ഇസ്രയേലിൽ മുങ്ങിയ ബിജു കുര്യനെ കണ്ടെത്തി... കേരളത്തിലേക്ക് തിരിച്ചു! മുങ്ങിയ കാരണം ഇതാണ്...

ഇസ്രയേലിൽ കാണാതായ കണ്ണൂർ ഇരിട്ടി സ്വദേശി യതായി കൃഷി മന്ത്രി പി.പ്രസാദ്. സഹോദരൻ ഇക്കാര്യം അറിയിച്ചെന്നും ബിജു തിങ്കളാഴ്ച നാട്ടിലെത്തുമെന്നും മന്ത്രി പറഞ്ഞു. ബിജുവിനെ കേരളത്തില്‍ എത്തിക്കുന്നതിനായി വിസ റദ്ദാക്കുന്നത് ഉള്‍പ്പടെയുള്ള നടപടികളിലേക്ക് സംസ്ഥാന സര്‍ക്കാര്‍ കടക്കാനിരിക്കേയാണ് ഇയാള്‍ നാട്ടിലേക്ക് തിരിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്.
കര്‍ഷക സംഘത്തില്‍ നിന്ന് പോയത് ബെത്‌ലഹേം കാണാനെന്ന് ബിജു കുര്യന്‍ പറഞ്ഞതായി സഹോദരന്‍ ബെന്നി പറഞ്ഞു. തിങ്കളാഴ്ച കോഴിക്കോട്ടെത്തുമെന്നും സഹോദരൻ അറിയിച്ചു. ആധുനിക കൃഷി രീതികൾ പഠിക്കാൻ അയച്ച സംഘത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷനായത് നാണക്കേടായതോടെ, ഏതു വിധേനയും ഇയാളെ നാട്ടിൽ തിരിച്ചെത്തിക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു സംസ്ഥാന സർക്കാർ.
ഇതിനിടെയാണ് അദ്ദേഹം തിരിച്ചെത്തുന്നുവെന്ന് സഹോദരൻ അറിയിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ നാലിന് ഗള്‍ഫ് എയര്‍ വിമാനത്തില്‍ കോഴിക്കോട് വിമാനത്താവളത്തില്‍ എത്തുമെന്നുമാണ് ബിജുവിന്റെ സഹോദരന്‍ ബെന്നി ഇരട്ടി അറിയിച്ചിരിക്കുന്നത്. ടെൽ അവീവിൽ നിന്ന് ബഹ്റൈൻ വഴി നാട്ടിലേക്കു മടങ്ങാനാണു നീക്കം.
താൻ കാരണം സംഭവിച്ച ആശയക്കുഴപ്പങ്ങൾക്കും സകല പ്രശ്നങ്ങൾക്കും കൃഷി മന്ത്രിയോട് ഉൾപ്പെടെ അദ്ദേഹം ക്ഷമാപണം നടത്തിയതായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. തന്നെ കാണാതായതുമായി ബന്ധപ്പെട്ട് നാട്ടില്‍ നടക്കുന്ന വിവാദങ്ങളില്‍ ബിജു ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. ബഹ്‌റൈന്‍ വഴി കേരളത്തിലത്താനുള്ള ശ്രമത്തിലാണെന്നുമാണ് ബിജുവുമായി ബന്ധപ്പട്ടുള്ളവര്‍ അറിയിച്ചിരിക്കുന്നത്.
ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കി ഈ മാസം 12നാണ് ബിജുവും സംഘവും ആധുനിക കൃഷിരീതി പഠിക്കാൻ കേരളത്തിൽ നിന്നുള്ള കർഷക സംഘത്തോടൊപ്പം ഇസ്രയേലിലേക്ക് പോയത്. ഇസ്രയേലിലെത്തിയ കണ്ണൂർ ഇരിട്ടി പേരട്ട കെപി മുക്കിലെ കോച്ചേരിൽ ബിജുവിനെ ഫെബ്രുവരി 17ന് രാത്രിയിലാണു കാണാതായത്.
എന്നാല്‍ നാട്ടിലേക്ക് തിരിച്ചു വരാനുള്ള തയ്യാറെടുപ്പിനിടെ ബിജു മുങ്ങുകയായിരുന്നു. ഇയാള്‍ക്കായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ബിജുവിനെ കാണാതായതില്‍ കൃഷി വകുപ്പിനും കുടുംബത്തിനും കൂടുതല്‍ വ്യക്തതയൊന്നും ലഭിച്ചിട്ടില്ല. താന്‍ സുരക്ഷിതനാണ് എന്ന് ഭാര്യക്ക് അയച്ച മെസേജിന് ശേഷം ബിജുവിനെ കുറിച്ച് ബന്ധുക്കള്‍ക്കും വിവരമൊന്നുമില്ല.
തുടര്‍ന്ന് ഇയാള്‍ ഇസ്രയേലിലുള്ള മലയാളികളുമായും നാട്ടുകാരുമായും ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തുകയും ബിജു മനപ്പൂര്‍വ്വം മുങ്ങിയതാണന്നും മനസ്സിലാക്കുകയായിരുന്നു.
തുടര്‍ന്ന് ഇയാളെ നാട്ടില്‍ തിരിച്ചുകൊണ്ടുവരുന്നതിനായി വിസ റദ്ദാക്കുന്നത് ഉള്‍പ്പടെയുള്ള മാര്‍ഗം സ്വീകരിക്കാനുള്ള ശ്രമത്തിലായിരുന്നു സംസ്ഥാന സര്‍ക്കാര്‍. കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോക് ഉടൻ തന്നെ ഇന്ത്യൻ എംബസിയെ വിവരം അറിയിക്കുകയും ഇസ്രായേൽ അധികൃതർ തിരച്ചിൽ തുടരുകയുമായിരുന്നു.
ഇതിനിടെ താൻ ഇസ്രായേലിൽ സുരക്ഷിതനാണെന്നും അന്വേഷിക്കേണ്ടെന്നും വ്യക്തമാക്കി ബിജു കുടുംബാംഗങ്ങൾക്ക് വാട്സാപ്പിൽ മെസേജ് അയച്ചിരുന്നു. ബിജു ഒഴികെയുള്ള സംഘം 20ന് പുലർച്ചെ നെടുമ്പാശേരിയിൽ മടങ്ങിയെത്തി. ബിജുവിന്റെ വിസ റദ്ദാക്കണമെന്ന് കേരള സര്‍ക്കാര്‍ ഇന്ത്യന്‍ എംബസി വഴി ആവശ്യപ്പെട്ടിരുന്നു. വിസ റദ്ദാക്കി തിരികെ അയയ്ക്കാൻ ഇസ്രയേലിലെ ഇന്ത്യൻ എംബസിക്ക് കത്ത് നൽകാനായിരുന്നു സർക്കാർ തീരുമാനം.
https://www.facebook.com/Malayalivartha



























