ആർഎസ്എസ് നേതൃത്വവും മുസ്ലീം സംഘടനകളും കൂടിക്കാഴ്ച നടത്തിയതിൽ ഇടത് പ്രൊഫൈലുകളിൽ രോഷം തിളച്ച് പൊന്തുകയാണ്; മുസ്ലീങ്ങളുടെ കാര്യം പറയാൻ വളരെ ചെറിയ സംഘടനയായ ജമാ അത്തെ ഇസ്‌ലാമിക്ക് എന്ത് അധികാരം എന്നാണവർ ചോദിക്കുന്നത്;കമ്മ്യൂണിസ്റ്റുകാരുടെ വിലക്ക് പേടിച്ച് മുസ്ലീങ്ങൾ ആർഎസ്എസ്സിനോട് അകൽച്ച കാണിച്ചിരുന്ന കാലമൊക്കെ കഴിഞ്ഞു പോയെന്ന് സന്ദീപ് ജി വാര്യർ

ആർഎസ്എസ് നേതൃത്വവും മുസ്ലീം സംഘടനകളും കൂടിക്കാഴ്ച നടത്തിയതിൽ ഇടത് പ്രൊഫൈലുകളിൽ രോഷം തിളച്ച് പൊന്തുകയാണ് . മുസ്ലീങ്ങളുടെ കാര്യം പറയാൻ വളരെ ചെറിയ സംഘടനയായ ജമാ അത്തെ ഇസ്‌ലാമിക്ക് എന്ത് അധികാരം എന്നാണവർ ചോദിക്കുന്നത് . നിർണായകമായ ഫേസ്ബുക്ക് പോസ്റ്റ് പങ്കു വച്ച് സന്ദീപ് ജി വാര്യർ. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
ആർഎസ്എസ് നേതൃത്വവും മുസ്ലീം സംഘടനകളും കൂടിക്കാഴ്ച നടത്തിയതിൽ ഇടത് പ്രൊഫൈലുകളിൽ രോഷം തിളച്ച് പൊന്തുകയാണ് . മുസ്ലീങ്ങളുടെ കാര്യം പറയാൻ വളരെ ചെറിയ സംഘടനയായ ജമാ അത്തെ ഇസ്‌ലാമിക്ക് എന്ത് അധികാരം എന്നാണവർ ചോദിക്കുന്നത് . ഇന്ത്യയിലെ ഏറ്റവും വലിയ മുസ്‌ലിം സംഘടനായ ജംയത്തുൽ ഉലമ ഹിന്ദ് , ഇന്ത്യയിലെ ഏറ്റവും ആധികാരികമായ മുസ്ലിം സെമിനാരി ദിയോബന്ദ് എന്നീ സംഘടനകളും ഷിയാ വിഭാഗങ്ങളുടെ സംഘടനകളും എല്ലാം ആർഎസ്‌എസ്സുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട് . അക്കൂട്ടത്തിൽ ജമാ അത്തെ ഇസ്‌ലാമിയും ഉണ്ട് എന്നെ ഉള്ളൂ .
ഹിന്ദുക്കളുടെ അട്ടിപ്പേറവകാശം ആർഎസ്‌എസ്സിനാണോ എന്നാണ് അടുത്ത ചോദ്യം . ആർഎസ്എസ് ഒരിക്കലും അങ്ങനെ അവകാശപ്പെട്ടിട്ടില്ല. എന്നാൽ ആർഎസ്‌എസ്സിനെക്കാൾ വലിയ ഒരു സംഘടന വേറെ ഇല്ലാത്തിടത്തോളം കാലം ആർഎസ്‌എസ്സിന് തന്നെയാണ് ആ അർഹതയുള്ളത് . ഏത് മാനദണ്ഡം വച്ച് പരിശോധിച്ചാലും നിങ്ങൾ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ആർഎസ്‌എസ് തന്നെയാണ് ഹിന്ദുക്കളുടെ ഏറ്റവും ബ്രിഹത്തും സുസംഘടിതവും സുശക്തവുമായ സംഘടന. അട്ടിപ്പേറവകാശം വേണ്ടവർ ആർഎസ്‌എസ്സിനെക്കാൾ വലിയ ഒരു ഹിന്ദു സംഘടനയുണ്ടാക്കി , അല്ലെങ്കിൽ അങ്ങനെ ഉള്ള ഒന്നിനെ ചൂണ്ടിക്കാണിച്ച് വേണം ആ വാദമുന്നയിക്കാൻ .
ആർഎസ്എസ് വളരെ പെട്ടെന്ന് ഇങ്ങനെ ഒരു ചർച്ച നടത്തിയത് അസ്വാഭാവികമാണെന്നും അത്കൊണ്ട് വിശ്വസിക്കരുതെന്നും സ്നേഹബുദ്ധ്യാ ഇടത് പക്ഷം മുസ്ലീങ്ങളെ ഉപദേശിക്കുന്നു. തെറ്റ് , പൂജനീയ സുദർശൻ ജി സർസംഘചാലകായിരുന്ന കാലം മുതൽക്ക് ആർഎസ്എസ് വിവിധ ക്രിസ്ത്യൻ മുസ്‌ലിം നേതൃത്വങ്ങളുമായി ആശയ വിനിമയം നടത്തുന്നുണ്ട് എന്നുള്ളതാണ് വസ്തുത . ക്രൈസ്തവ സഭാ നേതൃത്വങ്ങളുമായി വളരെ അടുപ്പമുണ്ടാക്കാനും പരസ്പരം തെറ്റിദ്ധാരണകൾ നീക്കാനുമൊക്കെ ഇത് കൊണ്ട് കഴിഞ്ഞിട്ടുമുണ്ട് .
ഈ ചർച്ചകൾ കൊണ്ട് നാടിന് ഗുണമേ ഉണ്ടാകൂ . ഈ ചർച്ചകളെ ഭയക്കുന്നവർ ഹിന്ദുക്കളെയും മുസ്ലീങ്ങളെയും അകറ്റി നിർത്തി മുസ്ലിം സംരക്ഷക വേഷം കെട്ടി രാഷ്ട്രീയ നേട്ടമുണ്ടാക്കിയവരാണ് . ഫസലിനെ കൊന്ന് രക്തം പുരണ്ട തൂവാല ആർഎസ്എസ് ശാഖയിലിട്ട് കലാപമുണ്ടാക്കാൻ നോക്കിയവരാണ് . നാദാപുരത്തും നന്ദിഗ്രാമിലും മുസ്ലീങ്ങളെ വേട്ടയാടി കൊള്ളയടിച്ചതും കൊന്നു തള്ളിയതും കമ്മ്യൂണിസ്റ്റുകാരാണ് . ആ കമ്മ്യൂണിസ്റ്റുകാരുടെ വിലക്ക് പേടിച്ച് മുസ്ലീങ്ങൾ ആർഎസ്എസ്സിനോട് അകൽച്ച കാണിച്ചിരുന്ന കാലമൊക്കെ കഴിഞ്ഞു പോയി .
https://www.facebook.com/Malayalivartha























