മികവിൽ മാത്രമല്ല, ദൗർഭാഗ്യകരമെന്നു പറയട്ടെ, പ്ലാസ്റ്റിക് ഉപയോഗം, അന്തരീക്ഷ മലിനീകരണം, തുടങ്ങി നിരവധി കാരണങ്ങളിലും ഇൻഡ്യ മുന്നിലുണ്ട് എന്ന് നമുക്കറിയാം. എന്നാലിതാ ചൂടിന്റെ കാര്യത്തിലും ഇൻഡ്യ കുതിപ്പിലാണെന്ന് റിപപ്പോർട്ടുകൾ.
മികവിൽ മാത്രമല്ല, ദൗർഭാഗ്യകരമെന്നു പറയട്ടെ, പ്ലാസ്റ്റിക് ഉപയോഗം, അന്തരീക്ഷ മലിനീകരണം, തുടങ്ങി നിരവധി കാരണങ്ങളിലും ഇൻഡ്യ മുന്നിലുണ്ട് എന്ന് നമുക്കറിയാം. എന്നാലിതാ ചൂടിന്റെ കാര്യത്തിലും ഇൻഡ്യ കുതിപ്പിലാണെന്ന് റിപപ്പോർട്ടുകൾ. രാജ്യത്ത് 1901ന് ശേഷമുള്ള ഏറ്റവും ഉയർന്ന താപനില ഫെബ്രുവരിയില്‍ രേഖപ്പെടുത്തിയതായി കേന്ദ്ര കാലാവസ്ഥാ റിപ്പോർട്ട് വ്യക്തമാക്കുന്നു.
വേനൽക്കാലം ആരംഭിച്ചതോടെ അനിയന്ത്രിതമായി താപനില ഉയരുന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രാജ്യത്തുടനീളം 29.5 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയിട്ടുള്ള ശരാശരി താപനില. സാധാരണ ഡിസംബർ തണുപ്പിന്റെ നേരിയ അംശമെങ്കിലും തുടരുന്ന മാസമാണ് ഫെബ്രുവരി.
മാർച്ച് ഏപ്രിൽ ആവുന്നതോടെയാണ് വേനൽ കനക്കുന്നത്. എന്നാൽ ഏറ്റവും ഉയർന്ന താപനിലയാണ് ഫെബ്രുവരിയിൽ രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിൽ ഇതിനേക്കാൾ ശക്തമായി താപനില വർധിക്കും എന്നും റിപ്പോർട്ടിൽ പറയുന്നു. മാർച്ച്-മെയ് മാസങ്ങളിൽ താപനില ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് റിപ്പോർട്ടിൽ പറയുന്നു.
ഡൽഹി ഉൾപ്പെടെ രാജ്യത്തിന്റെ വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിൽ ഏറ്റവും ഉയർന്ന താപനിലയായിരിക്കും വരും ദിവസങ്ങളിൽ രേഖപ്പെടുത്തുകയെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നുണ്ട്. ഈ മേഖലകളിൽ ഇത്തവണ ശൈത്യവും ക്രമാതീതമായി വർദ്ധിച്ചിരുന്നു. കാലാവസ്ഥാ വ്യതിയാനങ്ങൾ നിരവധി ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായിരുന്നു.
അതേസമയം, ദക്ഷിണേന്ത്യയിലും മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിലും മറ്റിടങ്ങളെ അപേക്ഷിച്ച് ശരാശരി താപനിലയായിരിക്കുമെന്നും കാലാവസ്ഥാ നിരീക്, കേന്ദ്രം പറയുന്നുണ്ട്. കേരളത്തിലേക്ക് വന്നാൽ സംസ്ഥാനത്ത് പലയിടത്തും 37 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് താപനില. കണ്ണൂർ, തൃശൂർ, പാലക്കാട് എന്നീ മൂന്നു ജില്ലകളിലാണ് താപനില ഏറ്റവും കൂടുതലായി രേഖപ്പെടുത്തിയിട്ടുള്ളത്. താപനില 40ഡിഗ്രി സെല്‍ഷ്യസിന് അടുത്തെത്തിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
വേനൽ കനക്കുന്നതോടെ പാലിക്കേണ്ട മുൻകരുതലുകളെപ്പറിയും കാലാവസ്ഥാ നിരാക്ഷണ കേന്ദ്രം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നുണ്ട്. ഉച്ചസമയത്ത് വെയില്‍ കൊള്ളുന്നത് ഒഴിവാക്കണമെന്നും ജാഗ്രത നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. താപനില വർധിക്കുമ്പോൾ നിർജലീകരണത്തിനു സാധ്യത ഏറെയാണ്. പ്രത്യേകിച്ചും വീടിനു പുറത്ത് പറമ്പിലും മറ്രും പണിയെടുക്കുന്നവർ.
എന്തെല്ലാം മുൻകരുതൽ എടുക്കാമോ,അതൊക്കെ സ്വീകരിക്കണം. െയിൽ തീവ്രമാകുന്ന സമയത്ത് വിശ്രമം എടുത്തും ധാരാളം വെള്ളം കുടിച്ചും ജോലിസമയം ക്രമീകരിക്കണം. കുട്ടികളും ഗർഭിണികളും പ്രായമായവരും പുറത്തിറങ്ങുമ്പോൾ ശ്രദ്ധിക്കണം. ഉച്ചസമയത്ത് തുടര്‍ച്ചയായി വെയില്‍ നേരിട്ട് കൊള്ളുന്നത് ഒഴിവാക്കണം, നിര്‍ജ്ജലീകരണം തടയാന്‍ കൂടുതല്‍ വെള്ളം കുടിക്കണം, എന്നീ നിര്‍ദ്ദേശങ്ങള്‍ക്കൊപ്പം കാട്ടുതീ വ്യാപിക്കാനുള്ള സാദ്ധ്യതയുണ്ടെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നു. മാര്‍ച്ചില്‍ വേനല്‍മഴയ്ക്ക് സാധ്യതയുണ്ട്.
എന്നാല്‍ വളരെ നേരത്തെ സംസ്ഥാനത്ത് ചൂട് കനത്തത് വരള്‍ച്ചയിലേക്ക് നയിക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നു. കാലാവസ്ഥാ നിരീക്ഷണം കേനദ്രം പറയുന്നതുപോലെ ഇടക്ക് മഴ കിട്ടിയില്ലെങ്കിൽ പ്രശ്നം രൂക്ഷമാവും. കേരളത്തില്‍ വേനല്‍ക്കാലം ആരംഭിച്ചുകഴിഞ്ഞു. മാര്‍ച്ച് മുതല്‍ മേയ് വരെ ആണ് കേരളത്തില്‍ വേനല്‍ക്കാലമായി കണക്കാക്കുന്നത്. വരാനിരിക്കുന്ന വേനല്‍ക്കാലത്തിന് മുന്നോടി എന്നോണം കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് വലിയ ചൂട് രേഖപ്പെടുത്തിയിരുന്നു.
എന്നാല്‍ ഇത്തവണ വേനല്‍ക്കാലം കേരളത്തെ വല്ലാതെ വലക്കില്ല എന്നുതന്നെയാണ് നിഗമനം. നേരത്തെ സൂചിപ്പിച്ചതുപോലെ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും ഇത്തരത്തിലുള്ള വിലയിരുത്തലില്‍ ആണ്. ഇത്തവണത്തെ വേനല്‍ക്കാലത്ത് ശരാശരി താപനിലക്ക് മാത്രമേ കേരളത്തില്‍ സാധ്യത ഉള്ളൂ എന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്.ദക്ഷിണേന്ത്യയില്‍ അടുത്ത മൂന്ന് മാസം ശരാശരിയിലും കൂടുതല്‍ മഴയ്ക്ക് സാധ്യത ഉണ്ട് എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. അതേസമയം വേനല്‍ മഴ കനിഞ്ഞില്ല എങ്കില്‍ സ്ഥിതി മാറി മറിയും.
അങ്ങനെ വന്നാല്‍ ഉത്തരേന്ത്യയിലെ ഉഷ്ണ തംരംഗം കേരളത്തെയും ബാധിച്ചേക്കും എന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. വേനലില്‍ മധ്യ ഇന്ത്യയിലും കിഴക്കന്‍ ഇന്ത്യയിലും വടക്ക് കിഴക്കന്‍ ഇന്ത്യയിലും വടക്ക് പടിഞ്ഞാറന്‍ ഇന്ത്യയിലും താപനില ശരാശരിക്കും മുകളിലേക്ക് ഉയര്‍ന്നേക്കാം എന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്.