൻ രോഗികളും രക്ഷപ്പെട്ടാൽ മാത്രമേ ഡോക്ടർക്ക് ശമ്പളം നൽകൂ എന്ന് സർക്കുലർ ഇറക്കിയാലോ?, നൂറു ശതമാനം ഗുണ്ടകളെ അമർച്ച ചെയ്താലേ പോലീസുകാരന് ശമ്പളം കൊടുക്കൂ എന്നുവന്നാലോ? അത്തരത്തിൽ കെഎസ്ആർടിസി ജീവനക്കാരന്റെ കഷ്ടപ്പാട് എത്രയെന്ന് മനസിലാക്കാൻ പറ്റൂ . സംസ്ഥാനത്തിന്റെ സ്വന്തം ഗതാഗത സംവിധാനത്തിന്റെ ദുരവസ്ഥയാണിത്.
ശമ്പളം കൊടുക്കാൻ ഉത്തരവാദിത്വപ്പെട്ട കോർപ്പറേഷനു വകയില്ല, സർക്കാർ കൈമലർത്തുന്നു. തകരട്ടെ എന്ന് എംഡിയും. മാറിമാരി വന്ന പല സർക്കാരുകളും വായ്പ എടുത്ത ഭീമൻ തുക കൊടുത്തു തീർക്കാനായി കഷ്ടപ്പെടുന്ന ജീവനക്കാരാണ് ഇപ്പോഴുള്ളവർ. കാരണം, വായ്പാ ബാധ്യത ഒവിവാക്കാനായി കെഎസ്ആർടിസിയുടെ വരുമാനം വർഷങ്ങളായി ബാങ്കുകളുടെ കൺസോർഷ്യത്തിന്റെ അക്കൈണ്ടിലേക്കാണ് പോകുന്നത്.
ഇത്ൽ, വായ്പാ അടവ് കഴിച്ചുള്ള തുക മാത്രമേ അക്കൗണ്ടിൽ നിന്ന് കെഎസ്ആർടിസിക്ക് ലഭിക്കൂ. അത് ഇന്ധനച്ചെലവിനുള്ളതാണ്. എന്നാൽ ടോമിൻ തച്ചങ്കരി എംഡി ആയിരുന്നപ്പോൾ കെഎസ്ആർടിസിയുടെ സ്വന്തം അക്കൗണ്ടിലേക്കാണ് വരുമാനം മാറ്റിയിരുന്നത്. അതുകൊണ്ടാണ് കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാനപള്ള തുക കോർപ്പറേഷൻ തന്നെ സമ്പാദിച്ചു എന്ന തരത്തിൽ നമ്മളറിഞ്ഞത്.
കാലാകാലങ്ങളായി സർക്കാരുകൾ വരുത്തി വച്ച കടം തീർക്കലല്ല ജീവനക്കാരുടെ കടമ, അവരുടെ കുടുംബം പുലർത്തലാണ്. ലോകമെമ്പാടും പ്രചാരത്തിലുള്ള കമ്മ്യൂണിസ്റ്റ് ഭരണ രീതി, തൊഴിലാളിയെ തുണക്കുന്നതാണ്. ദ്രേഹിക്കുന്നതല്ല.കരകയറാൻ കഴിയും പക്ഷേ സമ്മതിക്കില്ലെന്നുവന്നാലോ? ജീവനക്കാർ തീരുമാനിക്കട്ടെ, ജനങ്ങൾ തീരുമാനിക്കട്ടെ...
https://www.facebook.com/Malayalivartha























