വിജിലൻസിന്റെ കയ്യിൽ നിന്ന് ഫയലുകൾ ഏറ്റെടുക്കാൻ എൻഐഎ ആക്ടിന്റെ സെക്ഷൻ 6 പ്രകാരം കേന്ദ്ര ആഭ്യന്തര വകുപ്പിന് പ്രത്യേക ഉത്തരവിലൂടെ സാധിക്കും. കേന്ദ്ര ആഭ്യന്തര വകുപ്പിന്!!! ഇതുസംബന്ധിച്ച പ്രത്യേക നിയമോപദേശം സിബിഐക്ക് ലഭിച്ചുകഴിഞ്ഞു.

ലൈഫ് മിഷൻ കേസിൽ അകത്താവാനുള്ള എല്ലാ പഴുതുകളും അടച്ചു മുന്നേറാനുള്ള ശ്രമമാണ് മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കം മുതൽ നടത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ഉൾപ്പെടെയാണ് ലൈഫ് മിഷൻ കോഴക്കേസിലെ പ്രതികള്‍.
യൂണിടാക്കിന് ലൈഫി മിഷൻ പദ്ധതി കരാർ ലഭിക്കാൻ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ നടത്തിയ വഴിവിട്ട ഇടപെടലുകൾ കണ്ടെത്താനായി മുൻ സിഇഒ യു വി ജോസിനെ എൻഫോഴ്സ്മെന്‍റ് വിളിച്ചുവരുത്തി മൊഴി എടുത്തിട്ടുണ്ട്. ഇതിനിടെ ലൈഫ് മിഷൻ പദ്ധതിയിലേക്ക് യു.എ.ഇയിലെ ഫണ്ടിങ് ഏജൻസിയായ റെഡ് ക്രസന്‍റിനെ കൊണ്ടുവരുന്നതിന് ശിവശങ്കർ നടത്തിയ ഇടപെടലുകളുടെ വാട്സ്ആപ്പ് ചാറ്റുകളും പുറത്തുവന്നു.
മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി.എം.രവീന്ദ്രനെക്കുറിച്ചും ചാറ്റിൽ വ്യക്തമായ പരാമർശമുണ്ട്. അങ്ങനെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ പണി മുന്നിൽ വന്നു നിൽക്കുകയാണ് മുഖ്യമന്ത്രിക്കു മുന്നിൽ. എലിമീശ വണ്ണത്തിലെങ്കിലും രക്ഷപെടാൻ ഒരു വഴി വെട്ടാനുള്ള എല്ലാ ശ്രമവും അണ്ടർ ഗ്രൗണ്ടിൽ നടക്കുന്നുണ്ട്.എന്നാൽ, ഇതൊന്നുമല്ല, ശരിക്കുള്ള പണി വരുന്നുണ്ട് സഖാവേ...എന്തുകൊണ്ട്
ലൈഫ്മിഷൻ വിവാദം കൊണ്ടുപിടിച്ച് മുന്നേറിയപ്പോൾ സംസ്ഥാനം വിജിലൻസ്് കേസെടുത്തു? മറ്റ് അന്വേഷണങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കാനുള്ള ഒരു മറ തീർത്തതെങ്ങനെ..തുടങ്ങി നിരവധി കാര്യങ്ങൾ ഉണ്ട്. നിയമപരവും, വസ്തുതാപരവുമായ ഏറെ കാര്യങ്ങളുണ്ട്. എന്നാൽ സിബിഐ കോംപൗണ്ടിൽ പോലും കയറില്ലെന്ന് കരുതിയിരിക്കുന്നവർ അറിയുക, പണി രാജ്യ തലസ്ഥാനത്തുനിന്ന് വണ്ടിപിടിച്ച് വന്നോളും.
ലൈഫ് മിഷൻ കോഴക്കേസിൽ ഇഡി അന്വേഷണം ആരംഭിച്ചപ്പോൾ തന്നെ സെക്രട്ടേറിയറ്റിലെ പ്രസ്തുത വകുപ്പിൽ നിന്ന് ഇതുസംബന്ധിച്ച ഫയലുകളെല്ലാം വിജിലൻസ് കൊണ്ടുപോയി. സിബിഐക്ക് തുമ്പു കിട്ടാതിരിക്കാനുള്ള എല്ലാ ശ്രമങ്ങളും ചെയ്തുകഴിഞ്ഞു. പക്ഷേ സംഭവത്തിൽ സിബിഐ നടപടികൾക്ക് സാധ്യത ഏറെയാണ്. കോഴക്കേസിൽ എൻഫോഴ്സ്മെന്റ് ഇടപെടലിന് പരിധികളുണ്ട്.
കള്ളപ്പണം വെളുപ്പിക്കൽ, അനധികൃത സ്വത്ത് സമ്പാദനം തുടങ്ങിയ സാമ്പത്തിക ക്രമക്കേടുകൾ മാത്രമേ ഇ.ഡിയുടെ പരിധിയിൽ വരൂ. എന്നാൽ സിബിഐ യുടെ സാധ്യത വിശാലമാണ്. അധികാര പരിധി വളരെ വലുതാണ്. അതുകൊണ്ട് കേസിൽ ഇനി വരാനിരിക്കുന്നത് സിബിഐയുടെ കടുത്ത നടപടിയാണ്. എന്നാൽ അതിന് ചില കടമ്പകളുണ്ട്. അതു ചാടിക്കടക്കാനുള്ള അവസാനവട്ട തയ്യാറെടുപ്പുകളും നടത്തിക്കഴിഞ്ഞു സിബിഐ.
ലൈഫ് മിഷൻ കേസിൽ അഴിമതി നിരോധന നിയമപ്രകാരം വിജിലൻസ് ഒരു എഫ്ഐആർ എടുത്ത് അന്വേഷണം നടത്തുന്നതിനാൽ അതേ കേസിൽ മറ്റൊരു ഏജൻസിക്ക്, വീണ്ടുമൊരു എഫ്ഐആർ എടുക്കുന്നതിനുള്ള നിയമതടസം ഉണ്ട്. ഇതാണ് സിബിഎയ്ക്ക് ലൈഫ് മിഷൻ കേസ് അന്വേഷിക്കുന്നതിൽ തടസമായി നിൽക്കുന്നത്. ഒരു കേസിൽ 2 എഫ്ഐആറുകൾ പാടില്ലെന്നതാണ് വ്യവസ്ഥ. എന്നാൽ രാജ്യാന്തര സ്ഥാപനങ്ങൾ ഉൾപ്പെട്ട കേസ് വിജിലൻസിന്റെ പരിധിയിൽ വരുന്നതല്ല.
എന്നിട്ടും സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതു സിബിഐയുടെ വരവ് തടയാനാണ് എന്നാണ് അന്ന് തന്നെ ആക്ഷേപം ഉയർന്നതുമാണ്. നിലവിലെ നിയമപ്രകാരം, വിജിലൻസ് എടുത്ത എഫ്ഐആറിൽ തന്നെ അന്വേഷണം ഏറ്റെടുക്കാൻ മാത്രമേ സിബിഐയ്ക്കു സാധിക്കുകയുള്ളു. എന്നാൽ സിബിഐ ആവശ്യപ്പെട്ടാൽ ഫയലുകൾ വിജിലൻസ് കൈമാറണമെന്നാണ് വ്യവസ്ഥ. അതുമല്ലെങ്കിൽ സിബിഐയ്ക്ക് സുപ്രീംകോടതിയെ സമീപിക്കാം.ഇതു സാധിക്കാതിരിക്കാൻ, ലൈഫ് മിഷൻ കേസ് അന്വേഷിക്കുന്നതിൽ നിന്ന് സിബിഐയെ തടയാനായി സംസ്ഥാനസർക്കാർ കോടതിയെ സമീപിച്ചിരുന്നു.
പക്ഷേ സർക്കാരിന് കോടതിയിൽ നിന്ന അനുകൂല ഉത്തരവ് ലഭിച്ചില്ല. സിബിഐ എന്ന വാൾ ഇപ്പോഴും മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും തലക്കുമേലെ തന്നെ ഉണ്ട്. ലൈഫ് മിഷൻ കേസിൽ വിദേശത്തു നിന്ന് പണം എത്തിച്ചതിലെ ക്രമക്കേടിലാണ് സിബിഐ ഇപ്പോൾ അന്വേഷണം നടത്തുന്നത്. ലൈഫ്മിഷനിലെ അഴിമതി അന്വേഷിക്കണമെങ്കിൽ വിജിലൻസ് അന്വേഷിച്ചതിന്റെ ചുവടുപിടിച്ചാണ് സിബിഐയ്ക്ക് അന്വേഷിക്കാനാകുക. എന്നാൽ വിജിലൻസിന് ഈ കേസിൽ അധികം മുന്നോട്ടുപോകാനും ആവില്ല. അടുത്തതാണ് ചിത്രത്തിലെ ട്വിസ്റ്റ്...
വിജിലൻസിന്റെ കയ്യിൽ നിന്ന് ഫയലുകൾ ഏറ്റെടുക്കാൻ എൻഐഎ ആക്ടിന്റെ സെക്ഷൻ 6 പ്രകാരം കേന്ദ്ര ആഭ്യന്തര വകുപ്പിന് പ്രത്യേക ഉത്തരവിലൂടെ സാധിക്കും. കേന്ദ്ര ആഭ്യന്തര വകുപ്പിന്!!! ഇതുസംബന്ധിച്ച പ്രത്യേക നിയമോപദേശം സിബിഐക്ക് ലഭിച്ചുകഴിഞ്ഞു. സംസ്ഥാനത്തിന്റെ പ്രശ്നത്തിൽ കേന്ദ്രത്തിന് എന്തു കാര്യം എന്ന് ആലോചിക്കുന്നതിനു മുമ്പ് ഇതുകൂടി അറിയുക.
രാജ്യത്തിന്റെ താൽപര്യത്തെ ബാധിക്കുന്ന കേസുകളിൽ ഏതെങ്കിലും സംസ്ഥാനസർക്കാരോ അന്വേഷണ ഏജൻസികളോ കേസെടുത്ത് അന്വേഷണം നടത്തുന്നെങ്കിൽ അത് കേന്ദ്ര ആഭ്യന്തരവകുപ്പി് പ്രത്യേക ഉത്തരവ് പ്രകാരം ഏറ്റെടുത്ത് കേന്ദ്ര ഏജൻസികൾക്ക് കൈമാറാൻ കഴിയുമെന്നതാണ് എൻഐഎ നിയമത്തിലെ വ്യവസ്ഥ. സ്വപ്ന സുരേഷും ശിവശങ്കറും തമ്മിലുള്ള വാട്സ് ആപ് ചാറ്റുകള്‍ പ്രധാന തെളിവായെന്ന് ഇ.ഡി വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെയെങ്കിൽ മുഖ്യമന്ത്രിയെ കുടുക്കാനുള്ള തെളിവുകളും അതിലുണ്ട്. ഇനി സിബിഐ യുടെ നടപടികൾക്കായി കാക്കുകയാണ് ജനം.
https://www.facebook.com/Malayalivartha























