വർഷങ്ങളുടെ ശ്രമഫലമായി ഒരാളുടെ വിജ്ഞാനത്തിന്റെ എല്ലാ മേഖലകളും പ്രയോജനപ്പെടുത്തിയുള്ള പഠനമാണ് ഡോക്ടറൽ ഡിഗ്രി. തുടർന്ന് ലഭിക്കുന്ന പദവിയാണ് പേരിനുമുന്നിൽ ഡോക്ടർ എന്നത്. ആഴത്തിലും പരപ്പിലുമുള്ള വായന, പണ്ടിതരുമായുള്ള ചർച്ചകൾ, നിർദ്ദേശം തേടലുകൾ, യാത്രകൾ, വിവര ശേഖരണം.. അങ്ങനെ വർഷങ്ങൾ നീളുന്ന വിദഗ്ധ പഠനത്തിനൊടുവിലാണ് ഒരാൾ പിഎച്ച്ഡി എന്ന പദവി കരസ്ഥമാക്കുക.

വർഷങ്ങളുടെ ശ്രമഫലമായി ഒരാളുടെ വിജ്ഞാനത്തിന്റെ എല്ലാ മേഖലകളും പ്രയോജനപ്പെടുത്തിയുള്ള പഠനമാണ് ഡോക്ടറൽ ഡിഗ്രി. തുടർന്ന് ലഭിക്കുന്ന പദവിയാണ് പേരിനുമുന്നിൽ ഡോക്ടർ എന്നത്. ആഴത്തിലും പരപ്പിലുമുള്ള വായന, പണ്ടിതരുമായുള്ള ചർച്ചകൾ, നിർദ്ദേശം തേടലുകൾ, യാത്രകൾ, വിവര ശേഖരണം.
. അങ്ങനെ വർഷങ്ങൾ നീളുന്ന വിദഗ്ധ പഠനത്തിനൊടുവിലാണ് ഒരാൾ പിഎച്ച്ഡി എന്ന പദവി കരസ്ഥമാക്കുക.അതങ്ങനെ തട്ടിപ്പിലും അഴിമതിയിലും മുങ്ങിക്കുളിച്ച്, ചുളുവിൽ നേടിയെടുക്കാനുള്ളതല്ല. വിജ്ഞാനികളായ യുവാക്കളെ അപഹാസ്യരാക്കുന്ന പരിപാടിയാണ് യുവജനക്കമ്മിഷൻ അദ്ധ്യക്ഷ പദവിയിലിരുന്ന് ചിന്ത ജെറോം ചെയ്തു കൂട്ടിയത്.
പിഎച്ച്ഡി പ്രബന്ധത്തിലെ പിഴവും കോപ്പിയടിയും സംബന്ധിച്ച് റിപ്പോർട്ട് തേടിയ ഗവർണ്ണർക്ക് കൊടുക്കാൻ സർവ്വകലാശാല രജിസ്ട്രാർ എന്തു മറുപടിയാണ് ഗൈഡിൽ നിന്ന് ശേഖരിച്ചത്? ഗവേഷക വരുത്തുന്ന വസ്തുതാ പിശകുകൾക്ക് ഗൈഡ് ഉത്തരവാദി അല്ലെന്നും, അത് ഗവേഷകയുടെ ഉത്തരവാദിത്തം ആണെന്നുമാണ് ഗൈഡും പ്രൊ വൈസ്ചാ്‍സലറുമായ പിപി അജയകുമാർ നൽകിയിരിക്കുന്ന വിശദീകരണം.
അങ്ങനെ കൈകഴുകിയാൽ പോകുന്നതല്ല സർ ഈ വൻ അഴിമതിക്ക് കൂട്ടു നിന്ന കറ. ഗൈഡ് ഷിപ് റദ്ദാക്കുന്നതിൽ മാത്രം ഒതുങ്ങുന്നതല്ല ചെയ്തിട്ടുള്ള തെറ്റുകൾ.അതെന്തുകൊണ്ടെന്ന് എണ്ണി എണ്ണി പറയാം.ഒന്ന്. കേരള സർവ്വകലാശാലയിലെ വിദൂര വിദ്യാഭ്യാസ വകുപ്പിനുകീഴിലെ ഇംഗ്ലീഷ് അദ്ധ്യാപകനാണ് പ്രൊവൈസ് ചാൻസലർ കൂടിയായ ഡോ.പിപി.അജയകുമാർ.
അങ്ങനെ എങ്കിൽ ചിന്ത ജെറോമിന് എങ്ങനെ ഇ്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിൽ ഇതേ അദ്ധ്യാപകന് കീഴിൽ പിഎച്ച്ഡി രജിസ്റ്റർ ചെയ്യാൻ കഴിഞ്ഞു. ഇ്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിൽ തന്നെ അദ്ധ്യാപകനായ ഒരാൾക്കു കീഴിൽ ഗവേഷണം നടത്തിയാൽ മാത്രമേ അതേ വകുപ്പിൽ നിന്ന് ഡോക്ടറേറ്റ് ലഭിക്കൂ. ചിന്ത ജോറോമിന് ഡോക്ടറേറ്റ് ലഭിച്ചിരിക്കുന്നത് ഇംഗ്ലീഷ് വകുപ്പിൽ നിന്നാണ്. എങ്ങനെ?
രണ്ട്. ഇംഗ്ലീഷ് വകുപ്പിൽ പിഎച്ച്ഡി രജിസ്റ്റർ ചെയ്തിരിക്കുന്നത് ഫിലിം സ്റ്റഡീസ് വിഷയത്തിലാണ്. അത് സാധ്യമല്ല. സിനിമയിലെ ഭാഷാപരമായ എന്തെങ്കിലുമാണ് പഠനമെങ്കിൽ, അതേവകുപ്പിൽ ഈ മേഖലയിൽ പ്രഗൽഭനായ ഒരാളുടെ കീഴിൽ പഠനം നടത്താം. പക്ഷേ, ഇവിടെ സാമാന്യ ബോധത്തിന് നിരക്കാത്ത കാര്യങ്ങളാണ് നടന്നിട്ടുള്ളത്. വിദൂരവിദ്യാഭ്യാസവകുപ്പിൽ അദ്ധ്യാപകനായ ഒരാള്‌ക്കു കീഴിൽ, ഇംഗ്ലീഷ് വകുപ്പിൽ രജിസ്റ്റർ ചെയ്ത് ഫിലിം സ്റ്റഡീസിൽ പിഎച്ച്‍ഡി എടുത്തിരിക്കുന്നു.
അലുവയും മത്തിക്കറിയും എന്ന് പറയുന്ന തരത്തിലുള്ള ചേർച്ചപോലുമില്ലാത്ത നിയമപരമല്ലാത്ത ,ന്യായീകരണം പോലും അർഹിക്കാത്ത സംഭവമാണ് നടന്നിരിക്കുന്നത്. മൂന്ന്. കോൺഫ്ലിക്ട് ഓഫ് ഇന്ററസ്റ്റ് നിയമം ബാധകമായ ഏറ്റവും പ്രധാനമായ ഒരു കാര്യമണ് ഇനി പറയാനുള്ളത്. പ്രൊ വൈസ്ചാൻസലർ പദവിയിലിരിക്കുന്ന ഒരാൾക്ക് അതേ സർവ്വകലാശാലയിലെ ഒരു വിദ്യാർഥിയെ ആണ് ഗൈഡ് ചെയ്തിരിക്കുന്നത്. ഇതേ വിദ്യാർത്ഥിയുടെ പഠനം പരിശോധിക്കുന്നതും ഇതേ ആൾ
. സ്വന്തമായി പരീക്ഷ എഴുതി, സ്വന്തമായി തന്നെ മൂല്യനിർണ്ണയം നടത്തി, സ്വന്തമായി റാങ്ക് പ്രഖ്യാപിക്കുന്ന അവസ്ഥ. ഇതെങ്ങനെ സാധിക്കും.ഗവേ,ണ സംവിധാനത്തിൽ കേട്ടുകേൾവി പോലുമില്ലാത്ത കാര്യമാണിത്.
നാല്.തന്റെ കീവിൽ ഗവേ,ണം നടത്തുന്ന ഒരാളെ തിരുത്താനും, നേർവഴിക്കു നടത്താനും സൂപ്പർവൈസറും ഗൈഡുമായ പിപി അജയകുമാറിന്, ധാർമ്മിക ഉത്തരവാദിത്വമുണ്. മൂല്യ ബോധത്തോടെ പെരുമാറുകയാമ് വേണ്ടത്. കാരണം അദ്ധ്യാപകൻ എന്ന പൂജ്യ പദവിയുണ്ട് അദ്ദേഹത്തിന്.
ഒരു ഗവേഷണ പഠനം അദ്ധ്യാപകന് കീഴിൽ നടക്കുമ്പോൾ, ആ അദ്ധ്യപകന്റെ കരീയറിൽ അത് മാർക്ക് ചെയ്യപ്പെടുന്നതാണ്. പ്രൊമോഷൻ സ്ഥനക്കയറ്റങ്ങൾക്ക് പരിഗണിക്കപ്പെടുന്നതാണ്.അഞ്ച്. ഡോ.പിപി അജയകുമാറിന് ഇക്കാര്യത്തിൽ കൈകഴുകാൻ കഴിയില്ല. കാരണം, പുറത്തുനിന്നുള്ള 10 അംഗ എക്സാമിനർ മാരുടെ പാനൽ മുമ്പാകെ ഈ പഠനം സമർപ്പിച്ചതാണ്. കോപ്പയടിച്ചതും ഗുരുതര പിഴവുള്ളതുമായ ഗവേഷണ പ്രബന്ധം എങ്ങനെ ഈ പത്തംഗ പാനൽ മുമ്പാകെ പാസ്സായി ഡോക്ടറൽഡിഗ്രിക്ക് അർഹമായി.? അപ്പോൾ ഇപ്പറഞ്ഞ ഗൈഡിന് വേണ്ടപ്പെട്ടവരാവണം ഈ പത്തുപേർ.
പരസ്പരമുള്ള ഒത്തുകളിയിലൂടയാണ് ഈ പഠനം അഗ്നിപരീക്ഷ പാസ്സായത്. യുവജനങ്ങളേ , നിങ്ങൾ രാത്രി പകലാക്കി നടത്തുന്ന പഠനത്തിനൊക്ക െഎന്തു വിലയാണ് കൽപ്പിക്കപ്പെടുന്നത്. ഇതുപോലെ വേറെയും ഉണ്ടാകില്ലേ അധികൃതരുടെ പിടിപ്പുകേടു കൊണ്ടു ഡോക്ടറായവർ? അവരൊക്ക പല തലമുറയെ പഠിപ്പിക്കുന്ന അദ്ധ്യാപകരായി എവിടെ ഒക്കെയോ ജോലി നോക്കുന്നില്ലേ? ഉന്നതവിദ്യാഭ്യാസ രംഗത്തെ തിരുത്തപ്പെടാനാവാത്ത പുഴുക്കുത്തുകൾ ബാധിക്കുന്നത് വളർന്നുവരുന്ന അത്ര തലമുറയെയാണ്? ഇതു മാറണം.
ഇനിയൊരിക്കലും ഇങ്ങനെ മണ്ടൻമാർ ഡോക്ടറാവുന്ന സംവിധാനം ഉണ്ടാവരുത്. ശ്രദ്ധിച്ചില്ല, അതെന്റെ ജോലിയല്ല എന്ന് ഗൈഡ് പറഞ്ഞാൽ, പ്രബന്ധത്തിലെ പിഴവ് കാണാതെ പോകുന്ന ഗവേഷണ ചരിത്രത്തിലെ ആദ്യ വ്യക്തിയാവും ഡോ പിപിഅജയകുമാർ. ഒപ്പം അബ്സ്ട്രാക്ട് ഇല്ലാതെ, പ്രിഫെയ്സ് മാത്രമുള്ള ഒരു ഗവേഷണ പ്രബന്ധം അംഗീകരിക്കുന്ന ആദ്യത്തെ ആളും ഇദ്ദേഹം ആയിരിക്കും.
https://www.facebook.com/Malayalivartha























