സി എം രവീന്ദ്രൻ അറിയാതെ ഒന്നും നടക്കില്ല; ശിവശങ്കർ സി എം രവീന്ദ്രൻ സമ്മതിക്കാതെ ഒന്നും ചെയ്യില്ല; തുറന്നടിച്ച് റിട്ടയേർഡ് എസ് പി ജോർജ്ജ് ജോസഫ്

ശിവശങ്കർ എന്തെങ്കിലും ചെയ്താൽ അത് സി എം രവീന്ദ്രൻ അറിയാതെ പോകില്ല എന്ന കാര്യം തുറന്നടിച്ചിരിക്കുകയാണ് റിട്ടയേർഡ് എസ് പി ജോർജ് ജോസഫ്. നിർണായകമായ കാര്യങ്ങൾ തന്നെയാണ് സി എം രവീന്ദ്രന്റെ സ്വാധീനത്തെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. റിട്ടയേർഡ് എസ് പി ജോർജ് ജോസഫിന്റെ വാക്കുകൾ ഇങ്ങനെ :21 പ്രാവശ്യം ഇന്ത്യയിലേക്ക് സ്വർണ്ണം കടത്തി. ഇരുപത്തിയൊന്നാമത്തെ പ്രാവശ്യം മാത്രമാണ് അത് പിടിച്ചത്.
അതിൽ നിന്നുള്ള പണമാണോ ലൈഫ് മിഷനിലേക്ക് വന്നത് എന്നതും ഇ ഡി കണ്ടുപിടിക്കേണ്ട കാര്യം തന്നെയാണ്. ഒരുകോടി ശിവശങ്കറിന് കൈക്കൂലി ആയിട്ട് കിട്ടി. ബാക്കി തുക എങ്ങോട്ട് പോയി എന്നതും ഇഡിക്ക് അറിയണം. ആ കോടി എവിടെപ്പോയി എന്നാണ് ഇപ്പോൾ അന്വേഷണം നടത്തുന്നത് സി എം രവീന്ദ്രൻ അറിയാതെ ശിവശങ്കർ ഒന്നും ചെയ്യുന്നില്ല എന്നാണ് റിട്ടയേർഡ് എസ്പി ജോർജ് ജോസഫ് പറയുന്നത്.
ഇതിന്റെ കോഴ ബന്ധപ്പെട്ടുള്ള അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്. സി എം രവീന്ദ്രനും അതുപോലെതന്നെ സ്വപ്നസുരേഷും തമ്മിൽ ബന്ധമുണ്ടാകും അവരുടെചാറ്റുകൾ ഇതിനോടകം പുറത്തുവന്നതാണ്. ശിവശങ്കറാകട്ടെ സി എം രവീന്ദ്രൻ സമ്മതിക്കാതെ ഒന്നും ചെയ്യത്തില്ല. ഈ സാഹചര്യത്തിൽ രവീന്ദ്രന് പണം കിട്ടിയിട്ടുണ്ടോ എന്ന് അറിയേണ്ടത് ഇ ഡിക്ക് മുൻപിലുള്ള വലിയ കടമ്പ തന്നെയാണ്.
സി എം രവീന്ദ്രനെ മറികടന്ന് മുഖ്യമന്ത്രിയോട് ഒരു കാര്യവും പറയാനും കഴിയില്ല ശിവശങ്കറിന് .എല്ലാം സി എം രവീന്ദ്രൻ അറിയും.മുഖ്യമന്ത്രിയോട് എന്തെങ്കിലും കാര്യം പറയണമെങ്കിൽ സി എം രവീന്ദ്രനോട് പറഞ്ഞതിനുശേഷം മാത്രമേ അതായത് അദ്ദേഹം അറിഞ്ഞതിനുശേഷം മാത്രമേ മുഖ്യമന്ത്രിയോട് പറയാൻ സാധിക്കുകയുള്ളൂ എന്നതാണ് സ്ഥിതി എന്നുംജോർജ് ജോസഫ് തുറന്നടിച്ചു .
അതേസമയം ലൈഫ് മിഷൻ കോഴക്കേസിൽ ആരോഗ്യ കാരണങ്ങൾ കാട്ടി ജാമ്യത്തിനായി വാദിച്ചെങ്കിലും, എം ശിവശങ്കറിന് പുറത്തിറങ്ങാനാവില്ല. സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്ന കൊച്ചിയിലെ സിബിഐ കോടതി ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളി. ജാമ്യം നൽകരുതെന്ന എൻഫോഴ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ആവശ്യം കോടതി അംഗീകരിച്ചു. ഒൻപതു ദിവസം കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം ശിവശങ്കർ റിമാൻഡിൽ തുടരുകയാണ്.
https://www.facebook.com/Malayalivartha



























