KSRTC പച്ച പിടിച്ചോട്ടെ! ജീവനക്കാരുടെ കഞ്ഞിയിൽ പാറ്റ ഇടല്ലേ...അവർക്കും മക്കളുണ്ട്

എന്ത് ഏതിലേ പോയാലും KSRTC യുടെ ജീവനക്കാർക്കാണ് പ്രശ്നം. KSRTC പൂട്ടിപ്പോവും എന്ന് ലാഘവത്തിൽ പറയുമ്പോൾ കഴിയുന്നതല്ല അത്. ആരുടെയും പിടിപ്പുകേടിന് കുറച്ച് ജീവനക്കാരുടെ കഞ്ഞിയിൽ മണ്മു വീഴണരുത്. . പിഎസ് സി ടെസ്റ്റ് എഴുതി ജോലിയിൽ കയറിയ അവരുടെ അവസ്ഥ ആലോചിച്ചു നോക്കൂ. ശമ്പളമില്ല, എപ്പോൾ തരുമെന്ന് പറയാൻ പറ്റില്ല എന്നൊക്കെയാണ് മന്ത്രി പറയുന്നത്. എംഡി ആണെങ്കിൽ പൂട്ടിക്കെട്ടി വേറെ പണിനോക്കി പോകാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുകയുമാണ്. എല്ലാംകൂടിയാവുമ്പോൾ പകച്ചു നിൽക്കുന്നത് ജീവനക്കാർ മാത്രം. കാരണം ഹൈക്കോടതി നിർദ്ദേശിച്ചതുപോലെ, യാത്രക്കാർ ബദൽ മാർഗ്ഗം സ്വീകരിച്ചോളും. സ്വകാര്യ വാഹനങ്ങളോ, ടാക്സിയോ, ഓട്ടോ റിക്ഷയോ അതുമല്ലെങ്കിൽ വഴിയരികിൽ നിന്ന് ലിഫ്റ്റ് വാങ്ങി എങ്കിലും യാത്രക്കാർ പൊയ്ക്കോളും. പക്ഷേ, അതൊന്നുമല്ല ഇപ്പോഴത്തെ പ്രശ്നം. മലയോര മേഖലയിൽ വൻ യാത്രാ ക്ലേശം ആണെന്നും അതിന് പരിഹാരമായി സ്വകാര്യ ബസ്സുകൾ വേണമെന്നും ആവശ്യപ്പെട്ട് സർക്കാർ തലത്തിലെത്തിയ ഒരു പരാതിയാണ്. ഇതിൽ അനുകൂല നിലപാടെടുത്താൽ പിന്നെ മലയോര മേഖലയിൽ KSRTC ക്ക് ചരമക്കുറിപ്പെഴുതേണ്ടി വരും. 1989-ൽ ആണ് പുതുക്കിയ മോട്ടോർ വാഹന നിയമം കേരളത്തില് ബാധകമായത്. അന്നുമുതൽ 80% KSRTC യും 20% സ്വകാര്യ ബസ്സുമാണ് കേരളത്തിൽ ഓടുന്നത്. ഇടുക്കി വയനാട് പത്തനംതിട്ട എന്നീ മലയോര മേഖലകളിൽ 95% സ്വകാര്യ ബസ്സുകളാണ് ഓടിക്കൊണ്ടിരുന്നത്. സ്വകാര്യ ഓർഡിനറി ബസ്സുകളായിരുന്നു എല്ലാം. അന്ന് സാമ്പത്തിക സ്വാധീനമുള്ള ബസ്സുടമകൾ ഈ മേഖലയിലെ ബസ്സുകൾ എല്ലാം നിയമത്തിന്റെ പഴുതുപയോഗിച്ച് ഫാസ്റ്റ് ബസ്സുകളും സൂപ്പർഫാസ്റ്റ് ബസ്സുകളുമാക്കി. അപ്പോൾ കൺസെഷൻ നിരക്കിൽ ബസ്സ് യാത്ര നടത്തുന്ന വിദ്യാർത്ഥികളെ മാറ്റി നിർത്താം എന്നതായിരുന്നു കാര്യം. കൂടുതൽ നിരക്കും ലഭിക്കും. 3-40 കിലോമീറ്റർ അകലെ ആണ് സ്കൂളുകളിലേക്കായി കുട്ടികൾ യാത്ര ചെയ്യേണ്ടത്. ഇടുക്കിയിലെ മിക്ക സ്കൂളിലും കുട്ടികൾക്ക് പോകാൻ പറ്റാതായി. ഫാസ്റ്റ്-സൂപ്പർ ഫാസ്റ്റ് ബസ്സിൽ കൺസഷൻ ടിക്കറ്റില്ലഎന്നതു തന്നെ കാരണം. 89 മുതൽ നീണ്ട നിമ യുദ്ധം നടന്ന് അവിടെയുള്ള എല്ലാ പ്രൈവറ്റ് ഫാസ്റ്റ് പാസ്സഞ്ചർ റൂട്ടും 2013 ൽ കെഎസ്ആർടിസി ഏറ്റെടുത്തു. അപ്പോൾ പിള്ളേരെ കയറ്റാതെ കേസുകളിച്ചവർക്ക് പെർമിറ്റ് നഷ്ടപ്പെട്ടു. അന്ന് ജനവിരുദ്ധ നയമെടുത്തതുകൊണ്ടാണ് സ്വകാര്യ ബസ്സുകള‍്ക്ക് പെർമിറ്റ് നഷ്ടപ്പെട്ടത്. ആസ്ഥാനത്ത്ഇ കെഎസ്ആർടിസി യാത്രാക്ലേശം മാറ്റാൻ രെഗത്തെത്തിയില്ലായിരുന്നെങ്കിൽ മലയോരമേഘല വീണ്ടും കഷ്ടപ്പെട്ടേനെ. ടുക്കിയിലെ ജനങ്ങൾക്കും വിദ്യാർത്ഥകൾക്കും യാത്രാ ക്ലേശമുണ്ടാക്കി ഓടിക്കൊണ്ടിരുന്ന ഓർഡിനറി ബസ്സുകളെല്ലാം ഫാസ്റ്റ് പാസ്സഞ്ചർ ആക്കി പെർമിറ്റ് നഷ്ടപ്പെട്ടപ്പോൾ ഇല്ലാത്ത മുറവിളിയാണ് ഇപ്പോൾ അധികാരസ്ഥാനത്തിരിക്കുന്നവരിൽ നിന്ന് സ്വകാര്യ ബസ്സുടമകൾക്ക് വേണ്ടി ഉണ്ടാവുന്നത്. ഇത് ജനദ്രോഹകരമാണ്. ഇടക്ക് കെഎസ് ആർടിസി യുടെ ഭാഗത്തു നിന്ന് പാളിച്ചകളുണ്ടായി എന്നത് വാസ്തവമാണ്. എങ്കിലും 2013 മുതൽ സ്വകാര്യ ബസ്സുകളുടെ സ്ഥാനത്ത് കെഎസ് ആർടിസ്യാണ് മലയോര മേഖലക്ക് തുണയായുള്ളത്. KSRTC യുടെ 286 ബസ്സുകളാണ് ഇടുക്കിയിൽ ക്ലേശകരമായ റൂട്ടുകളിൽ ഓടുന്നത്. ഇതൊക്കെയും സ്വകാര്യ ഉടമകളുടെ കുത്തകയായിരുന്ന റൂട്ടുകളാണ്. ഇവർ ഫാസ്റ്റും, സൂപ്പർഫാസ്റ്റും മാത്രമായി ബസ്സുകൾ ഓടിച്ചിരുന്നതാണ്. ഈ ഒക്ടോബർ മുതൽ എല്ലാ റൂട്ടിലും KSRTC ബസ്സുകൾ കൃത്യമായി ഓടിത്തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് യാത്രാക്ളേശം രൂക്ഷമാണെന്ന് കാണിച്ച് വീണ്ടും പരാതിപ്പെട്ടിരിക്കുകയാണ്. സ്വകാര്യ ബസ്സ് ലോബിയിൽ നിന്നുള്ള സമ്മർദ്ദമാണ് ഇങ്ങനെയൊരു പരാതി സർക്കാരിന് ലഭിക്കാൻ കാരണം. 140 കിലോമീറ്ററിനു മുകളിൽ ദൂരത്തേക്ക് സ്വകാര്യബസ്സുകൾക്ക് പെർമിറ്റ് നൽകരുത് എന്നത് സർക്കാർ മിയമമാണ്. അപ്പൊൾ, 140 കിലോമീറ്ററിന് മുകളിൽ ദൂരമുള്ള സ്തലങ്ങളിലേക്ക് KSRTC നീട്ടുകയും, അതിൽ കുറഞ്ഞ ദൂരത്തിലേക്ക് സ്വകാര്യ ബസ്സുകളുടെ പെർമിറ്റ് ചുരുക്കുകയും അല്ലേ വേണ്ടത്. ജനവാസ മേഖലയിൽ നിന്ന് 140 കിലോമീറ്റർ എവിടെ അവസാനിക്കുന്നുവോ, ആ പട്ടണത്തിൽ സർവ്വീസ് അവസാനിപ്പിക്കണം. അതിന് മറ്റ് ഭാഗങ്ങളിൽ നിന്ന് KSRTC റൂട്ട് അവസാനിപ്പിക്കുകയല്ല വേണ്ടത്. ശമ്പളം നൽകാൻ പോലും നിവർത്തികെട്ടിരിക്കുന്ന കാലത്ത് KSRTC പച്ചപിടിക്കാൻ ശ്രമിക്കുമ്പോൾ ജീവനക്കാരുടെ പള്ളക്കടിക്കുന്ന കാര്യങ്ങൾക്ക് സർക്കാർ കൂട്ടു നിൽക്കരുതെന്ന് കാണിച്ച് KSRTC ജീവനക്കാർ രംഗത്തിറങ്ങാൻ പോവുകയാണ്.
https://www.facebook.com/Malayalivartha



























