ജയരാജൻ ചിറ്റപ്പൻ ഇട്ടാൽ ബർമുട അല്ലെങ്കിൽ വരയൻ കളസം നാണമുണ്ടോടേയ്..!!!!

അല്ലെങ്കിലും അങ്ങനെയാ, സിപിഎം എന്തുചെയ്താലും അത് സൂപ്പറാണ്.ജയരാജൻ ചിറ്റപ്പന്റെ കുടുംബ വകയെന്ന് പറയപ്പെടുന്ന വൈദേകം റിസോർട്ടിന്റെ സിഇഒ ഇന്നലെ പ്രതികരിച്ചതാണ് രസം. സാധാരണ ഗതിയിൽ ഒരു ബിസിനസ് സ്ഥാപനത്തിൽ ആദായ നികുതി വിഭാഗം നടത്തുന്ന സർവ്വെ ആണ് വൈദേകം റിസോർട്ടിൽ നടന്നത് എന്ന്. ബിബിസി യുടെ മുംബൈ-ഡെൽഹി ഓഫീസുകളിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയപ്പോൾ കേന്ദ്രം പറഞ്ഞു സാമ്പത്തിക സർവ്വെ ആണെന്ന്.
പക്ഷേ അന്ന് എന്തൊക്കെയായിരുന്നു കരുതലുള്ള സിപിഎം മനുഷ്യൻമാർ വിളിച്ചു പറഞ്ഞത്. റെയ്ഡ് എങ്ങനെ സർവ്വെ ആവും, സർവ്വെ എങ്ങനെ റെയ്ഡാവും എന്നൊക്കെ ചേദിച്ചവരാണ് ചിറ്റപ്പന്റെ റിസോർട്ട് ആയപ്പോൾ താളം ചവിട്ടുന്നത്. കമ്പനിയുമായി ബന്ധപ്പെട്ട എല്ലാ സാമ്പത്തിക ക്രയവിക്രയങ്ങളും വിശദമായി പരിശോധിക്കുന്നുണ്ട് എന്നു തന്നെയാണ് സിഇഒ പറഞ്ഞത്.
അതിനെ പക്ഷേ സർവ്വെ എന്നു വിളിക്കാനാണ് സിഇഒഇഷിടപ്പെടുന്നതെന്നു മാത്രം. പാർട്ടിക്കുള്ളിലെ വിവാദം അടക്കി വച്ചിട്ടും ഇപി ജയരാജന്റെ റിസോർട്ട് പ്രശ്നമാവുക തന്നെയാണ്. ആദായ നികുതി വകുപ്പാണ് വൈദേകത്തിൽ പരിശോധനക്കെത്തിയത്.. നേരത്തെ നോട്ടീസ് നൽകി അല്ല പരിശോധന നടത്തിയത്. മാധ്യമപ്രവർത്തകൻ എംആർ അജയൻ നൽകിയ പരാതിയിലാണ് കള്ളപ്പണം നിക്ഷേപിക്കൽ, ബിനാമി നിക്ഷേപം എന്നിവയുടെ പേരിൽ അന്വേഷണം നടക്കുന്നത്. ഇ പി ജയരാജൻ വ്യവസായമന്ത്രി ആയിരിക്കുമ്പോഴാണ് 12 ഏക്കറിലായി റിസോർട്ട് നിർമ്മിക്കുകയും ഉൽഘാടനം ചെയ്യുകയും ചെയ്യുന്നത്.
കണ്ണൂരിൽ സി പി എം ശക്തികേന്ദ്രമായ മോറാഴയ്ക്കടുത്ത് വെള്ളിക്കീലിലാണ് ഇ പി ജയരാജൻ്റെ വൈദേകം ആയുർവേദ വില്ലേജ്. കണ്ണൂർ സ്വദേശിയായ ഗൾഫ് മലയാളി വഴി ആയുർവേദ റിസോർട്ടിൽ കള്ളപ്പണ നിക്ഷേപം ഉണ്ടെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. റിസോർട്ടിൽ പണം നിക്ഷേപിച്ച 20 പേരുടെ വിശദാംശങ്ങളും പരാതിയിൽ നൽകിയിട്ടുണ്ട്. ഒന്നര കോടി രൂപ നിലഷേപിച്ചവർ വരെ ഈ പട്ടികയിലുണ്ട്. എന്നിരിക്കെ സഹകരണ ബാങ്ക് മാനേജരായി വിരമിച്ച, ഇപി ജയരാജന്റെ ഭാര്യ ഇന്ദിര ആണ് ഡയറക്ടർ. കൃത്യമായ ബാങ്ക് ഇടപാടിയൂടെയാണ് നിക്ഷേപങ്ങൾ സ്വീകരിച്ചതെങ്കിൽ എന്തിന് ഇഡി അന്വേ,ണം ഭയക്കണം.
സഹകരണ ബാങ്കിൽ നിന്നു വിരമിച്ച ഇന്ദിക നിക്ഷേപിച്ചത് ഒരു കോടിയോളം രൂപയാണ്. വിരമിച്ചപ്പോൾ കിട്ടിയ തുക എന്നാണ് അവർ പറയുന്നത്. പക്ഷേ കോടിയോളം വരുന്ന തുക സഹകരണ ബാങ്കിൽ നിന്ന് പെൻ,ൻ പറ്റുമ്പോൾ ലഭിക്കുമോ എന്നതും, അല്ലെങ്കിൽ പണത്തിന്റെ ഉറവിടെ അന്വേഷിക്കേണ്ടതു തന്നെയാണ്. അങ്ങനെയൊരു അവന്വേ,ണം സ്വാഗതം ചെയ്യുന്നതിനു പകരം മാനസികമായി പീഡിപ്പിക്കുന്നു, ആക്രമിക്കുന്നു എന്നൊക്കെ പറഞ്ഞ് ഒഴിഞ്ഞു മാറുന്നത് എന്തിന്.
എനിക്കിതിൽ യാതൊരു പങ്കുമില്ല, എന്ന് ഇപി ജയരാജൻ പറയുന്നിടത്താണ് സംശയം ആരംഭിക്കുന്നത്. നിയമം ലംഘിച്ചിച്ചുള്ള അനുമതികൾ നൽകാനായി ആന്തൂർ നഗരസഭ അധ്യക്ഷയും ഉദ്യോഗസ്ഥരും ഗൂഢാലോചന നടത്തി എന്ന പരാതിയും നിലവിലുണ്ട്.
https://www.facebook.com/Malayalivartha



























