സുന്ദരന്മാരായ മുസ്ലിം ചെറുപ്പക്കാരെ ഉപേക്ഷിച്ച അരയ്ക്കു താഴെ തകര്‍ന്ന ഒരു സങ്കിയെ കെട്ടാന്‍ പോയവള്‍ ഇത് അനുഭവിക്കും..! പ്രണവിന്റെ മരണ വാർത്തയ്ക്ക് താഴെ ചിരിക്കുന്ന ചിലർ..!ഷഹാന പ്രണവിന്റെ സ്വന്തമാകാന്‍ തീരുമാനിച്ചതിന്റെ വാര്‍ത്തയ്‌ക്ക് താഴെ എതിര്‍പ്പ് പ്രകടിപ്പിച്ചവര്‍ തന്നെയാണ് ഇന്ന് ആ മരണവാര്‍ത്ത കണ്ടും എങ്ങനെ പ്രതികരിക്കുന്നത്..

സുന്ദരന്മാരായ മുസ്ലിം ചെറുപ്പക്കാരെ ഉപേക്ഷിച്ച അരയ്ക്കു താഴെ തകര്‍ന്ന ഒരു സങ്കിയെ കെട്ടാന്‍ പോയവള്‍ നമ്മുടെ നാട്ടിലെ മനഃസാക്ഷിയില്ലാത്ത ഒരു കൂട്ടം ചെറുപ്പക്കാര്‍ ഷഹാന എന്ന മനുഷ്യജീവിയെ ഇന്നലെ നികൃഷ്ടമായി വിശേഷിപ്പിച്ച വാക്കുകളാണ് ഇത് എല്ലാ എതിര്‍പ്പുകളെയും അവഗണിച്ച് പ്രണവിനൊപ്പം ജീവിക്കാന്‍ പോയ ഷഹാനയെ ആക്രമിക്കാന്‍ കിട്ടിയ അവസരമായി ഇത് ചില മുസ്ലിം യുവാക്കള്‍ ഉപയോഗിക്കുകയാണ്.
ഷഹാന പ്രണവിന്റെ സ്വന്തമാകാന്‍ തീരുമാനിച്ചതിന്റെ വാര്‍ത്തയ്‌ക്ക് താഴെ എതിര്‍പ്പ് പ്രകടിപ്പിച്ചവര്‍ തന്നെയാണ് ഇന്ന് ആ മരണവാര്‍ത്ത കണ്ടും വിഷം ചീറ്റുന്നത്. ഇത്ര ക്രൂരമായി ഇവര്‍ക്കൊക്കെ ചിന്തിക്കാന്‍ എങ്ങനെ സാധിക്കുമെന്ന് മനഃസാക്ഷിയുള്ള ആര്‍ക്കും തോന്നിപ്പോകും.
പ്രണവിന്റെ അകാല മരണ വാര്‍ത്തക്ക് കീഴെ ഇത്രയേറെ സന്തോഷപ്രകടനങ്ങള്‍ കാണുമ്ബോള്‍ സത്യത്തില്‍ ഒരു തരം മരവിപ്പ് കലര്‍ന്ന പേടി തന്നെയാണ് തോന്നുന്നതെന്ന് ഡിജിറ്റല്‍ ക്രിയേറ്റര്‍ ആയ പ്രവീണ്‍ പ്രഭാകര്‍ ഫേസ്‌ബുക്കില്‍ കുറിച്ചു. മതം ഇത്രയേറെ നിയന്ത്രിക്കുന്ന എത്ര ലക്ഷം മനുഷ്യരാണ് നമുക്കിടയില്‍ ഇങ്ങനെ സ്ലീപ്പര്‍ സെല്‍സുകളെ പോലെ ജീവിക്കുന്നതെന്ന് പ്രവീണ്‍ ചോദിക്കുന്നു.പ്രണവ് വിശ്വസിച്ച പ്രത്യേയ ശാസ്ത്രത്തിന്റെ പേരിലും ആക്ഷേപിക്കുന്ന മത മൗലികവാദികള്‍ ഉണ്ട് .സമൂഹമാദ്ധ്യങ്ങളിലൂടെ ശ്രദ്ധനേടിയ തൃശ്ശൂര്‍ കണ്ണിക്കര സ്വദേശി പ്രണവ് ഇന്ന് രാവിലെയാണ് അന്തരിച്ചത് .
എല്ലാ എതിര്‍പ്പുകളെയും അവഗണിച്ചാണ് ഷഹാന പ്രണവിന്റെ ജീവിതസഖിയായത് .കല്യാണമോ കുടുംബ ജീവിതമോ സ്വപ്നം കാണാതിരുന്ന സമയത്താണ് ഷഹാന തന്‍റെ ജീവിതത്തിലേക്ക് എത്തിയതെന്നാണ് പ്രിയതമയെക്കുറിച്ച് പ്രണവ് പറഞ്ഞരുന്നത്. തീരുമാനം മാറ്റമമെന്ന് പ്രണവും കൂട്ടുകാരും കുടുംബാംഗങ്ങളും ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രണവിനൊപ്പം താമസിക്കാനുള്ള തീരുമാനത്തി ഷഹാന ഉറച്ച് നില്‍ക്കുകയായിരുന്നു. ആ ഉറച്ച തീരുമാനമായിരുന്ന പുതിയ ജീവിതത്തിലേക്ക് കടക്കാന്‍ കരുത്തായതും. വിവാഹം കഴിഞ്ഞ് മൂന്ന് വര്‍ഷം പൂര്‍ത്തിയാകാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് പ്രണവിന്‍റെ അപ്രതീക്ഷിത വിയോഗം.
തന്‍റെ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ ടുട്ടുമോന്‍ ലക്കി സെന്‍റര്‍ എന്നപേരില്‍ ലോട്ടറി കച്ചവടവും പ്രണവ് നടത്തിയിരുന്നു. അതിന് തന്‍റേതായ കാരണങ്ങളും ഈ യുവാവ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. പ്രണവിന്‍റെ മരണശേഷം ഈ പോസ്റ്റുകളെല്ലാം ചര്‍ച്ചയാവുകയാണ്. വീട്ടുകാരെ ബുദ്ധിമുട്ടിക്കാതെ മരുന്നിനും മറ്റും പണം കണ്ടെത്താനും, ഷഹാന കുട്ടിയെ നല്ലോണം നോക്കണം എന്ന ചിന്ത മനസില്‍ കൂടിയതിനും ശേഷമാണ് ലോട്ടറി വില്‍പ്പന എന്നൊരാശയം മനസില്‍ ഉദിച്ചതെന്നാണ് പ്രണവ് പറഞ്ഞിരുന്നത്. വീല്‍ചെയറില്‍ കഴിയുന്ന താന്‍ ഈ ഒരു ആശയം പങ്കുവെച്ചപ്പോള്‍ പലരും നല്ലത് പറഞ്ഞെങ്കിലും മറ്റു ചിലര്‍ മോശം പറഞ്ഞിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
ഷഹാന കുട്ടി എന്തിനും കൂടെ ഉണ്ടെന്ന് പറഞ്ഞപ്പോള്‍ രണ്ടും കല്‍പ്പിച്ചു ലോട്ടറി വില്‍പ്പന തുടങ്ങുകയായിരുന്നു. അപകടത്തില്‍ വീണപ്പോഴെന്നപോലെ ലോട്ടറി വില്‍പ്പനയിലേക്ക് ഇറങ്ങിയപ്പോഴും തുടക്കം കുറിക്കാന്‍ സഹായിച്ചത് കൂട്ടുകാര്‍ തന്നെയായിരുന്നു. ആദ്യം ടിക്കറ്റ് എടുക്കാന്‍ പൈസ നല്‍കി സഹായിച്ചത് ഡിവൈഎഫ്‌ഐ പിഗ്മെന്‍റ്സ് യൂണിറ്റ് ആണെന്നും പ്രണവ് പറഞ്ഞിട്ടുണ്ട്.പക്ഷെ ഒരു മനുഷ്യന്റെ മരണം പോലും ആഘോഷമാക്കുന്ന, ഒരു മനുഷ്യന്റെ വേദനയില്‍ സന്തോഷിക്കുന്ന ക്രൂരനബിമാരാകാന്‍ മനുഷ്യ ജന്മ എടുത്തവര്‍ക്കു കഴിയില്ല രാക്ഷസന്മാരുടെയോ അസുരന്മാരുടെയോ ഒക്കെ ജന്മം എടുത്തവര്‍ക്കേ കഴിയൂ ആ ജന്മം നല്‍കിയ അമ്മമാര്‍ക്ക് പോലും അപമാനമാണ് ഇത്തരം ജനങ്ങള്‍
https://www.facebook.com/Malayalivartha


























