Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

സ്വാമി ഓടിത്തള്ളി... വിവാദ ആള്‍ദൈവം നിത്യാനന്ദയുടെ പ്രതിനിധി ഐക്യരാഷ്ട്രസഭ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തതില്‍ വിശദീകരണവുമായി യു.എന്‍.; കൈലാസ റിപ്പബ്‌ളിക്കിന്റെ നിര്‍ദേശങ്ങള്‍ സമ്മേളനത്തിന്റെ അന്തിമരേഖയിലുണ്ടാവില്ല

03 MARCH 2023 09:03 AM IST
മലയാളി വാര്‍ത്ത

ഇന്ത്യയില്‍ മാത്രം ഒതുങ്ങിനിന്ന വിവാദ ആള്‍ദൈവം നിത്യാനന്ദ സ്വാമി ഇപ്പോള്‍ ലോകത്ത് തന്നെ നിറഞ്ഞ് നില്‍ക്കുകയാണ്. ഇന്ത്യയില്‍നിന്ന് ഒളിച്ചോടി സ്വന്തം രാജ്യം പ്രഖ്യാപിച്ച നിത്യാനന്ദയുടെ പ്രതിനിധി ഐക്യരാഷ്ട്രസഭ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തതില്‍ വിശദീകരണവുമായി യു.എന്‍. ജനീവയില്‍നടന്ന യോഗത്തില്‍ പങ്കെടുത്തതായി സ്ഥിരീകരിച്ചെങ്കിലും പ്രതിനിധിയുടെ നിര്‍ദേശങ്ങള്‍ സമ്മേളനത്തിന്റെ അന്തിമരേഖയിലുണ്ടാവില്ലെന്ന് യു.എന്‍. മനുഷ്യാവകാശവിഭാഗം വക്താവ് വ്യക്തമാക്കി.

പൊതുജനങ്ങള്‍ക്കും സന്നദ്ധസംഘടനകള്‍ക്കും പങ്കെടുക്കാവുന്ന പൊതുപരിപാടിയിലാണ് നിത്യാനന്ദയുടെ സ്വയംപ്രഖ്യാപിത രാജ്യമായ 'യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് കൈലാസ'യുടെ പ്രതിനിധി പങ്കെടുത്തത്. മാ വിജയപ്രിയ നിത്യാനന്ദ എന്ന വനിതയാണ് സമ്മേളനത്തിനെത്തിയത്. അവര്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ അപ്രസക്തമാണെന്ന് യു.എന്‍. വക്താവ് വിശദീകരിച്ചു.



യോഗത്തില്‍ ലഘുലേഖകള്‍ വിതരണംചെയ്യാനുള്ള പ്രതിനിധിയുടെ ശ്രമം തടഞ്ഞിരുന്നുവെന്നും അറിയിച്ചു. ഫെബ്രുവരി 22-നും 24-നുമായി രണ്ടുയോഗങ്ങളിലാണ് നിത്യാനന്ദയുടെ പ്രതിനിധി പങ്കെടുത്തത്. ഓസ്‌ട്രേലിയന്‍ മുന്‍ പ്രധാനമന്ത്രി ജൂലിയ ഗിലര്‍ഡ്, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തില്‍ വിജയപ്രിയ ചോദ്യങ്ങള്‍ ചോദിച്ചിട്ടുമുണ്ട്.

ഇവര്‍ സംസാരിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് യു.എന്‍. വിശദീകരണവുമായി എത്തിയത്. ബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങളില്‍ പ്രതിയായ തമിഴ്‌നാട് സ്വദേശി നിത്യാനന്ദ 2019 നവംബറിലാണ് ഇന്ത്യയില്‍നിന്ന് മുങ്ങിയത്. തുടര്‍ന്ന്, ഇക്വഡോറിനുസമീപമുള്ള ദ്വീപിലാണ് 'കൈലാസ റിപ്പബ്‌ളിക്' സ്ഥാപിച്ചത്. ഇദ്ദേഹത്തിന്റെ പേരില്‍ ഇന്ത്യയില്‍ അറസ്റ്റ് വാറന്റ് നിലനില്‍ക്കുന്നുണ്ട്.

നിത്യാനന്ദ ചില്ലറക്കാരനല്ല. ബലാത്സംഗക്കേസിലകപ്പെട്ട് ഇന്ത്യയില്‍ ജയില്‍വാസം അനുഭവിച്ച വിവാദ ആള്‍ദൈവം. ഒളിക്യാമറ വിവാദം അടക്കം നിരവധി ആരോപണങ്ങള്‍ പിന്നാലെയും. ഒടുവില്‍ മറ്റൊരു പീഡന പരാതിയില്‍ നിയമനടപടി നേരിടാനിരിക്കേ ഇന്ത്യയില്‍ നിന്ന് പലായനം ചെയ്യേണ്ടി വരുന്നു. അങ്ങനെ തന്റെ ആശ്രമത്തിലെ അന്തേവാസികളെ ലൈംഗികമായി പീഡിപ്പിച്ചതിനും അനധികൃതമായി സ്ത്രീകളെ തടവില്‍ പാര്‍പ്പിച്ചു എന്ന കുറ്റത്തിനും നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞിരുന്ന വിവാദനായകനായിരുന്നു നിത്യാനന്ദ.

എന്നാല്‍ 2020-ല്‍ രാജ്യം വിട്ടതിന് ശേഷം നിത്യാനന്ദ സ്വന്തമായി സ്ഥാപിച്ച കൈലാസ രാജ്യത്തിന്റെ പ്രതിനിധി യു എന്‍ സഭയെ പ്രതിനിധീകരിച്ചതോടെയാണ് അദ്ദേഹത്തിന്റെ ഇന്ത്യന്‍ വേരുകളും വിവാദപരമായ ചെയ്തികളും പലരും വീണ്ടും ഓര്‍ത്തെടുക്കാന്‍ തുടങ്ങുന്നത്.

ഇന്ത്യയില്‍ നിന്ന് കടന്ന ശേഷം നിത്യാനന്ദ തന്റെ അനുയായികള്‍ക്കായി ഒരു രാജ്യം തന്നെ സൃഷ്ടിച്ചു എന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. ബലാത്സംഗകേസില്‍ ഇന്ത്യ തിരയുന്ന കുറ്റവാളിയായ നിത്യാനന്ദയുടെ രാജ്യം എവിടെയാണെന്ന കാര്യത്തില്‍ അപ്പോഴും വ്യക്തയുണ്ടായിരുന്നില്ല. കൂടാതെ ഇന്ത്യ വിട്ടതിന് ശേഷം പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാതിരുന്ന നിത്യാനന്ദയെക്കുറിച്ചുള്‌ല വാര്‍ത്തകളുടെ ആധികാരികതയും പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടു. എങ്കിലും യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് കൈലാസയെക്കുറിച്ചുള്ള വിവരങ്ങള്‍ അവരുടേതെന്ന് പറയപ്പെടുന്ന ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ പുറത്തു വന്നിരുന്നു.

രാജ്യത്തിന് സ്വന്തമായി റിസര്‍വ് ബാങ്ക് നിര്‍മിക്കുമെന്നുള്ള നിത്യാനന്ദയുടെ പ്രഖ്യാപനവും അതുപോലെ തന്നെ തന്റെ രാജ്യത്തിന് സ്വന്തമായി നാണയം പുറത്തിറക്കിയതായുമുള്ള വാര്‍ത്തകള്‍ ട്വിറ്റര്‍ വഴി പുറത്തു വന്നു. എന്നാല്‍ നിത്യാനന്ദ സ്ഥാപകനും പരമാധികാരിയും എന്ന് പറയപ്പെടുന്ന കൈലാസ എന്ന നിഗൂഢ രാജ്യത്തെക്കുറിച്ച് കൂടുതല്‍ ആധികാരികതയോടെ ആളുകളെ നോക്കിക്കാണാന്‍ പ്രേരിപ്പിച്ചത് അടുത്തിടെയുണ്ടായ യുഎന്‍ മീറ്റിംഗായിരുന്നു.

യു എന്‍ മീറ്റിംഗില്‍ പ്രത്യക്ഷപ്പെട്ട കൈലാസയുടെ പ്രതിനിധി വിജയപ്രിയ വാര്‍ത്തകളില്‍ നിറഞ്ഞു. മാനിബോറ്റ സര്‍വകലാശാലയില്‍ നിന്നും മൈക്രോബയോളജിയില്‍ ബിഎസ്സി ബിരുദം കരസ്ഥമാക്കിയിട്ടുള്ള വ്യക്തിയാണ് കൈലാസയുടെ ആജീവാനന്ത അംബാസഡര്‍ എന്ന് വിശേഷിപ്പിക്കുന്ന വിജയപ്രിയ. കൂടാതെ ഇംഗ്‌ളീഷ്, ഹിന്ദി, ഫ്രഞ്ച്, ക്രിയോള്‍ ആന്റ് പിന്‍ജിന്‍ എന്നീ ഭാഷകള്‍ വശമുള്ളതായും ലിങ്ക്ഡ്-ഇന്‍ പ്രൊഫൈല്‍ വിശദമാക്കുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (2 hours ago)

ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം  (2 hours ago)

14കാരിയില്‍ ജയി ജയകുമാറിന്റെ ഹൃദയം മിടിച്ചു; അടുത്ത 48 മണിക്കൂര്‍ വിലപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍  (2 hours ago)

ഹോര്‍മുസ് വഴി ഒരു ദിവസം 15 കപ്പലുകളില്‍ കൂടുതല്‍ കടത്തി വിടില്ലെന്ന് ഇറാന്‍  (2 hours ago)

ലൈംഗിക പീഡന പരാതിയില്‍ ഐടി കമ്പനിയിലെ ആറ് പേര്‍ അറസ്റ്റില്‍  (2 hours ago)

സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്  (3 hours ago)

ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍  (3 hours ago)

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (5 hours ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (5 hours ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (5 hours ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (5 hours ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (5 hours ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (6 hours ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (6 hours ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (6 hours ago)

Malayali Vartha Recommends