അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്വേച്ഛാധിപതികളെയും മാഫിയാ തലവൻമാരെയും ഒക്കെ താരതമ്യപ്പെടുത്തുമ്പോൾ ഇതൊന്നുമല്ല, നല്ല ഒന്നാംതരം പേടിച്ചു തൂറിയാണ് കക്ഷി എന്ന വിവരവുമായി സമൂഹമാധ്യമത്തിൽ ഒരു പോസ്റ്റ്.

ആരാണ് ആ പഴയ വിജയൻ.... പാബ്ലോ എസ്കോബാർ എന്നും, കിം ജോങ് ഉൻ എന്നുമൊക്കെ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്വേച്ഛാധിപതികളെയും മാഫിയാ തലവൻമാരെയും ഒക്കെ താരതമ്യപ്പെടുത്തുമ്പോൾ ഇതൊന്നുമല്ല, നല്ല ഒന്നാംതരം പേടിച്ചു തൂറിയാണ് കക്ഷി എന്ന വിവരവുമായി സമൂഹമാധ്യമത്തിൽ ഒരു പോസ്റ്റ്. പിണറായി വിജയനെ മറ്റാരെക്കാളും നന്നായി അറിയാവുന്ന ഇടതു ആരാണ് ആ പഴയ വിജയൻ? ഇതാണാ പഴയ വിജയൻ എന്ന തലക്കെട്ടോടെ ഫെയ്സ് ബുക്കിൽ പോസ്റ്റിട്ടിരിക്കുന്നത് ബിജെപി വക്താവ് സന്ദീപ് വചസ്പതിയാണ്. ഒളികാമറകൾ പറയാത്തത് എന്ന തന്റെ പുസ്തകത്തിൽ ബർലിൻ കുഞ്ഞനന്തൻ നായർ എഴുതിയ എഴുതിയ പിണറായി വാസ്തവങ്ങൾ ചിത്രമായി കൊടുത്തിട്ടുമുണ്ട്..
ആർഎസ്എസ് പ്രവർത്തകരെ പേടിയാണെന്ന് പണ്ട് നടന്ന ചില പ്രാദേശിക സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ലേഖനം.പോസ്റ്റിലെ ലേഖനത്തിൽ പറയുന്നതിങ്ങനെ.. .തലശ്ശേരി- പാപാനൂർ മേഖലയിൽ നിരന്തരമായി സിപിഎം -ആർഎസ്എസ് സംഘട്ടനം നടക്കുന്ന കാരണം പിണറായിക്ക് സ്വന്തം സുരക്ഷയെക്കുറിച്ച് അതിയായ ഉൽഖണ്ട ഉണ്ടായിരുന്നു.
സ്വയരക്ഷക്ക് അദ്ദേഹം ലൈസൻസുള്ള റിവോൾവർ കരുതിയിരുന്നു. ഔദ്യോഗികമായി ഏർപ്പെടുത്തിയതും, അല്ലാത്തതുമായ അംഗരക്ഷകരും കൂടെ ഉണ്ടാവും. രാഷ്ട്രീയ ശത്രുക്കളുടെ ആക്രമണം ഏതുസമയത്തും ഉണ്ടാവും എന്ന തോന്നൽ അദ്ദേഹത്തിനുണ്ടായിരുന്നു. എ്‍റെ വീടിന്റെ മുകലിലത്തെ നിലയിൽ വിജയൻ വന്നാൽ താമസിക്കാറുള്ള മുറിയുണ്ട്. അതുപോലെ വിഎസിനുമുണ്ട്. പിണറായി താമസിക്കുന്ന മുറിയുടെ പുറത്തെ മുറിയിൽ ഗൺമാൻ ഉണ്ടായാൽ പോലും സാക്ഷയിട്ടേ കിടക്കൂ.
ഒരിക്കൽ ഞാൻ തമാശ രൂപത്തിൽ ചോദിച്ചു ഗൺമാൻ ഉള്ളപ്പൾ എന്തിന് സാക്ഷ ഇട്ട് കിട്ക്കുന്നു എന്ന്, അപ്പോൾ ആരെയും അങ്ങനെ കണ്ണടച്ച് വിശ്വസിക്കാൻ പറ്റില്ലെന്നായിരുന്നു മറുപടി. ഇങ്ഹനെയാണ് പോസ്റ്റ്. അപ്പോൾ ഒരിക്കൽ മലയാളി വാർത്ത പറഞ്ഞതുപോലെ അതിയായ മരണ ഭയമാണ് പ്രശ്നം. അതിൽ നിന്ന് കാട്ടിക്കൂട്ടുന്ന കാര്യങ്ങൾ എന്തൊക്കെയെന്ന് പിണറായിക്ക് പോലും നിശ്ചയമില്ല താനും. ഒരുകാലത്ത് നാലാം ലോക വിവാദത്തോടെ പാർട്ടി പുത്തൻ ആശയങ്ങളിലേയ്ക്ക് വഴിതിരിഞ്ഞതും നിലവിലെ ആശയങ്ങളിലെ വ്യതിചലനങ്ങളും ബർലിനെ പ്രകോപിപ്പിച്ചിരുന്നു.
ഇതിനെ തുടർന്ന് മാർക്സിസ്റ്റ് പാർട്ടിക്കെതിരെയും അന്ന് സെക്രട്ടറിയായിരുന്ന പിണറായി വിജയനെതിരെയും മറ്റ് മാർക്സിസ്റ്റ് നേതാക്കന്മാർക്കെതിരെയും നിരന്തരം വിമർശനം ഉന്നയിച്ച് പത്ര-മാധ്യമങ്ങളിൽ ലേഖനമെഴുതി.
പ്രസിദ്ധീകരിച്ച ലേഖനങ്ങളിൽ പാർട്ടി നിലപാടിലെ ഇരട്ടത്താപ്പിനെ ചൂണ്ടിക്കാട്ടി. എന്നാൽ ബൂർഷ്വാ മാധ്യമങ്ങളെ ഉപയോഗിച്ച് മാർക്സിസ്റ്റ് പാർട്ടിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്ന് ആരോപിച്ച് 2005 മാർച്ച് മൂന്നിന് ബർലിനെ മാർക്സിസ്റ്റ് പാർട്ടിയിൽ നിന്ന് പുറത്താക്കി. അദ്ദേഹത്തിൻ്റെ പാർട്ടി ഘടകമായ നാറാത്ത് ബ്രാഞ്ച് കമ്മറ്റിയിലെ മുഴുവൻ അംഗങ്ങളുടേയും എതിർപ്പിനെ വകവെയ്ക്കാതെ മേൽക്കമ്മിറ്റി തീരുമാനപ്രകാരമാണ് ബർലിനെ അന്ന് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയത്.
മുതലാളിത്തത്തിൻ്റെ ദത്തുപുത്രൻ എന്നാണ് അന്ന് മാർക്സിസ്റ്റ് പാർട്ടി സെക്രട്ടറിയായിരുന്ന പിണറായിയെ ബർലിൻ വിശേഷിപ്പിച്ചത്. അദ്ദേഹത്തിൻ്റെ ഒളിക്യാമറകൾ പറയാത്തത് എന്ന പുസ്തകം പിണറായി വിജയനെ അതിരൂക്ഷമായി വിമർശിക്കുന്നതായിരുന്നു. പിണറായി വിജയൻ തൊഴിലാളി വർഗ്ഗത്തിൻ്റെ ദത്തുപുത്രനാണെങ്കിൽ വി.എസ്. അച്യുതാനന്ദൻ തനത് പുത്രനാണെന്ന ബർലിൻ്റെ നിരീക്ഷണം പാർട്ടിയിൽ കോളിളക്കം സൃഷ്ടിച്ചു. എം.എൻ.വിജയനെപ്പോലെ ഒരു കാലത്ത് പാർട്ടിയുടെ ആശയമുഖമായി ജീവിക്കുകയും പിന്നീട് പാർട്ടിയ്ക്ക് അനഭിമതനാവുകയും ചെയ്ത ആളായിരുന്നു ബർലിൻ കുഞ്ഞനന്തൻ നായർ.
https://www.facebook.com/Malayalivartha



























