ഇസ്രയേലിലേക്ക് കൃഷി പഠിക്കാൻ പോയ ബിജു കുര്യൻ എന്ന ഇരിട്ടി സ്വദേശി ശ്രമിച്ചത് മുങ്ങാൻ തന്നെ എന്ന് വ്യക്തമാവുന്ന കൂടുതൽവിവരങ്ങളാണ് പുറത്തു വരുന്നത്. കാരണം മലയാളികൾ നിരവധി പേർ ഇസ്രയേലിലേക്ക് മുങ്ങുന്നത് സാധാരണമായിരിക്കുന്നു. ബിജു കുര്യന്റെ കാര്യത്തിൽ സിപിഐ ദേശീയ നേതാവ് ആനി രാജയുടെ ഒത്താശയോടെയാണ് സംഘത്തിൽ ചെയ്യത് എന്ന് വ്യക്തമായിട്ടുണ്ട്. പണം വാങ്ങി ഇസ്രയേലിലേക്ക് ആളുകളെ കടത്തുന്ന സംഘങ്ങൾ സംസ്ഥാനത്ത് സജീവമാണ് .
വിശുദ്ധനാട് തീർഥാടനം’ എന്ന പേരിൽ സംഘടിപ്പിക്കുന്ന യാത്രകളുടെ ഭാഗമായാണ് സന്ദർശക വീസയിലെത്തുന്നവർ ഇസ്രയേലിൽ അനധികൃതമായി കുടിയേറ്റം നടത്തുന്നത്. ഒരാളിൽ നിന്ന് വാങ്ങുന്നത് മൂന്നര ലക്ഷം രൂപയാണ്. ഇങ്ങനെ പോകുന്ന സംഘത്തിൽ നിന്ന് തിരികെ വരാതിരിക്കുന്നവരെ ചാടുന്നവർ എന്നാണ് ഇത് സംഘടിപ്പിക്കുന്നവർക്കിടയിൽ ശാസ്ത്രീയമായി വിളിക്കുന്നത്. 11 ദിവസത്തെ ട്രിപ്പിനു ശേഷം ‘ചാടണ’മെന്നാണ് ഇവർക്ക് കൊടുക്കുന്ന നിർദ്ദേശം. ഇത് സംബന്ധിച്ച് ചാടുന്നവരും ചാടിക്കുന്നവരും തമ്മിൽ കരാർ ഉണ്ടാക്കും.
ഇസ്രയേലിൽ പോയി തിരികെ വരാൻ ഇതേ യാത്രാ സംഘത്തിൽ ചേരുന്നവരിൽ നിന്ന് ഒന്നര ലക്ഷം രൂപയാണ് വാങ്ങുന്നത്. എന്നാൽ ഇവിടെ കേന്ദ്ര പരിപാടിയായ കൃഷി പഠനയാത്രയിൽ സംസ്ഥാനത്തു നിന്നു കൊണ്ടുപോയവർക്ക് 50,000 രൂപ ആയിരുന്നു യാത്രാച്ചിലവായി ഈടാക്കിയത്. എങ്ങനെ നോക്കിയാലും ലാഭം. മാത്രമല്ല, സർക്കാർ സംഘം ആവുമ്പോളഅ സുരക്ഷിതവും ആയിരിക്കുമെന്ന് ബിജു കരുതിയിട്ടുണ്ടാവണം
. കൃഷി പഠിക്കാനായി കേരള സർക്കാർ തെരഞ്ഞെടുത്തവർ പാർട്ടി പ്രവർത്തകരും അവരുടെ വേണ്ടപ്പെട്ടവരും ആണെന്നിരിക്കെ, മതസംഘടനകളുടെ ബാനറിൽ സംഘടിപ്പിക്കുന്ന വിശുദ്ധനാട് യാത്രകൾക്കായി ഏജന്റുമാർ വഴിയാണ് പേര് നൽകേണ്ടത്. ഇസ്രയേലിൽ തുടരാൻ ഉദ്ദേശിക്കുന്നവർ ആദ്യം ഇവർക്ക് 50,000 രൂപയും പാസ്പോർട്ടിന്റെ കോപ്പിയും നൽകണം.
മുൻപ് ചാടിയവരോ പരിചയക്കാരോ ഇസ്രയേലിൽ ഉള്ളവർക്കാണ് മുൻഗണന. അങ്ങനെയല്ലാത്തവർക്ക് ഒപ്പം താമസിപ്പിക്കാൻ ഇസ്രയേലിൽ ആളെ സംഘടിപ്പിച്ചു നൽകും. ബിജുവും ഇങ്ങനെ ആളെ സംഘടിപ്പിച്ചു വച്ചിട്ടാണ് ഇസ്രയേയിൽ എത്തിയത്. യാത്ര സംഘടിപ്പിക്കുന്ന ഏജൻസിയാണെങ്കിൽ ിങ്ങനെ താമസത്തിന് വേറെ തുക നൽകണം. ഏപ്രിൽ ആദ്യവാരം മുതൽ ആരംഭിക്കുന്ന യാത്രകളിലേക്കാണ് ഇവർ ഇപ്പോൾ ആളുകളെ ചേർക്കുന്നത്.
ഇതേ സംഘം അവസാനം സംഘടിപ്പിച്ച 17 പേരുടെ യാത്രയിൽ 10 പേരാണ് തിരികെ വന്നത് എന്ന് പറയപ്പെടുന്നു. എല്ലാമറിഞ്ഞു കൊണ്ടാണ് പുരോഹിതന്മാർ ഉൾപ്പെടെയുള്ളവർ ഈ ചാട്ടത്തിന് കൂട്ടു നിൽക്കുന്നത് എന്ന ആരോപണവും ശക്തമാണ്. സംസ്ഥാനത്തുനിന്ന് കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഇസ്രയേലിലേക്കു നടത്തിയ പഠനയാത്രയ്ക്കിടെ ബിജു കുര്യൻ എന്ന മേൽപ്പറഞ്ഞ ഇരിട്ടി സ്വദേശിയെ കാണാതാവുകയും സംഭവം വിവാദമായതിനെത്തുടർന്ന് പിന്നീട് നാട്ടിൽ തിരിച്ചെത്തുകയും ചെയ്യുകയായിരുന്നു.
സംഘത്തോടൊപ്പം പോയ ശേഷം പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാൻ പോയതുകൊണ്ടാണ് ഒപ്പം പോരാൻ കഴിയാഞ്ഞതെന്നാണ് പിന്നീട് നാട്ടിലെത്തിയ ബിജു വ്യക്തമാക്കിയത്. എന്നാൽ സംഭവം ഇതൊന്നുമല്ലെന്ന് അരിയാഹാരം കഴിക്കന്ന മലയാളികൾക്കെല്ലാം മനസ്സിലായി. പക്ഷേ ജിജുവിനെതിരെ ഒരന്വേഷണത്തിനോ, നടപടിക്കോ സർക്കാർ കൂട്ടാക്കിയില്ല. ഇതും പ്രശ്നങ്ങളുടെ സങ്കീർണ്മത വെളിച്ചത്തു കൊണ്ടുവരുന്നതാണ്. അങ്ങനെ സർക്കാർ മേൽ നോട്ടത്തിൽ ചാട്ടം പദ്ധതി ഇട്ട ബിജുവിനെപ്പോലെ എത്ര പേരീയീരിക്കും വിവിധ യാത്രാ ഏജൻസികൾ മുഖേനെ ചാടുന്നത്.