ഇപ്പോഴിതാ ഹെലിക്കോപ്റ്ററും വാടകക്കെടുക്കാൻ തീരുമാനമായി. 10 ലക്ഷത്തിനു മേലെയുള്ള ബില്ലുകൾ മാറാൻ ട്രഷറിയിൽ ഇപ്പോൾ നടക്കില്ല. അതിന് മന്ത്രിസഭാ അനുമതി വേണം. കിഫ്ബി പദ്ധതികൾ ചെയ്തിരുന്ന കോൺട്രാക്ടർമാർ ആത്മഹത്യയുടെ വകര്കിലാണ്. അവർക്ക് കോടികളാണ് കൊടുക്കാനുള്ളത്. അതിനിടയിലാണ് ഈ മര്യാദകേട് കാണിക്കുന്നത്

സംസ്ഥാനം കടവും കടമിട്ട വട്ടിയും എന്ന അവസ്ഥയിൽ ആയിരിക്കുന്നു എന്ന് ധനമന്ത്രി തന്നെ നാഴികക്ക് നാൽപ്പതുവട്ടം പറഞ്ഞിട്ടും പിണറായിയുടെ അത്യാഗ്രഹത്തിന് കുറവില്ല. ഇതൊക്കെ മാധ്യമങ്ങലിലൂടെ അറിയുന്ന സാധാരണ ജനങ്ങളുടെ അവസ്ഥയാണ് കഷ്ടം. സുരക്ഷ കഇരട്ടിയാക്കി, ഐപിഎസ് കാരനായ പ്രത്യേക സുരക്ഷാ ഉദ്യോഗസ്ഥനെ നിയമിച്ചു. എന്നിട്ടൊന്നും മതിയാവുന്നില്ല. ഇപ്പോഴിതാ ഹെലിക്കോപ്റ്ററും വാടകക്കെടുക്കാൻ തീരുമാനമായി.
10 ലക്ഷത്തിനു മേലെയുള്ള ബില്ലുകൾ മാറാൻ ട്രഷറിയിൽ ഇപ്പോൾ നടക്കില്ല. അതിന് മന്ത്രിസഭാ അനുമതി വേണം. കിഫ്ബി പദ്ധതികൾ ചെയ്തിരുന്ന കോൺട്രാക്ടർമാർ ആത്മഹത്യയുടെ വകര്കിലാണ്. അവർക്ക് കോടികളാണ് കൊടുക്കാനുള്ളത്. അതിനിടയിലാണ് ഈ മര്യാദകേട് കാണിക്കുന്നത്. ഇതിനെയൊക്കെ മര്യദ കേടെന്നു തന്നെ പറയണം. നിത്യോപയോഗ സാധനങ്ഹൾ വാങ്ങാൻ നിവർത്തിയില്ല, പെട്രോൾ-ഡീസൽ സെസ് കാരണം ഓരോ മാസവും ഇരട്ടിച്ചിലവ്.
... മനുഷ്യൻ മറ്റേതെങ്കിലും ഗ്രഹത്തിലേക്ക് പോയാലോ എന്നാലോചിക്കുമ്പോഴാണ് നികുതിപ്പണം കൊണ്ട് ഈ അത്യാഡംബരം. പറയാൻ വാക്കില്ലാതെ ഇടമില്ലാതെ കഷ്ടപ്പെടുന്ന ജനങ്ങൾക്കു വേണ്ടിയാണ് ഞങ്ങൾ ഈ സംസാരിക്കുന്നത്... സംസ്ഥാന സർക്കാരിന്റെ വിവിധ ആവശ്യങ്ങൾക്കായാണ് എന്നു പറഞ്ഞാണ് വീണ്ടും ഹെലികോപ്റ്റർ വാടകക്ക് എടുക്കാൻ മന്ത്രിസഭാ തീരുമാനിച്ചത്.
ഹെലികോപ്റ്ററും ക്രൂവും ഒരുച്ച്ലീ ലീസിന് എടുക്കാനാണ് പരിപാടി. അതിനായി പുതിയ കമ്പനിയെ കണ്ടെത്താൻ ടെൻഡർ വിളിക്കും. നേരത്തെ പവൻ ഹൻസിൽ നിന്ന് പ്രതിമാസം 1.6 കോടി രൂപക്കും പിന്നീട് ചിപ്സൺ ഏവിയേഷനിൽ നിന്ന് പ്രതിമാസം 80 ലക്ഷം രൂപക്കും സർക്കാർ ഹെലികോപ്റ്റർ വാടകക്ക് എടുത്തിരുന്നു. ഇതൊക്കെ വൻ വിവാദത്തിനും വഴി വച്ചിരുന്നു.
പൊലീസ് വകുപ്പിനാണ് ഹെലികോപ്റ്റർ വാടകക്കെടുകകാനുള്ള ചുമതല. സാമ്പത്തിക പ്രതിസന്ധി കടുക്കുന്നതിനിടെയുള്ള ഈ തീരുമാനം വിമർശനങ്ങൾക്കും വിവാദങ്ങൾക്കും വഴിവെക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല. സാമൂഹികക്ഷേമ പെന്‍ഷന്‍ വിതരണത്തിന് രൂപീകരിച്ച കമ്പനിക്ക് 6,000 കോടിയുടെ സര്‍ക്കാര്‍ ഗാരന്‍റി. ഇതുവരെ എടുത്ത 4200 കോടി വായ്പയ്ക്കും. ഇനി എടുക്കാവുന്ന 1800 കോടി വായ്പക്കുമാണ് ഗാരന്റി നൽകുക. മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയിട്ടുള്ള ഹെലികോപ്റ്റര്‍ യാത്രകള്‍ വിവാദമായിരുന്നു.
തൃശൂരില്‍ പാര്‍ട്ടി സമ്മേളനത്തില്‍ നിന്നും പിണറായി വിജയന്‍ തിരുവനന്തപുരത്തേക്ക് നടത്തിയ ഹെലികോപ്റ്റര്‍ യാത്ര വിവാദമായിരുന്നു. ഹെലികോപ്റ്റര്‍ വാടക ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് ഈടാക്കാനുള്ള തീരുമാനവും വിവാദങ്ങള്‍ക്ക് എരിവും പുളിയും നല്‍കി. ഇതിനു പിന്നാലെയാണ് സംസ്ഥാനത്തിന് സ്വന്തമായി ഹെലികോപ്റ്റര്‍ എന്ന ചര്‍ച്ചകള്‍ സജീവമായത്.
അതിനിടെ കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡിന്റെ കടമെടുപ്പ് സര്‍ക്കാരിന്റെ ആകെ കടമെടുപ്പു പരിധിയില്‍ വരുമെന്നു കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ വ്യക്തമാക്കിയിട്ടും പെന്‍ഷന്‍ കമ്പനിക്കു വേണ്ടി വീണ്ടും കടമെടുക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണ്. കമ്പനിയുടെ 6000 കോടി രൂപയുടെ കടമെടുപ്പിനു സര്‍ക്കാര്‍ ഗാരന്റി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. താങ്ങാവുന്നതിലും അപ്പുറമാണ് ഈ കടമെടുപ്പ്. ഇപ്പോൾ തന്നെ പ്രതിസന്ധി രൂക്ഷമാണ്, ഭാവിയില്‍ കൂടുതൽ വമ്പന്‍ പ്രതിസന്ധിയിലേക്ക് ഇത് കാര്യങ്ങളെത്തിക്കും.
ഇക്കഴിഞ്ഞ ജനുവരി 12 വരെ കമ്പനി പുതിയതായി എടുത്തതോ പുതുക്കിയതോ ആയ വായ്പകള്‍ക്കാണ് ഇതില്‍ 4200 കോടി രൂപയുടെ ഗാരന്റി നല്‍കുക. ബാക്കി 1800 കോടി രൂപയുടെ ഗാരന്റി ഭാവിയില്‍ എടുക്കാൻ പോകുന്ന വായ്പയ്ക്കാണ്. പെന്‍ഷന്‍ നല്‍കുന്നതിനുള്ള പണം കണ്ടെത്തുന്നതിന് ആണെന്ന പേരിലാണ് ഇത്തവണത്തെ ബജറ്റില്‍ സര്‍ക്കാര്‍ സാമൂഹിക സുരക്ഷാ സീഡ് ഫണ്ട് പ്രഖ്യാപിച്ചത്. ഫണ്ട് കണ്ടെത്താന്‍ പെട്രോള്‍, ഡീസല്‍, മദ്യം എന്നിവയ്ക്കു സെസ് ഏര്‍പ്പെടുത്തുകയും ചെയ്തു.
ഇതിനു പുറമേയാണു കടമെടുപ്പിനു ഗാരന്റി നല്‍കുന്നത്. ഇവിടെ ജനങ്ങൾ കുടിവെള്ളം പോലും ഇല്ലാതെ അലയുന്നു. അപ്പോഴാണ് ആനപ്പുറത്തേറാനുള്ല രാജാവിന്റെ പൂതി. പറക്കു തളിക എങ്ങാനുമായിരുന്നെങ്കിൽ എങ്ങോട്ടെങ്കിലും പറപ്പിച്ച് വിടാമായിരുന്നു എന്നാണ് ഇന്നു രാവിലെ കണ്ട ഒരു സുഹൃത്തിന്റഎ തമാശ. പറഞ്ഞു പോവില്ലേ?
https://www.facebook.com/Malayalivartha



























